HOME
DETAILS

നാമനിര്‍ദേശം നല്‍കിയതിന് പിന്നാലെ അറസ്റ്റ്; ബിഹാറില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥികളെ വേട്ടയാടല്‍ തുടരുന്നു

  
Web Desk
October 21, 2025 | 6:22 PM

bihar police continue arresting india alliance nominees

പട്‌ന: ബിഹാറില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് നേരെ പൊലിസ് വേട്ട തുടര്‍ക്കഥയാവുന്നു. കഴിഞ്ഞ ദിവസം സിപിഐ (എംഎല്‍) സ്ഥാനാര്‍ഥികളായ രണ്ടുപേരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. 

പിന്നാലെ സാസാറാം നിയോജക മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചയുടന്‍ ആര്‍ജെഡി സ്ഥാനാര്‍ഥി സതീന്ദ്ര സാഹുവും തിങ്കളാഴ്ച്ച അറസ്റ്റിലായി. 20 വര്‍ഷം മുന്‍പുള്ള ബാങ്ക് കവര്‍ച്ച കേസുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ വാറന്റ് നിലനില്‍ക്കുന്നുണ്ടെന്നാണ് പൊലിസ് പറയുന്നത്. 2018ല്‍ സതീന്ദ്രക്കെതിരെ സ്ഥിരംവാറന്റ് പുറപ്പെടുവിച്ചതായും പൊലിസ് അറിയിച്ചു. ബോറെയിലെ സ്ഥാനാര്‍ഥി ജിതേന്ദ്ര പാസ്വാന്‍, ദറൗളിയില്‍ പത്രിക നല്‍കിയ സത്യദിയോ റാം എന്നീ സിപിഐ (എംഎല്‍) നേതാക്കളാണ് കഴിഞ്ഞ ദിവസം പിടിയിലായത്. 

കെട്ടിച്ചമച്ച കേസുകളിലൂടെ സ്ഥാനാര്‍ഥികളെ പിടികൂടുന്ന നടപടിയാണ് എന്‍ഡിഎ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് സി.പി.ഐ (എംഎല്‍) പ്രസ്താവനയില്‍ പറഞ്ഞു. സതീന്ദ്ര സാഹിന്റെ അറസ്റ്റില്‍ പ്രതിഷേധവുമായി ആര്‍ജെഡിയും രംഗത്തെത്തി.

അതേസമയം ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജൻ സൂരജ് പാർട്ടി സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശം പിൻവലിക്കാൻ ഭീഷണിപ്പെടുത്തുന്നതായി ജൻ സൂരജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും ചേർന്ന് പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സമ്മർദ്ദം ചെലുത്തി നാമനിർദ്ദേശപത്രികകൾ പിൻവലിക്കാൻ നിർബന്ധിക്കുന്നുവെന്ന് അദ്ദേഹം പറ്റ്നയിലെ ശേഖ്പുര ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ ആരോപിച്ചു.

നിലംപൊത്തുമെന്ന ഭയത്താൽ ബിജെപി സമ്മർദ്ദതന്ത്രങ്ങൾ പ്രയോഗിക്കുകയാണെന്ന് പ്രശാന്ത് കിഷോർ വിശദീകരിച്ചു. "ആരു വിജയിച്ചാലും ഞങ്ങൾ സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി എപ്പോഴും പറഞ്ഞിരുന്നു. പക്ഷേ, ഇത്തവണ അവരുടെ ആത്മവിശ്വാസം തകർത്തത് ജൻ സൂരജ് പാർട്ടിയാണ്," അദ്ദേഹം പറഞ്ഞു.

ദാനാപൂർ മണ്ഡലത്തിലെ ജൻ സൂരജ് പാർട്ടി സ്ഥാനാർത്ഥി അഖിലേഷ് കുമാർ (മുതൂർ ഷാ)യെ കസ്റ്റഡിയിലെടുത്ത് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിൽ നിന്ന് തടഞ്ഞുവെന്ന് പ്രശാന്ത് കിഷോർ ആരോപിച്ചു. അമിത് ഷായും സംസ്ഥാന തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന മറ്റു ബിജെപി നേതാക്കളും ചേർന്ന് മുതൂർ ഷായെ ദിവസം മുഴുവൻ തടങ്കലിൽ വെച്ചെന്നും അദ്ദേഹം ആരോപിച്ചു.

police hunt continues for india alliance candidates in bihar; two cpi(ml) candidates arrested after filing nomination papers.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കവെ തലയിടിച്ച് വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു

Kerala
  •  4 days ago
No Image

ഗസ്സന്‍ ജനതയെ ഒറ്റിക്കൊടുത്ത കൊടും ഭീകരന്‍, ഒടുവില്‍ സ്വന്തം ഗ്യാങ്ങിന്റെ കൈകളാല്‍ അന്ത്യം; ഇസ്‌റാഈല്‍ വളര്‍ത്തിയെടുത്ത യാസര്‍ അബൂശബാബ്

International
  •  4 days ago
No Image

ടാക്സി മറയാക്കി മയക്കുമരുന്ന് വിതരണം; 74 പാക്കറ്റ് മെത്താഫെറ്റമെനുമായി ഡ്രൈവർ പിടിയിൽ

Kuwait
  •  4 days ago
No Image

ബലാത്സംഗക്കേസ്: മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയില്‍

Kerala
  •  4 days ago
No Image

രാഹുലിന്റെ ഭാഗത്തുനിന്നുണ്ടായത് മനസാക്ഷിയെ ഞെട്ടിക്കുന്ന വൈകൃതം, ചിലര്‍ സംരക്ഷിക്കുന്നു: മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

മെയ്ദാനിൽ ഇന്ന് ആ​ഘോഷം; ഹോഴ്സ് റേസും കാണാം, സൂപ്പർമൂണും കാണാം; സന്ദർശകർക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കി ദുബൈ റേസിങ്ങ് ക്ലബ്ബ്

uae
  •  4 days ago
No Image

അറബ് എക്സലന്‍സ് അവാര്‍ഡ് നേടി ഒമാന്‍ ധനമന്ത്രി 

oman
  •  4 days ago
No Image

'പി.എം ശ്രീ: ഇടനിലക്കാരെ ഉപയോഗിച്ച് പാലം പണിതത് പിണറായി, ശിവന്‍കുട്ടി കയ്യാളിന്റെ ജോലി മാത്രം' രൂക്ഷ വിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  4 days ago
No Image

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാറിനെ അയോഗ്യനാക്കണം; ഹരജിയുമായി ബി. അശോക്; വിശദീകരണവുമായി കെ ജയകുമാര്‍

Kerala
  •  4 days ago
No Image

മയക്കുമരുന്ന് കടത്ത്; ഏഷ്യന്‍ യുവാവിന് 3 വര്‍ഷം തടവും 1 ലക്ഷം ദിര്‍ഹം പിഴയും ചുമത്തി ദുബൈ കോടതി

uae
  •  4 days ago