HOME
DETAILS

ഇരുന്നൂറിന്റെ നിറവിൽ ലുലു ഗ്രൂപ്പ്; വർണ്ണമണിയിച്ച് ബുർജ് ഖലീഫ

  
backup
February 22, 2021 | 5:22 PM

lulu-group-under-200-showroom-special-programme-in-burj-khaleefa-tower

     ദുബായ്: ലുലു ഗ്രൂപ്പിന്റെ ഇരുന്നൂറാമത് ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നതിന്റെ ആഘോഷങ്ങള്‍ക്കായി ചമഞ്ഞൊരുങ്ങി ലോകത്തെ ഏറ്റവും വലിയ ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫ. വിവിധ കളറുകളില്‍ ലുലു ലോഗോ ബുര്‍ജ് ഖലീഫയില്‍ പ്രതിഫലിച്ചപ്പോള്‍ ഗ്രൂപ്പിന്റെ അഭിമാന നിമിഷമാണ് കളറുകളില്‍ തെളിഞ്ഞത്. ലോകമാകെ ലക്ഷക്കണക്കിന് പേര്‍ ലുലുവിന്റെ ആഘോഷങ്ങള്‍ക്ക് സാക്ഷിയാകുകയും അഭിനന്ദന സന്ദേശങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്‌തതായി ലുലു ഗ്രൂപ്പ് അറിയിച്ചു.

    90 കളിൽ യുഎഇയി ൽ ആദ്യത്തെ സ്റ്റോർ ആരംഭിച്ച ലുലു ഇപ്പോള്‍ 200 ആമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് ആണ് തുറന്നത്. ജിസിസി, ഈജിപ്ത്, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിലായി റീട്ടെയിൽ രംഗത്ത് ലുലു വളർന്നിട്ടുണ്ട്. യുഎഇ ആസ്ഥാനമായുള്ള ലുലു ആഗോളതലത്തിൽ മുന്നേറുന്നതിന്റെ തിളക്കമാർന്ന ഉദാഹരണമാണിത്. റീട്ടെയിൽ ബിസിനസിനുപുറമെ യുഎസ്, യുകെ, സ്പെയിൻ, ആഫ്രിക്ക, ഇന്ത്യ, ഫാർ ഈസ്റ്റ്, ചൈന എന്നിവിടങ്ങളിലായി ഭക്ഷ്യ ഉൽപാദന രംഗത്ത് 57,000 ത്തിലധികം സ്റ്റാഫുകൾ ലുലുവിന്റെ കീഴില്‍ ജോലി ചെയ്യുന്നുണ്ട്.

    നിലവിലെ വെല്ലുവിളി നിറഞ്ഞ ഈ സമയങ്ങളിൽ പോലും ചെയർമാൻ എം‌എ യൂസഫലി യുടെ നേതൃത്വത്തിൽ വിപുലീകരണത്തിന്റെ കാര്യത്തില്‍ വളരെ ഭാവനാത്മകമായ രീതിയിലാണ് ലുലു പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ 15 ലധികം സ്റ്റോറുകകളാണ് ലുലു ആരംഭിച്ചത്. '' “റീട്ടെയില്‍ രംഗത്ത് ലോകമെമ്പാടും വേര് പടര്‍ത്താനും അഭിവൃദ്ധി പ്രാപിക്കാനും വ്യാപിക്കാനും ഞങ്ങളെ അനുവദിച്ചതിന് ഈ മഹത്തായ രാജ്യത്തിന്റെ ഭരണാധികാരികളോടും ഈ നാഴികക്കല്ലിലെത്താൻ ഞങ്ങളെ സഹായിച്ച ഞങ്ങളുടെ ഓരോ പങ്കാളികള്‍ക്കും ആത്മാർത്ഥമായ നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തുന്നുവെന്നു ചെയർമാൻ യൂസഫലി എം‌എ പറഞ്ഞു.
 
