
അറിവും വിനയവും അഴകുപകർന്ന ജീവിതം
പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാർ
സമസ്ത കേരള ജംഇയ്യതുൽ ഉലമാ ട്രഷററും ജ്ഞാനകുലപതിയുമായിരുന്ന ചേലക്കാട് മുഹമ്മദ് മുസ് ലിയാർ പാണ്ഡിത്യവും വിനയവും അഴകുപകർന്ന പാരമ്പര്യ പണ്ഡിതനിരയിലെ സുകൃത സാന്നിധ്യമായിരുന്നു. കർമശാസ്ത്രത്തിലും വ്യാകരണശാസ്ത്രത്തിലും അസാധാരണ വ്യുൽപത്തി നേടിയ ഉസ്താദിനു പതിറ്റാണ്ടുകളുടെ ദർസീ പാരമ്പര്യവുമുണ്ടായിരുന്നു. ചേലക്കാട് ഉസ്താദുമായി പതിറ്റാണ്ടുകൾ നീണ്ട വ്യക്തിബന്ധമാണ് എനിക്കുള്ളത്. തികഞ്ഞ പണ്ഡിതനും സൂഫീവര്യനുമായിരുന്ന അദ്ദേഹം സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ മുൻനിര നേതാക്കളിൽ പ്രധാനിയായിരുന്നു.
തന്റെ അഭിപ്രായങ്ങളും നിലപാടുകളും പറയുമ്പോൾ അദ്ദേഹം പ്രകടിപ്പിച്ച വിനയഭാവം അത്യാകർഷകമായിരന്നു.1962ൽ ഇരുപത്തി ഒമ്പതാം വയസ്സിൽ വെല്ലൂർ ബാഖിയാത്ത് സ്വാലിഹാത്തിൽ നിന്ന് ബാഖവി ബിരുദം നേടിയ അദ്ദേഹം ചേലക്കാട്, ചിയ്യൂർ, കൊടക്കൽ, അണ്ടോണ, ഇരിക്കൂർ, വാരാമ്പറ്റ, പഴയങ്ങാടി, കണ്ണാടിപറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ ദർസ് നടത്തി നിരവധി ശിഷ്യഗണങ്ങളെ വാർത്തെടുത്തു. ശംസുൽ ഉലമയുടെയും കോട്ടുമല ഉസ്താദിൻ്റെയും പ്രത്യേക നിർദേശപ്രകാരമാണ് പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ അദ്ദേഹം മുദരിസായി വന്നത്. 1988 മുതൽ പതിനൊന്ന് വർഷം ജാമിഅയിൽ വൈജ്ഞാനിക വിരുന്നൊരുക്കി. 2000-2007 വരെ നന്തി ജാമിഅ ദാറുസ്സലാമിലും പിന്നീട് ആറുവർഷം മടവൂർ അശ്അരിയ്യയിലും അധ്യാപനം നടത്തിയിരുന്നു. സി.ഐ.സി വൈസ് പ്രസിഡന്റും തിരുവള്ളൂർ വാഫി കാംപസ് ഡീനുമായി ജീവിതാന്ത്യംവരെ കർമനിരതനായി. സമസ്തയുടെ വിവിധ വിജ്ഞാന ഗേഹങ്ങളിൽ ദർസ് നടത്താൻ അവസരം ലഭിക്കുക വഴി, ആയിരക്കണക്കിനു പണ്ഡിതന്മാരുടെ പ്രിയപ്പെട്ട ഗുരുനാഥനാവാനും അദ്ദേഹത്തിനു സാധിച്ചു.
