HOME
DETAILS

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മയ്യത്ത് കുളിപ്പിക്കാന്‍ വ്യവസ്ഥകളോടെ അനുമതി വേണം: സമസ്ത

  
Web Desk
May 14 2021 | 11:05 AM

permission-is-required-to-bathe-the-corpses-of-those-who-died-of-covid-samastha-2021


കോഴിക്കോട്: കൊവിഡ് മൂലം മരണപ്പെട്ടവരുടെ മയ്യത്ത് കര്‍ശനമായ വ്യവസ്ഥകളോടെ കുളിപ്പിക്കാന്‍ അനുമതിവേണന്നു സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കേരളത്തില്‍ കൊവിഡ് രോഗം പിടിപെട്ട് മരണപ്പെടുന്നവരുടെ മയ്യത്ത് സംസകരണവുമായി ബന്ധപ്പെട്ട് വളരെ പ്രയാസകരമായ ഒരു സാഹചര്യമാണുള്ളതെന്നും കൊവിഡ് ബാധിച്ച് മരണപ്പെടുന്ന മയ്യത്തുകള്‍ക്ക് അര്‍ഹിക്കുന്ന ആദരവ് നല്‍കി സംസ്‌കരിക്കാന്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നിലവില്‍ സാധ്യമാകുന്നില്ലെന്നും ജീവിതകാലം മുഴുവന്‍ മത വിശ്വാസങ്ങളും ആചാരങ്ങളും പാലിച്ചുകൊണ്ട് ജീവിച്ച ആളെ രോഗം ബാധിച്ച് മരിക്കുന്നതോടെ മൃഗങ്ങളെ കുഴിച്ചിടുന്ന വിധത്തില്‍ സംസ്‌കരിക്കപ്പെടുന്നത് ക്രൂരതയാണെന്നും കത്തില്‍ പറയുന്നു.


കത്തിന്റെ പൂര്‍ണ രൂപം

ബഹുമാനപ്പെട്ട കേരളാ ആരോഗ്യ വകുപ്പ് മ്രന്തി ശ്രീമതി. ശൈലജ ടീച്ചറുടെ മഹനീയ
ത്തിലേക്ക്

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ല്യാരും സമര്‍പ്പിക്കുന്നത്,

വിഷയം: കൊവിഡ് രോഗത്താല്‍ മരണപ്പെടുന്നവരുടെ മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ച്

മാന്യരേ,

നമ്മുടെ കേരളത്തില്‍ കൊവിഡ് രോഗംപിടിപെട്ട് നിരവധി ആളുകള്‍ ദിവസം തോറും മരണപ്പെടുകയാണല്ലൊ. ഇങ്ങനെ മരണപ്പെടുന്ന കൊവിഡ് രോഗികളുടെ സംസ്‌കരണവുമായി ബന്ധപ്പെട്ട് വളരെ പ്രയാസകരമായ ഒരു സാഹചര്യമാണ്, നമ്മുടെ നാട്ടില്‍ നിലവിലുള്ളത്.കൊവിഡ് ബാധിച്ച് മരണപ്പെടുന്ന മയ്യത്തുകള്‍ക്ക് അര്‍ഹിക്കുന്ന ആദരവ് നല്‍കി സംസ്‌കരിക്കാന്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം
നിലവില്‍ സാധ്യമാകുന്നില്ല, ജീവിതകാലം മുഴുവന്‍ മത വിശ്വാസങ്ങളും ആചാരങ്ങളും പാലിച്ചുകൊണ്ട് ജീവിച്ച ആളെ രോഗം ബാധിച്ച് മരിക്കുന്നതോടെ മൃഗങ്ങളെ കുഴിച്ചിടുന്ന വിധത്തില്‍ സംസ്‌കരിക്കപ്പെടുന്നത് വല്ലാത്ത ക്രൂരതയാണ്.
വേണ്ട വിധം പരിചരിക്കാന്‍ ആളില്ലാതെ ദിവസങ്ങളോളം രോഗിയായിക്കിടന്ന് മലവും
മൂത്രവും അതേപടി ശരീരത്തില്‍ നിലനിര്‍ത്തിയാണ് അടക്കപ്പെടുന്നത്.

രോഗിയാവുന്നതോടെ താന്‍ മരണപ്പെട്ടാലുള്ള അവസ്ഥ എത്രമാത്രം ഭീകരമാണെന്ന ചിന്ത ഓരോരുത്തരെയും അലട്ടുക സ്വാഭാവികമാണ്. രോഗംമൂര്‍ച്ഛിക്കാന്‍ വരെ ഇത് കാരണമാകുന്നുണ്ട്. മരണപ്പെട്ടാല്‍ മാന്യമായൊരു യാത്രയയപ്പ് മനുഷ്യന്റെ
അവകാശമാണ്. ഓരോ മതങ്ങളും ഇക്കാര്യത്തില്‍ നിഷ്‌കര്‍ഷത പാലിക്കുന്നുണ്ട്.

