HOME
DETAILS

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

  
December 07, 2024 | 3:28 AM

Railways Unyielding on Silverline No change in broad gauge

തിരുവനന്തപുരം: കെ റെയിലില്‍ പ്രതിസന്ധികള്‍ ഇതുവരെ തീര്‍ന്നില്ല. ബ്രോഡ്‌ഗേജ് അടക്കമുള്ള നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തനാകില്ലെന്നും റെയില്‍വേ. രണ്ടാംഘട്ടവും സംസ്ഥാന സര്‍ക്കാര്‍ മന്ത്രാലയവുമായി നടത്തിയ ചര്‍ച്ച പുരോഗതി കണ്ടില്ല. സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട നിലപാട് മാറ്റാന്‍ തയാറാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റെയില്‍വേ. ഇനി സംസ്ഥാന സര്‍ക്കാരാണ് ബദല്‍ നിര്‍ദേശം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത്. ഇന്നലെ നടന്ന രണ്ടാം ഘട്ട ചര്‍ച്ചയിലും റെയില്‍വേ നേരത്തേ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ തന്നെ ആവര്‍ത്തിക്കുകയായിരുന്നു.

അര്‍ധ അതിവേഗ പാതയെന്ന സില്‍വര്‍ലൈന്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാനാവില്ലെന്ന വാദം ആവര്‍ത്തിക്കുകയാണ് കെയില്‍ വൃത്തങ്ങള്‍. ലക്ഷ്യമിടുന്നത്ര വേഗം ബ്രോഡ്‌ഗേജില്‍ സാധ്യമാകില്ലെന്നാണ് സൂചിപ്പിക്കുന്നത്. ചരക്ക് ട്രെയിനുകള്‍ ഈ പാതയിലേക്ക് അനുവദിച്ചാല്‍ യാത്രട്രെയിനുകളുടെ വേഗത കുറയുകയും ചെയ്യും. ഡിപിആറില്‍ മുന്നോട്ടുവച്ച കാര്യങ്ങളൊക്കെ ഇതിനാല്‍ തടസമാകും. 
നിലവിലെ സ്ഥിതിയില്‍ കെറെയിലിനു തീരുമാനം എടുക്കാനാവില്ലെന്നും ഇനി സര്‍ക്കാരിന്റെ തീരുമാനത്തെ ആശ്രയിച്ചു മാത്രമായിരിക്കും പദ്ധതിയുടെ മുന്നോട്ടുള്ള പോക്ക്.

ബ്രോഡ്‌ഗേജ്, സ്റ്റാന്‍ഡേര്‍ഡ് ഗേജ് തര്‍ക്കത്തിനപ്പുറമുള്ള കാര്യങ്ങളും റെയില്‍ വേ ആവശ്യപ്പെടുകയും ഇതുമായുള്ള വാദങ്ങളും യോഗത്തില്‍ അവതരിപ്പിച്ചിരുന്നു. 2018ലെ ഇന്ത്യന്‍ റെയില്‍വേയുടെ വേഗനയത്തില്‍ 160 കി.മീറ്റര്‍ വേഗതയുള്ള പാതകള്‍ ഡെഡിക്കേറ്റഡ് റൂട്ടുകളാകണമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സില്‍വര്‍ലൈന്‍ ഡിപിആര്‍ രൂപീകരിച്ചതെന്നും കെ റെയില്‍ മറുപടി നല്‍കി.

ഈ നയമനുസരിച്ച് ഡല്‍ഹി-മീററ്റ് പാത കമ്മീഷന്‍ ചെയ്ത കാര്യവും ഓര്‍മിപ്പിച്ചു.മാത്രമല്ല മുംബൈ -അഹ്്മദാബാദ് -ഡെല്‍ഹി ഡെഡിക്കേറ്റഡ് പാതയുമുണ്ടെന്നും സൂചിപ്പിക്കുകയും ചെയ്തു.  ഇവര്‍ക്കെല്ലാം അനുവദിച്ചതുപോലെ സില്‍വര്‍ലൈനിനും അനുകൂലമായ നിലപാട് തന്നെ സ്വീകരിക്കണമെന്നും കെ റെയില്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  a day ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  a day ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  a day ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  a day ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  a day ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  a day ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  a day ago