HOME
DETAILS

ഹിജാബ്: വിധി പുനഃപരിശോധിക്കണമെന്ന് സുന്നീ മഹല്ല് ഫെഡറേഷൻ

  
backup
March 17 2022 | 06:03 AM

%e0%b4%b9%e0%b4%bf%e0%b4%9c%e0%b4%be%e0%b4%ac%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%83%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%bf


ചേളാരി
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരി വച്ച് കൊണ്ടുള്ള കർണാടക ഹൈക്കോടതി വിധി നിരാശാജനകമാണെന്നും വിധി പുനഃപരിശോധിക്കണമെന്നും സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി.
ഇന്ത്യൻ ഭരണഘടന അനുച്ഛേദം 21 ന്റെ ഭാഗമായ 'സ്വകാര്യതക്കുള്ള മൗലികാവകാശ'ത്തിന്റെ ലംഘനമാണ് കോടതി വിധി. ഹിജാബ് ഇസ് ലാമിൽ അവിഭാജ്യ ഘടകമല്ലെന്ന കോടതിയുടെ നിരീക്ഷണം ഖുർആനികാധ്യാപനങ്ങൾക്കും പ്രവാചക പാഠങ്ങൾക്കും കടകവിരുദ്ധമാണ്.
ഭരണഘടനയ്ക്ക് കാവൽ നിൽക്കുകയും ഭരണഘടനാദത്തമായ വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തമുള്ള കോടതികൾ മത പ്രമാണങ്ങളെ തെറ്റായി വ്യാഖ്യാനിക്കാനും മതവിധി പറയാനും ഒരുമ്പെടുന്നത് ശുഭകരല്ല. വിധിക്കെതിരേ സുപ്രീം കോടതിയിൽ നിയമ പോരാട്ടം തുടരാനുള്ള വിദ്യാർഥിനികളുടെയും ചില സംഘടനകളുടെയും തീരുമാനം സ്വാഗതാർഹമാണ്.
വഖ്ഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഒളിച്ച് കളി അവസാനിപ്പിക്കണമെന്നും എസ്.എം.എഫ്. ആവശ്യപ്പെട്ടു.
ഇത് സംബന്ധമായി ബന്ധപ്പെട്ട വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ കഴിഞ്ഞ ദിവസം നിയമസഭയിൽ നടത്തിയ പ്രസ്താവന ധിക്കാരപരമാണ്. വഖ്ഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം മരവിപ്പിച്ചതായി മുഖ്യമന്ത്രി സമസ്ത നേതാക്കളെ അറിയിച്ചതാണ്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും വഖ്ഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട് കൊണ്ടുള്ള ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനം പിൻവലിക്കണമെന്നും എസ്.എം.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, വർകിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, സെക്രട്ടറിമാരായ സി.ടി അബ്ദുൽ ഖാദർ തൃക്കരിപ്പൂർ, ഹംസ ബിൻ ജമാൽ റംലി തൃശൂർ, വി.എ.സി കുട്ടി ഹാജി പാലക്കാട്, തോന്നക്കൽ ജമാൽ തിരുവനന്തപുരം എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നൈട്രജൻ ഗ്യാസ് ചോർച്ച: നാല് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്കും മുംബൈയിലേക്കും ഡൽഹിയിലേക്കും കൂടുതൽ സർവിസുകൾ

Saudi-arabia
  •  a month ago
No Image

ട്രംപിന്റെ സമാധാന ചർച്ചകൾക്കിടെ യുക്രൈനിൽ റഷ്യയുടെ കനത്ത മിസൈൽ ആക്രമണം

International
  •  a month ago
No Image

മരുഭൂമിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇന്ത്യക്കാരന്റെ; സാക്കിര്‍ എത്തിയത് മകളുടെ വിവാഹത്തിന് പണം സമ്പാദിക്കാന്‍

Saudi-arabia
  •  a month ago
No Image

ഒരേസമയം പത്ത് യാത്രക്കാരെ വരെ കൈകാര്യം ചെയ്യും; ലോകത്തിലെ ആദ്യ എഐ പവേര്‍ഡ് കോറിഡോര്‍ ദുബൈ വിമാനത്താവളത്തില്‍

uae
  •  a month ago
No Image

പാലക്കാട് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലെ സ്‌ഫോടനം: കര്‍ശന നടപടിയെന്ന് മന്ത്രി

Kerala
  •  a month ago
No Image

പ്രായപൂർത്തിയാകാത്ത ഇതരസംസ്ഥാന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കാമുകനായി തെരച്ചിൽ

Kerala
  •  a month ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള പഴയ ചിത്രം ഉപയോഗിച്ച് അധിക്ഷേപം; പരാതിയുമായി ഷറഫുന്നീസ ടി സിദ്ധീഖ്

Kerala
  •  a month ago
No Image

തൃശൂർ കോർപ്പറേഷന് പണി കൊടുക്കാൻ നോക്കി 8ന്റേ പണി തിരിച്ചുവാങ്ങി ബിജെപി കൗൺസിലർമാർ; തൃശൂർ ബിനി ഹെറിറ്റേജ് കേസിൽ 6 ബിജെപി കൗൺസിലർമാർക്കും അഭിഭാഷകനും 5 ലക്ഷം വീതം പിഴ വിധിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

അല്‍ദഫ്രയില്‍ പൊടിക്കാറ്റിന് സാധ്യത: കിഴക്കന്‍ മേഖലയിലും തെക്കന്‍ മേഖലയിലും മഴ പെയ്‌തേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് | UAE weather Updates

uae
  •  a month ago