HOME
DETAILS

ആസന്നമരണം പ്രതീക്ഷിക്കുന്ന തൊഴിലുറപ്പ് പദ്ധതി

  
backup
June 08 2023 | 19:06 PM

article-about-mgnrea


കഴിഞ്ഞ പതിനഞ്ചു വർഷങ്ങൾകൊണ്ട് ഇന്ത്യയുടെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം-2005 ലോകത്തിലെ തന്നെ ഏറ്റവും വലിയ പൊതുമേഖലാ തൊഴിൽ പദ്ധതിയായി വളർന്നു. കൊവിഡ് മഹാമാരിയുടെ ഘട്ടത്തിൽ പോലും ഗ്രാമീണമേഖലയിൽ മൂന്നിലൊരു കുടുംബത്തിനു തൊഴിലുറപ്പു പദ്ധതിയിലൂടെ തൊഴിൽ ലഭ്യമാക്കുന്നതു വഴി വലിയ മാറ്റം സൃഷ്ടിക്കാനും ഇന്ത്യയുടെ തൊഴിലുറപ്പു നിയമത്തിനായി. തൊഴിലുറപ്പു പദ്ധതിയുടെ തുടക്കം തൊട്ടേ മുപ്പത്തഞ്ചു ശതമാനത്തിലധികം തൊഴിലാളികളും ദലിത്-ആദിവാസി കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. പകുതിയിലധികം പേരും സ്ത്രീകളുമായിരുന്നു. കേരളത്തിൽ സ്ത്രീ പങ്കാളിത്തം തൊണ്ണൂറു ശതമാനമായിരുന്നു. എന്നാൽ നിലവിലെ കേന്ദ്രസർക്കാരിൽനിന്ന് തൊഴിലവകാശ നിയമത്തിന്റെ മൂല്യത്തെ ഇടിച്ചുകളയുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ ആദ്യ നീക്കം മൊബൈൽ ആപ്ലിക്കേഷൻ വഴി തൊഴിലുറപ്പിനെത്തുന്ന തൊഴിലാളികളുടെ ഹാജർ ഡിജിറ്റലായി പരിശോധിക്കുന്ന പരിഷ്കരണമായിരുന്നു. രണ്ടാമതായി കൊണ്ടുവന്നത്, തൊഴിലുറപ്പിന്റെ ഭാഗമായുള്ള വേതനം ആധാറുമായി ബന്ധിപ്പിക്കപ്പെട്ട ബാങ്ക് അക്കൗണ്ടിലൂടെ വിതരണം ചെയ്യുക എന്നതുമാണ്. തൊഴിലുറപ്പിനെത്തുന്നവരിൽ പകുതിയിൽ താഴെ പേർക്ക് മാത്രമാണ് ആധാർബന്ധിത ബാങ്ക് അക്കൗണ്ടുകളുള്ളത്. കൂടാതെ, ധനമന്ത്രി തൊഴിലുറപ്പു പദ്ധതിക്കുവേണ്ടി നീക്കിയിരുപ്പ് ജി.ഡി.പിയുടെ 0.2 ശതമാനമാക്കി കുറച്ചതോടെ പദ്ധതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ സാമ്പത്തിക വിഹിതമായി ഇതു മാറി. 2015ൽ പ്രധാനമന്ത്രി തൊഴിലുറപ്പിനെക്കുറിച്ചു നടത്തിയ പ്രസ്താവനയിൽനിന്ന് ലവലേശം പുറകോട്ടില്ല എന്നതാണ് ഈ മൂന്ന് തൊഴിലുറപ്പ് പരിഷ്കരണവും കാണിക്കുന്നത്. യു.പി.എ ഭരണകൂടത്തിന്റെ പരാജയത്തിന്റെ ജീവിക്കുന്ന സ്മാരകം എന്നായിരുന്നു അന്ന് പ്രധാനമന്ത്രി തൊഴിലുറപ്പിനെ വിശേഷിപ്പിച്ചത്.
നിലവിൽ ഇന്ത്യയിലെ തൊഴിലുറപ്പ് പദ്ധതി നിരന്തരമായി തഴയപ്പെട്ടുകൊണ്ടിരിക്കയാണ്. ബി.ജെ.പി ഭരണത്തിൽ വന്നതിനുശേഷമുള്ള 2014-2020 കാലഘട്ടത്തിലെ തൊഴിലുറപ്പ് പ്രവർത്തനങ്ങൾ യു.പി.എയുടെ 2008-2014 കാലഘട്ടത്തിലെ പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രയോ താഴെയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ബി.ജെ.പി ഭരണകാലഘട്ടത്തിലാണ് ഏറ്റവും കുറവ് വ്യക്തിഗത തൊഴിൽ ദിനങ്ങൾ രേഖപ്പെടുത്തിയതും നിയമം ഉറപ്പുനൽകുന്ന 100 തൊഴിൽ ദിനങ്ങൾ ഏറ്റവും കുറഞ്ഞ എണ്ണം കുടുംബങ്ങളിലേക്കെത്തിയതും. കൂടാതെ, യു.പി.എ കാലഘട്ടത്തിൽ തൊഴിലുറപ്പിനുവേണ്ടിയുള്ള ശരാശരി സാമ്പത്തിക നീക്കിയിരുപ്പ് ജി.ഡി.പിയുടെ 0.47 ശതമാനമായിരുന്നെങ്കിൽ ബി.ജെ.പി കാലഘട്ടത്തിൽ ഇത് 0.35 ശതമാനത്തിനും താഴെയാണ്. സംസ്ഥാനാടിസ്ഥാനത്തിലും വളരെ വ്യത്യസ്തമായ പ്രവണതകളാണ് ദൃശ്യമാവുന്നത്. ഡബ്ൾ എൻജിൻ ബി.ജെ.പി നേതൃത്വത്തിന്റെ കീഴിലുള്ള സംസ്ഥാനങ്ങളിൽ വളരെ കുറഞ്ഞ തൊഴിൽ ദിനങ്ങൾ രേഖപ്പെടുത്തുമ്പോൾ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തൊഴിൽ ദിനങ്ങളിൽ കുറവ് കാണുന്നില്ല. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാനിൽ 2019-20 കാലയളവിലെ ശരാശരി തൊഴിൽ ദിനങ്ങൾ മുപ്പത്തിയൊന്ന് ആണെങ്കിൽ ഛത്തീസ്ഗഢിലും കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള കേരളത്തിലും ശരാശരി കുടിയ തൊഴിൽദിനങ്ങൾ 29 ദിവസങ്ങളാണ്.


