HOME
DETAILS

നടപടിക്രമങ്ങള്‍ക്ക് വാക്കുകളേക്കാള്‍ വേഗം ; തൃശൂരില്‍ തടങ്കല്‍പാളയം പ്രവര്‍ത്തിച്ചുതുടങ്ങി; അടുത്തത് തിരുവനന്തപുരത്തും കോഴിക്കോട്ടും

  
Web Desk
June 11 2021 | 02:06 AM

651234186520515-2021

പാലക്കാട്: സി.എ.എ, എന്‍.ആര്‍.സി ഭീഷണി വീണ്ടുമുയരുന്നതിനിടെ, തൃശൂരില്‍ സാമൂഹ്യനീതിവകുപ്പിന്റെ കീഴില്‍ കരുതല്‍പാളയം പ്രവര്‍ത്തന സജ്ജമാക്കിയതിനു തൊട്ടു പിറകെ തിരുവനന്തപുരത്തും കോഴിക്കോട്ടും കേന്ദ്രം തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കു തുടക്കമായി. തൃശൂര്‍ നഗരത്തില്‍തന്നെ വാടക കെട്ടിടത്തിലാണ് തടങ്കല്‍പാളയം സജ്ജമായിട്ടുള്ളത്. തിരുവനന്തപുരത്തും കോഴിക്കോടും കേന്ദ്രത്തിനുപറ്റിയ സ്ഥലം കണ്ടെത്താന്‍ ബന്ധപ്പെട്ട സാമൂഹ്യനീതി വകുപ്പ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സായുധപൊലിസ് കാവലൊരുക്കുന്ന തടങ്കല്‍പാളയത്തിന്റെ നടത്തിപ്പ് സാമൂഹ്യനീതി വകുപ്പിനാണ്. ഇന്‍സ്റ്റിറ്റിയൂഷണല്‍ സൂപ്രണ്ടി(ഗ്രേഡ് രണ്ട്)നാണ് കേന്ദ്രത്തിന്റെ പ്രാദേശിക ഭരണചുമതല. എന്നാല്‍ കേന്ദ്രത്തിന്റെ കടിഞ്ഞാണ്‍ പൊലിസിലെ പ്രത്യേക വിഭാഗമാണ് കൈകാര്യം ചെയ്യുക. വിദേശികളായ തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നുവന്ന വിധിയെ മറയാക്കിയാണ് നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശാനുസരണം ഇറക്കിയ വിവാദ ഉത്തരവ് പുനര്‍വിജ്ഞാപനം നടത്തി തടങ്കല്‍കേന്ദ്രം തുടങ്ങിയിരിക്കുന്നത്. ഇപ്പോള്‍ 15 പേരെ പാര്‍പ്പിക്കാനുള്ള കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാവുന്ന മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുമെന്ന് സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥന്‍ സുപ്രഭാതത്തോടു വ്യക്തമാക്കി.
രണ്ടു നൈജീരിയക്കാരും ഒരു മ്യാന്‍മര്‍ പൗരനുമായി ബന്ധപ്പെട്ടാണ് ജയില്‍ അല്ലാത്ത സംവിധാനത്തില്‍ താമസിപ്പിക്കാന്‍ ഹൈക്കോടതിയില്‍ നിന്നും വിധിയുണ്ടായത്. ഇവര്‍ മൂന്നുപേരുടേയും ശിക്ഷാ കാലാവധി അവസാനിച്ച സാഹചര്യത്തിലായിരുന്നു വിധി. എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള സി.എ.എ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തടങ്കല്‍ കേന്ദ്രം ഭാവിയില്‍ ഉപയോഗപ്പെടുത്തുക കേന്ദ്രത്തിന്റെ പദ്ധതിയ്ക്കുവേണ്ടിയായിരിക്കുമെന്നും വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആശങ്കപ്രകടിപ്പിക്കുന്നു.


കൊവിഡുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ആഭ്യന്തരമായും അന്താരാഷ്ട്രതലത്തിലും വെല്ലുവിളി നേരിടുമ്പോള്‍, രാജ്യത്തെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്ന പൗരത്വ ഭേദഗതിനിയമം (സി.എ.എ), ദേശീയ പൗരത്വപട്ടിക (എന്‍.സി.ആര്‍), ദേശീയ ജനസംഖ്യാ പട്ടിക (എന്‍.പി.ആര്‍) എന്നിവ നിര്‍ത്തിവച്ചുവെന്ന് ജനങ്ങള്‍ ആശ്വസിച്ചിരിക്കുമ്പോഴാണ് അണിയറയില്‍ പുതിയ നീക്കങ്ങള്‍ നടത്തുന്നത്. ഏറ്റവും പുതിയ സെന്‍സസും ദേശീയ പൗരത്വ രജിസ്റ്ററും സംബന്ധമായ കരടുവിവരങ്ങള്‍ 2024ലെ പൊതു തെരഞ്ഞെടുപ്പിന് മുന്‍പായി തയാറാക്കാനുള്ള ഒരുക്കങ്ങളാണ് കേന്ദ്രം നടത്തുന്നത്. ദേശീയതലത്തില്‍ നിയമം നടപ്പിലാക്കുന്നതിനു മുന്‍പുതന്നെ, ബംഗാളിലേയും അസമിലേയും ആളുകളെ പൗരത്വത്തിന്റെ പേരില്‍ കേരളത്തിലെ തടങ്കല്‍ കേന്ദ്രങ്ങളിലെത്തിക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായും വിവരമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴ; റെഡ് അലർട്ട്; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  6 minutes ago
No Image

വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; 1000 കോടി വായ്പയെടുക്കാന്‍ തീരുമാനമായി 

Kerala
  •  an hour ago
No Image

അഡ്വ ഹാരിസ് ബീരാൻ എം പി ക്ക് കേന്ദ്ര വ്യോമയാന മന്ത്രിയുടെ മറുപടി; റിയാദ്-കാലിക്കറ്റ് റൂട്ടിൽ നിർത്തിവച്ച എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ സ്‌ട്രെച്ചർ സർവീസ് പുനരാരംഭിക്കുന്നതിനുള്ള ശ്രമം സജീവമായി തുടരുന്നതായി കേന്ദ്രമന്ത്രി റാം മോഹൻ നായിഡു

Kerala
  •  an hour ago
No Image

സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങൾ പ്രഥമ പുരസ്കാരം ഫരീദ് ഐകരപ്പടിക്ക്

Saudi-arabia
  •  an hour ago
No Image

മസ്‌കത്തിലാണോ താമസിക്കുന്നത്? എങ്കിൽ യാത്രാ ചെലവ് കുറയ്ക്കാന്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ

oman
  •  an hour ago
No Image

ആർസിബി വിജയാഘോഷ ദുരന്തത്തിൽ കോലിയും ഫ്രാഞ്ചെെസിയും ഉത്തരവാദികള്‍: കോലിയുടെ വീഡിയോ ഉൾപ്പെടെ കുറ്റപ്പെടുത്തി കർണാടക സർക്കാർ റിപ്പോർട്ട്

Cricket
  •  an hour ago
No Image

30 വര്‍ഷം മുമ്പ് ജോലിയില്‍ കയറിപ്പറ്റിയത് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കൊണ്ടെന്ന് ആരോപണം; ഇന്ത്യന്‍ എഞ്ചിനീയര്‍ സഊദിയില്‍ അറസ്റ്റില്‍

Saudi-arabia
  •  2 hours ago
No Image

ഗൾഫ് മോഡൽ ഇന്ത്യയിലും: ഫുഡ് ഡെലിവറി തൊഴിലാളികൾക്കായി എസി വിശ്രമ കേന്ദ്രങ്ങൾ

National
  •  2 hours ago
No Image

'വൈദ്യുതി ലൈനുകൾ ഒഴിവാക്കണം': സർക്കുലർ പാലിക്കാത്തതിന്റെ ഫലം; കൊല്ലത്ത് ഒരു വിദ്യാർഥിയുടെ ജീവൻ നഷ്ടമായി

Kerala
  •  2 hours ago
No Image

ഇത്തിരിക്കുഞ്ഞൻ പക്ഷികളെക്കൊണ്ട് പൊറുതിമുട്ടി ഖത്തർ; ഇതുവരെ പിടിച്ചത് 35,000 മൈനകളെ

qatar
  •  2 hours ago