HOME
DETAILS

മാധ്യമത്തിനെതിരേയുള്ള ജലീലിന്റെ കത്ത് യു.എ.ഇ ഭരണാധികാരിക്ക് കൈമാറി, പത്രം പൂട്ടിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ജലീല്‍ എന്നേയും കോണ്‍സുല്‍ ജനറലിനേയും വിളിച്ചു

  
backup
July 22, 2022 | 9:36 AM

jalils-letter-was-handed-over-to-the-uae-ruler-and-jalil-surrounded-me-and-the-general-council-several-times-demanding-that-the-media-be-shut-down

കൊച്ചി: മുന്‍ മന്ത്രി കെ.ടി ജലീലിനും മുഖ്യമന്ത്രിക്കുമെതിരേ വീണ്ടും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. സ്വര്‍ണക്കടത്ത് കേസില്‍ കെ.ടി ജലീലിനു പങ്കില്ലെന്നു പറഞ്ഞിട്ടില്ല. ജലീലിന് ക്ലീന്‍ ചിറ്റ് കൊടുത്തിട്ടുമില്ല. മാധ്യമം ദിനപത്രത്തിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയ ശേഷം നിരവധി തവണ ജലീല്‍ എന്നേയും കോണ്‍സുല്‍
ജനറലനേയും വിളിച്ചു. ഇതേ തുടര്‍ന്നാണ് യു.എ.ഇ ഭരാണാധികാരിക്ക് ഇമെയില്‍ കൈമാറിയത്. കത്തുമായി ബന്ധപ്പെട്ട യു.എ.ഇയ ഭരണാധികാരികള്‍ സ്‌ക്രീന്‍ ചെയ്യുമെന്നും അതിനു സമയമെടുക്കുമെന്നും സ്വപ്ന പറഞ്ഞു.

കെ.ടി ജലീല്‍ മാത്രമല്ല, മുഖ്യമന്ത്രിയടക്കമുള്ളവര്‍ പ്രോട്ടോകോള്‍ തെറ്റിച്ചിട്ടുണ്ട്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും കടകംപള്ളി സുരേന്ദ്രനുമടക്കമുള്ളവര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടുണ്ടെന്നും സ്വപ്‌ന ആരോപിച്ചു.

കെ.ടി ജലീല്‍ താനുമായുള്ള ബന്ധം ചൂഷണം ചെയ്യുകയായിരുന്നു. താന്‍ സ്‌പെയ്‌സ് പാര്‍ക്കില്‍ ജോലി ചെയ്യുന്ന സമയത്തായിരുന്നു ജലീല്‍ ചാറ്റ് ചെയതത്. യു.എ.ഇ കോണ്‍സലില്‍ ജോലിചെയ്യുമ്പോഴല്ല. എല്ലാത്തിനും തെളിവുണ്ട്. കൂടുതല്‍ തെളിവുകള്‍ ഇ.ഡിക്ക് കൈമാറിയിട്ടുണ്ട്. കെ.ടി ജലീല്‍ നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവരുമെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. ജലീല്‍ അയച്ച കത്തില്‍ ഭാഷാപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഡോക്ടരേറ്റ് എടുത്ത ആള്‍ക്ക് എത്ര ഇംഗ്ലീഷ് അറിയാം എന്നു മനസ്സിലായി.കോണ്‍സുല്‍ ജനറല്‍ പറഞ്ഞതു പ്രകാരം അതു തിരുത്തിയാണ് ഞാന്‍ അയച്ചത്. കെ.ടി ജലീലിന്റെ എല്ലാം ഓരോന്ന് ഓരോന്നായി പുറത്ത് കൊണ്ടുവരും. ജലീല്‍ ചിരിച്ചത് കൊണ്ട് കാര്യമില്ല, ആരേയു ദ്രോഹിക്കുമെന്നും സ്വപ്‌ന പറഞ്ഞു. മര്‍കസിന്റെ ഇന്റര്‍നാഷണല്‍ പീസ് കോണ്‍ഫ്രന്‍സുമായി ബന്ധപ്പെട്ട് നിരവധി തവണ ക്ലോസ് ഡോര്‍ ചര്‍ച്ച കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

In-Depth Story: 20 വര്‍ഷത്തിനിടെ സംഭവിച്ച ഒരുപോലത്തെ യന്ത്രതകരാര്‍; അപകടത്തില്‍പ്പെട്ടത് രണ്ട് ബോയിങ്ങ് 747 വിമാനങ്ങള്‍: അന്വേഷണ സംഘം കുറ്റംചുമത്തിയത് പൈലറ്റുമാരുടെ മേല്‍

National
  •  a day ago
No Image

മഴക്കെടുതി: ജെബൽ ജെയ്‌സ് താൽക്കാലികമായി അടച്ചു; സിപ്‌ലൈൻ ഉൾപ്പെടെയുള്ള വിനോദങ്ങൾ നിർത്തിവെച്ചു

uae
  •  a day ago
No Image

ഡല്‍ഹിയില്‍ ക്രിസ്മസ് കരോള്‍ തടഞ്ഞ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍;  മതപരിവര്‍ത്തനം ആരോപിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ആക്രമണം

National
  •  a day ago
No Image

റോഡ് അറ്റകുറ്റപ്പണി: ഖാലിദ് ബിൻ അഹമദ് ഇന്റർചേഞ്ചിൽ റോഡ് അടച്ചിടുമെന്ന് അഷ്​ഗാൽ; യാത്രക്കാർക്ക് നിർദേശം

qatar
  •  a day ago
No Image

കേരളത്തില്‍ വീണ്ടും പക്ഷിപ്പനി; ആലപ്പുഴയിലും കോട്ടയത്തും സ്ഥിരീകരിച്ചു, കോഴികള്‍ക്കും താറാവിനും രോഗബാധ

Kerala
  •  a day ago
No Image

ദമ്പതികള്‍ തമ്മില്‍ പ്രശ്‌നം, മക്കളെ അമ്മക്കൊപ്പം വിടാന്‍ കോടതി വിധി, പിന്നാലെ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകം, ആത്മഹത്യ; നടുക്കം വിടാതെ നാട്

Kerala
  •  a day ago
No Image

ഇരമ്പുവാതിലുകൾക്കുള്ളിലെ നരകം; കുവൈത്തിലെ വൻ മനുഷ്യക്കടത്ത് കേന്ദ്രം തകർത്ത് പൊലിസ്; 19 യുവതികളെ മോചിപ്പിച്ചു

Kuwait
  •  a day ago
No Image

പ്രവാസികളുടെ ശ്രദ്ധക്ക്: കുവൈത്തിൽ പുതിയ താമസ നിയമം പ്രാബല്യത്തിൽ

Kuwait
  •  a day ago
No Image

നെടുമങ്ങാട് ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

Kerala
  •  a day ago
No Image

നടിയെ ആക്രമിച്ച കേസ്: വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി; ശിപാര്‍ശ അംഗീകരിച്ചു

Kerala
  •  a day ago