മറ്റു പല വികസ്വര രാജ്യങ്ങളും തൊഴിലുറപ്പിനു സമാന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നുണ്ട്. എല്ലാ മേഖലകളിലും ഉൾപ്പെട്ടവർക്ക് വേതനം ഉറപ്പുവരുത്തുന്നതിന് അർജന്റീനയിലെ ജെഫസ് ഡി ഹോഗർ തൊഴിലാളികളെ നിയമിച്ചിരിക്കുന്നത് ഡേ കെയർ സെന്ററുകളിലും വീടില്ലാത്തവർക്കുള്ള കേന്ദ്രങ്ങളിലും സമൂഹ അടുക്കളകളിലും മറ്റുമാണ്. എന്നാൽ കുറഞ്ഞ വേതനം, വിലക്കയറ്റം എന്നിവയ്ക്കിടയിൽ പിടിച്ചുനിൽക്കാൻ സാധിക്കാതായതോടെ കുറഞ്ഞ വർഷങ്ങൾകൊണ്ട് ജെഫസ് പദ്ധതി പ്രായോഗികമല്ലെന്നു വന്നു. എത്യോപ്യയിൽ ആറാം വർഷത്തോടെ വരൾച്ച കുറഞ്ഞുവരുന്ന സാഹചര്യത്തിൽ അവിടെ നടപ്പാക്കിയ പ്രോഡക്റ്റിവ് സേഫ്റ്റി നെറ്റ് പ്രോഗ്രാം ഇപ്പോഴും പ്രസക്തമായി തുടരുന്നുണ്ട്. എത്യോപ്യയുടെ പി.എസ്. എൻ.പി പദ്ധതി പ്രകാരം വേതനം ഭക്ഷണമായോ പണമായോ സ്വീകരിക്കാവുന്നതാണ്. ഭൂരിഭാഗം തൊഴിലാളികളും വിലക്കയറ്റത്തെ നേരിടുന്നതിന് ഭക്ഷണമാണ് വേതനമായി സ്വീകരിക്കുന്നത്. റുവാണ്ടയുടെ വിഷൻ-2020 ഉമുറെംഗെ പദ്ധതിയും സ്ത്രീകളുടെ കീഴിലുള്ള ആയിരക്കണക്കിനു കുടുംബങ്ങളെയാണ് സംരക്ഷിക്കുന്നത്. നമ്മുടെ അയൽക്കാരായ ബംഗ്ലാദേശിലും 100 ദിന തൊഴിൽ പദ്ധതിയും നേപ്പാളിലെ ഫുഡ് ഫോർ വർക്ക് പദ്ധതിയും ഇന്ത്യയുടെ തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് പ്രചോദനം സ്വീകരിച്ച് ആവിഷ്കരിക്കപ്പെട്ടവയാണ്.


