
കൊവിഡ്: രാജ്യം നാലാം തരംഗത്തിലേക്കോ?
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 5,000ത്തിന് മുകളിലെത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം കേസുകളുടെ എണ്ണത്തിൽ 41 ശതമാനത്തിന്റെ വർധനവാണുണ്ടായത്. അതായത്, കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് കുതിച്ചു ചാട്ടമാണ്. മഹാരാഷ്ട്ര കഴിഞ്ഞാൽ കേരളമാണ് കേസുകളുടെ എണ്ണത്തിൽ ഇപ്പോൾ രാജ്യത്ത് മുന്നിൽ. രാജ്യം നാലാം തരംഗത്തിലേക്ക് അടുക്കുകയാണോയെന്ന ആശങ്ക ശക്തമാണ്. നിയന്ത്രണങ്ങൾ പൂർണമായി നീക്കിയതോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങവെയാണ് വീണ്ടും രോഗവ്യാപന ഭീഷണി വരുന്നത്. നാലാം തരംഗത്തിന്റെ സാധ്യത കേന്ദ്ര ആരോഗ്യമന്ത്രാലയം തള്ളിക്കളഞ്ഞിട്ടില്ലെന്ന് മാത്രമല്ല, മാസ്‌ക് അടക്കമുള്ള സുരക്ഷാ മാർഗങ്ങൾ പിന്തുടരുന്ന കാര്യത്തിൽ കൂടുതൽ കരുതൽ വേണമെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
രോഗവ്യാപനത്തിൽ വർധനവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വളരെ കുറവായതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്. രോഗവ്യാപനം ശമിച്ചുവെന്ന് സൂചനകൾ ലഭിച്ചതിന് പിന്നാലെ രാജ്യമെമ്പാടും സ്‌കൂളുകൾ തുറക്കുകയും മാസ്‌കിന്റെ കാര്യത്തിൽ ഇളവുകൾ വരികയും കൂട്ടം കൂടുന്നതിലുള്ള വിലക്ക് എടുത്തുകളയുകയും ചെയ്തതോടെയാണ് വീണ്ടും കൊവിഡ് കേസുകൾ കൂടുന്നത്.
ജനങ്ങൾ മാസ്‌ക് ഉപേക്ഷിച്ചു തുടങ്ങിയാൽ കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നതിൽ തർക്കമില്ല. സാനിറ്റൈസർ ഉപയോഗിക്കുന്നതു പോലുള്ള പ്രതിരോധ നടപടികളിൽ ആളുകൾക്ക് സൂക്ഷ്മത നഷ്ടപ്പെട്ടിരിക്കുന്നു. ഇതെല്ലാം കേസുകൾ അതിവേഗത്തിൽ കൂടാൻ കാരണമാവും. കൊവിഡ് നാലാം തരംഗം മുൻകൂട്ടി കാണാൻ കഴിയാത്ത ഒന്നല്ല. ആദ്യം രണ്ടു തരംഗങ്ങളുണ്ടായപ്പോൾ തന്നെ മൂന്നാം തരംഗവും നാലാം തരംഗവും പ്രവചിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ അതിനെ നേരിടാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പദ്ധതികൾ ആവിഷ്‌കരിക്കേണ്ട സമയമായിട്ടുണ്ട്. ഏറെ വൈകുംമുമ്പ് തന്നെ ജനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനും ആശുപത്രികളിലും മറ്റും ആവശ്യമായി ചികിത്സാ സൗകര്യമൊരുക്കാനും സർക്കാരുകൾ തയാറാകണം.
