
അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ റദ്ദാക്കിയതും ഭീമമായ ശമ്പള വർധനവും ഉൾപ്പെടെ അധികബാധ്യത സാധാരണക്കാരുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി. വേനൽമഴ കാര്യമായി ലഭിക്കാത്തതിനാൽ അണക്കെട്ടുകളിലെ നീരൊഴുക്ക് കുറഞ്ഞത് വൈദ്യുതോൽപാദനം ഗണ്യമായി കുറച്ചിരുന്നു. കൂടാതെ വൈദ്യുതി ഉപഭോഗം കൂടിയതിനെ തുടർന്ന് വ്യവസായ, വാണിജ്യ ഉപയോക്താക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടിയും വന്നിരുന്നു.
ദീർഘകാല കരാറിലൂടെ മൂന്ന് കമ്പനികളിൽ നിന്ന് യൂനിറ്റിന് നാലുരൂപ 26 പൈസയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി എഴുവർഷമായി വാങ്ങിക്കൊണ്ടിരുന്നത് റദ്ദാക്കിയതാണ് മറ്റൊരു കാരണം. ഈ മെയിൽ കരാർ റദ്ദാക്കിയതോടെ ബോർഡിന്റെ പ്രതിദിന അധികബാധ്യത ശരാശി മൂന്നുകോടി രൂപയായി. കരാർ റദ്ദാക്കിയത് കാരണം ആറര രൂപ മുതൽ എട്ടുരൂപ വരെ നൽകി കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങി. കഴിഞ്ഞ മെയ് മൂന്നിന് റെക്കോഡ് വൈദ്യുതി ഉപഭോഗമാണുണ്ടായത്.
115.94 ദശലക്ഷം യൂനിറ്റ് അന്ന് കേരളം ഉപയോഗിച്ചപ്പോൾ അതിൽ 93.13 ദശലക്ഷം യൂനിറ്റ് വൈദ്യുതിയും പുറത്തുനിന്ന് വാങ്ങുകയായിരുന്നു. മെയിൽ ആദ്യദിനങ്ങളിൽ 90 ദശലക്ഷം യൂനിറ്റിന് മുകളിൽ വൈദ്യുതി വാങ്ങേണ്ടിവന്നു. ഇതിന്റെയെല്ലാം ഭാരമാണ് വൈദ്യുതിനിരക്ക് വർധനയായി ജനങ്ങൾ വഹിക്കേണ്ടിവരുന്നത്. 2016ൽ ഇടതു സർക്കാർ അധികാരമേറ്റതിനുശേഷം അഞ്ചാം തവണയാണ് വൈദ്യുതിനിരക്ക് വർധിപ്പിക്കുന്നത്. 2017ൽ 4.77 ശതമാനം, 2019ൽ 7.32 ശതമാനം, 2022ൽ 6.59 ശതമാനം, 2023ൽ 3 ശതമാനം എന്നിങ്ങനെയായിരുന്നു വർധന.
ഉപഭോക്താക്കളുടെ എനർജി ചാർജിലും ഫിക്‌സഡ് ചാർഡിലും ഓപ്പൺ അക്‌സസ് ഉപഭോക്താക്കളുടെ ക്രോസ് സബ്‌സിഡി സർച്ചാർജിലും വീലിങ് ചാർജിലും വർധന വരുത്തിയിരുന്നു.
നിരക്ക് കൂടും
കൃഷി ആവശ്യത്തിനുള്ള വൈദ്യുതിയുടെ നിരക്കിൽ യൂനിറ്റിന് 5 പൈസ കൂടും. ഏകദേശം അഞ്ചു ലക്ഷത്തോളം ഉപഭോക്താക്കൾ.
വ്യാവസായ മേഖലയയിൽ ശരാശരി 1 മുതൽ 2 ശതമാനം നിരക്ക് വർധന.
10 കിലോവാട്ട് ലോഡുള്ള ചെറുകിട വ്യവസായങ്ങൾക്ക് യൂനിറ്റിന് 5 പൈസ കൂട്ടി. ഫിക്സഡ് ചാർജിൽ വർധനവില്ല.
