HOME
DETAILS

മാധ്യമത്തിനെതിരേയുള്ള ജലീലിന്റെ കത്ത് യു.എ.ഇ ഭരണാധികാരിക്ക് കൈമാറി, പത്രം പൂട്ടിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ജലീല്‍ എന്നേയും കോണ്‍സുല്‍ ജനറലിനേയും വിളിച്ചു

  
backup
July 22, 2022 | 9:36 AM

jalils-letter-was-handed-over-to-the-uae-ruler-and-jalil-surrounded-me-and-the-general-council-several-times-demanding-that-the-media-be-shut-down

കൊച്ചി: മുന്‍ മന്ത്രി കെ.ടി ജലീലിനും മുഖ്യമന്ത്രിക്കുമെതിരേ വീണ്ടും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. സ്വര്‍ണക്കടത്ത് കേസില്‍ കെ.ടി ജലീലിനു പങ്കില്ലെന്നു പറഞ്ഞിട്ടില്ല. ജലീലിന് ക്ലീന്‍ ചിറ്റ് കൊടുത്തിട്ടുമില്ല. മാധ്യമം ദിനപത്രത്തിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയ ശേഷം നിരവധി തവണ ജലീല്‍ എന്നേയും കോണ്‍സുല്‍
ജനറലനേയും വിളിച്ചു. ഇതേ തുടര്‍ന്നാണ് യു.എ.ഇ ഭരാണാധികാരിക്ക് ഇമെയില്‍ കൈമാറിയത്. കത്തുമായി ബന്ധപ്പെട്ട യു.എ.ഇയ ഭരണാധികാരികള്‍ സ്‌ക്രീന്‍ ചെയ്യുമെന്നും അതിനു സമയമെടുക്കുമെന്നും സ്വപ്ന പറഞ്ഞു.

കെ.ടി ജലീല്‍ മാത്രമല്ല, മുഖ്യമന്ത്രിയടക്കമുള്ളവര്‍ പ്രോട്ടോകോള്‍ തെറ്റിച്ചിട്ടുണ്ട്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും കടകംപള്ളി സുരേന്ദ്രനുമടക്കമുള്ളവര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടുണ്ടെന്നും സ്വപ്‌ന ആരോപിച്ചു.

കെ.ടി ജലീല്‍ താനുമായുള്ള ബന്ധം ചൂഷണം ചെയ്യുകയായിരുന്നു. താന്‍ സ്‌പെയ്‌സ് പാര്‍ക്കില്‍ ജോലി ചെയ്യുന്ന സമയത്തായിരുന്നു ജലീല്‍ ചാറ്റ് ചെയതത്. യു.എ.ഇ കോണ്‍സലില്‍ ജോലിചെയ്യുമ്പോഴല്ല. എല്ലാത്തിനും തെളിവുണ്ട്. കൂടുതല്‍ തെളിവുകള്‍ ഇ.ഡിക്ക് കൈമാറിയിട്ടുണ്ട്. കെ.ടി ജലീല്‍ നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവരുമെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. ജലീല്‍ അയച്ച കത്തില്‍ ഭാഷാപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഡോക്ടരേറ്റ് എടുത്ത ആള്‍ക്ക് എത്ര ഇംഗ്ലീഷ് അറിയാം എന്നു മനസ്സിലായി.കോണ്‍സുല്‍ ജനറല്‍ പറഞ്ഞതു പ്രകാരം അതു തിരുത്തിയാണ് ഞാന്‍ അയച്ചത്. കെ.ടി ജലീലിന്റെ എല്ലാം ഓരോന്ന് ഓരോന്നായി പുറത്ത് കൊണ്ടുവരും. ജലീല്‍ ചിരിച്ചത് കൊണ്ട് കാര്യമില്ല, ആരേയു ദ്രോഹിക്കുമെന്നും സ്വപ്‌ന പറഞ്ഞു. മര്‍കസിന്റെ ഇന്റര്‍നാഷണല്‍ പീസ് കോണ്‍ഫ്രന്‍സുമായി ബന്ധപ്പെട്ട് നിരവധി തവണ ക്ലോസ് ഡോര്‍ ചര്‍ച്ച കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  2 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  2 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  2 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  2 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  2 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  2 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  2 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  2 days ago
No Image

യുഎഇയിൽ കടുത്ത വേനൽ തുടരുന്നു; ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി വരെ ഉയർന്നേക്കും

uae
  •  2 days ago