
ഭോപാൽ ദുരന്തം: ഇരകൾക്ക് കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേന്ദ്രത്തിന്റെ ഹരജി സുപ്രിം കോടതി തള്ളി
ന്യൂഡൽഹി: ഭോപാൽ വിഷവാതക ദുരന്ത ഇരകൾക്ക് കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേന്ദ്ര സർക്കാറിന്റെ തിരുത്തൽ ഹരജി സുപ്രിം കോടതി തള്ളി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, അഭയ് എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. റിസർവ് ബാങ്കിന്റെ പക്കലുള്ള 50 കോടി രൂപ നഷ്ടപരിഹാര വിതരണത്തിന് ഉപയോഗിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രിം കോടതി നിർദേശിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച വിഷയം രണ്ട് പതിറ്റാണ്ടിന് ശേഷം ഉന്നയിക്കുന്നതിന്റെ യുക്തി വിശദീകരിക്കാൻ കഴിയാത്ത കേന്ദ്ര സർക്കാർ നടപടിയിൽ സുപ്രിം കോടതി അതൃപ്തി രേഖപ്പെടുത്തി. നഷ്ടപരിഹാരത്തുകയിൽ കുറവുണ്ടെങ്കിൽ അത് നികത്തേണ്ട ഉത്തരവാദിത്തം സർക്കാറിനാണെന്ന് കോടതി പറഞ്ഞു. ദുരന്ത ബാധിതരുടെ പേരിൽ ഇൻഷുറൻസ് എടുക്കാതിരുന്നത് സർക്കാറിന്റെ വീഴ്ചയാണെന്നും കോടതി വ്യക്തമാക്കി. ജനുവരി 12ന് തിരുത്തൽ ഹരജിയിൽ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
1989ലെ വിധി പ്രകാരം 715 കോടി രൂപയാണ് കമ്പനി നൽകിയിരുന്നത്. മൂവായിരത്തിലധികം പേരുടെ ജീവനെടുക്കുകയും പരിസ്ഥിതിക്ക് നാശം വരുത്തുകയും ചെയ്ത 1984 ലെ ദുരന്തത്തിന്റെ ഇരകൾക്ക്, യൂണിയൻ കാർബൈഡ് കോർപറേഷന്റെ ഇപ്പോഴത്തെ ഉടമകളായ ഡൗ കെമിക്കൽസിൽ നിന്ന് 7,844 കോടി രൂപയുടെ അധിക നഷ്ടപരിഹാരമാണ് കേന്ദ്രം ആവശ്യപ്പെട്ടത്.
2010ലാണ് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച ഹരജി സമർപ്പിച്ചത്. 1989ലെ ഒത്തുതീർപ്പിന്റെ സമയത്ത് മനുഷ്യജീവനും പരിസ്ഥിതിക്കും വരുത്തിയ യഥാർഥ നാശത്തിന്റെ വ്യാപ്തി ശരിയായി വിലയിരുത്താൻ കഴിഞ്ഞില്ലെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം. യൂനിയൻ കാർബൈഡ് കോർപ്പറേഷൻ കമ്പനിയുടെ പിൻഗാമിയായ ഡൗ കെമിക്കൽസായിരുന്നു എതിർകക്ഷി. ഈ വിധിക്ക് എതിരെ കേന്ദ്രം നൽകിയ പുനഃപരിശോധന ഹരജി നേരത്തെ സുപ്രിം കോടതി തള്ളിയിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായിരുന്നു ഭോപ്പാല്‍ വിഷവാതക ദുരന്തം. 1984 ഡിസംബര്‍ രണ്ടിന് രാത്രി അമേരിക്കന്‍ കെമിക്കല്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപ്പാലിലെ കീടനാശിനി നിര്‍മാണശാലയിലെ വാതകക്കുഴലുകള്‍ വൃത്തിയാക്കുന്നതിനിടെ മീഥൈല്‍ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന സംഭരണിയില്‍ വെള്ളം കയറി. തുടര്‍ന്നുണ്ടായ രാസപ്രവര്‍ത്തനത്തില്‍ സംഭരണിയില്‍ ചോര്‍ച്ചയുണ്ടാവുകയായിരുന്നു. യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കീടനാശിനി പ്ലാന്റില്‍ നിന്ന് ഏതാണ്ട് 40 ടണ്‍ അപകടകരമായ വാതകമാണ് ചോര്‍ന്നത്. ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലെ പ്ലാന്റ് നമ്പര്‍ സിയിലായിരുന്നു ദാരുണമായ സംഭവം.