വേനൽക്കാല താരിഫ് വെട്ടിയത് മുഖ്യമന്ത്രി
ജനുവരി മുതൽ മെയ് വരെ വേനൽക്കാല താരിഫ് വേണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യത്തിന് റെഗുലേറ്ററി കമ്മിഷനും അനുകൂല നിലപാട് എടുത്തെങ്കിലും വേണ്ടെന്ന തീരുമാനമെടുത്തത് മുഖ്യമന്ത്രി.
കൂടാതെ 20 പൈസ വരെ യൂനിറ്റിന് വർധനവ് വരുത്താമെന്ന നിലപാടും വെട്ടി. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും അതുകഴിഞ്ഞുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിടുമെന്ന് ഭയന്നാണ് തീരുമാനം. 2026 - 27 സാമ്പത്തികവർഷത്തിൽ വൈദ്യുതി ചാർജ് കൂട്ടേണ്ടെന്ന നിലപാടുമെടുത്തിട്ടുണ്ട്.
തമിഴകത്ത് ഇങ്ങനെ
കേരളത്തിൽ തീവെട്ടിക്കൊള്ള നടത്തുമ്പോൾ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ സാധാരണക്കാരന്റെ നടുവൊടിക്കാത്ത വൈദ്യതി നിരക്കാണുള്ളത്. തമിഴ്‌നാട്ടിൽ യൂനിറ്റിന് 6.45 പൈസ വരെയാണ് ഈടാക്കുന്നത്.
വർധനവ് സാധാരണക്കാരന്റെ വയറ്റത്തടിക്കാതിരിക്കാൻ സബ്‌സ്ഡിയും സൗജന്യ വൈദ്യുതിയും നൽകുന്നുമുണ്ട്. മാത്രമല്ല ആദ്യ നൂറു യൂനിറ്റ് വരെ സൗജന്യവുമാണ്. പിന്നെയുള്ള 100 യൂനിറ്റിന് 50 ശതമാനം സബ്‌സിഡിയും നൽകുന്നു. പിന്നെയുള്ള യൂനിറ്റിന് മാത്രമാണ് കൂടിയ നിരക്ക് ഈടാക്കുന്നത്. കേരളത്തിൽ 240 രൂപ ഫിക്‌സഡ് ചാർജ് വാങ്ങുമ്പോൾ തമിഴ്‌നാട്ടിലാകട്ടെ 107 രൂപ മാത്രമാണുള്ളത്.
ഇവിടെ വൈദ്യുതി ഡ്യൂട്ടിയായി എനർജി ചാർജിന്റെ 10 ശതമാനം വാങ്ങുമ്പോൾ തമിഴ് നാട്ടിൽ അതില്ല. ഇന്ധന സർച്ചാർജായ 76 രൂപയും തമിഴ്‌നാട്ടിലില്ല.
റഗുലേറ്ററി കമ്മിഷന്റെ പ്രധാന തീരുമാനങ്ങൾ
40 യൂനിറ്റിൽ താഴെ മാത്രം ഉപയോഗിക്കുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഗാർഹിക ഉപഭോക്താക്കൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങളുടെ താരിഫ് എന്നിവ വർധിപ്പിച്ചില്ല
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിൽ കാൻസർ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉള്ളവർക്ക് പ്രതിമാസം 100 യൂനിറ്റ് വരെ ഉപയോഗിക്കുന്നതിന്. കണക്ടഡ് ലോഡിന്റെ പരിധി 1000 കിലോവാട്ടിൽനിന്ന് 2000 കിലോവാട്ടായി ഉയർത്തി.
എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സൗജന്യ നിരക്ക് തുടരും
വാണിജ്യ ഉപഭോക്താക്കൾക്ക് എനർജി ചാർജിൽ വർധനവില്ല
മീറ്റർ വാടക വർധനവില്ല
ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ഫാം സ്റ്റേകളിൽ (കൃഷി, ഡയറി ഫാം, മൃഗസംരക്ഷണം മേഖലകളിൽ) ഹോം സ്റ്റേ രീതിയിൽ ഗാർഹിക നിരക്ക് ബാധകമാക്കി.
