HOME
DETAILS

മസ്ജിദുൽ അഖ്‌സയുടെ അടിത്തറ ദുർബലമാക്കി ഇസ്‌റാഈലിന്റെ ഖനനം; ഇങ്ങനെ പോയാൽ വൈകാതെ അൽഅഖ്‌സ തകരുമെന്ന് ഖുദ്‌സ് ഗവർണറേറ്റ്

  
Web Desk
October 24, 2025 | 1:38 AM

israel mining collapsing floor of al aqsa masjid

ജറൂസലം: അൽഅഖ്‌സ മസ്ജിദിന്റെ താഴെയും ചുറ്റുപാടും ഇസ്‌റാഈൽ നടത്തിക്കൊണ്ടിരിക്കുന്ന ഖനനങ്ങൾ ജറൂസലമിലെ ഇസ്‌ലാമികവും ചരിത്രപരവുമായ ശേഷിപ്പുകൾക്ക് ഗുരുതര ഭീഷണി ഉയർത്തുന്നതായി ഖുദ്‌സ് ഗവർണറേറ്റ്. ഫലസ്തീൻ വാർത്താ ഏജൻസിയായ വഫയ്ക്ക് നൽകിയ അഭിമുഖത്തിൽ ഖുദ്‌സ് ഗവർണറേറ്റ് ഉപദേശകൻ മഅ്‌റൂഫ് അൽ രിഫാഇയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

ഇസ്‌റാഈലിന്റെ ഖനനങ്ങൾ അൽഅഖ്‌സ മസ്ജിദിന്റെ അടിത്തറ ദുർബലമാക്കി അസ്ഥിരപ്പെടുത്തുകയാണെന്നും ചരിത്രപരമായ വീടുകൾ, പുരാതന പാഠശാലകൾ തുടങ്ങിയ ഫലസ്തീനുമായി ബന്ധപ്പെട്ട ശേഷിപ്പുകൾക്ക് കേടുപാടുകൾ വരുത്തുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യാതൊരു ശാസ്ത്രീയതയുമില്ലാതെ, മസ്ജിദിന്റെ ഘടനാപരമായ സ്ഥിരതയ്ക്ക് ഭീഷണിയാകുന്ന ഈ ജോലികൾ രഹസ്യമായും അന്താരാഷ്ട്ര മേൽനോട്ടമില്ലാതെയുമാണ് നടക്കുന്നത്.

ഖനനം മൂലമുണ്ടാകുന്ന വിള്ളലുകൾ അൽഅഖ്‌സ മസ്ജിദിന്റെ ചില ഭാഗങ്ങൾ തകരാൻ ഇടയാക്കുമെന്ന ആശങ്ക വർധിച്ചിട്ടുണ്ടെന്ന് അൽ മംലക ടി.വിക്ക് നൽകിയ അഭിമുഖത്തിൽ രിഫാഇ പറഞ്ഞു. അൽ അഖ്‌സ മസ്ജിദിന് തെക്ക് സിൽവാൻ പരിസരത്തുള്ള 600 മീറ്റർ നീളമുള്ള 'പിൽഗ്രിംസ് റോഡ്' തുരങ്കത്തിന് 50 ദശലക്ഷം ഷെക്കൽ (ഏകദേശം 133 കോടി രൂപ) ചെലവഴിച്ചിട്ടുണ്ട്. ഇത് അവർ അവകാശപ്പെടുന്നത് പോലെ പുരാവസ്തു ഗവേഷണമല്ല, ഇസ്‌റാഈലിന്റെ നിയന്ത്രണം ഏകീകരിക്കാനും ജറൂസലമിന്റെ ചരിത്രം തിരുത്തിയെഴുതാനും രൂപകൽപന ചെയ്ത രാഷ്ട്രീയ പദ്ധതികളാണ്-. മഅ്‌റൂഫ് അൽ രിഫാഇ പറയുന്നു.

പഴയ നഗരത്തെ ജൂതവൽക്കരിക്കാനും അതിന്റെ മതപരവും സാംസ്‌കാരികവും ചരിത്രപരവുമായ സ്വഭാവത്തെ മാറ്റിമറിക്കുന്നതിനുമുള്ള ദീർഘകാല രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായി ഇസ്‌റാഈൽ സർക്കാർ നേരിട്ട് തുരങ്കങ്ങൾക്ക് ധനസഹായം നൽകുന്നുണ്ട്. ഇസ്‌റാഈൽ 'ദാവീദിന്റെ നഗരം' എന്ന് വിളിക്കുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന തുരങ്കങ്ങൾ പുരാതന ജലപാതകളായിരുന്ന കൽപാതകളിലൂടെ കടന്നുപോകുന്നുണ്ട്. 

ഇവ വറ്റിച്ച് തുരങ്കങ്ങളായും മ്യൂസിയങ്ങളായും സിനഗോഗുകളായും മാറ്റുകയാണ്. അവിടെ 'ജബ്ബാന മാർക്കറ്റ്' എന്നറിയപ്പെടുന്ന ഇടം ജൂത വിനോദസഞ്ചാര പാതയായി മാറ്റിക്കഴിഞ്ഞു. പുണ്യസ്ഥലങ്ങളിൽ ഇസ്‌റാഈലിന്റെ നിയന്ത്രണം ശക്തിപ്പെടുത്താനും ജറൂസലമിന്റെ ഫലസ്തീൻ, ഇസ്‌ലാമിക സ്വഭാവം ഇല്ലാതാക്കാനുമാണ് ഈ തുരങ്കങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര നിയമത്തെയും ജറൂസലമിലെ പുണ്യസ്ഥലങ്ങളെ നിയന്ത്രിക്കുന്ന നിലവിലുള്ള സ്ഥിതിയെയും ഇത് ലംഘിക്കുകയാണ് - അദ്ദേഹം ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  2 days ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  2 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  2 days ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  2 days ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  2 days ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  2 days ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  2 days ago
No Image

2026-ൽ യുഎഇയിലെ പണമിടപാടുകൾ മാറും; നിങ്ങൾ കാണാനിടയുള്ള 6 സുപ്രധാന മാറ്റങ്ങൾ

uae
  •  2 days ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  2 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  2 days ago