HOME
DETAILS

മാധ്യമത്തിനെതിരേയുള്ള ജലീലിന്റെ കത്ത് യു.എ.ഇ ഭരണാധികാരിക്ക് കൈമാറി, പത്രം പൂട്ടിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ജലീല്‍ എന്നേയും കോണ്‍സുല്‍ ജനറലിനേയും വിളിച്ചു

  
backup
July 22, 2022 | 9:36 AM

jalils-letter-was-handed-over-to-the-uae-ruler-and-jalil-surrounded-me-and-the-general-council-several-times-demanding-that-the-media-be-shut-down

കൊച്ചി: മുന്‍ മന്ത്രി കെ.ടി ജലീലിനും മുഖ്യമന്ത്രിക്കുമെതിരേ വീണ്ടും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. സ്വര്‍ണക്കടത്ത് കേസില്‍ കെ.ടി ജലീലിനു പങ്കില്ലെന്നു പറഞ്ഞിട്ടില്ല. ജലീലിന് ക്ലീന്‍ ചിറ്റ് കൊടുത്തിട്ടുമില്ല. മാധ്യമം ദിനപത്രത്തിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയ ശേഷം നിരവധി തവണ ജലീല്‍ എന്നേയും കോണ്‍സുല്‍
ജനറലനേയും വിളിച്ചു. ഇതേ തുടര്‍ന്നാണ് യു.എ.ഇ ഭരാണാധികാരിക്ക് ഇമെയില്‍ കൈമാറിയത്. കത്തുമായി ബന്ധപ്പെട്ട യു.എ.ഇയ ഭരണാധികാരികള്‍ സ്‌ക്രീന്‍ ചെയ്യുമെന്നും അതിനു സമയമെടുക്കുമെന്നും സ്വപ്ന പറഞ്ഞു.

കെ.ടി ജലീല്‍ മാത്രമല്ല, മുഖ്യമന്ത്രിയടക്കമുള്ളവര്‍ പ്രോട്ടോകോള്‍ തെറ്റിച്ചിട്ടുണ്ട്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും കടകംപള്ളി സുരേന്ദ്രനുമടക്കമുള്ളവര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടുണ്ടെന്നും സ്വപ്‌ന ആരോപിച്ചു.

കെ.ടി ജലീല്‍ താനുമായുള്ള ബന്ധം ചൂഷണം ചെയ്യുകയായിരുന്നു. താന്‍ സ്‌പെയ്‌സ് പാര്‍ക്കില്‍ ജോലി ചെയ്യുന്ന സമയത്തായിരുന്നു ജലീല്‍ ചാറ്റ് ചെയതത്. യു.എ.ഇ കോണ്‍സലില്‍ ജോലിചെയ്യുമ്പോഴല്ല. എല്ലാത്തിനും തെളിവുണ്ട്. കൂടുതല്‍ തെളിവുകള്‍ ഇ.ഡിക്ക് കൈമാറിയിട്ടുണ്ട്. കെ.ടി ജലീല്‍ നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവരുമെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. ജലീല്‍ അയച്ച കത്തില്‍ ഭാഷാപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഡോക്ടരേറ്റ് എടുത്ത ആള്‍ക്ക് എത്ര ഇംഗ്ലീഷ് അറിയാം എന്നു മനസ്സിലായി.കോണ്‍സുല്‍ ജനറല്‍ പറഞ്ഞതു പ്രകാരം അതു തിരുത്തിയാണ് ഞാന്‍ അയച്ചത്. കെ.ടി ജലീലിന്റെ എല്ലാം ഓരോന്ന് ഓരോന്നായി പുറത്ത് കൊണ്ടുവരും. ജലീല്‍ ചിരിച്ചത് കൊണ്ട് കാര്യമില്ല, ആരേയു ദ്രോഹിക്കുമെന്നും സ്വപ്‌ന പറഞ്ഞു. മര്‍കസിന്റെ ഇന്റര്‍നാഷണല്‍ പീസ് കോണ്‍ഫ്രന്‍സുമായി ബന്ധപ്പെട്ട് നിരവധി തവണ ക്ലോസ് ഡോര്‍ ചര്‍ച്ച കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ പാർക്കിംഗ് നിരക്ക് വർദ്ധിച്ചേക്കും; ആർടിഎയ്ക്ക് അപേക്ഷ സമർപ്പിച്ച് 'പാർക്കിൻ'

uae
  •  3 days ago
No Image

'കേരള സ്റ്റോറി 2' റിലീസ് തടഞ്ഞ സംഭവം; ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി നിർമാതാക്കൾ

Kerala
  •  3 days ago
No Image

ഫ്രഞ്ച് ഫുട്ബോളിലെ 'നോമ്പ് വിലക്ക്'; സഹതാരങ്ങൾക്ക് ഇഫ്താറിന് സമയം നൽകാൻ പരിക്ക് അഭിനയിച്ച് നാൻസ് കീപ്പർ

Football
  •  3 days ago
No Image

തിയേറ്ററിനുള്ളിൽ 16-കാരിയെ പീഡിപ്പിച്ചു; തമിഴ്‌നാട് സ്വദേശിക്ക് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

crime
  •  3 days ago
No Image

എട്ടാം ക്ലാസുകാരെ എന്തിന് ജുഡീഷ്യൽ അഴിമതിയെക്കുറിച്ച് പഠിപ്പിക്കണം?; എൻസിഇആർടി പാഠപുസ്തകത്തിനെതിരെ പ്രധാനമന്ത്രി

latest
  •  3 days ago
No Image

കമ്പനിയിൽ നിന്നും പണം തട്ടിയ പബ്ലിക് റിലേഷൻസ് മാനേജർക്ക് കനത്ത തിരിച്ചടി; 2.9 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

uae
  •  3 days ago
No Image

ശബരിമല പടിപൂജ ബുക്കിങ്ങിൽ വൻ ക്രമക്കേട്: രേഖകൾ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala
  •  3 days ago
No Image

'കര്‍ക്കശക്കാരന്‍ എന്ന് ബ്രാന്‍ഡ് ചെയ്യപ്പെടുന്നതാണ്,അത് ആഗ്രഹിക്കുന്ന ചിലരുണ്ട്‌'; അഭിമുഖത്തില്‍ മോഹന്‍ലാലിനോട് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

വിൻഡീസിനെ തകർത്ത് ദക്ഷിണാഫ്രിക്ക സെമിയിൽ; ഇന്ത്യയുടെ വഴി തെളിഞ്ഞു; റൺറേറ്റ് ഭീഷണി ഒഴിവായി

Cricket
  •  3 days ago
No Image

അടിവാങ്ങി കൂട്ടി ഇന്ത്യൻ പേസ് സെൻസേഷൻ: ഒരോവറിൽ 36 റൺസ്! രണ്ട് ഓവറിൽ വഴങ്ങിയത് 59; ഐപിഎല്ലിന് മുൻപ് കെകെആറിന് നെഞ്ചിടിപ്പ്

Cricket
  •  3 days ago