HOME
DETAILS

മാധ്യമത്തിനെതിരേയുള്ള ജലീലിന്റെ കത്ത് യു.എ.ഇ ഭരണാധികാരിക്ക് കൈമാറി, പത്രം പൂട്ടിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ജലീല്‍ എന്നേയും കോണ്‍സുല്‍ ജനറലിനേയും വിളിച്ചു

  
backup
July 22, 2022 | 9:36 AM

jalils-letter-was-handed-over-to-the-uae-ruler-and-jalil-surrounded-me-and-the-general-council-several-times-demanding-that-the-media-be-shut-down

കൊച്ചി: മുന്‍ മന്ത്രി കെ.ടി ജലീലിനും മുഖ്യമന്ത്രിക്കുമെതിരേ വീണ്ടും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. സ്വര്‍ണക്കടത്ത് കേസില്‍ കെ.ടി ജലീലിനു പങ്കില്ലെന്നു പറഞ്ഞിട്ടില്ല. ജലീലിന് ക്ലീന്‍ ചിറ്റ് കൊടുത്തിട്ടുമില്ല. മാധ്യമം ദിനപത്രത്തിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയ ശേഷം നിരവധി തവണ ജലീല്‍ എന്നേയും കോണ്‍സുല്‍
ജനറലനേയും വിളിച്ചു. ഇതേ തുടര്‍ന്നാണ് യു.എ.ഇ ഭരാണാധികാരിക്ക് ഇമെയില്‍ കൈമാറിയത്. കത്തുമായി ബന്ധപ്പെട്ട യു.എ.ഇയ ഭരണാധികാരികള്‍ സ്‌ക്രീന്‍ ചെയ്യുമെന്നും അതിനു സമയമെടുക്കുമെന്നും സ്വപ്ന പറഞ്ഞു.

കെ.ടി ജലീല്‍ മാത്രമല്ല, മുഖ്യമന്ത്രിയടക്കമുള്ളവര്‍ പ്രോട്ടോകോള്‍ തെറ്റിച്ചിട്ടുണ്ട്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും കടകംപള്ളി സുരേന്ദ്രനുമടക്കമുള്ളവര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടുണ്ടെന്നും സ്വപ്‌ന ആരോപിച്ചു.

കെ.ടി ജലീല്‍ താനുമായുള്ള ബന്ധം ചൂഷണം ചെയ്യുകയായിരുന്നു. താന്‍ സ്‌പെയ്‌സ് പാര്‍ക്കില്‍ ജോലി ചെയ്യുന്ന സമയത്തായിരുന്നു ജലീല്‍ ചാറ്റ് ചെയതത്. യു.എ.ഇ കോണ്‍സലില്‍ ജോലിചെയ്യുമ്പോഴല്ല. എല്ലാത്തിനും തെളിവുണ്ട്. കൂടുതല്‍ തെളിവുകള്‍ ഇ.ഡിക്ക് കൈമാറിയിട്ടുണ്ട്. കെ.ടി ജലീല്‍ നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവരുമെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. ജലീല്‍ അയച്ച കത്തില്‍ ഭാഷാപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഡോക്ടരേറ്റ് എടുത്ത ആള്‍ക്ക് എത്ര ഇംഗ്ലീഷ് അറിയാം എന്നു മനസ്സിലായി.കോണ്‍സുല്‍ ജനറല്‍ പറഞ്ഞതു പ്രകാരം അതു തിരുത്തിയാണ് ഞാന്‍ അയച്ചത്. കെ.ടി ജലീലിന്റെ എല്ലാം ഓരോന്ന് ഓരോന്നായി പുറത്ത് കൊണ്ടുവരും. ജലീല്‍ ചിരിച്ചത് കൊണ്ട് കാര്യമില്ല, ആരേയു ദ്രോഹിക്കുമെന്നും സ്വപ്‌ന പറഞ്ഞു. മര്‍കസിന്റെ ഇന്റര്‍നാഷണല്‍ പീസ് കോണ്‍ഫ്രന്‍സുമായി ബന്ധപ്പെട്ട് നിരവധി തവണ ക്ലോസ് ഡോര്‍ ചര്‍ച്ച കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ്, ഇറാൻ രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: ബദൽ മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ചു

International
  •  3 days ago
No Image

തിരുവനന്തപുരത്ത് 65-കാരിയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; പ്രതിക്കായി അന്വേഷണം

Kerala
  •  3 days ago
No Image

ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു; സുഹൃത്തിന് ദുരനുഭവങ്ങൾ വിവരിക്കുന്ന വീഡിയോ അയച്ച ശേഷം ഇരുപതുകാരൻ ജീവനൊടുക്കി

National
  •  3 days ago
No Image

ജെഇഇ മെയിൻ: ഈസ്റ്റർ ദിനത്തിലെ പരീക്ഷയിൽ മാറ്റം; അപേക്ഷിക്കാൻ നാളെ കൂടി സമയം

Kerala
  •  3 days ago
No Image

അവൻ ഓപ്പണറായാൽ ഓറഞ്ച് ക്യാപ്പ് ഉറപ്പ്; ഡൽഹി ക്യാപിറ്റൽസിന് ഉപദേശവുമായി ആർ. അശ്വിൻ

Cricket
  •  3 days ago
No Image

ഓപ്പറേഷൻ എപ്പിക് ഫ്യൂറി: നാലാഴ്ചയ്ക്കിടെ അമേരിക്ക തൊടുത്തത് 850 ടോമാഹോക്കുകൾ; പെന്റഗൺ കടുത്ത സമ്മർദ്ദത്തിൽ

International
  •  4 days ago
No Image

പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം: ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ഇരട്ടക്കുട്ടികൾക്ക് പരിക്ക്

Kerala
  •  4 days ago
No Image

ഗസ്സയിൽ സഹായവുമായി യുഎഇ; നൂറുകണക്കിന് ടൺ വസ്ത്രങ്ങളും അവശ്യവസ്തുക്കളും വിതരണം ചെയ്തു

International
  •  4 days ago
No Image

ലെബനനിലെ അഭയാർഥികൾക്ക് കൈത്താങ്ങായി ദുബൈ; 21.5 ടൺ മെഡിക്കൽ കിറ്റുകളും അവശ്യ മരുന്നുകളും അയച്ചു

International
  •  4 days ago
No Image

വി ഡി സതീശന്റെ അഭിമുഖം നീക്കം ചെയ്തത് മെറ്റയ്ക്ക് സംഭവിച്ച പിഴവ്; വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  4 days ago