HOME
DETAILS

മുട്ടില്‍ മരംകൊള്ള ; ചീഫ് കണ്‍സര്‍വേറ്ററുടെ കത്തും പരിഗണിക്കപ്പെട്ടില്ല

  
backup
June 11, 2021 | 8:14 PM

65454984-2

 


നിസാം കെ അബ്ദുല്ല


കല്‍പ്പറ്റ: വിവാദമായ മരംമുറി ഉത്തരവിന്റെ മാര്‍ച്ചിലെ പതിപ്പുവന്നപ്പോള്‍ത്തന്നെ അവ്യക്തത ചൂണ്ടിക്കാട്ടി വനം മാനേജ്‌മെന്റ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വനം-വന്യജീവി വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തും പരിഗണിക്കപ്പെട്ടില്ല.


2020 മാര്‍ച്ച് 11ന് ഇറക്കിയ ഉത്തരവ് തുടര്‍നടപടികള്‍ക്കായി വനം മാനേജ്‌മെന്റ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹം അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. 2020 ജൂണ്‍ 30നായിരുന്നു ഇത്. എന്നാല്‍ അത് വകുപ്പുമന്ത്രിയോ, മറ്റ് ഉന്നത ഉദ്യോഗസ്ഥരോ കാര്യമാക്കിയില്ല. മാത്രമല്ല കുറച്ചുകൂടി കടന്ന ഉത്തരവ് പിന്നീട് റവന്യൂ വകുപ്പ് ഇറക്കുകയും ചെയ്തു. ആ ഉത്തരവിന്റെ മറവില്‍ മരംമുറി നടന്നതോടെ വിവാദങ്ങളും ഉയര്‍ന്നു. 2020 മാര്‍ച്ച് 11ന് ഇറക്കിയ ഉത്തരവില്‍ റവന്യൂഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ അവര്‍ക്ക് മുറിക്കാമെന്നായിരുന്നു റവന്യൂവകുപ്പ് പറഞ്ഞത്. ഈ ഉത്തരവില്‍ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കത്ത് നല്‍കിയത്.
എന്നാല്‍ ഒക്‌ടോബര്‍ 24ന് ഇറക്കിയ ഉത്തരവില്‍ ഇദ്ദേഹം നല്‍കിയ കത്ത് പരിഗണിച്ചില്ലെന്നുമാത്രമല്ല, റവന്യൂ ഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയതും സ്വയം കിളിര്‍ത്തതുമായ മരങ്ങളും മുറിക്കാമെന്നും ഇതിന് തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയും ഉണ്ടായിരുന്നു. ഇതോടെ ഉത്തരവ് നടപ്പാക്കാന്‍ കൂട്ടുനില്‍ക്കേണ്ട അവസ്ഥയിലായി ഉദ്യോഗസ്ഥര്‍. ഇത് മുതലെടുത്താണ് മരംമാഫിയ കോടിക്കണക്കിനു രൂപയുടെ മരങ്ങള്‍ വെട്ടിക്കടത്തിയത്. ഉത്തരവിറക്കിയതിന്റെ ലാഭം ആരുടെയൊക്കെ കൈകളിലെത്തിയെന്നത് മാര്‍ച്ചിലെ ഉത്തരവിനെ ഒക്‌ടോബറില്‍ കര്‍ഷകരുടെ പേര് പറഞ്ഞ് മാറ്റിമറിച്ച ഉന്നത ഉദ്യോഗസ്ഥരാണ് പറയേണ്ടത്. ഈ കര്‍ഷകര്‍ക്ക് ഭൂമിക്ക് പട്ടയം നല്‍കിയത് 1960ലെ കേരള ലാന്‍ഡ് അസൈന്‍മെന്റ് ആക്ടിലുള്ള ഒന്‍പത് റൂളുകള്‍ പ്രകാരമാണെന്നും കത്തിലുണ്ട്. ഈ വിഷയത്തില്‍ റവന്യൂവകുപ്പ് വിശദീകരണ എസ്.ആര്‍.ഒ പുറപ്പെടുവിക്കണമെന്നും പ്രശ്‌നം പരിഹരിക്കണമെങ്കില്‍ നിയമവകുപ്പിന്റെ അംഗീകാരം കൂടി വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയധികം വിശദീകരണം ലഭിച്ചിട്ടും അതൊന്നും വകവയ്ക്കാതെയാണ് 2020 ഒക്‌ടോബര്‍ 24ന് റവന്യൂവകുപ്പ് പുതിയ ഉത്തരവിറക്കിയതെന്നാണ് കത്തില്‍ നിന്നു വ്യക്തമാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഫ്രിക്കയില്‍ വീണ്ടും ഇബോള വ്യാപനം; കോഗോയില്‍ 65 മരണം; അയല്‍ രാജ്യങ്ങളിലും ഭീഷണി 

International
  •  2 days ago
No Image

പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു 

Kerala
  •  2 days ago
No Image

പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിക്ക് പകരം സംരക്ഷിച്ചത് സ്വന്തം കുടുംബത്തെ; മുഖ്യമന്ത്രിയുടെ പെരുമാറ്റം ജനങ്ങളെ അകറ്റി; പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍  പിണറായി വിജയനും, എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനം 

Kerala
  •  2 days ago
No Image

യമാലിന് മറുപടി ഇതാ! ഓൾഡ് ട്രാഫോർഡിലെ പുത്തൻ താരോദയം; ഇതിഹാസങ്ങളുടെ പിൻഗാമി ആകാൻ ജെ ജെ ഗബ്രിയേൽ ഒരുങ്ങുന്നു;In-Depth Story

Football
  •  2 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരന്‍ പിടിയില്‍; വീട്ടില്‍ കോച്ചിങ് ക്ലാസ് നടത്തി പേപ്പര്‍ വിറ്റെന്ന് സിബിഐ

National
  •  2 days ago
No Image

28 വര്‍ഷമായി ഒളിവില്‍; ഒടുവില്‍ പിടിയില്‍; കള്ളനോട്ട് കേസിലെ പ്രതിയെ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു 

Kerala
  •  2 days ago
No Image

ലോക്കപ്പിൽ അടിവസ്ത്രം മാത്രം പോര; അന്തസ്സോടെ വസ്ത്രം ധരിക്കാൻ അനുവദിക്കണം, പൊലിസിന് താക്കീതുമായി മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  2 days ago
No Image

വി.ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; വിജയ് പങ്കെടുത്തേക്കും; മുഖ്യമന്ത്രിമാരെ ക്ഷണിച്ച് ചീഫ് സെക്രട്ടറി 

Kerala
  •  2 days ago
No Image

ഒമാനില്‍ കാറിനുള്ളില്‍ നാല് സഹോദരങ്ങള്‍ മരിച്ച സംഭവം; കാര്‍ബണ്‍ മോണോക്‌സൈഡ് വിഷവാതകമെന്ന് സ്ഥിരീകരണം

oman
  •  2 days ago
No Image

കേന്ദ്രത്തിനെതിരെ 'ദളപതി'യുടെ ആദ്യ പ്രഹരം; ഇന്ധനവില വർധനവിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വിജയ്

National
  •  2 days ago