HOME
DETAILS

മുട്ടില്‍ മരംകൊള്ള ; ചീഫ് കണ്‍സര്‍വേറ്ററുടെ കത്തും പരിഗണിക്കപ്പെട്ടില്ല

  
backup
June 11, 2021 | 8:14 PM

65454984-2

 


നിസാം കെ അബ്ദുല്ല


കല്‍പ്പറ്റ: വിവാദമായ മരംമുറി ഉത്തരവിന്റെ മാര്‍ച്ചിലെ പതിപ്പുവന്നപ്പോള്‍ത്തന്നെ അവ്യക്തത ചൂണ്ടിക്കാട്ടി വനം മാനേജ്‌മെന്റ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വനം-വന്യജീവി വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തും പരിഗണിക്കപ്പെട്ടില്ല.


2020 മാര്‍ച്ച് 11ന് ഇറക്കിയ ഉത്തരവ് തുടര്‍നടപടികള്‍ക്കായി വനം മാനേജ്‌മെന്റ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹം അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. 2020 ജൂണ്‍ 30നായിരുന്നു ഇത്. എന്നാല്‍ അത് വകുപ്പുമന്ത്രിയോ, മറ്റ് ഉന്നത ഉദ്യോഗസ്ഥരോ കാര്യമാക്കിയില്ല. മാത്രമല്ല കുറച്ചുകൂടി കടന്ന ഉത്തരവ് പിന്നീട് റവന്യൂ വകുപ്പ് ഇറക്കുകയും ചെയ്തു. ആ ഉത്തരവിന്റെ മറവില്‍ മരംമുറി നടന്നതോടെ വിവാദങ്ങളും ഉയര്‍ന്നു. 2020 മാര്‍ച്ച് 11ന് ഇറക്കിയ ഉത്തരവില്‍ റവന്യൂഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ അവര്‍ക്ക് മുറിക്കാമെന്നായിരുന്നു റവന്യൂവകുപ്പ് പറഞ്ഞത്. ഈ ഉത്തരവില്‍ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കത്ത് നല്‍കിയത്.
എന്നാല്‍ ഒക്‌ടോബര്‍ 24ന് ഇറക്കിയ ഉത്തരവില്‍ ഇദ്ദേഹം നല്‍കിയ കത്ത് പരിഗണിച്ചില്ലെന്നുമാത്രമല്ല, റവന്യൂ ഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയതും സ്വയം കിളിര്‍ത്തതുമായ മരങ്ങളും മുറിക്കാമെന്നും ഇതിന് തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയും ഉണ്ടായിരുന്നു. ഇതോടെ ഉത്തരവ് നടപ്പാക്കാന്‍ കൂട്ടുനില്‍ക്കേണ്ട അവസ്ഥയിലായി ഉദ്യോഗസ്ഥര്‍. ഇത് മുതലെടുത്താണ് മരംമാഫിയ കോടിക്കണക്കിനു രൂപയുടെ മരങ്ങള്‍ വെട്ടിക്കടത്തിയത്. ഉത്തരവിറക്കിയതിന്റെ ലാഭം ആരുടെയൊക്കെ കൈകളിലെത്തിയെന്നത് മാര്‍ച്ചിലെ ഉത്തരവിനെ ഒക്‌ടോബറില്‍ കര്‍ഷകരുടെ പേര് പറഞ്ഞ് മാറ്റിമറിച്ച ഉന്നത ഉദ്യോഗസ്ഥരാണ് പറയേണ്ടത്. ഈ കര്‍ഷകര്‍ക്ക് ഭൂമിക്ക് പട്ടയം നല്‍കിയത് 1960ലെ കേരള ലാന്‍ഡ് അസൈന്‍മെന്റ് ആക്ടിലുള്ള ഒന്‍പത് റൂളുകള്‍ പ്രകാരമാണെന്നും കത്തിലുണ്ട്. ഈ വിഷയത്തില്‍ റവന്യൂവകുപ്പ് വിശദീകരണ എസ്.ആര്‍.ഒ പുറപ്പെടുവിക്കണമെന്നും പ്രശ്‌നം പരിഹരിക്കണമെങ്കില്‍ നിയമവകുപ്പിന്റെ അംഗീകാരം കൂടി വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയധികം വിശദീകരണം ലഭിച്ചിട്ടും അതൊന്നും വകവയ്ക്കാതെയാണ് 2020 ഒക്‌ടോബര്‍ 24ന് റവന്യൂവകുപ്പ് പുതിയ ഉത്തരവിറക്കിയതെന്നാണ് കത്തില്‍ നിന്നു വ്യക്തമാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  3 days ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  3 days ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  3 days ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  3 days ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  3 days ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  3 days ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  3 days ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  3 days ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  3 days ago