HOME
DETAILS

മുസ്‌ലിം സ്ത്രീ വിവാഹമോചനം തെറ്റുതിരുത്തി ഹൈക്കോടതി

  
backup
April 14, 2021 | 5:06 AM

6546313552-2hgfh

മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനം കോടതി ഇടപെടലിലൂടെയല്ലാതെ നടത്താമെന്ന് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചിരിക്കുകയാണ്. 49 വര്‍ഷം മുന്‍പ് ഹൈക്കോടതി തന്നെ പുറപ്പെടുവിച്ച വിധിയെയാണ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട് മുസ്‌ലിം വ്യക്തിനിയമത്തിലെ മതപക്ഷ വായനയാണ് കോടതി വിധിയിലൂടെ പ്രകടമാവുന്നത്. സ്ത്രീകള്‍ക്ക് വിവാഹമോചനം വേണമെങ്കില്‍ 1939ലെ വിവാഹമോചന നിയമം അടിസ്ഥാനത്തിലൂടെ കോടതി വഴി മാത്രമേ സാധ്യമായിരുന്നുള്ളൂ. 49 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെ.സി മൊഈനും നഫീസയും തമ്മിലുള്ള കേസിലെ വിധി അടിസ്ഥാനത്തില്‍ സ്ത്രീക്ക് വിവാഹമോചനം നടത്താന്‍ കോടതി വഴി മാത്രമാണ് അനുവദിച്ചിരുന്നത്. എന്നാല്‍, പുരുഷന് വിവാഹമോചനത്തിനായി ത്വലാഖ് നടത്താം. മുത്വലാഖ് അസാധുവാക്കിയതിനാല്‍ കൃത്യമായ ഇടവേളകളിലൂടെ വിവാഹമോചനം സാധ്യമാണ്, കോടതി മാര്‍ഗമല്ലാതെ.


സ്ത്രീക്ക് കോടതി വഴിയല്ലാതെ വിവാഹമോചനം നടത്താമെന്ന് ഒരു പറ്റം ഹരജികള്‍ തീര്‍പ്പാക്കിയാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. മുസ്‌ലിം വ്യക്തിനിയമപ്രകാരം പുരുഷനും സ്ത്രീക്കും വിവാഹമോചനത്തിനുള്ള വഴികളുണ്ട്. പുരുഷന് വിവാഹമോചനം നടത്താനുള്ള വഴി നേരത്തെ പരാമര്‍ശിച്ച ത്വലാഖാണെങ്കില്‍ സ്ത്രീകള്‍ക്ക് നാലു വഴികളാണുള്ളത്. ഒന്ന്, ത്വലാഖ് തഫ്‌വീദ്. ഇസ്‌ലാമിക നിയമപ്രകാരമുള്ള കരാറായ വിവാഹത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ഭര്‍ത്താവ് പരാജയപ്പെട്ടാല്‍ ഭാര്യക്ക് സ്വന്തം നിലയില്‍ വിവാഹമോചനം നടത്താന്‍ ത്വലാഖ് തഫ്‌വീദ് ഉപയോഗിക്കാം. രണ്ട്, ഖുല്‍അ്. ഇതിലൂടെ ഭാര്യക്ക് ഏകപക്ഷീയമായി വിവാഹമോചനം നടത്താം. വിവാഹ സമയത്ത് നല്‍കിയ വിവാഹ മൂല്യമായ
മഹ്‌റും വിവാഹം നിലനില്‍ക്കെ ഭര്‍ത്താവ് നല്‍കിയ സമ്മാനങ്ങളും തിരിച്ചുനല്‍കണമെന്ന വ്യവസ്ഥയാണ് കോടതി വിവക്ഷപ്രകാരം ഖുല്‍ഇല്‍ പറയുന്നത്. വിവാഹമോചനം നടത്തുന്നതിനു മുന്‍പ് ഏതെങ്കിലും രീതിയിലുള്ള യോജിപ്പിന്റെ വഴികളും ഇവര്‍ തേടണം. കൗണ്‍സിലിങ്, കുടുംബ കോടതി ഉള്‍പ്പെടെയുള്ള ഏതെങ്കിലും മാര്‍ഗങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തണം. മൂന്ന്, മുബാറഅത്ത്. ഉഭയകക്ഷി പ്രകാരമുള്ള വേര്‍പിരിയലാണിത്. നാല്, ഫസ്ഖ്. മൂന്നാം കക്ഷിയുടെ ഇടപെടലിലൂടെ വിവാഹമോചനം നടത്തുന്നതാണിത്.


1939ലെ വിവാഹ നിയമം ഫസ്ഖാണ് ഇല്ലാതാക്കിയിരുന്നത്. കോടതി ഇടപെടലിന് പുറമെയുള്ള വിവാഹ മോചനത്തെയാണ് ഈ നിയമത്തിലൂടെ അസ്ഥിരപ്പെടുത്തിയത്. ഇതിനു പകരമായി കോടതി വഴിയുള്ള വിവാഹമോചനമാണ് അനുവദിച്ചത്. ഈ വിധി കോടതി നിലനിര്‍ത്തിയെങ്കിലും മറ്റു മൂന്ന് വഴികളായ ത്വലാഖ് തഫ്‌വീദ്, ഖുല്‍അ്, മുബാറ അത്ത് എന്നിവ സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനായി ഉപയോഗിക്കാമെന്നാണ് കോടതി ഇപ്പോള്‍ വിധിച്ചിരിക്കുന്നത്. 1937ലെ ശരീഅത്ത് നിയമമാണ് കോടതി ഇതിനു ആധാരമാക്കിയിരിക്കുന്നത്. ഈ നിയമം അനുസരിച്ച് ഫസ്ഖ് ഒഴികെയുള്ള മറ്റു മൂന്ന് വഴികളെയും അംഗീകരിച്ചിരുന്നു. ഖുര്‍ആനും ഹദീസും ഉള്‍പ്പെടെയുള്ള ആധികാരിക ഗ്രന്ഥങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഫസ്ഖ് വഴി മാത്രം വിവാഹമോചനം നടത്തുന്നവര്‍ കോടതി വഴിയായിരിക്കണം നടപടികള്‍ സ്വീകരിക്കേണ്ടത്.


മുത്വലാഖ് ചര്‍ച്ചാ വിഷയമാക്കിയവര്‍ സ്ത്രീകള്‍ക്ക് നല്‍കിയ പ്രധാന അവകാശങ്ങള്‍ നിലനിര്‍ത്തുന്നതിനോ സംരക്ഷിക്കുന്നതിനോ ഇടപെടുന്നില്ലെന്നും അതു മറച്ചുവയ്ക്കുകയാണെന്നും കോടതി വിമര്‍ശിച്ചു. സ്ത്രീകള്‍ക്ക് പരമാവധി അവകാശവും സംരക്ഷണവും നല്‍കുന്ന സംവിധാനമാണ് മുസ്‌ലിം വ്യക്തിനിയമത്തിലുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സ്ത്രീ അവകാശങ്ങള്‍ ഇസ്‌ലാം നിഷേധിക്കുന്നുണ്ടെന്നും സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നും പ്രഖ്യാപിച്ച് മുത്വലാഖിനെ ക്രിമിനല്‍ കുറ്റമാക്കിയ കേന്ദ്രത്തിന്റെ നടപടി ഇവിടെ ചേര്‍ത്തുവായിക്കാവുന്നതാണ്. ഇത്തരം അവകാശം ഇസ്‌ലാമിലുണ്ടെന്നിരിക്കെ ഇതു സംബന്ധിച്ച് യാതൊരു പരാമര്‍ശങ്ങളും കേന്ദ്രം ഭരിക്കുന്നവര്‍ നടത്തിയിരുന്നില്ല.
ഇസ്‌ലാം സ്ത്രീവിരുദ്ധമാണെന്നും പ്രചാരണം നടത്തുന്നവര്‍ക്കുള്ള തിരിച്ചടി കൂടിയാണ് ഹൈക്കോടതി വിധി. നേരത്തെ ഇസ്‌ലാമിന്റെ പ്രാമാണിക ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ച കാര്യങ്ങളാണ് ഇപ്പോള്‍ കോടതി പറഞ്ഞിരിക്കുന്നത്.
(സുപ്രിംകോടതി അഭിഭാഷകനാണ്
ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രി പദത്തിലേക്ക് സതീശന്‍ മാത്രം'; വി.ഡിക്ക് പിന്തുണയുമായി നടന്‍ സിദ്ദിഖ്, ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

Kerala
  •  14 days ago
No Image

നായകനായും സച്ചിൻ 'മാസ്റ്റർ പീസ്'; ഐപിഎൽ ചരിത്രത്തിൽ മറ്റൊരു ക്യാപ്റ്റനും അവകാശപ്പെടാനില്ലാത്ത അപൂർവ്വ നേട്ടം

Cricket
  •  14 days ago
No Image

ബംഗാളില്‍ അധികാരത്തിലെത്തി ആദ്യദിനം തന്നെ 'പണി' തുടങ്ങി ബി.ജെ.പി; ബുള്‍ഡോസര്‍ രാജ്, ഇറച്ചിക്കടകള്‍ തകര്‍ത്തു, ബിരിയാണിക്കടകള്‍ ഒഴിയാന്‍ ആവശ്യപ്പെട്ടു, മുസ്‌ലിം പേരുകള്‍ മാറ്റി

National
  •  14 days ago
No Image

തമിഴ്‌നാട്ടിൽ രാഷ്ട്രീയ നാടകം; ടിവികെ-കോൺഗ്രസ് സഖ്യത്തെ തടയാൻ എഐഎഡിഎംകെ-ഡിഎംകെ രഹസ്യനീക്കം?

latest
  •  14 days ago
No Image

നവീകരണം കഴിഞ്ഞിട്ടും തുറന്നില്ല; കാരശേരി ഗ്യാസ് ശ്മശാനം അടച്ചിട്ടിട്ട് മാസങ്ങള്‍, പ്രതിഷേധവുമായി കോണ്‍ഗ്രസ്

Kerala
  •  14 days ago
No Image

'കണക്കുകൾ കൊണ്ട് മുറിവുണങ്ങില്ല'; ശൈലി മാറ്റാൻ സിപിഎമ്മിൽ യുവനിരയുടെ പടയൊരുക്കം!

Kerala
  •  14 days ago
No Image

യു.എ.ഇയിൽ വരും ദിവസങ്ങളിൽ കാറ്റും പൊടിയും; താപനില കുറയും| UAE Weather updates

uae
  •  14 days ago
No Image

സ്കോർ 200 കടന്നാൽ പിന്നെ തോൽവിയില്ല; പ്രതിരോധക്കോട്ട കെട്ടുന്നതിൽ ഈ ഇന്ത്യൻ നായകനെ തടുക്കാൻ ആരുമില്ല

Cricket
  •  14 days ago
No Image

തൃശൂരില്‍ ഏഴു വയസുകാരിയുടെ മരണം പേവിഷബാധ മൂലമെന്ന് സ്ഥിരീകരണം

Kerala
  •  14 days ago
No Image

ബംഗാളില്‍ രാഷ്ട്രീയ കൊലപാതകം: സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റു മരിച്ചു; ഡ്രൈവര്‍ക്ക് ഗുരുതരാവസ്ഥ

National
  •  14 days ago