HOME
DETAILS

അറിവും വിനയവും അഴകുപകർന്ന ജീവിതം

  
backup
August 29, 2022 | 3:03 AM

chelakkad-usthad-2022

പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാർ

സമസ്ത കേരള ജംഇയ്യതുൽ ഉലമാ ട്രഷററും ജ്ഞാനകുലപതിയുമായിരുന്ന ചേലക്കാട് മുഹമ്മദ് മുസ് ലിയാർ പാണ്ഡിത്യവും വിനയവും അഴകുപകർന്ന പാരമ്പര്യ പണ്ഡിതനിരയിലെ സുകൃത സാന്നിധ്യമായിരുന്നു. കർമശാസ്ത്രത്തിലും വ്യാകരണശാസ്ത്രത്തിലും അസാധാരണ വ്യുൽപത്തി നേടിയ ഉസ്താദിനു പതിറ്റാണ്ടുകളുടെ ദർസീ പാരമ്പര്യവുമുണ്ടായിരുന്നു. ചേലക്കാട് ഉസ്താദുമായി പതിറ്റാണ്ടുകൾ നീണ്ട വ്യക്തിബന്ധമാണ് എനിക്കുള്ളത്. തികഞ്ഞ പണ്ഡിതനും സൂഫീവര്യനുമായിരുന്ന അദ്ദേഹം സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ മുൻനിര നേതാക്കളിൽ പ്രധാനിയായിരുന്നു.


തന്റെ അഭിപ്രായങ്ങളും നിലപാടുകളും പറയുമ്പോൾ അദ്ദേഹം പ്രകടിപ്പിച്ച വിനയഭാവം അത്യാകർഷകമായിരന്നു.1962ൽ ഇരുപത്തി ഒമ്പതാം വയസ്സിൽ വെല്ലൂർ ബാഖിയാത്ത് സ്വാലിഹാത്തിൽ നിന്ന് ബാഖവി ബിരുദം നേടിയ അദ്ദേഹം ചേലക്കാട്, ചിയ്യൂർ, കൊടക്കൽ, അണ്ടോണ, ഇരിക്കൂർ, വാരാമ്പറ്റ, പഴയങ്ങാടി, കണ്ണാടിപറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ ദർസ് നടത്തി നിരവധി ശിഷ്യഗണങ്ങളെ വാർത്തെടുത്തു. ശംസുൽ ഉലമയുടെയും കോട്ടുമല ഉസ്താദിൻ്റെയും പ്രത്യേക നിർദേശപ്രകാരമാണ് പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ അദ്ദേഹം മുദരിസായി വന്നത്. 1988 മുതൽ പതിനൊന്ന് വർഷം ജാമിഅയിൽ വൈജ്ഞാനിക വിരുന്നൊരുക്കി. 2000-2007 വരെ നന്തി ജാമിഅ ദാറുസ്സലാമിലും പിന്നീട് ആറുവർഷം മടവൂർ അശ്അരിയ്യയിലും അധ്യാപനം നടത്തിയിരുന്നു. സി.ഐ.സി വൈസ് പ്രസിഡന്റും തിരുവള്ളൂർ വാഫി കാംപസ് ഡീനുമായി ജീവിതാന്ത്യംവരെ കർമനിരതനായി. സമസ്തയുടെ വിവിധ വിജ്ഞാന ഗേഹങ്ങളിൽ ദർസ് നടത്താൻ അവസരം ലഭിക്കുക വഴി, ആയിരക്കണക്കിനു പണ്ഡിതന്മാരുടെ പ്രിയപ്പെട്ട ഗുരുനാഥനാവാനും അദ്ദേഹത്തിനു സാധിച്ചു.