സോളാർ ലഭ്യത കണക്കിലെടുത്ത് പ്രതിമാസം 250 യൂനിറ്റിനു മുകളിൽ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കളുടെ പകൽ സമയത്തെ വൈദ്യുതി നിരക്കിൽ 10 ശതമാനം കുറവു വരുത്തി.
സർക്കാർ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കേരളത്തിലെ സർവകലാശാലകൾ നേരിട്ടു നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വൈദ്യുതി നിരക്കുകൾ സർക്കാർ സ്ഥാപനങ്ങളുടെ നിരക്കിലേക്ക് മാറ്റി.
പ്രൈവറ്റ് ഹോസ്റ്റലുകളുടെ താരിഫിൽ ശരാശരി 30 ശതമാനം വരെ ഇളവ്.
ചെറുകിട വ്യവസായങ്ങൾക്ക് പകൽ സമയത്ത് 10 ശതമാനം ഇളവ് (രാവിലെ 6 മുതൽ വൈകിട്ട് 6 വരെ)
വര്‍ധന മറ്റു മാര്‍ഗങ്ങൾ ഇല്ലാത്തതിനാല്‍: മന്ത്രി
തിരുവനന്തപുരം: മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി
മഴ കുറവായതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം 60 ശതമാനം വെള്ളത്തിന്റെ കുറവുണ്ടായതോടെ വലിയ അളവില്‍ വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടിവന്നു. വരുംവര്‍ഷങ്ങളില്‍ വൈദ്യുതി വാങ്ങുന്നത് കുറയുകയാണെങ്കില്‍ ഇതിന്റെ ഗുണം ഉപയോക്താക്കളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കും.
നിരക്ക് വര്‍ധനവ് സാധാരണക്കാരെ ബാധിക്കില്ല. 200 യൂനിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായിരിക്കും 16 പൈസയുടെ വര്‍ധനവ്. പട്ടികജാതി, വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 50 യൂനിറ്റില്‍ താഴെയുള്ള ഉപയോഗത്തിന് ചാര്‍ജ് ഈടാക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളോടുള്ള വെല്ലുവിളി: വി.ഡി സതീശന്‍
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും വൈദ്യുതി ബോര്‍ഡിന് ഉണ്ടാക്കിയ ബാധ്യതയാണ് നിരക്കുവര്‍ധനവിലൂടെ ജനങ്ങള്‍ക്കുമേല്‍ കെട്ടിവച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കയറല്ലേ? കയറല്ലേ? എന്ന് വിളിച്ച് കൂവി യാത്രക്കാർ; എറണാകുളം-ഷോർണ്ണൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ അച്ഛനും മകൾക്കും പരിക്ക്
Kerala
• 14 minutes ago
കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ വിപുലമായ പരിശോധനകൾ; 500ലധികം ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി
Kuwait
• 20 minutes ago
ഒരു വീട്ടിൽ 800 പേർ; വീണ്ടും ഞെട്ടിച്ച് വോട്ടർ പട്ടിക; മഹാരാഷ്ട്രയിൽ വ്യാപക ക്രമക്കേട് നടന്നതായി ആരോപണം
National
• 38 minutes ago
'ക്രിസ്റ്റ്യാനോ തിരിച്ചുവന്ന് യുണൈറ്റഡിനെ വീണ്ടും രക്ഷിക്കും'; പക്ഷേ കളത്തിനുള്ളിലല്ല; വെളിപ്പെടുത്തലുമായി മുൻ യുണൈറ്റഡ് താരം
Football
• 41 minutes ago
