HOME
DETAILS

ഹിജാബ്: വിധി പുനഃപരിശോധിക്കണമെന്ന് സുന്നീ മഹല്ല് ഫെഡറേഷൻ

  
backup
March 17, 2022 | 6:14 AM

%e0%b4%b9%e0%b4%bf%e0%b4%9c%e0%b4%be%e0%b4%ac%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%83%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%bf


ചേളാരി
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരി വച്ച് കൊണ്ടുള്ള കർണാടക ഹൈക്കോടതി വിധി നിരാശാജനകമാണെന്നും വിധി പുനഃപരിശോധിക്കണമെന്നും സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി.
ഇന്ത്യൻ ഭരണഘടന അനുച്ഛേദം 21 ന്റെ ഭാഗമായ 'സ്വകാര്യതക്കുള്ള മൗലികാവകാശ'ത്തിന്റെ ലംഘനമാണ് കോടതി വിധി. ഹിജാബ് ഇസ് ലാമിൽ അവിഭാജ്യ ഘടകമല്ലെന്ന കോടതിയുടെ നിരീക്ഷണം ഖുർആനികാധ്യാപനങ്ങൾക്കും പ്രവാചക പാഠങ്ങൾക്കും കടകവിരുദ്ധമാണ്.
ഭരണഘടനയ്ക്ക് കാവൽ നിൽക്കുകയും ഭരണഘടനാദത്തമായ വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തമുള്ള കോടതികൾ മത പ്രമാണങ്ങളെ തെറ്റായി വ്യാഖ്യാനിക്കാനും മതവിധി പറയാനും ഒരുമ്പെടുന്നത് ശുഭകരല്ല. വിധിക്കെതിരേ സുപ്രീം കോടതിയിൽ നിയമ പോരാട്ടം തുടരാനുള്ള വിദ്യാർഥിനികളുടെയും ചില സംഘടനകളുടെയും തീരുമാനം സ്വാഗതാർഹമാണ്.
വഖ്ഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഒളിച്ച് കളി അവസാനിപ്പിക്കണമെന്നും എസ്.എം.എഫ്. ആവശ്യപ്പെട്ടു.
ഇത് സംബന്ധമായി ബന്ധപ്പെട്ട വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ കഴിഞ്ഞ ദിവസം നിയമസഭയിൽ നടത്തിയ പ്രസ്താവന ധിക്കാരപരമാണ്. വഖ്ഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം മരവിപ്പിച്ചതായി മുഖ്യമന്ത്രി സമസ്ത നേതാക്കളെ അറിയിച്ചതാണ്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും വഖ്ഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട് കൊണ്ടുള്ള ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനം പിൻവലിക്കണമെന്നും എസ്.എം.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, വർകിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, സെക്രട്ടറിമാരായ സി.ടി അബ്ദുൽ ഖാദർ തൃക്കരിപ്പൂർ, ഹംസ ബിൻ ജമാൽ റംലി തൃശൂർ, വി.എ.സി കുട്ടി ഹാജി പാലക്കാട്, തോന്നക്കൽ ജമാൽ തിരുവനന്തപുരം എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റസിഡൻഷ്യൽ ഏരിയയിൽ അഭ്യാസപ്രകടനം; വാഹനം പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  3 days ago
No Image

'അക്കൗണ്ട് നീക്കിയില്ലെങ്കില്‍ കൊല്ലും' കോക്രോച്ച് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത്തിന് വധഭീഷണി

National
  •  3 days ago
No Image

എബോള ഭീതി; കൊച്ചി വിമാനത്താവളത്തില്‍ തെര്‍മല്‍ സ്‌ക്രീനിങ് മുന്‍കരുതല്‍ ശക്തമാക്കി

Kerala
  •  3 days ago
No Image

ബലിപെരുന്നാൾ അവധി; യാത്രക്കാർക്കായി പുതിയ യാത്രാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് എമിറേറ്റ്സ്

uae
  •  3 days ago
No Image

എസ്.ഡി.പി.ഐ നേതാവിനൊപ്പമുള്ള എ.വിജയരാഘവന്റെ വീഡിയോ; പ്രചാരണം അപലപനീയമെന്ന് സി.പി.എം 

Kerala
  •  3 days ago
No Image

നിയമസഭാകക്ഷിനേതാവിനെ ചൊല്ലി ബി.ജെ.പിയില്‍ തര്‍ക്കം; നേതൃസ്ഥാനം ആവശ്യപ്പെട്ട് വി. മുരളീധരന്‍, അംഗീകരിക്കാതെ രാജീവ് ചന്ദ്രശേഖര്‍

Kerala
  •  3 days ago
No Image

എം.വി ഗോവിന്ദന്റെ പത്രസമ്മേളനം 'ചാം  ചച്ച ചോം ചച്ച' പാട്ട് പോലെ, ആര്‍ക്കും മനസിലാകില്ല; ഏരിയാ കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം

Kerala
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; ആലപ്പുഴയില്‍ ഓറഞ്ച് അലര്‍ട്ട്, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

കുത്തിവെപ്പ് എടുത്തശേഷം ശരീരത്തിനുള്ളില്‍ സൂചിയുടെ ഭാഗം കുടുങ്ങി; കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണം

Kerala
  •  3 days ago
No Image

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി 

National
  •  3 days ago