വയനാട് ജില്ലയിലെ വാളാട് മഹല്ലിൽ 45 വർഷത്തോളം ഖാസിയായിരുന്ന അബ്ദുല്ല മുസ് ലിയാരാണ് പിതാവ്. പ്രാഥമിക വിദ്യാഭ്യാസം പിതാവിൽ നിന്ന് കരഗതമാക്കിയ ഉസ്താദ് പതിനേഴു വർഷം മതപഠനം നടത്തി. ഇത്രയും വലിയൊരു കാലയളവ് വിജ്ഞാന സമ്പാദനത്തിൽ മുഴുകാൻ സൗഭാഗ്യം ലഭിച്ചവർ തുലോംവിരളമായിരിക്കും. ശീറാസി, പടിഞ്ഞാറയിൽ അഹ്മദ് മുസ്‌ലിയാർ, മേപ്പിലാച്ചേരി മൊയ്തീൻ മുസ്‌ലിയാർ, ശംസുൽ ഉലമ, കണ്ണിയത്ത് ഉസ്താദ്, അബ്ദുറഹ്മാൻ ഫള്ഫരി എന്ന കുട്ടി മുസ്‌ലിയാർ, കുട്ട്യലി മുസ്‌ലിയാർ കടമേരി, കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാർ, കാങ്ങാട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാർ തുടങ്ങിയവരാണ് പ്രധാന ഗുരുനാഥർ. കുട്ടി മുസ്‌ലിയാരുടെ ദർസിൽ അദ്ദേഹത്തിൻ്റെ കൂടെ പഠിച്ച കായി മുസ്‌ലിയാർ എന്ന അബ്ദുൽ ഖാദർ ഫള്ഫരി എൻ്റെ അരിപ്ര ദർസിലെ ഉസ്താദ് കൂടിയാണ്. അദ്ദേഹം പലപ്പോഴും ചേലക്കാട് ഉസ്താദിൻ്റെ മഹിമ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.
നാദാപുരം, പാറക്കടവ്, ചെമ്മങ്കടവ്, പൂക്കോത്ത്, വാഴക്കാട്, പൊടിക്കാട് എന്നിവിടങ്ങളിൽ മതപഠനം നടത്തി. നൂറ്റിപതിനഞ്ച് വർഷം മുമ്പ് മരണപ്പെട്ട പിതാമഹൻ ഉപയോഗിച്ച കിതാബുകളും അപൂർവ ഇനം കൈയെഴുത്ത് പ്രതികളും ഉസ്താദിന്റെ ഗ്രന്ഥശേഖരത്തിലുണ്ട്. കിതാബിലെ വരികൾ ഇടതടവില്ലാതെ ഓർമയിൽ നിന്നെടുത്ത് വായിച്ചുതീർക്കുന്ന ഉസ്താദിനെ എല്ലാവരും അത്ഭുതത്തോടെ നോക്കിനിന്നിരുന്നു. പാനൂർ തങ്ങൾ, ചെമ്പരിക്ക സി.എം അബ്ദുല്ല മുസ്‌ലിയാർ, അരീക്കൽ അബ്ദുറഹ്മാൻ മുസ്‌ലിയാർ, അരീക്കൽ ഇബ്‌റാഹിം മുസ്‌ലിയാർ എന്നിവർ സതീർഥ്യരിൽ പ്രമുഖരാണ്. ചേലക്കാട്, നാദാപുരം, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ പുത്തൻവാദികളുമായി ആദർശസംവാദം നടത്തിയ ഉസ്താദ് മുപ്പതും നാൽപതും ദിവസം നീണ്ടുനിൽക്കുന്ന മതപ്രഭാഷണ വേദികളിലെ നിറസാന്നിധ്യമായിരുന്നു. ആയിരക്കണക്കിനു ശിഷ്യഗണങ്ങളുള്ള ഈ ജ്ഞാനജ്യോതിസ് തിരുവള്ളൂർ കാഞ്ഞിരാട്ടുതറ, മൂരാട് കുന്നത്ത് പള്ളി, കുന്നുമ്മക്കര നെല്ലാച്ചേരി എന്നിവിടങ്ങളിൽ ഖാസിസ്ഥാനവും വഹിച്ചിരുന്നു
അദ്ദേഹത്തിൻ്റെ വിഷയാവതരണങ്ങൾ പദ്യശകലങ്ങൾ കൂട്ടിക്കലർത്തിയുള്ള പ്രത്യേക ശൈലിയിലായിരുന്നു. പ്രയാസകരമായ മസ്അലകൾ ലളിതമായി അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിൻ്റെ മിടുക്ക് സർവരും അംഗീകരിച്ച വസ്തുതയാണ്. ജാമിഅയിൽ സേവനം ചെയ്തിരുന്ന ഘട്ടത്തിൽ പ്രഗത്ഭരായ പണ്ഡിതർ ചേലക്കാട് ഉസ്താദിൻ്റെ അടുക്കൽ വന്ന് ജാമിഅ സിലബസിൽ പെട്ടതല്ലാത്ത ഗ്രന്ഥങ്ങൾ പഠിക്കാറുണ്ടായിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശയാദർശ പ്രചാരണരംഗത്ത് വിട്ടുവീഴ്ച ചെയ്യാത്ത അദ്ദേഹം സമ്മേളനങ്ങളിലും സ്ഥാപനങ്ങളിലും ആത്മീയ, വൈജ്ഞാനിക സംഗമങ്ങളിലെ നിറസാന്നിധ്യമായിരുന്നു. സമസ്തയുടെ സമുന്നത നേതാക്കളായിരുന്ന കണ്ണിയ്യത്ത് അഹ്മദ് മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയരുമായി അഭേദ്യബന്ധം നിലനിർത്തിയിരുന്ന അദ്ദേഹം അവരുടെ മാർഗത്തിൽ ഉറച്ചുനിൽക്കുന്നതിന്റെ പ്രാധാന്യം എല്ലാവരെയും ഉണർത്തിയിരുന്നു. പ്രായാധിക്യത്തെ തുടർന്ന് വിശ്രമത്തിലായിരുന്നുവെങ്കിലും തന്റെ സാന്നിധ്യം ആവശ്യമായിടത്തെല്ലാം ഏറെ പ്രയാസപ്പെട്ടെത്തിയിരുന്നു. നിഷ്‌കളങ്കവും നിഷ്‌കപടവുമായ ആത്മീയതയുടെ ജീവിച്ചിരുന്ന പ്രതീകമായിരുന്നു ചേലക്കാട് ഉസ്താദ്. അദ്ദേഹത്തിന്റെ വഫാത്തിലൂടെ സമസ്തക്കും സമുദായത്തിനും വലിയൊരു നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. സമസ്തയുടെ നേതൃനിരയിൽ അനന്യസാധാരണ വിശുദ്ധിയോടെ വിരാജിച്ച ആ ധന്യജീവിതത്തോടൊപ്പം നാഥൻ നമ്മെ സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അനിശ്ചിതത്വങ്ങൾക്ക് വിട; ഐഎസ്എല്ലും സൂപ്പർ കപ്പും ഈ വർഷം തന്നെ നടക്കും | Indian Super League
Football
• a month ago
കൊച്ചി മെട്രോ റെയിൽ പാലത്തിൽ നിന്നും താഴേക്ക് ചാടി യുവാവ് മരിച്ചു; മെട്രോ സർവീസ് നിർത്തി
Kerala
• a month ago
അരുന്ധതി റോയിയും എ.ജി നൂറാനിയും ഉള്‍പെടെ പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ നിരോധിച്ച് ജമ്മു കശ്മീര്‍ ആഭ്യന്തര വകുപ്പ്
National
• a month ago
ഹെൽമെറ്റില്ലാത്തതിനാൽ ബൈക്കിലെത്തിയ യുവാക്കൾക്ക് പെട്രോൾ നൽകിയില്ല; പമ്പിന്റെ ടാങ്കിൽ തീപ്പെട്ടി കത്തിച്ചു, കത്തി വീശി | No Helmet No Petrol
National
• a month ago
'തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് വോട്ടു മോഷ്ടിച്ചു' തെളിവുകള്‍ നിരത്തി രാഹുല്‍; മഹാരാഷ്ട്രയില്‍ 40 ലക്ഷം വ്യാജവോട്ട്, കര്‍ണാടകയിലും ക്രമക്കേട് / Rahul Gandhi press conference
National
• a month ago
ഗസ്സയില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 23 മനുഷ്യരെ, പട്ടിണി മരണം അഞ്ച്
International
• a month ago
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക പട്ടിക പുതുക്കുന്നതിനുള്ള തീയതി ഈ മാസം 12 വരെ നീട്ടി
Kerala
• a month ago