വയനാട് ജില്ലയിലെ വാളാട് മഹല്ലിൽ 45 വർഷത്തോളം ഖാസിയായിരുന്ന അബ്ദുല്ല മുസ് ലിയാരാണ് പിതാവ്. പ്രാഥമിക വിദ്യാഭ്യാസം പിതാവിൽ നിന്ന് കരഗതമാക്കിയ ഉസ്താദ് പതിനേഴു വർഷം മതപഠനം നടത്തി. ഇത്രയും വലിയൊരു കാലയളവ് വിജ്ഞാന സമ്പാദനത്തിൽ മുഴുകാൻ സൗഭാഗ്യം ലഭിച്ചവർ തുലോംവിരളമായിരിക്കും. ശീറാസി, പടിഞ്ഞാറയിൽ അഹ്മദ് മുസ്‌ലിയാർ, മേപ്പിലാച്ചേരി മൊയ്തീൻ മുസ്‌ലിയാർ, ശംസുൽ ഉലമ, കണ്ണിയത്ത് ഉസ്താദ്, അബ്ദുറഹ്മാൻ ഫള്ഫരി എന്ന കുട്ടി മുസ്‌ലിയാർ, കുട്ട്യലി മുസ്‌ലിയാർ കടമേരി, കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാർ, കാങ്ങാട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാർ തുടങ്ങിയവരാണ് പ്രധാന ഗുരുനാഥർ. കുട്ടി മുസ്‌ലിയാരുടെ ദർസിൽ അദ്ദേഹത്തിൻ്റെ കൂടെ പഠിച്ച കായി മുസ്‌ലിയാർ എന്ന അബ്ദുൽ ഖാദർ ഫള്ഫരി എൻ്റെ അരിപ്ര ദർസിലെ ഉസ്താദ് കൂടിയാണ്. അദ്ദേഹം പലപ്പോഴും ചേലക്കാട് ഉസ്താദിൻ്റെ മഹിമ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.
നാദാപുരം, പാറക്കടവ്, ചെമ്മങ്കടവ്, പൂക്കോത്ത്, വാഴക്കാട്, പൊടിക്കാട് എന്നിവിടങ്ങളിൽ മതപഠനം നടത്തി. നൂറ്റിപതിനഞ്ച് വർഷം മുമ്പ് മരണപ്പെട്ട പിതാമഹൻ ഉപയോഗിച്ച കിതാബുകളും അപൂർവ ഇനം കൈയെഴുത്ത് പ്രതികളും ഉസ്താദിന്റെ ഗ്രന്ഥശേഖരത്തിലുണ്ട്. കിതാബിലെ വരികൾ ഇടതടവില്ലാതെ ഓർമയിൽ നിന്നെടുത്ത് വായിച്ചുതീർക്കുന്ന ഉസ്താദിനെ എല്ലാവരും അത്ഭുതത്തോടെ നോക്കിനിന്നിരുന്നു. പാനൂർ തങ്ങൾ, ചെമ്പരിക്ക സി.എം അബ്ദുല്ല മുസ്‌ലിയാർ, അരീക്കൽ അബ്ദുറഹ്മാൻ മുസ്‌ലിയാർ, അരീക്കൽ ഇബ്‌റാഹിം മുസ്‌ലിയാർ എന്നിവർ സതീർഥ്യരിൽ പ്രമുഖരാണ്. ചേലക്കാട്, നാദാപുരം, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ പുത്തൻവാദികളുമായി ആദർശസംവാദം നടത്തിയ ഉസ്താദ് മുപ്പതും നാൽപതും ദിവസം നീണ്ടുനിൽക്കുന്ന മതപ്രഭാഷണ വേദികളിലെ നിറസാന്നിധ്യമായിരുന്നു. ആയിരക്കണക്കിനു ശിഷ്യഗണങ്ങളുള്ള ഈ ജ്ഞാനജ്യോതിസ് തിരുവള്ളൂർ കാഞ്ഞിരാട്ടുതറ, മൂരാട് കുന്നത്ത് പള്ളി, കുന്നുമ്മക്കര നെല്ലാച്ചേരി എന്നിവിടങ്ങളിൽ ഖാസിസ്ഥാനവും വഹിച്ചിരുന്നു


അദ്ദേഹത്തിൻ്റെ വിഷയാവതരണങ്ങൾ പദ്യശകലങ്ങൾ കൂട്ടിക്കലർത്തിയുള്ള പ്രത്യേക ശൈലിയിലായിരുന്നു. പ്രയാസകരമായ മസ്അലകൾ ലളിതമായി അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിൻ്റെ മിടുക്ക് സർവരും അംഗീകരിച്ച വസ്തുതയാണ്. ജാമിഅയിൽ സേവനം ചെയ്തിരുന്ന ഘട്ടത്തിൽ പ്രഗത്ഭരായ പണ്ഡിതർ ചേലക്കാട് ഉസ്താദിൻ്റെ അടുക്കൽ വന്ന് ജാമിഅ സിലബസിൽ പെട്ടതല്ലാത്ത ഗ്രന്ഥങ്ങൾ പഠിക്കാറുണ്ടായിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശയാദർശ പ്രചാരണരംഗത്ത് വിട്ടുവീഴ്ച ചെയ്യാത്ത അദ്ദേഹം സമ്മേളനങ്ങളിലും സ്ഥാപനങ്ങളിലും ആത്മീയ, വൈജ്ഞാനിക സംഗമങ്ങളിലെ നിറസാന്നിധ്യമായിരുന്നു. സമസ്തയുടെ സമുന്നത നേതാക്കളായിരുന്ന കണ്ണിയ്യത്ത് അഹ്മദ് മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയരുമായി അഭേദ്യബന്ധം നിലനിർത്തിയിരുന്ന അദ്ദേഹം അവരുടെ മാർഗത്തിൽ ഉറച്ചുനിൽക്കുന്നതിന്റെ പ്രാധാന്യം എല്ലാവരെയും ഉണർത്തിയിരുന്നു. പ്രായാധിക്യത്തെ തുടർന്ന് വിശ്രമത്തിലായിരുന്നുവെങ്കിലും തന്റെ സാന്നിധ്യം ആവശ്യമായിടത്തെല്ലാം ഏറെ പ്രയാസപ്പെട്ടെത്തിയിരുന്നു. നിഷ്‌കളങ്കവും നിഷ്‌കപടവുമായ ആത്മീയതയുടെ ജീവിച്ചിരുന്ന പ്രതീകമായിരുന്നു ചേലക്കാട് ഉസ്താദ്. അദ്ദേഹത്തിന്റെ വഫാത്തിലൂടെ സമസ്തക്കും സമുദായത്തിനും വലിയൊരു നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. സമസ്തയുടെ നേതൃനിരയിൽ അനന്യസാധാരണ വിശുദ്ധിയോടെ വിരാജിച്ച ആ ധന്യജീവിതത്തോടൊപ്പം നാഥൻ നമ്മെ സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രി കസേരയിൽ ആര്? കേരളത്തിൽ അനിശ്ചിതത്വം തുടരുന്നു; ഖാർഗെ കർണാടകയിൽ, ഹൈക്കമാൻഡ് ചർച്ചകൾ വഴിമുട്ടി

