HOME
DETAILS

നാമനിര്‍ദേശം നല്‍കിയതിന് പിന്നാലെ അറസ്റ്റ്; ബിഹാറില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥികളെ വേട്ടയാടല്‍ തുടരുന്നു

  
Web Desk
October 21, 2025 | 6:22 PM

bihar police continue arresting india alliance nominees

പട്‌ന: ബിഹാറില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് നേരെ പൊലിസ് വേട്ട തുടര്‍ക്കഥയാവുന്നു. കഴിഞ്ഞ ദിവസം സിപിഐ (എംഎല്‍) സ്ഥാനാര്‍ഥികളായ രണ്ടുപേരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. 

പിന്നാലെ സാസാറാം നിയോജക മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചയുടന്‍ ആര്‍ജെഡി സ്ഥാനാര്‍ഥി സതീന്ദ്ര സാഹുവും തിങ്കളാഴ്ച്ച അറസ്റ്റിലായി. 20 വര്‍ഷം മുന്‍പുള്ള ബാങ്ക് കവര്‍ച്ച കേസുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ വാറന്റ് നിലനില്‍ക്കുന്നുണ്ടെന്നാണ് പൊലിസ് പറയുന്നത്. 2018ല്‍ സതീന്ദ്രക്കെതിരെ സ്ഥിരംവാറന്റ് പുറപ്പെടുവിച്ചതായും പൊലിസ് അറിയിച്ചു. ബോറെയിലെ സ്ഥാനാര്‍ഥി ജിതേന്ദ്ര പാസ്വാന്‍, ദറൗളിയില്‍ പത്രിക നല്‍കിയ സത്യദിയോ റാം എന്നീ സിപിഐ (എംഎല്‍) നേതാക്കളാണ് കഴിഞ്ഞ ദിവസം പിടിയിലായത്. 

കെട്ടിച്ചമച്ച കേസുകളിലൂടെ സ്ഥാനാര്‍ഥികളെ പിടികൂടുന്ന നടപടിയാണ് എന്‍ഡിഎ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് സി.പി.ഐ (എംഎല്‍) പ്രസ്താവനയില്‍ പറഞ്ഞു. സതീന്ദ്ര സാഹിന്റെ അറസ്റ്റില്‍ പ്രതിഷേധവുമായി ആര്‍ജെഡിയും രംഗത്തെത്തി.

അതേസമയം ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജൻ സൂരജ് പാർട്ടി സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശം പിൻവലിക്കാൻ ഭീഷണിപ്പെടുത്തുന്നതായി ജൻ സൂരജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും ചേർന്ന് പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സമ്മർദ്ദം ചെലുത്തി നാമനിർദ്ദേശപത്രികകൾ പിൻവലിക്കാൻ നിർബന്ധിക്കുന്നുവെന്ന് അദ്ദേഹം പറ്റ്നയിലെ ശേഖ്പുര ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ ആരോപിച്ചു.

നിലംപൊത്തുമെന്ന ഭയത്താൽ ബിജെപി സമ്മർദ്ദതന്ത്രങ്ങൾ പ്രയോഗിക്കുകയാണെന്ന് പ്രശാന്ത് കിഷോർ വിശദീകരിച്ചു. "ആരു വിജയിച്ചാലും ഞങ്ങൾ സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി എപ്പോഴും പറഞ്ഞിരുന്നു. പക്ഷേ, ഇത്തവണ അവരുടെ ആത്മവിശ്വാസം തകർത്തത് ജൻ സൂരജ് പാർട്ടിയാണ്," അദ്ദേഹം പറഞ്ഞു.

ദാനാപൂർ മണ്ഡലത്തിലെ ജൻ സൂരജ് പാർട്ടി സ്ഥാനാർത്ഥി അഖിലേഷ് കുമാർ (മുതൂർ ഷാ)യെ കസ്റ്റഡിയിലെടുത്ത് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിൽ നിന്ന് തടഞ്ഞുവെന്ന് പ്രശാന്ത് കിഷോർ ആരോപിച്ചു. അമിത് ഷായും സംസ്ഥാന തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന മറ്റു ബിജെപി നേതാക്കളും ചേർന്ന് മുതൂർ ഷായെ ദിവസം മുഴുവൻ തടങ്കലിൽ വെച്ചെന്നും അദ്ദേഹം ആരോപിച്ചു.

police hunt continues for india alliance candidates in bihar; two cpi(ml) candidates arrested after filing nomination papers.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് വിനോദ സഞ്ചാരത്തിന് പോയ ബസ് മറിഞ്ഞ് അപകടം; 28 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

തദ്ദേശപ്പോര്; സമൂഹമാധ്യമം, എ.ഐ  പ്രചാരണങ്ങളിൽ നിയന്ത്രണം; മാർ​ഗനിർദേശങ്ങൾ പാലിക്കണം

Kerala
  •  3 days ago
No Image

2026ലേക്കുള്ള വമ്പന്‍ ബജറ്റിന് അംഗീകാരം നല്‍കി സൗദി; 1,312.8 ബില്യണ്‍ റിയാല്‍ ചെലവും 1,147.4 ബില്യണ്‍ റിയാല്‍ വരവും

Saudi-arabia
  •  3 days ago
No Image

പരിവർത്തിത ക്രൈസ്തവരുടെ എസ്.സി ആനുകൂല്യം തടയൽ: അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

National
  •  3 days ago
No Image

സഞ്ചാർ സാഥി: സർക്കാരിന്റെ പിൻമാറ്റം സംശയം ബലപ്പെടുത്തുന്നു; ആപ്പിളിന്റെ നടപടി കേന്ദ്രത്തെ പ്രതിരോധത്തിലാക്കി

National
  •  3 days ago
No Image

‌പൊടിപാറും പോരാട്ടം; കോർപറേഷൻ മേയർ സ്ഥാനാർഥികളുടെ വാർഡുകളിൽ കനത്ത മത്സരം

Kerala
  •  3 days ago
No Image

ഫ്രഷ്കട്ട്: വോട്ട് ചെയ്യാൻ കഴിയുമോ? ആശങ്കയിൽ സമരസമിതി പ്രവർത്തകരും കുടുംബങ്ങളും

Kerala
  •  3 days ago
No Image

ഇന്നും മഴ; ഏഴ് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത

Kerala
  •  3 days ago
No Image

അമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതിന് അയൽവാസി കസ്റ്റഡിയിൽ; ആക്രമണം തടഞ്ഞ യുവാവിന് കുത്തേറ്റു

Kerala
  •  3 days ago
No Image

വടകര ഡിവൈഎസ്പി ഉമേഷിനെതിരെ ലൈംഗിക പീഡന പരാതി; യുവതി മൊഴി നൽകിയിട്ടും ബലാത്സംഗത്തിന് കേസെടുക്കാതെ പൊലിസ് 'ഒളിച്ചുകളി'

Kerala
  •  3 days ago