എന്നാൽ പലതരത്തിലുള്ള വെല്ലുവിളികളാൽ ഇന്ത്യയുടെ തൊഴിലുറപ്പ് പദ്ധതി ആസന്ന മരണത്തെ പ്രതീക്ഷിക്കുകയാണ്. നിലവിൽ വർധിപ്പിച്ചിരിക്കുന്ന തൊഴിലുറപ്പ് വേതനം ഇരുപതിൽ പതിനെട്ടു സംസ്ഥാനങ്ങളിലെയും കുറഞ്ഞ വേതനത്തിനും താഴെയാണ്. കൂടാതെ, സാമ്പത്തിക നീക്കിയിരുപ്പ് വളരെ കുറവായതിനാൽ വേതനം വൈകുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുന്നു. പശ്ചിമ ബംഗാളിലെ തൊഴിലാളികൾക്ക് ഒരു വർഷത്തിലധികം വൈകിയാണ് തൊഴിലുറപ്പ് വേതനം ലഭിച്ചത്. തൊഴിലുറപ്പിന് എത്തുന്നവർക്കിടയിൽ നിരുത്സാഹ പ്രവണതകളുള്ളതായും പഠനങ്ങൾ പറയുന്നു. ജാർഖണ്ഡ്, ബിഹാർ, പശ്ചിമ ബംഗാൾ, രാജസ്ഥാൻ എന്നിവിടങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികൾ അറുപത് ദിവസത്തോളം ഡൽഹിയിൽ പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ അവരുടെ ആവശ്യങ്ങൾ ബധിരകർണങ്ങളിലാണ് പതിച്ചതെന്നു വേണം കരുതാൻ. ഇന്ത്യയിലെ ഗ്രാമീണ തൊഴിൽ മേഖലയിൽ 100 തൊഴിൽ ദിനങ്ങൾ ലഭിക്കുക എന്ന അവകാശത്തിനു നിയമപരമായി പരിരക്ഷയുണ്ട്. എന്നാൽ ജനാധിപത്യത്തിന്റെ മാതാവ് ആ നിയമത്തെ പരിഗണിക്കുന്നുണ്ടോ എന്നതിൽ സംശയിക്കേണ്ടിയിരിക്കുന്നു.
(ഒ.പി ജിൻഡൽ ഗ്ലോബൽ സർവകലാശാലയിലെ സ്കൂൾ ഫോർ പബ്ലിക് ഹെൽത്ത് ആന്റ് ഹ്യൂമൻ ഡെവലപ്മെന്റ് വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായ ലേഖിക
ദി ടെലഗ്രാഫിൽ എഴുതിയത്)