42 ടണ്‍ മീഥൈല്‍ ഐസോസൈനേറ്റ് അടങ്ങിയ ടാങ്ക് നമ്പര്‍ 610ല്‍ വെള്ളം കയറിയപ്പോഴാണ് ചോര്‍ച്ചയുണ്ടായത്. അന്തരീക്ഷത്തിലേക്ക് ഉയരുന്ന വിഷാംശമുള്ള വാതകം പുറന്തള്ളുന്ന ഒരു രാസപ്രവര്‍ത്തനം ഉണ്ടായി. വാതകമേഘത്തില്‍ വിഷവാതമായ മീഥൈല്‍ ഐസോസൈനേറ്റിന് പുറമെ കാര്‍ബണ്‍ മോണോക്‌സൈഡും, ഹൈഡ്രജന്‍ സയനൈഡും മറ്റ് വാതകങ്ങളും ഉള്‍പ്പെടും. ഇവയെല്ലാം തന്നെ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും അങ്ങേയറ്റം വിഷമുള്ളതാണ്. മധ്യപ്രദേശ് സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഭോപ്പാലിലും പരിസര പ്രദേശത്തുമായി 3,787 പേരാണ് ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഇതിലും അധികം ആണെന്നാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുകെയില്‍ കൊല്ലപ്പെട്ട സഊദി വിദ്യാര്‍ത്ഥി മുഹമ്മദ് അല്‍ ഖാസിമിന്റെ മൃതദേഹം മക്കയില്‍ ഖബറടക്കി
Saudi-arabia
• a month ago
'മാധ്യമങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ ന്യായീകരിക്കാനാവില്ല'; ധര്‍മ്മസ്ഥലയെ കുറിച്ചുള്ള വാര്‍ത്തകള്‍ നിയന്ത്രിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി
National
• a month ago
മകന്റെ കടുകൈ: കെട്ടിട ഉടമ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതിയുടെ മകൻ ജീവനൊടുക്കി
Kerala
• a month ago
അനസ്തേഷ്യ നല്കി രോഗിയെ പീഡിപ്പിച്ചു; ഡോക്ടര്‍ക്ക് 7 വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി
Kuwait
• a month ago
ഇന്ത്യ-അമേരിക്ക പ്രതിരോധ ഇടപാടുകൾ നിർത്തിവച്ചെന്ന് റോയിട്ടേഴ്സ്: റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്ന് കേന്ദ്രം
National
• a month ago
ധര്‍മ്മസ്ഥലയിലെ എസ്ഐടി അന്വേഷണം; പുണ്യസ്ഥലത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത നീക്കമെന്ന് ബിജെപി നേതാവ്
National
• a month ago
മഴ പെയ്യും: പക്ഷേ ചൂട് കുറയില്ല; കാലാവസ്ഥാ മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം | UAE rain forecast
uae
• a month ago
നിങ്ങളുടെ സഹായം ആരിലേക്ക്? ചാരിറ്റി വീഡിയോകൾ ദുരുപയോഗം ചെയ്ത് സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്
Kerala
• a month ago
ഈ വാരാന്ത്യത്തില്‍ യുഎഇയില്‍ അടച്ചിടുന്ന റോഡുകളുടെയും വഴി തിരിച്ചുവിടുന്ന റോഡുകളുടെയും കംപ്ലീറ്റ് ലിസ്റ്റ് | Complete list of UAE road diversions and closures
uae
• a month ago
നൂറനാട് നാലാം ക്ലാസുകാരിയെ മർദ്ദിച്ച സംഭവം; പിതാവും, രണ്ടാനമ്മയും പിടിയിൽ
Kerala
• a month ago
പരസ്പരം സംസാരിക്കാതെ ഷാര്‍ജയില്‍ മലയാളി ദമ്പതികള്‍ ജീവിച്ചത് പത്തു വര്‍ഷം; വേര്‍പിരിയലിനു പകരം മൗനം തിരഞ്ഞെടുക്കുന്നതിനെതിരെ യുഎഇയിലെ മനഃശാസ്ത്രവിദഗ്ധർ
uae
• a month ago
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈക്കലാക്കി; തട്ടിപ്പിന് കൂട്ടുനിന്ന് അമ്മയും; അറസ്റ്റ്
Kerala
• a month ago
ടെസ്ലയക്ക് ഇന്ത്യ ഇഷ്ടപ്പെട്ടു: ഡൽഹിയിലും ഗുഡ്ഗാവിലും പുതിയ ഷോറൂമുകൾ ഉടൻ തുറക്കും
auto-mobile
• a month ago
സ്വർണ്ണം കടത്താൻ കൂട്ടുനിന്നു; കസ്റ്റംസ് ഇൻസ്പെക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
Kerala
• a month ago
ഖോര്‍ ഫക്കാനു പിന്നാലെ അബൂദബിയിലും ഭൂകമ്പം; തുടര്‍ ഭൂകമ്പങ്ങള്‍ക്ക് കാരണമിതെന്ന് വിദഗ്ധര്‍ | Abu Dhabi earthquake
uae
• a month ago
ഒക്ടോബര്‍ മുതല്‍ വിമാനങ്ങളിലെ പവര്‍ ബാങ്ക് ഉപയോഗത്തിന് പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി എമിറേറ്റ്സ് | Emirates power bank rules
uae
• a month ago
ആരോപണങ്ങള്‍ക്ക് മറുപടി; ബോക്സിലുണ്ടായിരുന്ന നെഫ്രോസ്കോപ്പ് നന്നാക്കാന്‍ പണമില്ലാതെ കമ്പനി തിരിച്ചയച്ച ഉപകരണമെന്ന് ഡോ. ഹാരിസ്
Kerala
• a month ago
വീട്ടിലെ പ്രശ്നങ്ങളും ദുരനുഭവങ്ങളും ഇനി ധൈര്യപൂര്‍വം അറിയിക്കാം; ഉടന്‍ സ്കൂളുകളില്‍ 'ഹെല്പ് ബോക്സ്' സ്ഥാപിക്കും
Kerala
• a month ago
'പരസ്പര വിശ്വാസം കൊണ്ട് കെട്ടിപ്പടുത്ത ബന്ധം': പുടിനെ കണ്ട് ഷെയ്ഖ് മുഹമ്മദ്; യുഎഇയുമായി കൂടുതല്‍ അടുക്കാന്‍ റഷ്യ
uae
• a month ago
ഉയർന്ന മൈലേജും യാത്രാസുഖവും: 10 ലക്ഷം രൂപയിൽ വാങ്ങാവുന്ന മികച്ച 4 സെഡാൻ കാറുകൾ
auto-mobile
• a month ago
കൂലിപ്പട്ടാളവുമായി പോയ ഇമാറാത്തി വിമാനം തകര്‍ത്തുവെന്ന സുഡാന് സായുധ സേനയുടെ അവകാശവാദം നിഷേധിച്ച് യുഎഇ | UAE Plane
uae
• a month ago