അമേരിക്കയുടെ അധിക തീരുവക്ക് മുൻപിൽ ഇന്ത്യ മുട്ടുമടക്കില്ല: കർഷകരുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന, വലിയ വില നൽകാൻ തയാറെന്ന് പ്രധാനമന്ത്രി
National
• a month ago
'വിട, റെഡ് ലെറ്റര്‍ ബോക്‌സ്'; രജിസ്റ്റേർഡ് പോസ്റ്റ് നിർത്തലാക്കി ഇന്ത്യ പോസ്റ്റ് – സെപ്റ്റംബർ മുതൽ പുതിയ മാറ്റങ്ങൾ-India Post Ends Registered Post Service
National
• a month ago
ഗൂഗിള്‍ മാപ്പ് കാണിച്ചത് 'തെറ്റായ' വഴി ;കണ്ടെയ്‌നര്‍ ലോറി ഇടവഴിയില്‍ കുടുങ്ങി, തിരിക്കാനുള്ള ശ്രമത്തിനിടെ മതിലും തകര്‍ന്നു
Kerala
• a month ago
കുവൈത്തിലെ പ്രവാസിയാണോ? മൊബൈല്‍ ഐഡി ആപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിര്‍ദേശങ്ങള്‍ ഇറക്കി പിഎസിഐ
Kuwait
• a month ago
ഓട്ടിസം ബാധിച്ച ആറുവയസുള്ള കുട്ടിയെ അധ്യാപികയായ രണ്ടാനമ്മ പട്ടിണിക്കിടുകയും പൊള്ളിക്കുകയും ചെയ്ത കേസില്‍ വകുപ്പുതല നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്
Kerala
• a month ago
ഉത്തരകാശി മിന്നൽ പ്രളയം: ധരാലിയിൽ ഒരു കുടുംബത്തിലെ 26 പേരെ കാണാതായി, സർക്കാർ ഒരു വിവരവും നൽകുന്നില്ലെന്ന് കുടുംബം
National
• a month ago
തമിഴ്നാട്ടില്‍ എംഎല്‍എയുടെ തോട്ടത്തില്‍ വച്ച് എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവച്ചു കൊന്നു
Kerala
• a month ago
അഴിമുഖത്ത് ശക്തമായ തിരയില്‍ പെട്ട് മത്സ്യബന്ധത്തിനത്തിനു പോയി തിരിച്ചുവരുന്ന വള്ളം മറിഞ്ഞ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു
Kerala
• a month ago
ധർമ്മസ്ഥലയിൽ സംഘർഷം: സൗജന്യയുടെ അമ്മാവന്റെ വാഹനം ആക്രമിക്കപ്പെട്ടു, പ്രദേശത്ത് കർശന സുരക്ഷ
National
• a month ago
യു.എ.ഇ പ്രസിഡന്റിന്റെ റഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം
uae
• a month ago
തിമിര ശസ്ത്രക്രിയയ്ക്ക് പിന്നാലെ അഞ്ച് പേർക്ക് കാഴ്ച നഷ്ടം; ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരായ അച്ഛനും മകനുമെതിരെ കേസ്
National
• a month ago
Qatar Traffic Alert: കോര്‍ണിഷ്, മിസൈമീര്‍ ഉള്‍പ്പെടെയുള്ള നിരവധി റോഡുകളിലൂടെ യാത്ര തടസ്സപ്പെടും
qatar
• a month ago
ഇന്ത്യയിൽ 98 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു: വ്യാജ വാർത്തകളും ദുരുപയോഗവും കാരണം
National
• a month ago
അയർലണ്ടിൽ ഇന്ത്യൻ വംശജർക്കെതിരെ വീണ്ടും വംശീയ ആക്രമണം; മലയാളിയായ ആറ് വയസ്സുകാരിക്കും സൂസ് ഷെഫിനും ക്രൂര മർദനം-Racist Attacks in Ireland
International
• a month ago