ഇറാൻ കനത്ത വില നൽകേണ്ടി വരും; തിരിച്ചടിക്കുമെന്ന് ഖത്തർ
ദോഹ: ഖത്തറിന് നേരെയുണ്ടായ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളോട് ശക്തമായ ഭാഷയിൽ പ്രതികരിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയം. രാജ്യത്തിന്റെ പരമാധികാരത്തെയും ജനങ്ങളുടെ സുരക്ഷയെയും ബാധിക്കുന്ന ഇത്തരം നീക്കങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും ഇതിന് ഇറാൻ വലിയ വില നൽകേണ്ടി വരുമെന്നും ഖത്തർ വ്യക്തമാക്കി.
അമേരിക്കൻ സൈനിക താവളങ്ങൾക്ക് പുറമെ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയതായി ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി സി.എൻ.എന്നിനോട് (CNN) സ്ഥിരീകരിച്ചു.
ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിക്ക ഡ്രോണുകളെയും മിസൈലുകളെയും ഖത്തർ സൈന്യം ആകാശത്തുവെച്ചുതന്നെ തകർത്തു. അത്യാധുനിക എയർ ഡിഫൻസ് സംവിധാനങ്ങളും യുദ്ധവിമാനങ്ങളും ഉപയോഗിച്ചായിരുന്നു ഈ പ്രതിരോധം. കരയിലെയും കടലിലെയും ഖത്തറിന്റെ ഊർജ്ജ നിലയങ്ങൾ സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ജനങ്ങളുടെ സുരക്ഷയ്ക്ക് മേലുള്ള ഈ കടന്നുകയറ്റത്തിന് മറുപടി നൽകാൻ ഖത്തറിന് അവകാശമുണ്ട്. ഇത്തരം ആക്രമണങ്ങൾ ഒരിക്കലും ഉത്തരമില്ലാതെ പോകില്ല" അൽ അൻസാരി പറഞ്ഞു.
Qatar's Foreign Ministry has strongly condemned Iran's drone-missile attack, stating that such actions will not be tolerated and Iran will face consequences. The Qatari government reserves the right to respond in accordance with international law.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."