HOME
DETAILS

രാഷ്ട്രീയപ്പാർട്ടി നേതാക്കൾ എത്ര ഭാഗ്യവാന്മാർ!

ADVERTISEMENT
  
backup
August 25 2022 | 20:08 PM

political-organaisations111

മഹാഭാഗ്യം ചെയ്തവരാണ് രാഷ്ട്രീയപ്പാർട്ടി നേതാക്കൾ. അവർ പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും ഭാഗ്യം അവരെ തേടിയെത്തും. ഇന്നത്തെ ഭരണപക്ഷം നാളത്തെ പ്രതിപക്ഷമാകുമെന്നത് ഒരു യാഥാർഥ്യമായതിനാൽ തങ്ങളെ ബാധിക്കുന്ന നിയമക്കുരുക്കുകളിൽനിന്ന് ഊരിപ്പോരാൻ പരസ്പരം സഹകരിച്ചാണ് അവർ പ്രവർത്തിച്ചുപോരുന്നത്. അനുഭവിച്ചുപോരുന്ന സുഖസാന്ദ്രജീവിതം അതുകൊണ്ടുതന്നെ അവിരാമം തുടരും. നിയമങ്ങളും ചട്ടങ്ങളും അവരെ അലട്ടുന്നേയില്ല. കോടതികൾ നേരിട്ട് ഇടപെട്ട് പൊലിസിനോട് കേസെടുക്കാൻ പറഞ്ഞാലും ഒരൊറ്റ ഫോൺ കോളിൽ കേസ് ഐസ്‌ക്യൂബായി മാറും. എം.എൽ.എമാരുടെയും മന്ത്രിമാരുടെയും ശമ്പളവും അലവൻസും വർധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചാൽ അഹമിഹമകയാ പിന്തുണയുമായി പ്രതിപക്ഷം നിയമസഭയിൽ ഒറ്റക്കെട്ടാകും. അഴിമതിക്കെതിരേ നിയമം വന്നാൽ നേതാക്കൾക്ക് അത്തരം കേസുകളിൽനിന്ന് രക്ഷപ്പെടാനുള്ള പഴുതുകളും ഒപ്പിച്ചുവയ്ക്കും. ഒറ്റനോട്ടത്തിൽ ആർക്കും കണ്ടുപിടിക്കാനാവാത്ത പഴുതുകൾ.

നിയമംപോലും രാഷ്ട്രീയപ്പാർട്ടി നേതാക്കളുടെ അപ്രമാദിത്വത്തിന് മുന്നിൽ നമ്രശിരസോടെ നിൽക്കുന്നതിനെയാണ് ഇന്നത്തെ കാലം അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. റോഡിലെ കുഴിയിൽ വീണ് ആളുകൾ മരിക്കുമ്പോഴും മന്ത്രിമാർക്ക് ഊഞ്ഞാലാടി രസിക്കാൻ കഴിയുന്നത് ഇതിനാലാണ്. കേസുമായി പുലബന്ധം പോലുമില്ലാത്ത ഒരു പരാമർശം ന്യായാധിപസ്ഥാനത്ത് നിന്ന് ഉണ്ടാകുമ്പോഴേക്കും തൽസ്ഥാനം രാജിവച്ച് ഇറങ്ങിപ്പോകുന്ന മന്ത്രിമാരുടെ കാലം എന്നേ കഴിഞ്ഞു. സ്വജനപക്ഷപാതവും അഴിമതിയും നടത്തിയെന്ന് തെളിവുകൾ നിരത്ത് ജഡ്ജി വിധി പറഞ്ഞാൽ ന്യായാധിപനെ അപകീർത്തിപ്പെടുത്തുന്ന വിമർശനശരങ്ങൾ തൊടുത്തുവിടാൻ രാഷ്ട്രീയപ്പാർട്ടി നേതാക്കളിൽ ചിലർക്ക് ഇന്ന് മടിയില്ല. പാടില്ല, പാടില്ല നമ്മെ നമ്മൾ പാടെ മറന്നൊന്നും ചെയ്തുകൂടാ എന്ന ചങ്ങമ്പുഴയുടെ വരികൾക്കൊന്നും ഇന്നൊരു പ്രസക്തിയുമില്ല.