ജനസംഖ്യയിൽ വലിയൊരു വിഭാഗം വാക്‌സിനെടുത്തതിനാൽ നാലാം തരംഗം കാര്യമായി ഏശാനിടയില്ലെന്നാണ് ഒരു വിഭാഗം വിദഗ്ധർ പറയുന്നത്. എന്നാൽ, പുതിയ വകഭേദങ്ങൾ ഉണ്ടായാൽ ഈ കണക്കുകൂട്ടലുകൾ തെറ്റുമെന്ന് വിദഗ്ധർ സമ്മതിക്കുന്നു. മുൻകാല അനുഭവം വച്ചുനോക്കിയാൽ പ്രവചനാതീതമാണ് കൊവിഡ്. ഏതെല്ലാം രീതിയിൽ അത് ബാധിക്കുമെന്ന് പൂർണമായും മുൻകൂട്ടി കണക്കാക്കാനാവില്ല. വൈറസിന്റെ പരിണാമം തികച്ചും ക്രമരഹിതവും പ്രവചനാതീതവുമാണ്. ഒരു പുതിയ വകഭേദത്തിന്റെ ആവിർഭാവമുണ്ടായാൽ ഇന്ത്യയിൽ കൊവിഡ് ബാധയുടെ ശക്തമായ മറ്റൊരു തരംഗമുണ്ടാകും. ഇന്ത്യയിലെ ജനസംഖ്യയുടെ ഭൂരിഭാഗവും ഇതിനകം തന്നെ ഒമിക്രോൺ വകഭേദം ബാധിച്ചവരാണ്. ഈ വകഭേദത്തിനെതിരേ ജനങ്ങൾക്ക് ന്യായമായ പ്രതിരോധശേഷി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പ്രതിരോധശേഷി എത്രത്തോളം ഫലപ്രദമാണെന്ന് ഇതുവരെ വ്യക്തമല്ല.
ആ പ്രതിരോധ ശേഷി കുറഞ്ഞത് ആറു മുതൽ ഒമ്പതു മാസം വരെ നീളുമെന്നാണ് നിലവിലെ ധാരണ. മാർച്ച് മുതൽ ലോകത്ത് കൊവിഡ് വ്യാപകമാകുന്നതിന്റെ ലക്ഷണങ്ങളുണ്ട്. ഈ സമയത്ത് ചൈനയിലും യൂറോപ്പിലും അമേരിക്കയിലും കേസുകൾ ഉയർന്നിരുന്നു. അവിടത്തെ ഇളവുകളാണ് കേസുകൾ കൂടുന്നതിന്റെ കാരണമെന്നാണ് കരുതിയിരുന്നത്. ഈ രാജ്യങ്ങളിലെല്ലാം ജനജീവിതം കൊവിഡിന് മുമ്പുള്ളത് പോലെ ഏറെക്കുറെ സാധാരണ നിലയിലായിട്ടുണ്ട്. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെ, മൂന്നാമത്തെ തരംഗം കുറഞ്ഞത് വളരെ വേഗത്തിലായിരുന്നു. അതോടെയാണ് ജനം ഇതിനെ ലാഘവത്തോടെ കാണാൻ തുടങ്ങുന്നത്. ഏപ്രിൽ ആയതോടെ ഡൽഹിയിലും ഹരിയാനയിലും കേസുകൾ വർധിച്ചത് ഇന്ത്യയിലും കേസുകൾ ഉയരുന്നതിന്റെ സൂചനയായിരുന്നു. പിന്നാലെ മഹാരാഷ്ട്രയും കേരളവും ഡൽഹിയിലുമെല്ലാം കേസുകൾ കൂടി.
മഹാരാഷ്ട്രയിലെയും കേരളത്തിലെയും ഡൽഹിയിലെയും കുതിച്ചുചാട്ടം വൈറസിന്റെ ഏതെങ്കിലും പുതിയ വകഭേദത്തിന്റെ ആവിർഭാവത്താലുണ്ടായതല്ല. കുതിച്ചുചാട്ടത്തിന് കാരണമാകുന്ന ഘടകങ്ങളിൽ കാര്യമായ മാറ്റമൊന്നും ഇല്ലാത്തതിനാൽ മുൻകരുതൽ നടപടികൾ ഫലം കാണേണ്ടതാണ്. പല മേഖലകളിലും രോഗവ്യാപനം കുറഞ്ഞതോടെ പരിശോധനകളുടെ എണ്ണം കുറച്ചതിൽ ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. നിരീക്ഷണം സജീവമായി തുടരണമെങ്കിൽ പരിശോധനകൾ അത്യവശ്യമാണ്. രോഗം കണ്ടെത്താനാവാത്ത സാഹചര്യം അതിതീവ്ര വ്യാപനത്തിലേക്ക് നയിക്കും. മഹാമാരി പൂർണമായും ഇല്ലാതായെന്ന് ഉറപ്പാക്കുംവരെ പരിശോധന അനിവാര്യമാണ്.
