HOME
DETAILS

ഹിജാബ്: വിധി പുനഃപരിശോധിക്കണമെന്ന് സുന്നീ മഹല്ല് ഫെഡറേഷൻ

  
backup
March 17, 2022 | 6:14 AM

%e0%b4%b9%e0%b4%bf%e0%b4%9c%e0%b4%be%e0%b4%ac%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%83%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%bf


ചേളാരി
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരി വച്ച് കൊണ്ടുള്ള കർണാടക ഹൈക്കോടതി വിധി നിരാശാജനകമാണെന്നും വിധി പുനഃപരിശോധിക്കണമെന്നും സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി.
ഇന്ത്യൻ ഭരണഘടന അനുച്ഛേദം 21 ന്റെ ഭാഗമായ 'സ്വകാര്യതക്കുള്ള മൗലികാവകാശ'ത്തിന്റെ ലംഘനമാണ് കോടതി വിധി. ഹിജാബ് ഇസ് ലാമിൽ അവിഭാജ്യ ഘടകമല്ലെന്ന കോടതിയുടെ നിരീക്ഷണം ഖുർആനികാധ്യാപനങ്ങൾക്കും പ്രവാചക പാഠങ്ങൾക്കും കടകവിരുദ്ധമാണ്.
ഭരണഘടനയ്ക്ക് കാവൽ നിൽക്കുകയും ഭരണഘടനാദത്തമായ വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തമുള്ള കോടതികൾ മത പ്രമാണങ്ങളെ തെറ്റായി വ്യാഖ്യാനിക്കാനും മതവിധി പറയാനും ഒരുമ്പെടുന്നത് ശുഭകരല്ല. വിധിക്കെതിരേ സുപ്രീം കോടതിയിൽ നിയമ പോരാട്ടം തുടരാനുള്ള വിദ്യാർഥിനികളുടെയും ചില സംഘടനകളുടെയും തീരുമാനം സ്വാഗതാർഹമാണ്.
വഖ്ഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഒളിച്ച് കളി അവസാനിപ്പിക്കണമെന്നും എസ്.എം.എഫ്. ആവശ്യപ്പെട്ടു.
ഇത് സംബന്ധമായി ബന്ധപ്പെട്ട വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ കഴിഞ്ഞ ദിവസം നിയമസഭയിൽ നടത്തിയ പ്രസ്താവന ധിക്കാരപരമാണ്. വഖ്ഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം മരവിപ്പിച്ചതായി മുഖ്യമന്ത്രി സമസ്ത നേതാക്കളെ അറിയിച്ചതാണ്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും വഖ്ഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട് കൊണ്ടുള്ള ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനം പിൻവലിക്കണമെന്നും എസ്.എം.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, വർകിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, സെക്രട്ടറിമാരായ സി.ടി അബ്ദുൽ ഖാദർ തൃക്കരിപ്പൂർ, ഹംസ ബിൻ ജമാൽ റംലി തൃശൂർ, വി.എ.സി കുട്ടി ഹാജി പാലക്കാട്, തോന്നക്കൽ ജമാൽ തിരുവനന്തപുരം എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മറ്റന്നാള്‍ വരെ കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Kerala
  •  3 days ago
No Image

മാധ്യമങ്ങളുടെ ചോദ്യത്തിന് മോദി മറുപടി നല്‍കാത്തത് എന്തുകൊണ്ട്?; നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് മറുപടിയുമായി സിബി ജോര്‍ജ്

International
  •  3 days ago
No Image

രേവന്ത് റെഡ്ഡി ബിജെപിയില്‍ ചേരും; തെലങ്കാനയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും; പ്രവചനവുമായി ബിജെപി എംപി 

National
  •  3 days ago
No Image

ജി. സുധാകരന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് വീഴ്ച്ച പറ്റി, സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണം; ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

Kerala
  •  3 days ago
No Image

13ാം നമ്പര്‍ കാറിനെ വേണ്ട; പതിവ് ആവര്‍ത്തിച്ച് യു.ഡി.എഫ് മന്ത്രിമാര്‍

Kerala
  •  3 days ago
No Image

തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജിയെ വിചാരണ ചെയ്യാൻ അനുമതി തേടി ഇഡി; 'ജോലിക്ക് പണം' അഴിമതിക്കേസിൽ നടപടി ശക്തമാക്കി

National
  •  3 days ago
No Image

ബംഗാളില്‍ മുസ്‌ലിം പള്ളിക്ക് മുന്നില്‍ 'ജയ് ശ്രീ റാം' എന്നെഴുതിവെച്ചു; വ്യാപക പ്രതിഷേധം 

National
  •  3 days ago
No Image

കൂടത്തായില്‍ മദ്രസ വിട്ടു മടങ്ങിയ അഞ്ച് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

Kerala
  •  3 days ago
No Image

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ആവശ്യത്തിലുറച്ച് സിപിഐ; അര്‍ഹതയുള്ളതുകൊണ്ടാണ് ആവശ്യപ്പെട്ടതെന്ന് ബിനോയ് വിശ്വം 

Kerala
  •  3 days ago
No Image

പരാജയം വ്യക്തിയിലേക്ക് ചുരുക്കേണ്ടതില്ല; പ്രതിപക്ഷ നേതാവായി പിണറായി വിജയനെ മാത്രമാണ് നിശ്ചയിച്ചിരുന്നത്; സ്വരാജ് 

Kerala
  •  3 days ago