ലോകായുക്തയുടെ പല്ലുകൊഴിക്കാൻ സർക്കാരിനെ നിർബന്ധിതമാക്കിയത് ഒന്നാം പിണറായി സർക്കാരിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി ജലീലിനെതിരേ ലോകായുക്തയിൽനിന്നു വന്ന വിധിപ്രസ്താവമായിരുന്നു. വിധിയെത്തുടർന്ന് കെ.ടി ജലീലിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു. ഇതൊരു അപകട സൂചനയാണെന്ന് മനസിലാക്കിയാണ് സർക്കാർ ലോകായുക്തയുടെ പല്ലും നഖവും ഊരിയെടുക്കുന്ന നിയമ ഭേദഗതിക്കൊരുങ്ങുന്നത്. അടുത്ത ചൊവ്വാഴ്ച ഭേദഗതി വരുത്തിയ ബിൽ നിയമസഭയിൽ അംഗീകരിക്കുമ്പോൾ പ്രതിപക്ഷം എതിർത്താലും ഭേദഗതി പാസാക്കപ്പെടും. ഗവർണർ അപ്പോഴേക്കും പരുവപ്പെട്ടില്ലെങ്കിൽ ഭേദഗതി ബില്ലിൽ ഒപ്പിടാൻ അൽപം വൈകുമെന്നു മാത്രം. സർക്കാരുമായുള്ള ഗവർണറുടെ യുദ്ധം ക്ലൈമാക്‌സിൽ എത്തുമ്പോൾ ഗവർണർ ആയുധംവച്ച് കീഴടങ്ങാറാണ് പതിവ്. അതുവരെ കണ്ട ഗർവിഷ്ഠനായ ഗവർണറെയായിരിക്കില്ല പിന്നീട് കാണുക.

രാഷ്ട്രീയപ്പാർട്ടികളുടെ സംസ്ഥാന നേതാക്കളെ ലോകായുക്തയുടെ അന്വേഷണപരിധിയിൽ നിന്ന് ഒഴിവാക്കുന്ന ഭേദഗതി ബില്ലാണ് കഴിഞ്ഞദിവസം സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചിരുന്നു. നേരത്തെ മറ്റൊരു ഭേദഗതി സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചിരുന്നു. അധികാര സ്ഥാനത്തിരിക്കുന്ന ജനസേവകനെതിരേ ലോകായുക്ത വിധി വന്നാൽ ഭരണപക്ഷത്തിനു തീരുമാനമെടുക്കാമെന്നായിരുന്നു ആ ഭേദഗതി. ഭേദഗതി രേഖയിൽ 'ജനസേവകനെതിരേ' എന്ന പ്രയോഗം കടന്ന കൈയായിപ്പോയി. അഴിമതി നടത്തിയാലും പോരാ, എല്ലാം സഹിക്കാൻ വിധിക്കപ്പെട്ട ജനത്തിന്റെ പേരിൽതന്നെ അതും വേണമെന്ന് ഭേദഗതി തയാറാക്കിയവർ നിർബന്ധം പിടിക്കരുതായിരുന്നു. 1999ലെ കേരള ലോകായുക്ത നിയമം അനുസരിച്ച് മുഖ്യമന്ത്രി, മന്ത്രിമാർ, നിയമസഭാ അംഗങ്ങൾ, രാഷ്ട്രീയപ്പാർട്ടികളുടെ സംസ്ഥാന നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരേയുള്ള അഴിമതിയാരോപണങ്ങൾ ലോകായുക്തയ്ക്ക് അന്വേഷിക്കാമായിരുന്നു. ഇതിൽ രാഷ്ട്രീയപ്പാർട്ടി നേതാക്കളുടെ സംസ്ഥാന നേതാക്കൾക്കെതിരേയുള്ള അന്വേഷണമാണ് സബ്ജക്ട് കമ്മിറ്റി ഇപ്പോൾ ഭേദഗതി ചെയ്തിരിക്കുന്നത്. ഇതുകൊണ്ടുണ്ടാകാവുന്ന ഗുണം രാഷ്ട്രീയപ്പാർട്ടികളുടെ ജില്ലാ നേതാക്കൾ സംസ്ഥാന നേതാക്കളാകാൻ പഠിച്ച അടവുകൾ പതിനെട്ടും പയറ്റുമെന്നതാണ്. സംസ്ഥാന നേതാക്കളായാൽ അഴിമതി നടത്താൻ പിന്നെ ലോകായുക്തയെ പേടിക്കേണ്ടല്ലോ. ലോകായുക്തയിൽനിന്ന് മുഖ്യമന്ത്രിക്കെതിരേ വിധിയുണ്ടായാൽ തീരുമാനമെടുക്കുന്നതിനു അപ്പലറ്റ് അതോറിറ്റിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അപ്പലറ്റ് അതോറിറ്റി എന്ന് പറയുന്നത് വലിയ സംഭവമല്ല. നിയമസഭ തന്നെയാണ്. നിയമസഭയിൽ ഭരണകക്ഷിക്കായിരിക്കും ഭൂരിപക്ഷം എന്നതിനാൽ ആ വഴിയെ ഭയക്കേണ്ടതില്ല. എം.എൽ.എമാർക്കെതിരേയാണ് പരാതിയെങ്കിൽ സ്പീക്കർ അപ്പലറ്റ് അതോറിറ്റിയായി മാറും. ചുരുക്കത്തിൽ സുഭദ്രത്തമ്പുരാട്ടിയും അപ്പനും അനന്തരവനും ചേരുന്ന കുടുംബ ട്രസ്റ്റ് പോലെയായി മാറും നിയമസഭ.