എന്നാൽ പല സംസ്ഥാനങ്ങളിലും സ്‌കൂളുകളും കോളജുകളും തുറന്നതും നിരവധി സംസ്ഥാനങ്ങളിൽ മാസ്‌ക് ഉൾപ്പെടെയുള്ള കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതും കണക്കിലെടുക്കുമ്പോഴും കേസുകളിൽ രേഖപ്പെടുത്തിയ വർധനവ് പൂർണമായും ഔദ്യോ ഗികമല്ലെന്നാണ് പല വിദഗ്ധരുടെയും അഭിപ്രായം. കേസുകളിൽ കുതിപ്പ് രേഖപ്പെടുത്തുന്ന മഹാരാഷ്ട്ര, കേരളം, മിസോറാം, ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ കൊവിഡിനെതിരേ ജാഗ്രത പാലിക്കാനും നിയന്ത്രണ നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അടുത്തിടെ സർക്കാരുകൾക്ക് കത്തെഴുതിയിരുന്നു.
കൊവിഡ് രോഗികളിൽ വർധനവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഡൽഹി എൻ.സി.ആർ, ഹരിയാന പോലുള്ള രാജ്യത്തെ ഒന്നോ രണ്ടോ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിൽ മാത്രമാണ് ഈ വർധനവ് ഉള്ളതെന്ന് മുംബൈ ഫോർട്ടിസ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗം ഡയരക്ടർ ഡോ. രാഹുൽ പണ്ഡിറ്റ് രണ്ടുമാസം മുമ്പ് പറഞ്ഞിരുന്നു. അതിനാൽ പ്രാദേശികതലത്തിൽ മാത്രമായുള്ള ഈ കുതിച്ചുചാട്ടത്തെ മറ്റൊരു തരംഗമായി കണക്കാക്കേണ്ടതില്ലെന്നും വലിയ പ്രശ്‌നമായി ജനങ്ങൾ കാണേണ്ടതില്ലെന്നുമാണ് വിദഗ്ധാഭിപ്രായം. മഹാരാഷ്ട്രയിലും ഗുജറാത്തിലും പുതിയ എക്‌സ്.ഇ വകഭേദം രേഖപ്പെടുത്തിയത് കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു. അതുകൊണ്ടുതന്നെ കൊവിഡ് രാജ്യത്തുനിന്ന് പൂർണമായും ഇല്ലാതായിട്ടില്ലെന്നു തന്നെയാണ് സൂചിപ്പിക്കുന്നത്. അതിനാൽ ജനങ്ങൾ പൂർണമായും വാക്‌സിനേഷൻ സ്വീകരിക്കുകയും കൊവിഡ് നിബന്ധനകൾ പിന്തുടരുകയും ചെയ്യേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കഫ്‌സിറപ്പ് ദുരന്തം; ഫാര്‍മ കമ്പനി ഉടമ പിടിയില്‍, മരണസംഖ്യ 21 ആയി
National
• 6 days ago
യുഎഇയിലെ ആദ്യ കെമിക്കൽ തുറമുഖം റുവൈസിൽ; 2026 ഓടെ പ്രവർത്തനസജ്ജമാകും
uae
• 6 days ago
വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത: ജോലി കഴിഞ്ഞെത്തിയ മകന്‍ കണ്ടത് വീടിനു പിന്നില്‍ മരിച്ചുകിടക്കുന്ന അമ്മയെ
Kerala
• 6 days ago
ചികിത്സയിലുള്ള ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ചു കൊന്നു, കൊല നടത്തിയത് ആശുപത്രിയില്‍ വെച്ച്; പിന്നാലെ ആത്മഹത്യാ ശ്രമം, ചികിത്സിക്കാന്‍ പണമില്ലാത്തതിനാലെന്ന് നിഗമനം
Kerala
• 6 days ago
അല്‍ അഖ്‌സയില്‍ തീവ്ര സയണിസ്റ്റ് മന്ത്രിയുടെ അതിക്രമം; അപലപിച്ച് ഖത്തറും സഊദിയും
qatar
• 6 days ago
താമരശ്ശേരിയില്‍ ഡോക്ടറെ വെട്ടിയ സംഭവം: പ്രതിയുടെ മകളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ലെന്ന് പൊലിസ്; അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന തരത്തില്‍ ഒരു റിപ്പോര്‍ട്ടുമില്ല
