HOME
DETAILS

പുനര്‍നിര്‍മാണം; ഗസ്സയുടെ മണ്ണില്‍ അമേരിക്കൻ സൈന്യം ഇറങ്ങില്ലെന്ന് യു.എസ്

  
October 22, 2025 | 1:54 AM

us rules out american troops landing in gaza amidst reconstruction talks

കിര്‍യാത് /ഗസ്സ: ഗസ്സ പുനർനിര്‍മാണത്തിന് അമേരിക്കന്‍ സൈന്യം ഗസ്സയിലിറങ്ങില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. ഗസ്സയുടെ മണ്ണില്‍ അമേരിക്കൻ സൈന്യം ഇറങ്ങില്ലെന്ന് നേരത്തെയും യു.എസ് ആവര്‍ത്തിച്ചിരുന്നു. സഖ്യകക്ഷികളുടെയും മറ്റും സഹായത്തോടെ ഗസ്സ പുനര്‍നിര്‍മിക്കുമെന്നും യു.എസ് മേല്‍നോട്ടം വഹിക്കുമെന്നും ഇസ്‌റാഈല്‍ സന്ദര്‍ശിക്കവെ അദ്ദേഹം പറഞ്ഞു. 

ചില ബന്ദികളുടെ മൃതദേഹങ്ങള്‍ തിരികെയെത്തിക്കാന്‍ കഴിയില്ലെന്ന ഹമാസിന്റെ പ്രസ്താവനയെ വാന്‍സും അംഗീകരിച്ചു. ആയിരക്കണക്കിന് പൗണ്ട് കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളിലാണ് പല മൃതദേഹങ്ങളും. ഇതില്‍ ബന്ദികളും ഉണ്ട്. അവരെവിടെയെന്ന് ആര്‍ക്കും അറിയില്ല. മൃതദേഹങ്ങള്‍ തിരികെ വീണ്ടെടുക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലെന്നും കാത്തിരിക്കാമെന്നും വാന്‍സ് പറഞ്ഞു. ഹമാസ് നിരായുധീകരിക്കപ്പെടണമെന്നാണ് അമേരിക്കയുടെ ആവശ്യം. അതിന് സമയമെടുക്കും. ഇതിന് സമയപരിധി നല്‍കിയിട്ടില്ലെന്നും വാന്‍സ് പറഞ്ഞു. ട്രംപും ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഗസ്സയില്‍ എങ്ങനെ ഭരണം മുന്നോട്ടുപോകുമെന്ന ചോദ്യത്തിന് എനിക്ക് ആ ചോദ്യത്തിന് ഉത്തരം അറിയില്ലെന്നായിരുന്നു വാന്‍സിന്റെ മറുപടി.

വഴക്കമുള്ള ഒരു സര്‍ക്കാരിനെ രൂപപ്പെടുത്താന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഗസ്സക്കാരുടെയും ഇസ്‌റാഈലുകാരുടെയും സുരക്ഷ മുന്‍നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ട്രംപിന്റെ മരുമകന്‍ ജറേഡ് കുഷ്‌നറും വൈസ് പ്രസിഡന്റിനൊപ്പം ഇസ്‌റാഈലിലെത്തിയിട്ടുണ്ട്.

ഗസ്സ പുനര്‍നിര്‍മിക്കാനുള്ള ഫണ്ട് ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ക്ക് ലഭിക്കില്ലെന്ന് ട്രംപിന്റെ മരുമകന്‍ കുഷ്‌നര്‍ പറഞ്ഞു. ഇസ്‌റാഈല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരിക്കും ഗസ്സയിലെ പുനര്‍നിര്‍മാണമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ഗസ്സയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്‌റാഈല്‍ ആക്രമണം തുടരുന്നു. നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 24 മണിക്കൂറിനിടെ 13 പേരുടെ മൃതദേഹങ്ങള്‍ എത്തിയതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഒക്ടോബര്‍ 10 നാണ് ഗസ്സയില്‍ ഇസ്‌റാഈലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള ആക്രമണത്തെ ഖത്തര്‍ അമീര്‍ അപലപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം കുരീപ്പുഴയില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീ പിടിച്ചു;  10ല്‍ അധികം ബോട്ടുകളും ചീനവലകളും കത്തി നശിച്ചു

Kerala
  •  2 days ago
No Image

വാശിയേറിയ പോരാട്ടം: ബത്തേരിയിൽ ഭരണം പിടിക്കാൻ എൽ.ഡി.എഫും യു.ഡി.എഫും നേർക്കുനേർ; പ്രതിപക്ഷ നേതാവ് ഇന്ന് ജില്ലയിൽ

Kerala
  •  2 days ago
No Image

കുവൈത്തിൽ മയക്കുമരുന്നിന്റെ ചിത്രങ്ങളോ എഴുത്തുകളോ ലോഗോകളോ ഉള്ള വസ്ത്രങ്ങളും വസ്തുക്കളും നിരോധിച്ചു, ലംഘിച്ചാൽ കനത്ത പിഴ, ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം പിടിയിലായാലും പണി കിട്ടും

latest
  •  2 days ago
No Image

പാലക്കാട് നിന്നു തട്ടിക്കൊണ്ടു പോയ മലപ്പുറത്തെ വ്യവസായിയെ കണ്ടെത്തി പൊലിസ്; പ്രതികള്‍ ഉറങ്ങിയപ്പോള്‍ ഇറങ്ങിയോടി പൊലിസിനെ വിവരമറിയിച്ചു

Kerala
  •  2 days ago
No Image

ടയര്‍ പഞ്ചറായി ബൈപാസില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

കോഴിക്കോട് കോർപറേഷനിൽ പ്രോഗ്രസ് റിപ്പോർട്ട് വിതരണം: കലക്ടറുടെ നിർദേശം വീണ്ടും മറികടന്ന് സി.പി.എം; പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ്

Kerala
  •  2 days ago
No Image

ദേശീയപാത തകര്‍ന്ന സംഭവത്തില്‍ വിദഗ്ധ സമിതി ഉടന്‍ റിപോര്‍ട്ട് സമര്‍പ്പിക്കും; 3 അംഗ സമിതി സ്ഥലം സന്ദര്‍ശിച്ചു

Kerala
  •  2 days ago
No Image

തദ്ദേശപ്പോര് മുറുകുന്നു: ഇനി നാലുനാൾ; പൊതുയോഗങ്ങളിൽ ചൂടുപിടിപ്പിക്കുന്ന വിഷയങ്ങൾ ചർച്ചയാക്കി നേതാക്കൾ

Kerala
  •  2 days ago
No Image

പൊലിസ് പരിശോധനയില്ലാതെ സഹകരണ സ്ഥാപനങ്ങളിൽ ഇനി ജോലിയില്ല; ഉദ്യോഗാർത്ഥി 1000 രൂപ ഫീസ് നൽകണം; നടപടിക്രമങ്ങൾ പുറത്തിറക്കി

Kerala
  •  2 days ago
No Image

ഉമീദ് രജിസ്ട്രേഷൻ: പരിശോധനയ്ക്ക് അധികസമയം വേണം; ന്യൂനപക്ഷ മന്ത്രാലയത്തിന് വഖ്ഫ് ബോർഡിന്റെ കത്ത്

National
  •  2 days ago