പാതയോരത്തെ കൊടിമരങ്ങൾ ഗതാഗത തടസമുണ്ടാക്കുന്നുവെന്നും കാഴ്ചയ്ക്ക് മറവുണ്ടാക്കുന്നതിനാൽ അപകടസാധ്യത ഏറെയാണെന്നും പറഞ്ഞ് പാതയോരങ്ങളിലെ കൊടിമരങ്ങൾ നീക്കം ചെയ്യണമെന്ന് കഴിഞ്ഞ നവംബറിൽ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. കൊടിമരങ്ങൾ സ്ഥാപിക്കുന്നതിൽ ഭരണ-പ്രതിപക്ഷ ഭേദമില്ലാത്തതിനാൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ അന്നത്തെ നിർദേശം രാഷ്ട്രീയപ്പാർട്ടികൾ ഗൗനിച്ചില്ല. രണ്ടാഴ്ച കഴിഞ്ഞിട്ടും കൊടിമരങ്ങൾ രാഷ്ട്രീയപ്പാർട്ടികൾ മാറ്റിയില്ല. നവംബർ 28നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തന്റെ രണ്ടാഴ്ച മുമ്പുള്ള വിധി പ്രസ്താവം ആവർത്തിക്കുകയുണ്ടായി. വിധി പ്രസ്താവത്തിനൊപ്പം ആരു പറഞ്ഞാലും കേരളം നന്നാവില്ലെന്നും അന്നദ്ദേഹം കൂട്ടിച്ചേർത്തു. എന്നിട്ടുണ്ടോ രാഷ്ട്രീയപ്പാർട്ടികൾ കുലുങ്ങുന്നു. നിലവിലുള്ള കൊടിമരങ്ങൾ പത്ത് ദിവസത്തിനകം നീക്കം ചെയ്യണമെന്നും കഴിഞ്ഞ നവംബറിൽ ഹൈക്കോടതി കർശന നിർദേശം നൽകിയതായിരുന്നു. ആരുകേൾക്കാൻ. പത്ത് ദിവസമല്ല പത്ത് വർഷം കഴിഞ്ഞാലും പാതവക്കിലെ കൊടിമരങ്ങൾ നീക്കം ചെയ്യാൻ രാഷ്ട്രീയപ്പാർട്ടികൾ തയാറാകുമെന്ന് തോന്നുന്നില്ല. സർക്കാർ വിധി നടപ്പാക്കാത്തതുകൊണ്ടാണ് ഹൈക്കോടതിക്ക് വിഷയത്തിൽ കഴിഞ്ഞദിവസവും ഇടപെടേണ്ടിവന്നത്.

അപകടം നടന്നതിനുശേഷം നടപടിയെടുത്തിട്ട് കാര്യമില്ല. കൊച്ചിയിലെ പാതയോരങ്ങളിൽ ഇപ്പോഴും പരസ്യബോർഡുകൾ ഉണ്ട്. പലതും അപകടകരമായ രീതിയിലാണ്. ഒരു രാഷ്ട്രീയപ്പാർട്ടി നടത്തിയ സമ്മേളനത്തിന്റെ കൊടിമരങ്ങൾ ഇപ്പോഴും നീക്കം ചെയ്തിട്ടില്ല. കോടതി ഉത്തരവ് സർക്കാർ കൃത്യമായി പാലിക്കുന്നില്ല. ഇത്രയും കാര്യങ്ങളാണ് കഴിഞ്ഞ ദിവസവും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എടുത്തുപറഞ്ഞത്. ചിലപ്പോൾ സർക്കാർ സർവകക്ഷി യോഗം വിളിച്ചു തീരുമാനമെടുക്കാതെ പിരിഞ്ഞേക്കും. കഴിഞ്ഞ വർഷവും സർക്കാർ സർവകക്ഷി യോഗം വിളിച്ചിരുന്നതാണല്ലൊ.

ലോകായുക്തയുടെ ചിറകരിയുന്നതിൽ വ്യാപൃതരായിക്കഴിയുന്ന ഭരണകൂടത്തിന് കൊടിമരങ്ങൾ നീക്കാൻ വീണ്ടും നിർദേശം നൽകിയ ഹൈക്കോടതിയെ അനുസരിക്കാൻ സമയം കിട്ടുമോ? എത്ര സമർഥമായാണ് രാഷ്ട്രീയപ്പാർട്ടി നേതാക്കൾ, നിയമത്തെപ്പോലും തങ്ങളുടെ രക്ഷാകവചമാക്കി തീർക്കുന്നത്!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

No Image

വായ്പ വാഗ്ദാന തട്ടിപ്പ്; മുന്നറിയിപ്പുമായി ഒമാൻ

oman
  •13 hours ago
No Image

കറന്റ് അഫയേഴ്സ്-25/07/2024

PSC/UPSC
  •13 hours ago
No Image

സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടി മുങ്ങിയ ധന്യ പൊലിസില്‍ കീഴടങ്ങി

Kerala
  •13 hours ago
No Image

യു.എ.ഇ പൗരത്വം നല്‍കി ആദരിച്ച മലയാളി ദുബൈയില്‍ അന്തരിച്ചു

uae
  •14 hours ago
No Image

നീറ്റ് യുജി; പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; കണ്ണൂര്‍ സ്വദേശിക്ക് ഒന്നാം റാങ്ക്

Domestic-Education
  •14 hours ago
No Image

യുഎഇയിൽ ജൂലൈ 26 മുതൽ 29 വരെയുള്ള വാരാന്ത്യം അടിപ്പോളിയാക്കാനുള്ള വഴികൾ ഇതാ

uae
  •14 hours ago
No Image

വിമാന യാത്രിക്കരുടെ ശ്രദ്ധക്ക്; അടുത്ത മാസം നാലു മുതല്‍ മസ്കത്ത് എയർപോർട്ടിലെത്തുന്നവർക്ക് ഈ കാര്യം ശ്രദ്ധക്കുക

oman
  •15 hours ago
No Image

രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലര്‍ത്തുന്ന ബജറ്റ്; ഡോ. എം പി. അബ്ദുസ്സമദ് സമദാനി

National
  •15 hours ago
No Image

മകന്‍ ലഹരിക്കടിമ; ചികിത്സിക്കാന്‍ ഇനി പണമില്ല; കാറില്‍ വെന്തുമരിച്ച ദമ്പതികളുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി

Kerala
  •15 hours ago
No Image

അര്‍ജുന് വേണ്ടി സാധ്യമായ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരും; എന്ത് പ്രതിസന്ധിയുണ്ടെങ്കിലും തിരച്ചില്‍ തുടരും; ഉന്നതതല യോഗ തീരുമാനം

Kerala
  •16 hours ago
No Image

തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് മരിച്ചത് ദമ്പതികള്‍, അപകടമരണമല്ല, ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലിസ്

Kerala
  •18 hours ago
No Image

പാരീസില്‍ അതിവേഗ ട്രെയിന്‍ ശൃംഖലയ്ക്കുനേരെ ആക്രമണം; സംഭവം ഒളിംപിക്‌സ് ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ്

International
  •19 hours ago
No Image

തീരദേശ ഹൈവേ പദ്ധതിയില്‍ നിന്ന് പിന്മാറണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്

Kerala
  •19 hours ago
No Image

ആലപ്പുഴയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രോഗി മരിച്ചു

Kerala
  •19 hours ago
No Image

പത്തനംതിട്ടയില്‍ കാറിന് തീപിടിച്ച് രണ്ടു മരണം

Kerala
  •20 hours ago
No Image

'കൊലയാളിയെ അറസ്റ്റ് ചെയ്യൂ'  ഒരിക്കല്‍ അമേരിക്കന്‍ തെരുവുകളെ ആളിക്കത്തിച്ച് പ്രതിഷേധം, കൈകളില്‍ ചോര പുരണ്ട നെതന്യാഹുവിന്റെ കോലം കത്തിച്ചു, യു.എസ് പതാക തീയിട്ടു

International
  •20 hours ago
ADVERTISEMENT
No Image

മലേഗാവ് സ്ഫോടനം: ലക്ഷ്യമിട്ടത് സാമുദായിക കലാപമെന്ന് എന്‍.ഐ.എ

National
  •4 hours ago
No Image

ഷൂട്ടിങ്ങിലും ഹോക്കിയിലും ഇന്ത്യ തുടങ്ങുന്നു

latest
  •4 hours ago
No Image

കായിക ലോകത്തിന് പുതിയ സീന്‍ സമ്മാനിച്ച് 33ാമത് ഒളിംപിക്സിന് പാരിസില്‍ തുടക്കം

International
  •4 hours ago
No Image

ദുബൈയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു

uae
  •11 hours ago
No Image

യു.എ.ഇ നിവാസികൾക്ക് വെറും 7 ദിവസത്തിനുള്ളിൽ യുഎസ് വിസ; എങ്ങനെയെന്നറിയാം

uae
  •12 hours ago
No Image

ഹാക്കിംഗ്: പ്രതിരോധിക്കാനുള്ള നുറുങ്ങുകൾ

Tech
  •12 hours ago
No Image

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എമിറേറ്റ്‌സ് റോഡിൽ ഗതാഗതം തടസപ്പെടും; ദുബൈ ആർടിഎ

uae
  •12 hours ago
No Image

ഷിരൂര്‍ രക്ഷാദൗത്യം; കൂടുതല്‍ സഹായം അനുവദിക്കണം; രാജ്‌നാഥ് സിങ്ങിനും, സിദ്ധരാമയ്യക്കും കത്തയച്ച് മുഖ്യമന്ത്രി

Kerala
  •13 hours ago
No Image

യുഎഇ; ഓഗസ്റ്റ് 1 മുതൽ പുതിയ ആപ്പ് ഉപയോഗിച്ച് ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് അബുദബി പോലിസ് . 

uae
  •13 hours ago

ADVERTISEMENT