Kerala
• 6 days ago
കുവൈത്തില്‍ പെറ്റി കേസുകളില്‍ ഇനി ഇലക്ട്രോണിക് വിധി
Kuwait
• 6 days ago
ദുബൈയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം ലാന്‍ഡ് ചെയ്തത് ലഗേജില്ലാതെ; കമ്പനിക്കെതിരേ കരിപ്പൂരിലേതടക്കം 24 മണിക്കൂറിനുള്ളില്‍ മൂന്ന് പരാതികള്‍ | SpiceJet
uae
• 6 days ago
ബ്രിട്ടിഷ് പ്രധാനമന്ത്രി ഇന്ത്യയിൽ; ഇന്ന് മോദിയുമായി ചർച്ച
National
• 6 days ago
40 വര്‍ഷമായി പ്രവാസി; നാട്ടില്‍ പോകാന്‍ മണിക്കൂറുകള്‍ ബാക്കി, മലപ്പുറം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതംമൂലം മരിച്ചു
Saudi-arabia
• 7 days ago
ആരോഗ്യപ്രവർത്തകരുടെ സുരക്ഷ: ഇന്റലിജൻസിൻ്റെ ഓഡിറ്റ് റിപ്പോർട്ട് 'ഫ്രീസറിൽ'; മുഖ്യമന്ത്രിയുടെ നിർദേശവും നടപ്പായില്ല
Kerala
• 7 days ago
ഗസ്സയില്‍ വെടിനിര്‍ത്തല്‍; 24 മണിക്കൂറിനുള്ളില്‍ സൈന്യം പിന്മാറും, സ്ഥിരീകരിച്ച് ഹമാസും ഇസ്റാഈലും, ചര്‍ച്ച വിജയമെന്ന് ട്രംപ്; ബന്ദി- തടവുകൈമാറ്റം ഉടന്‍ | Gaza ceasefire
International
• 7 days ago
സമൂഹമാധ്യമങ്ങളിൽ പൊലിസിനു മൂക്കുകയറിടാൻ ആഭ്യന്തരവകുപ്പ്; ഭരണവിരുദ്ധ മനോഭാവമുള്ളവരെ പൂട്ടും
Kerala
• 7 days ago
ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ ഇന്ന് ഡോക്ടർമാർ പ്രതിഷേധിക്കും; അത്യാഹിത വിഭാഗം ഒഴികെയുള്ള സേവനങ്ങളെല്ലാം നിലക്കും
Kerala
• 7 days ago
ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് അന്താരാഷ്ട്ര ക്രിമിനലുകളെ ബെല്‍ജിയത്തിന് കൈമാറി യുഎഇ
uae
• 7 days ago
ഇസ്റാഈൽ തടവിലുള്ള ഫലസ്തീനികളുടെ എണ്ണം 11,100 കവിഞ്ഞു; തടവിലാക്കപ്പെട്ടവരിൽ കുട്ടികളും സ്ത്രീകളും
International
• 7 days ago
21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളർ ബുംറയല്ല; ആ ഇതിഹാസത്തിൻ്റെ പേര് വെളിപ്പെടുത്തി മുരളി കാർത്തിക്
Cricket
• 7 days ago
ഉത്തർപ്രദേശിൽ മതവിവേചന ആരോപണം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരെ കേസ്; വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ
National
• 7 days ago
സിൻവാർ സഹോദരങ്ങളുടെ മൃതദേഹം വിട്ടുകിട്ടണമെന്ന് ഹമാസ്; ഗസ്സയിലെ സമാധാന ചർച്ചയുടെ മൂന്നാം ദിനവും പോസിറ്റീവ്
International
• 7 days ago
കേരളത്തിൽ എട്ട് ദിവസത്തിനിടെ 10 പേർക്ക് അമീബിക് മസ്തിഷ്‌ക ജ്വരം; പാറശ്ശാല സ്വദേശിയായ 38-കാരനും രോഗബാധിതൻ
Kerala
• 7 days ago
അതിലും അവൻ തന്നെ മുന്നിൽ; ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകത്തിലെ ആദ്യ ശതകോടീശ്വര ഫുട്ബോൾ താരം; ബ്ലൂംബർഗ് റിപ്പോർട്ട്
Football
• 7 days ago