HOME
DETAILS

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

  
പി.മുഹമ്മദ് സ്വാലിഹ്
July 25, 2026 | 2:50 AM

orumichurangiya-rathrikal-thahajjuthil-thudangiya-prabhathangal

മലപ്പുറം: 'നന്മയല്ലാത്തതൊന്നും ഉസ്താദിനെ കുറിച്ച് ഓർക്കാനില്ല, 13 വർഷം ആലിക്കുട്ടി ഉസ്താദിന്റെ വളയം പിടിച്ചിട്ട് ഒരു തവണ പോലും മുഖംചുളിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്തിട്ടില്ല'. ഇത് പറയുമ്പോൾ ചീരോത്ത് കുഞ്ഞിമുഹമ്മദെന്ന നാണിയുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. അയാളുടെ ഓർമകൾ പിറകിലേക്ക് സഞ്ചരിച്ചു. വേർതിരിവുകളില്ലാത എല്ലാവരെയും ഒരുപോലെ കാണാനുള്ള വലിയ മനസും ഭൂമിയോളം ക്ഷമയുമുള്ള ആ മഹാനുഭാവന്റെ ജീവിതം വീണ്ടും ഓർമകളിൽ തെളിഞ്ഞു. 
പ്രവാസ ജീവിതം മതിയാക്കി 2007 മുതൽ ആലിക്കുട്ടി മുസ്്ലിയാരുടെ വാഹനത്തിൻ്റെ വളയം പിടിക്കാൻ തുടങ്ങിയതാണ് കുഞ്ഞിമുഹമ്മദ്. ദീനിനും സമസ്തക്കും വേണ്ടിയുള്ള അവസാനിക്കാത്ത യാത്ര ചിലപ്പോൾ ബംഗളൂരുവിലേക്കാവും. ചിലപ്പോൾ മംഗലാപുരത്തേക്കും. യാത്രക്കിടയിൽ ചില രാത്രികൾ അവിടങ്ങളിൽ തങ്ങും. നിലത്ത് കിടക്കുന്ന തന്നെ വിളിച്ച് കട്ടിലിൽ അടുത്ത് കിടത്തുന്ന സ്‌നേഹനിധിയായ ആലിക്കുട്ടി ഉസ്താദിനെ കുറിച്ച് പറയുമ്പോൾ കണ്ഠമിടറി വാക്കുകൾ കിട്ടാതായി കുഞ്ഞിമുഹമ്മദിന്.  
 'ഉറങ്ങാൻ എത്ര വൈകിയാലും പുലർച്ചെ 3.30 ന് എഴുനേൽക്കും. തനിക്കൊപ്പം ചേർന്ന് തഹജ്ജുദ് നിസ്‌കരിക്കും.  എവിടെപ്പോയാലും രാവിലെ പട്ടിക്കാട് ജാമിഅ നൂരിയ്യയിലെത്തണമെന്നതും ഉസ്താദിന് നിർബന്ധമാണ്-  കുഞ്ഞിമുഹമ്മദ് പറഞ്ഞു. 
പരിപാടികൾക്കിടയിലെ ദൂരത്തെയും എത്തിപ്പെടാനുള്ള സമയത്തെയും കുറിച്ച് ഇടയ്ക്ക് കുഞ്ഞിമുഹമ്മദ് പരാതിയും പറയാറുണ്ട്, ദേഷ്യപ്പെടാറുമുണ്ട്. ക്ഷമ ചോദിക്കുമ്പോൾ ചിരിച്ചുകൊണ്ട് പറയും. 'അത് സാരല്ല്യ, ഇജ്ജ് ചൂടുള്ള ആളല്ലേ...'  രാത്രിയിലെ കാഴ്ചക്കുള്ള ബുദ്ധിമുട്ടു കാരണം 2019ൽ ഡ്രൈവർ ജോലിയിൽ നിന്നും വിടുതൽ വാങ്ങിയെങ്കിലും ആ ബന്ധം തുടർന്നിരുന്നു. ഒരിക്കൽ  റബീഉൽ അവ്വലിൽ നാട്ടിലെ പരിപാടിക്കെത്തിയപ്പോൾ ഉസ്താദ് ഇങ്ങനെ പറഞ്ഞു. 'നീ ഇറങ്ങിയതിന് ശേഷം വാഹനത്തിൽ നിന്നും ഞാൻ ഉറങ്ങിയിട്ടില്ല നാണിയേ...നീ നോക്കിയ പോലെ എന്നെ ആരും നോക്കിയിട്ടില്ല.' ഓർമകൾക്കിടയിൽ 68 കാരനായ കുഞ്ഞിമുഹമ്മദ് വീണ്ടും വിതുമ്പി..



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  4 hours ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  4 hours ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  4 hours ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  4 hours ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  4 hours ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  4 hours ago
No Image

നാദാപുരം സ്വദേശിയായ യുവാവ് ഖത്തറിൽ വാഹനമിടിച്ച് മരിച്ചു

qatar
  •  4 hours ago
No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  12 hours ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  12 hours ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  13 hours ago