     ''ബുർജ് ഖലീഫയിൽ ലുലു ബ്രാൻഡ് പ്രദർശിപ്പിക്കുന്നത് ഞങ്ങള്‍ക്ക് എല്ലാവര്ക്കും അഭിമാന നിമിഷമാണ്. ഞങ്ങളുടെ സുസ്ഥിരമായ വളര്‍ച്ചയ്ക്കും വികസനത്തിന്റെ പാതയില്‍ പുതിയ ഉയരങ്ങൾ തേടാനും ലോകോത്തര ഷോപ്പിംഗ് അനുഭവവമായി മാറി പുതിയ വിപണികളിലേക്കും ധാരാളം ആളുകളിലേക്ക് എത്താനും ഞങ്ങളെ പ്രാപ്തമാക്കുന്നുവെന്നും ”ലുലു ഗ്രൂപ്പ് മാർക്കറിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു,



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവും, ഇഷനും വഴിമാറേണ്ടി വരുമോ? ഇന്ത്യൻ ഓപ്പണിംഗിൽ വിപ്ലവം സൃഷ്ടിക്കാൻ വൈഭവ് വരുന്നു

Cricket
  •  3 days ago
No Image

ഹൈഡ്രജന്‍ ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ പദ്ധതിയുമായി ഒമാന്‍

oman
  •  3 days ago
No Image

യുഎഇയിൽ ഇനി വർക്ക് പെർമിറ്റ് നിമിഷങ്ങൾക്കുള്ളിൽ; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി വൻ മാറ്റങ്ങളുമായി മാനവ വിഭവശേഷി മന്ത്രാലയം

uae
  •  3 days ago
No Image

സി.ജെ. റോയിയുടെ മരണം: 'ഐടി ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയില്ല'; വെളിപ്പെടുത്തലുമായി കോൺഫിഡന്റ് ഗ്രൂപ്പ്

Kerala
  •  3 days ago
No Image

മണിപ്പൂരിൽ വീണ്ടും സംഘർഷം: വീടുകൾക്ക് തീയിട്ടു; ഉഖ്രുലിൽ കർഫ്യൂ

National
  •  3 days ago
No Image

ഡോളറിന്റെ മൂല്യം കുറഞ്ഞതോടെ സ്വര്‍ണവും വെള്ളിയും വിലക്കയറ്റത്തില്‍

oman
  •  3 days ago
No Image

ഇൻസ്റ്റഗ്രാം താരം ചിന്നു പാപ്പു ആത്മഹത്യ ചെയ്ത നിലയിൽ

Kerala
  •  3 days ago
No Image

ദുബൈയിൽ റമദാനിലെ സ്കൂൾ സമയം കുറച്ചു; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് അധികൃതർ

uae
  •  3 days ago
No Image

200 ഒമാനി കമ്പനികള്‍ ആഗോള വിപണിയില്‍; 500 മില്യണ്‍ ഒമാനി റിയാല്‍ കയറ്റുമതി

oman
  •  3 days ago
No Image

മുസ്‌ലിംകളാണ് ഏറ്റവും നല്ലവർ, അറബ് ലോകം നൽകുന്നത് വലിയ ബഹുമാനം: വെളിപ്പെടുത്തലുമായി രവി പിള്ള

Kerala
  •  3 days ago

No Image

ഫോണ്‍ കേടായിട്ട് രണ്ട് ദിവസം, നന്നാക്കാനായില്ല; തിരുവല്ലയില്‍ നഴ്‌സിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

Kerala
  •  3 days ago
No Image

'ഇനി സത്യത്തിന്റെ സമയം'  എപ്സ്റ്റീന്‍ ഫയലിലെ വിവരങ്ങള്‍ സുതാര്യതയോടെ പുറത്തെത്തിക്കണം; ആവശ്യമുന്നയിച്ച് അതിജീവിതകള്‍, തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും അഭ്യര്‍ഥന

International
  •  3 days ago
No Image

ചൂട് കൂടും... സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം; പകല്‍ 11 മുതല്‍ 3 വരെ സൂര്യപ്രകാശം തുടര്‍ച്ചയായി ഏല്‍ക്കുന്നത് ഒഴിവാക്കണം

Kerala
  •  3 days ago
No Image

'ശഹാദ ചൊല്ലി, പേര് മാറ്റി, ഇനി ഞാൻ മുസ്‌ലിം' ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ച് ബ്രിട്ടീഷ് റാപ്പർ സെൻട്രൽ സീ; പ്രഖ്യാപനം ലൈവ് സ്ട്രീമിങ്ങിനിടെ

International
  •  3 days ago