മുസ്ലിംകളെ സംബന്ധിച്ചേടത്തോളം നാല് കാര്യങ്ങള്‍ ഒരു മൃതദേഹത്തിന് ചെയ്യേണ്ടതുണ്ട്. കുളിപ്പിക്കുക, കഫന്‍ (മുന്ന് കഷണം
തുണികൊണ്ട് മൃതശരീരം പൊതിയുക) ചെയ്യുക, മയ്യത്ത് നിസ്‌കരിക്കുക, മറമാടുക എന്നിവയാണവ. കുളിപ്പിക്കുക എന്നത് വളരെ പ്രധാനമാണ്. നിലവില്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം മൃതദേഹം കുളിപ്പിക്കാന്‍ അനുവദിക്കപ്പെടുന്നില്ല.

മൃതദേഹം കുളിപ്പിക്കുന്നത് കൊണ്ട് എന്തു രോഗപ്പകര്‍ച്ചയാണ് വരുന്നതെന്ന് ഇത് വരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മരിക്കുന്നതോടെ രോഗാണുക്കള്‍ നശിക്കുമെന്നാണ് ചില പഠനങ്ങളില്‍ വ്യക്തമാക്കപ്പെട്ടത്. കൊവിഡ് രോഗം പിടിപെട്ടവര്‍ക്ക് കുളിക്കാന്‍ ഒരു നിരോധനവുമില്ല. അവര്‍ കുളിച്ച വെള്ളം
പൊതുവായ സ്ഥലത്താണ് ഒഴിവാക്കപ്പെടുന്നത്. ഇതെല്ലാം അനുവദനീയമാണെന്നിരിക്കെ മരിച്ചാല്‍ ഇതൊന്നും പാടില്ലെന്നതിലെ യുക്തിയാണ് മനസ്സിലാകാത്തത്. WHO യുടെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ കുളിപ്പിക്കരുതെന്ന് പറയുന്നില്ല. കുളിപ്പിക്കുന്നവര്‍ പി.പി.ഇ കിറ്റ് ധരിക്കണമെന്നേ
പറയുന്നുള്ളു. അല്ലെങ്കിലും കര്‍ശനമായ വ്യവസ്ഥകളോടെ ഇതെല്ലാം ചെയ്യാന്‍ കഴിയും. ആശുപത്രികളോടനുബന്ധിച്ച് സര്‍ക്കാര്‍ തലത്തിലോ സ്വകാര്യ ഏജന്‍സികളുടെ സഹായത്തോടെയോ കര്‍ശന
വ്യവസ്ഥകള്‍ വെച്ചു കൊണ്ട് തന്നെ സൗകര്യം ഒരുക്കാവുന്നതേയുള്ളു.

വസ്തുതകള്‍ ഇങ്ങനെയെല്ലാമായിരിക്കെ അനാവശ്യമായ വ്യവസ്ഥകളുണ്ടാക്കി മൃതദേഹങ്ങളോട് കാണിക്കുന്ന അനാദരവ് ഖേദകരമാണ്. അതോടൊപ്പം കൊവിഡ് ബാധിച്ച് മരണപ്പെടുകയും യാതൊരു പരിഗണനയും കൊടുക്കാന്‍ കഴിയാതെ അടക്കപ്പെടുകയും ചെയ്യുമ്പോള്‍ മരണപ്പെട്ടയാളുടെ കുടുംബത്തിന്
ഉണ്ടാകുന്ന മാനസിക പ്രയാസം എത്രമേല്‍ കടുത്തതായിരിക്കുമെന്നത് ഈഹിക്കാവുന്നതേയുള്ളൂ.

ആയതു കൊണ്ട് ഈ വിഷയത്തില്‍ ബഹുമാനപ്പെട്ട ആരോഗ്യ മ്രന്തി ഉടന്‍ ഇടപെട്ട് കര്‍ശന വ്യവസ്ഥകളോടെ മൃതശരീരം കുളിപ്പിക്കുന്നതിനുള്ള അനുമതി ഉണ്ടാവണമെന്നപേക്ഷിക്കുന്നു.
കൊവിഡ് മഹാമാരിക്കെതിരെ നിങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പോരാട്ടത്തിന് എല്ലാവിധ പിന്തുണയും സഹകരണവും അര്‍പ്പിച്ചു കൊണ്ട്,

വിശ്വസ്തതയോടെ

സയ്യിദ് മുഹമ്മര്‍ ജിഫ്രി മുത്തുകോയ തങ്ങള്‍
(പ്രസിഡണ്ട്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ)
പ്രൊഫഃ കെ.ആലിക്കുട്ടി മുസ്ല്യാര്‍
(ജ.സെക്രട്ടരി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ )

കോഴിക്കോട് 2021 മെയ് 14



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  12 minutes ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  8 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  9 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  9 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago