HOME
DETAILS

പുനര്‍നിര്‍മാണം; ഗസ്സയുടെ മണ്ണില്‍ അമേരിക്കൻ സൈന്യം ഇറങ്ങില്ലെന്ന് യു.എസ്

  
October 22, 2025 | 1:54 AM

us rules out american troops landing in gaza amidst reconstruction talks

കിര്‍യാത് /ഗസ്സ: ഗസ്സ പുനർനിര്‍മാണത്തിന് അമേരിക്കന്‍ സൈന്യം ഗസ്സയിലിറങ്ങില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. ഗസ്സയുടെ മണ്ണില്‍ അമേരിക്കൻ സൈന്യം ഇറങ്ങില്ലെന്ന് നേരത്തെയും യു.എസ് ആവര്‍ത്തിച്ചിരുന്നു. സഖ്യകക്ഷികളുടെയും മറ്റും സഹായത്തോടെ ഗസ്സ പുനര്‍നിര്‍മിക്കുമെന്നും യു.എസ് മേല്‍നോട്ടം വഹിക്കുമെന്നും ഇസ്‌റാഈല്‍ സന്ദര്‍ശിക്കവെ അദ്ദേഹം പറഞ്ഞു. 

ചില ബന്ദികളുടെ മൃതദേഹങ്ങള്‍ തിരികെയെത്തിക്കാന്‍ കഴിയില്ലെന്ന ഹമാസിന്റെ പ്രസ്താവനയെ വാന്‍സും അംഗീകരിച്ചു. ആയിരക്കണക്കിന് പൗണ്ട് കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളിലാണ് പല മൃതദേഹങ്ങളും. ഇതില്‍ ബന്ദികളും ഉണ്ട്. അവരെവിടെയെന്ന് ആര്‍ക്കും അറിയില്ല. മൃതദേഹങ്ങള്‍ തിരികെ വീണ്ടെടുക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലെന്നും കാത്തിരിക്കാമെന്നും വാന്‍സ് പറഞ്ഞു. ഹമാസ് നിരായുധീകരിക്കപ്പെടണമെന്നാണ് അമേരിക്കയുടെ ആവശ്യം. അതിന് സമയമെടുക്കും. ഇതിന് സമയപരിധി നല്‍കിയിട്ടില്ലെന്നും വാന്‍സ് പറഞ്ഞു. ട്രംപും ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഗസ്സയില്‍ എങ്ങനെ ഭരണം മുന്നോട്ടുപോകുമെന്ന ചോദ്യത്തിന് എനിക്ക് ആ ചോദ്യത്തിന് ഉത്തരം അറിയില്ലെന്നായിരുന്നു വാന്‍സിന്റെ മറുപടി.

വഴക്കമുള്ള ഒരു സര്‍ക്കാരിനെ രൂപപ്പെടുത്താന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഗസ്സക്കാരുടെയും ഇസ്‌റാഈലുകാരുടെയും സുരക്ഷ മുന്‍നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ട്രംപിന്റെ മരുമകന്‍ ജറേഡ് കുഷ്‌നറും വൈസ് പ്രസിഡന്റിനൊപ്പം ഇസ്‌റാഈലിലെത്തിയിട്ടുണ്ട്.

ഗസ്സ പുനര്‍നിര്‍മിക്കാനുള്ള ഫണ്ട് ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ക്ക് ലഭിക്കില്ലെന്ന് ട്രംപിന്റെ മരുമകന്‍ കുഷ്‌നര്‍ പറഞ്ഞു. ഇസ്‌റാഈല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരിക്കും ഗസ്സയിലെ പുനര്‍നിര്‍മാണമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ഗസ്സയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്‌റാഈല്‍ ആക്രമണം തുടരുന്നു. നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 24 മണിക്കൂറിനിടെ 13 പേരുടെ മൃതദേഹങ്ങള്‍ എത്തിയതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഒക്ടോബര്‍ 10 നാണ് ഗസ്സയില്‍ ഇസ്‌റാഈലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള ആക്രമണത്തെ ഖത്തര്‍ അമീര്‍ അപലപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു; സൗദിയിലെ 71 മത്തെ സ്റ്റോർ

Saudi-arabia
  •  3 hours ago
No Image

മകന്റെ മരണത്തിൽ മുൻ ഡിജിപിക്കും മുൻ മന്ത്രിക്കുമെതിരെ കൊലപാതക കേസ്; വീഡിയോകൾ വിവാദമാകുന്നു

crime
  •  3 hours ago
No Image

നാമനിര്‍ദേശം നല്‍കിയതിന് പിന്നാലെ അറസ്റ്റ്; ബിഹാറില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥികളെ വേട്ടയാടല്‍ തുടരുന്നു

National
  •  10 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്; സ്‌കൂളുകള്‍ക്ക് അവധി; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍

National
  •  11 hours ago
No Image

പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് അയക്കാനാകുന്ന തുക പരിമിതപ്പെടുത്തി എസ്.ബി.ഐ; ബാധിക്കുക ഈ രാജ്യത്തെ പ്രവാസികളെ

National
  •  11 hours ago
No Image

ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധം; ഫാക്ടറിയിലെ തീ അണച്ചു; സംഘർഷത്തിൽ 10 വണ്ടികൾ പൂർണമായി കത്തി നശിച്ചു

Kerala
  •  11 hours ago
No Image

ഒലിവ് വിളവെടുപ്പിനിടെ ഫലസ്തീൻ സ്ത്രീയെ ക്രൂരമായി മർദിച്ച് സയണിസ്റ്റ് തീവ്രവാദി; ആക്രമണത്തെ അപലപിച്ച് അന്താരാഷ്ട്ര സംഘടനകൾ

International
  •  11 hours ago
No Image

സച്ചിനേക്കാൾ 5000 റൺസ് കൂടുതൽ ഞാൻ നേടുമായിരുന്നു: പ്രസ്താവനയുമായി ഇതിഹാസം

Cricket
  •  12 hours ago
No Image

7,000-ത്തിലധികം ട്രാഫിക് പിഴകൾ റദ്ദാക്കി ഷാർജ പൊലിസ്; നൂറുകണക്കിന് വാഹന ഉടമകൾക്ക് ആശ്വാസം

uae
  •  12 hours ago
No Image

ദീപാവലി മിഠായി കിട്ടിയില്ല; കൊച്ചി ബിപിസിഎല്‍ പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്; ഗ്യാസ് വിതരണം താറുമാറായി

Kerala
  •  12 hours ago