HOME
DETAILS

ഇസ്രായേല്‍ 1,977 ഏക്കര്‍ ഫലസ്തീനി ഭൂമി കൂടി കൈയേറി  ഇവിടെ കുടിയേറ്റ വീടുകള്‍ നിര്‍മിക്കുമെന്ന് ധനമന്ത്രി

  
Web Desk
March 23, 2024 | 4:18 AM

Israel annexed an additional 1,977 acres of Palestinian land

വെസ്റ്റ്ബാങ്ക്: വെസ്റ്റ് ബാങ്കിലെ മാലെ അദുമിം പ്രദേശത്ത് 300 ഹെക്ടര്‍ (740 ഏക്കര്‍) കൈയേറിയതിന് പിന്നാലെ 1,977 ഏക്കര്‍ ഭൂമികൂടി കൈയേറി ഇസ്രായേല്‍. ഫലസ്തീനിലെ അധിനിവേശ വെസ്റ്റ് ബാങ്കില്‍ 800 ഹെക്ടര്‍ ഭൂമിയാണ് കൈയേറിയത്. ഇവിടെ കുടിയേറ്റ വീടുകള്‍ നിര്‍മിക്കുമെന്നും ഇത് സര്‍ക്കാര്‍ ഭൂമിയായി പ്രഖ്യാപിച്ചെന്നും ഇസ്രായേല്‍ ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ച്.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായുള്ള ചര്‍ച്ചകള്‍ക്കായി  ഇസ്രായേലിലെത്തിയതിന് പിന്നാലെയാണ് ഭൂമി കൈയേറിയ കാര്യം വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. ഗസ്സയിലെ കൂട്ടക്കുരുതിക്കും വെസ്റ്റ് ബാങ്കിലെ അധിനിവേശത്തിനുമെതിരേ അന്താരാഷ്ട്ര എതിര്‍പ്പുകള്‍ ശക്തമാകുന്നതിനിടെയാണ് നീക്കം.

ജൂദിയയുടെയും സമരിയയുടെയും (വെസ്റ്റ് ബാങ്കിന്റെ ബൈബ്ള്‍ നാമം) ഇസ്രായേലിന്റെ മുഴുവനും അവകാശങ്ങള്‍ തുരങ്കം വയ്ക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തിനകത്തും പുറത്തും ഉണ്ടെങ്കിലും കഠിനാധ്വാനത്തിലൂടെയും തന്ത്രപരമായ രീതിയിലും രാജ്യത്തുടനീളം കുടിയേറ്റം നടപ്പാക്കുമെന്ന് സ്‌മോട്രിച്ച് പറഞ്ഞു. ഇസ്രായേലി മന്ത്രിസഭയിലെ കടുത്ത വലതുപക്ഷ പ്രതിനിധിയാണ് സ്‌മോട്രിച്ച്.

വെസ്റ്റ് ബാങ്കിലെ മാലെ അദുമിം പ്രദേശത്ത് 300 ഹെക്ടര്‍ (740 ഏക്കര്‍) കൈയേറിയതിന് പിന്നാലെയാണ് ജോര്‍ദാന്‍ താഴ്വരയിലെ 1,977 ഏക്കര്‍ കൈയേറിയത്. സ്വതന്ത്ര ഫലസ്തീനിന്റെ തലസ്ഥാനമായി ഫലസ്തീനികള്‍ കണക്കാക്കുന്ന പ്രദേശമാണിത്. 1993ലെ ഓസ്ലോ ഉടമ്പടിക്ക് ശേഷം ഇത്രയധികം ഫലസ്തീനിഭൂമി ഒറ്റയടിക്ക് പിടിച്ചെടുക്കുന്നത് ഇതാദ്യമായാണെന്ന് ഇസ്രായേലി കുടിയേറ്റ നിരീക്ഷണ സംഘടനയായ പീസ് നൗ പറഞ്ഞു.

വെസ്റ്റ് ബാങ്കില്‍ ഇനി ഇസ്രായേല്‍ കുടിയേറ്റം വ്യാപിപ്പിക്കരുതെന്ന് യു.എസ് കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. കുടിയേറ്റ കോളനികള്‍ സ്ഥാപിക്കുന്നതും വിപുലീകരണവും അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റമാണെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം മേധാവി വോള്‍ക്കര്‍ ടര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രായേലിന്റെ കുറ്റകൃത്യത്തിന് മുന്നില്‍ അന്താരാഷ്ട്ര സമൂഹം മൗനം പാലിക്കുകയാണെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.ഭൂമി പിടിച്ചെടുക്കുന്നതിനെയും അനധികൃത കുടിയേറ്റ വീടുകള്‍ നിര്‍മിക്കുന്നതിനെയും ഫലസ്തീന്‍ ഭരണകൂടം അപലപിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എൽ.ഐ.സി ഫണ്ടെടുത്ത് അദാനിക്കായി 'രക്ഷാപദ്ധതി', മോദി സർക്കാരിനെതിരേ ഗുരുതര ആരോപണവുമായി വാഷിങ്ടൺ പോസ്റ്റ്; വിഷയം ഏറ്റെടുത്ത് കോൺഗ്രസ്

National
  •  11 days ago
No Image

പിച്ചിൽ അതിക്രമിച്ച് കടന്നതിന് ജയിലിലായ മലയാളി ആരാധകൻ, വൈറൽ സെൽഫിക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് പറയാൻ ജോവോ ഫെലിക്സിനോട് ആവശ്യപ്പെട്ടതെന്തെന്ന് വെളിപ്പെടുത്തി

Cricket
  •  11 days ago
No Image

ഫ്ലൈ ഓവറിൽ റീൽസ് ചിത്രീകരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ടു; ഒരാൾ അറസ്റ്റിൽ

National
  •  11 days ago
No Image

ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് മോഷ്ടിക്കും, പിന്നാലെ പൊളിച്ച് വിൽക്കും; പ്രതികൾ അറസ്റ്റിൽ

crime
  •  11 days ago
No Image

വെള്ളപ്പൊക്കവും വരൾച്ചയും ഇനി മുൻകൂട്ടി അറിയാം: ദുരന്തനിവാരണത്തിന് ജെമിനി എഐയുമായി ഗൂഗിൾ

Tech
  •  11 days ago
No Image

ഏകദിന ക്രിക്കറ്റിലെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഹിറ്റ്മാൻ; തകർത്തത് ധോണിയുടെ റെക്കോർഡ്

Cricket
  •  11 days ago
No Image

മോദി യുദ്ധക്കുറ്റവാളി തന്നെ; നെതന്യാഹുവുമായി താരതമ്യം ചെയ്‌ത പരാമർശത്തെ ന്യായീകരിച്ച് മംദാനി

International
  •  11 days ago
No Image

അപ്പൻഡിസൈറ്റിസ് വേദനയ്ക്കിടയിലും റെക്കോർഡ്: കായികതാരം ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിർമ്മിച്ച് നൽകും; പ്രഖ്യാപനം നടത്തി മന്ത്രി വി. ശിവൻകുട്ടി

Kerala
  •  11 days ago
No Image

തലാസീമിയ ​രോ​ഗത്തിന് ചികിത്സക്കെത്തിയ ഏഴു വയസ്സുകാരന് എച്ച്ഐവി പോസിറ്റീവ്; രക്തം സ്വീകരിച്ചത് ബ്ലഡ് ബാങ്കിൽ നിന്നെന്ന് കുടുംബത്തിന്റെ ആരോപണം

National
  •  11 days ago
No Image

വിവാഹം കഴിഞ്ഞ് വെറും 10 മാസം, ഭർത്താവും,കുടുംബവും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ് വീഡിയോ പങ്കുവച്ച് നവവധു ജീവനൊടുക്കി

crime
  •  11 days ago