HOME
DETAILS

കെ.പി.എ.സി ലളിതയ്ക്ക് സാംസ്‌കാരിക കേരളത്തിന്റെ യാത്രാമൊഴി

  
backup
February 23, 2022 | 1:07 PM

farewell-of-cultural-kerala-to-kpac-lalitha

വടക്കാഞ്ചേരി: പ്രശസ്ത നടി കെ.പി.എ.സി ലളിതക്ക് സാംസ്‌കാരിക കേരളത്തിന്റെ
യാത്രാമൊഴി. വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ ഭര്‍ത്താവ് ഭരതന്റെ അടുത്തുതന്നെയാണ്
അന്ത്യവിശ്രമം. മകന്‍ സിദ്ധാര്‍ഥ് ഭരത് ചിതയ്ക്ക് തിരികൊളുത്തി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍.
അന്‍പതു വര്‍ഷത്തിലേറെ നീണ്ട അഭിനയ ജീവിതത്തിനാണ് തിരശീലവീണത്. അന്ത്യമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. പഴയ തലമുറയ്ക്കും പുതുതലമുറയ്ക്കും ഒരുപോലെ സുപരിചിതയായ നടികൂടിയാണവര്‍. പല തലമുറയില്‍പെട്ടവര്‍ക്കൊപ്പം അഭിനയിച്ചു. കേരളാ സംഗീതകലാ അക്കാദമിയുടെ പ്രഥമ വനിതാ ചെയര്‍പേഴ്‌സണായിരുന്നു.

കരള്‍രോഗം കാരണം ദീര്‍ഘനാളായി ചികിത്സയിലായിരുന്ന കെ.പി.എ.സി ലളിത എറണാകുളം തൃപ്പുണിത്തുറയിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രി പത്തേമുക്കാലോടെയാണ് അന്തരിച്ചത്.സിനമയിലെ സഹപ്രവര്‍ത്തകര്‍ ഓരോരുത്തരായി രാത്രി ലളിതയുടെ വീട്ടിലും രാവിലെ ലായം ഓഡിറ്റോറിയത്തിലും എത്തി.
വടക്കാഞ്ചേരിയില്‍ രണ്ടു സ്ഥലത്താണ് പൊതു ദര്‍ശനം നടന്നത്. മുന്‍സിപ്പല്‍ ഹാളിലും വടക്കാഞ്ചേരിയിലെ വീട്ടിലും പൊതുദര്‍ശനത്തിന് വെച്ചു.

ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. മഹേശ്വരി അമ്മ എന്നാണ് യഥാര്‍ഥ പേര്.പിതാവ് - കടയ്ക്കത്തറല്‍ വീട്ടില്‍ കെ.അനന്തന്‍ നായര്‍, മാതാവ് - ഭാര്‍ഗവി അമ്മ. ഒരു സഹോദരന്‍ - കൃഷ്ണകുമാര്‍, സഹോദരി - ശ്യാമള. ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോള്‍ നാടകത്തില്‍ അഭിനയിച്ചു തുടങ്ങി. ബലി ആയിരുന്നു ആദ്യ നാടകം. പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെ.പി.എ.സിയില്‍ ചേര്‍ന്നു. അന്ന് ലളിത എന്ന പേര്‍ സ്വീകരിക്കുകയും പിന്നീട് സിനിമയില്‍ വന്നപ്പോള്‍ കെ.പി.എ.സി എന്നത് പേരിനോട് ചേരുകയും ചെയ്തു. ആദ്യ സിനിമ തോപ്പില്‍ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാനവീയം വീഥിയിലെ കമിതാക്കളുടെ തമ്മിൽതല്ല്; സ്വമേധയാ കേസെടുത്ത് പൊലിസ്

Kerala
  •  10 days ago
No Image

കൊച്ചിയിലേക്കും മുംബൈയിലേക്കുമുള്ള പ്രത്യേക സർവീസുകൾ പുനരാരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്

uae
  •  10 days ago
No Image

ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് തലവൻ ഹുസൈൻ മക്ലെദിനെ വധിച്ചതായി ഇസ്റാഈൽ

International
  •  10 days ago
No Image

സുരക്ഷാ ജാഗ്രത ശക്തം; മുസന്ദത്തില്‍ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക്

oman
  •  10 days ago
No Image

യുദ്ധഭീതിയിൽ നാട്; കൈകോർത്ത് യുഎഇ, പ്രവാസികൾക്കും യാത്രക്കാർക്കും സൗജന്യ താമസവും ഭക്ഷണവും; കാണാതെ പോകരുത് ഈ നന്മ!

uae
  •  10 days ago
No Image

സുരക്ഷാ ജാഗ്രത ശക്തം; മുസന്ദം തീരത്ത് സമുദ്ര പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം

oman
  •  10 days ago
No Image

ഇറാൻ ആക്രമണം: മരിച്ച അമേരിക്കൻ സൈനികരുടെ എണ്ണം നാലായി; തിരിച്ചടി തുടരുമെന്ന് യുഎസ്

International
  •  10 days ago
No Image

ഒമാന്‍ തീരത്ത് വീണ്ടും എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യന്‍ നാവികപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

oman
  •  10 days ago
No Image

യുദ്ധഭീതി: ദുബൈ ഗ്ലോബൽ വില്ലേജ് അടച്ചിടും; ഐൻ ദുബൈ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ പൂട്ടി

uae
  •  10 days ago
No Image

ഇറാൻ കനത്ത വില നൽകേണ്ടി വരും; തിരിച്ചടിക്കുമെന്ന് ഖത്തർ

qatar
  •  10 days ago