Kerala
  •  22 days ago
No Image

തിരൂരിൽ മസാജ് സെന്ററിന്റെ മറവിൽ ഹണിട്രാപ്പ്: യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; ഉടമയും രണ്ട് യുവതികളും പൊലിസ് പിടിയിൽ

Kerala
  •  22 days ago
No Image

മന്ത്രി സഞ്ജീവ് അറോറയുടെ അറസ്റ്റ്: പഞ്ചാബിൽ ആം ആദ്മി പാർട്ടി പ്രതിസന്ധിയിൽ; നേതാക്കളെ പിടിച്ചുനിർത്താൻ നേതൃത്വങ്ങൾ നെട്ടോട്ടത്തിൽ

National
  •  22 days ago
No Image

ചെലവ് ഇരട്ടിയാകും; പാചകവാതക സിലിണ്ടർ ഉപേക്ഷിക്കാൻ ഗാർഹിക ഉപഭോക്താക്കൾക്ക് മേൽ സമ്മർദ്ദം: പിന്നിൽ അദാനി ഗ്യാസ് ഉൾപ്പെടെയുള്ള കമ്പനികളെന്ന് ആക്ഷേപം

Kerala
  •  22 days ago
No Image

അവയവക്കച്ചവടം: നജീബ് വെറും ‘കണ്ണി’, അന്വേഷണം ഉന്നതരിലേക്ക്; ആശുപത്രി രേഖകളും സംശയ നിഴലിൽ

Kerala
  •  23 days ago
No Image

ആശ സമരത്തിൽ ​ഗുരുതര വീഴ്ച സംഭവിച്ചു; കുറ്റസമ്മതവുമായി സി.പി.ഐ; വ്യക്തിപൂജയെ അംഗീകരിക്കില്ലെന്ന് ബിനോയ് വിശ്വം

Kerala
  •  23 days ago
No Image

സി.സി.ടി.വി ചതിച്ചാശാനേ! 'വാടാനപ്പള്ളിയിൽ കെ.സി നയിക്കട്ടെ' ബോർഡിൽ വൻ ട്വിസ്റ്റ്; വെച്ചത് കോൺഗ്രസുകാരല്ല, സി.പി.എമ്മുകാരൻ

Kerala
  •  23 days ago
No Image

ദുബൈ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കാൻ ഇനി നാഷണൽ ഇൻസ്പെക്ടർമാർ; സ്വദേശി പൗരന്മാർക്ക് അവസരം

uae
  •  23 days ago
No Image

ഖത്തർ സമുദ്രാതിർത്തിയിൽ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; തീ നിയന്ത്രണവിധേയമെന്ന് പ്രതിരോധ മന്ത്രാലയം

qatar
  •  23 days ago
No Image

'സ്വർണം വാങ്ങരുത്, വർക്ക് ഫ്രം ഹോം തുടരണം'; കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച് പ്രധാനമന്ത്രി

National
  •  23 days ago

No Image

ഓട്ടോ-ടാക്‌സി ഫിറ്റ്‌നസ് പരിശോധന: ക്ഷേമനിധി രസീത് നിർബന്ധമല്ല; ഡ്രൈവർമാർക്ക് ആശ്വാസമായി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ പുതിയ ഉത്തരവ്

Kerala
  •  23 days ago
No Image

നാഗ്‌പൂരിലെ നിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്; ‘ഡൽഹിയിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ 50 ദിവസമെടുത്തത് മറക്കരുത്’;  മോദിയുടെ പരിഹാസത്തിന് വായടപ്പിക്കുന്ന മറുപടിയുമായി രമേശ് ചെന്നിത്തല

Kerala
  •  23 days ago
No Image

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ 'തമിഴ് തായ് വാഴ്ത്തി'ന് അവഗണനയെന്ന് ആരോപണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ

National
  •  23 days ago
No Image

ഏഷ്യൻ കപ്പിൽ യുഎഇക്ക് എതിരാളികളായി കരുത്തരായ കൊറിയയും വിയറ്റ്നാമും; ഒമാനും കുവൈത്തും സഊദിക്കൊപ്പം ​ഗ്രൂപ്പ് എയിൽ

uae
  •  23 days ago