Content Highlights: article about MGNREA


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോഷ്യൽ മീഡിയ നിരോധനം പിൻവലിച്ചിട്ടും പിന്മാറാതെ ആക്രമണം അഴിച്ചുവിട്ട് ജെൻ സി പ്രക്ഷോഭകർ; നേപ്പാൾ പ്രധാനമന്ത്രി രാജിവെക്കാതെ പുറകോട്ടില്ല, ഉടൻ രാജ്യം വിട്ടേക്കും

International
  •  9 days ago
No Image

ടി-20യിലെ എന്റെ 175 റൺസിന്റെ റെക്കോർഡ് ആ രണ്ട് താരങ്ങൾ മറികടക്കും: ഗെയ്ൽ

Cricket
  •  9 days ago
No Image

പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാൻ സഊദി; രാജ്യത്തുടനീളം 300-ലധികം ഭൂകമ്പ, അഗ്നിപർവ്വത നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിച്ചു

Saudi-arabia
  •  9 days ago
No Image

4.4 കോടിയുടെ ഇന്‍ഷുറന്‍സ് ലഭിക്കാനായി സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി പ്രവാസി; സുകുമാരക്കുറിപ്പിനെ ഓര്‍മിപ്പിക്കുന്ന തട്ടിപ്പ് ബഹ്‌റൈനില്‍

bahrain
  •  9 days ago
No Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആരംഭിച്ചു; വോട്ട് ബഹിഷ്കരിച്ച് ശിരോമണി അകാലിദള്‍

National
  •  9 days ago
No Image

പാലിയേക്കര ടോള്‍ പിരിവ്: നാഷണൽ ഹൈവേ അതോറിറ്റിക്ക് തിരിച്ചടി; ഹരജിയിൽ അന്തിമ തീരുമാനമാകും വരെ ടോൾ പിരിവ് പുനഃസ്ഥാപിക്കില്ലെന്ന് ഹൈകോടതി

Kerala
  •  9 days ago
No Image

ഇന്ത്യൻ ലോകകപ്പ് ഹീറോയെ മറികടക്കാൻ സഞ്ജു; ലക്ഷ്യം ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റ്

Cricket
  •  9 days ago
No Image

സൗഹൃദ മത്സരത്തിൽ ബഹ്റൈനെ ഒരു ​ഗോളിന് പരാജയപ്പെടുത്തി യുഎഇ

uae
  •  9 days ago
No Image

കോഹ്‍ലിയേക്കാൾ ശക്തൻ, പന്തെറിയാൻ ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെ: ഷഹീൻ അഫ്രീദി

Cricket
  •  9 days ago
No Image

എട്ടാമത് ഗ്ലോബൽ ഹെൽത്ത് എക്സിബിഷൻ ഒക്ടോബർ 27 മുതൽ റിയാദിൽ

Saudi-arabia
  •  9 days ago

No Image

അവൻ ഇന്ത്യൻ ടീമിൽ അവസരം അർഹിക്കുന്നുണ്ട്: സൂപ്പർതാരത്തെക്കുറിച്ച് ഗെയ്ൽ

Cricket
  •  9 days ago
No Image

വെറും രണ്ടു കിലോമീറ്റര്‍ ദൂരത്തിലുള്ള ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത സാധനത്തിന് സ്വിഗ്ഗിയില്‍ അധികം നല്‍കേണ്ടിവന്നത് 663 രൂപ; യുവാവിന്റെ പോസ്റ്റ് വൈറല്‍

Kerala
  •  9 days ago
No Image

പോപുലര്‍ ഫ്രണ്ട് ബന്ധമാരോപിച്ച് പോലിസില്‍നിന്ന് പുറത്താക്കി; തീവ്രവാദബന്ധം തള്ളി തിരിച്ചെടുക്കാന്‍ ട്രിബൂണലിന്റെ ഉത്തരവുണ്ടായിട്ടും രക്ഷയില്ല; നിത്യവൃത്തിക്കായി അനസ് ഇന്ന് ആക്രിക്കടയില്‍

Kerala
  •  9 days ago
No Image

അഞ്ചു വയസുകാരന്‍ പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി;  കുട്ടിക്ക് ദാരുണാന്ത്യം

National
  •  9 days ago