ട്രാഫിക് പിഴകളിൽ 35ശതമാനം വരെ ഇളവ്; പൊതുജനങ്ങളിൽ ട്രാഫിക് അവബോധം വളർത്താൻ പുതിയ പദ്ധതിയുമായി അബൂദബി പൊലിസ്
uae
• an hour ago
കെയ്ൻ വില്യംസൺ ഇന്ത്യൻ വൈറ്റ് ബോൾ ഡ്രീം ടീം തെരഞ്ഞെടുത്തു; ടീമിൽ ഇടമില്ലാതെ ഇന്ത്യൻ കീരിട വിജയങ്ങളിലെ നിർണായക താരം
Cricket
• an hour ago
കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു: ജില്ലയിൽ കനത്ത മഴയും ഇടിമിന്നലും; ജാഗ്രതാ നിർദേശം
Kerala
• an hour ago
കരൂര്‍ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം കൈമാറി വിജയ്; ദീപാവലി ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അണികളോട് ആഹ്വാനം
National
• an hour ago
ഗ്ലോബൽ വില്ലേജ് പാർക്കിംഗ്: പ്രീമിയം സോണിന് Dh120, P6-ന് Dh75; മറ്റ് സോണുകൾ സൗജന്യം
uae
• 2 hours ago
ചൈനയുടെ അപൂർവ ധാതു ആധിപത്യം തകർക്കാൻ ഇന്ത്യ; റഷ്യയുമായി പുതിയ പങ്കാളിത്തത്തിന് ശ്രമം
National
• 2 hours ago
ട്രാഫിക് നിയമം ലംഘിക്കുമ്പോൾ ഓർക്കുക, എല്ലാം 'റാസെദ്' കാണുന്നുണ്ട്; ട്രാഫിക് ലംഘനങ്ങൾ കണ്ടെത്താനും പിഴ ചുമത്താനും പുതിയ ഉപകരണവുമായി ഷാർജ പൊലിസ്
uae
• 2 hours ago
കടം ചോദിച്ചു കൊടുത്തില്ല; സ്വര്‍ണം മോഷ്ടിക്കാൻ പൊലിസുകാരൻ്റെ ഭാര്യ തീകൊളുത്തിയ ആശാ വർക്കർ മരിച്ചു
Kerala
• 3 hours ago
പായസം പാഴ്സലായി കിട്ടിയില്ല; കാറിടിപ്പിച്ച് പായസക്കട തകർത്തതായി പരാതി
Kerala
• 3 hours ago
ധാക്ക വിമാനത്താവളത്തിലെ തീപിടുത്തം: യുഎഇ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ചില വിമാനങ്ങൾ പുനഃക്രമീകരിച്ചു
uae
• 3 hours ago
ആകാശത്ത് വെച്ച് ലിഥിയം ബാറ്ററിക്ക് തീപിടിച്ചു; വിമാനം വഴിതിരിച്ചുവിട്ടു
International
• 4 hours ago
മത്സ്യബന്ധനത്തിനിടെ മീനിന്റെ ആക്രമണം; യുവാവിന് ദാരുണാന്ത്യം
National
• 4 hours ago
ഹിന്ദു മതത്തിൽപ്പെട്ട പെൺകുട്ടികൾ ജിമ്മുകളിൽ പോകരുത്, ജിമ്മിലുള്ളവർ നിങ്ങളെ വഞ്ചിക്കും: വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര ബിജെപി എം എൽ എ; രൂക്ഷ വിമർശനം
National
• 4 hours ago
അതിശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച്, യെല്ലോ അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം
Kerala
• 4 hours ago
ധാക്ക വിമാനത്താവളത്തില്‍ വന്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
International
• 3 hours ago
ജെഎൻയുവിൽ എബിവിപി പ്രവർത്തകരുടെ ആക്രമണം; മുസ്ലിം വിദ്യാർഥികളെ ഐഎസ്ഐ ഏജന്റുമാർ എന്ന് വിളിച്ച് അപമാനിച്ചതിനെതിരെ അന്വേഷണം
National
• 3 hours ago
വെറുതേ ഫേസ്ബുക്കിൽ കുത്തിക്കൊണ്ടിരുന്നാൽ ഇനി 'പണി കിട്ടും'; മെറ്റയുടെ പുതിയ ജോബ്സ് ഫീച്ചർ വീണ്ടും അവതരിപ്പിച്ചു
Tech
• 3 hours ago