HOME
DETAILS

മുട്ടില്‍ മരംകൊള്ള ; ചീഫ് കണ്‍സര്‍വേറ്ററുടെ കത്തും പരിഗണിക്കപ്പെട്ടില്ല

  
backup
June 11, 2021 | 8:14 PM

65454984-2

 


നിസാം കെ അബ്ദുല്ല


കല്‍പ്പറ്റ: വിവാദമായ മരംമുറി ഉത്തരവിന്റെ മാര്‍ച്ചിലെ പതിപ്പുവന്നപ്പോള്‍ത്തന്നെ അവ്യക്തത ചൂണ്ടിക്കാട്ടി വനം മാനേജ്‌മെന്റ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വനം-വന്യജീവി വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തും പരിഗണിക്കപ്പെട്ടില്ല.


2020 മാര്‍ച്ച് 11ന് ഇറക്കിയ ഉത്തരവ് തുടര്‍നടപടികള്‍ക്കായി വനം മാനേജ്‌മെന്റ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹം അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. 2020 ജൂണ്‍ 30നായിരുന്നു ഇത്. എന്നാല്‍ അത് വകുപ്പുമന്ത്രിയോ, മറ്റ് ഉന്നത ഉദ്യോഗസ്ഥരോ കാര്യമാക്കിയില്ല. മാത്രമല്ല കുറച്ചുകൂടി കടന്ന ഉത്തരവ് പിന്നീട് റവന്യൂ വകുപ്പ് ഇറക്കുകയും ചെയ്തു. ആ ഉത്തരവിന്റെ മറവില്‍ മരംമുറി നടന്നതോടെ വിവാദങ്ങളും ഉയര്‍ന്നു. 2020 മാര്‍ച്ച് 11ന് ഇറക്കിയ ഉത്തരവില്‍ റവന്യൂഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ അവര്‍ക്ക് മുറിക്കാമെന്നായിരുന്നു റവന്യൂവകുപ്പ് പറഞ്ഞത്. ഈ ഉത്തരവില്‍ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കത്ത് നല്‍കിയത്.
എന്നാല്‍ ഒക്‌ടോബര്‍ 24ന് ഇറക്കിയ ഉത്തരവില്‍ ഇദ്ദേഹം നല്‍കിയ കത്ത് പരിഗണിച്ചില്ലെന്നുമാത്രമല്ല, റവന്യൂ ഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയതും സ്വയം കിളിര്‍ത്തതുമായ മരങ്ങളും മുറിക്കാമെന്നും ഇതിന് തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയും ഉണ്ടായിരുന്നു. ഇതോടെ ഉത്തരവ് നടപ്പാക്കാന്‍ കൂട്ടുനില്‍ക്കേണ്ട അവസ്ഥയിലായി ഉദ്യോഗസ്ഥര്‍. ഇത് മുതലെടുത്താണ് മരംമാഫിയ കോടിക്കണക്കിനു രൂപയുടെ മരങ്ങള്‍ വെട്ടിക്കടത്തിയത്. ഉത്തരവിറക്കിയതിന്റെ ലാഭം ആരുടെയൊക്കെ കൈകളിലെത്തിയെന്നത് മാര്‍ച്ചിലെ ഉത്തരവിനെ ഒക്‌ടോബറില്‍ കര്‍ഷകരുടെ പേര് പറഞ്ഞ് മാറ്റിമറിച്ച ഉന്നത ഉദ്യോഗസ്ഥരാണ് പറയേണ്ടത്. ഈ കര്‍ഷകര്‍ക്ക് ഭൂമിക്ക് പട്ടയം നല്‍കിയത് 1960ലെ കേരള ലാന്‍ഡ് അസൈന്‍മെന്റ് ആക്ടിലുള്ള ഒന്‍പത് റൂളുകള്‍ പ്രകാരമാണെന്നും കത്തിലുണ്ട്. ഈ വിഷയത്തില്‍ റവന്യൂവകുപ്പ് വിശദീകരണ എസ്.ആര്‍.ഒ പുറപ്പെടുവിക്കണമെന്നും പ്രശ്‌നം പരിഹരിക്കണമെങ്കില്‍ നിയമവകുപ്പിന്റെ അംഗീകാരം കൂടി വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയധികം വിശദീകരണം ലഭിച്ചിട്ടും അതൊന്നും വകവയ്ക്കാതെയാണ് 2020 ഒക്‌ടോബര്‍ 24ന് റവന്യൂവകുപ്പ് പുതിയ ഉത്തരവിറക്കിയതെന്നാണ് കത്തില്‍ നിന്നു വ്യക്തമാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിനി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago