പശ്ചിമേഷ്യൻ സംഘർഷം; ഹോർമുസിൽ ആക്രമിക്കപ്പെട്ടത് 13 കപ്പലുകൾ
തെഹ്‌റാൻ: ഹോർമുസ് കടലിൽ ഇതുവരെ ആക്രമിക്കപ്പെട്ടത് 13 കപ്പലുകൾ. ഇന്നലെ മാത്രം മൂന്ന് കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണമുണ്ടായി. പ്രതിമാസം 3000 കപ്പലുകൾ കടന്നു പോകുന്ന ഹോർമുസ് കടലിടുക്ക് പശ്ചിമേഷ്യയിലെ സുപ്രധാന കപ്പൽചാലാണ്. ലോകത്തെ 20 ശതമാനം എണ്ണ കപ്പലുകളും കടന്നു പോകുന്നത് ഇതുവഴിയാണ്.
ഇറാൻ, ഇറാഖ്, കുവൈത്ത്, ഖത്തർ, സഊദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഭൂരിഭാഗവും കൊണ്ടുപോകുന്നത് ഹോർമുസ് വഴിയാണ്. യു.കെ മാരിടൈം ട്രേഡ് ഓപറേഷൻസിന്റെ കണക്കനുസരിച്ച് 13 കപ്പലുകളാണ് ഫെബ്രുവരി 28 ന് ഇറാൻ - ഇസ്‌റാഈൽ യുദ്ധം തുടങ്ങിയതു മുതൽ ആക്രമിക്കപ്പെട്ടത്. ഇതുവഴിയുള്ള കപ്പൽ ഗതാഗതം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
കൂടാതെ ഹോർമുസിൽ നിന്ന് മാറി സ്ഥിതി ചെയ്യുന്ന ഒമാനിലെ ദുകം തുറമുഖത്തും കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണമുണ്ടായിരുന്നു. ഇതും ചേർക്കുമ്പോൾ ആക്രമിക്കപ്പെട്ട കപ്പലുകളുടെ എണ്ണം 17 ആയി. അതിനിടെ, ഒരു ഡ്രോൺ കടലിൽ തകർത്തതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."