HOME
DETAILS

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് തീരദേശ പൊലിസ്; വെടിയുണ്ട തങ്ങളുടേതല്ലെന്ന വാദത്തിലുറച്ച് നേവി

  
backup
September 11, 2022 | 4:46 AM

kerala-fisherman-shot-case-naval-training-centre-2022

കൊച്ചി: കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് തീരദേശ സേന. അപകട ദിവസം പരിശീലനം നടത്തിയവരുടേയും തോക്കുകളുടേയും വിവരങ്ങള്‍ തേടി. കണക്കുകള്‍ നിലവില്‍ ലഭ്യമായിട്ടില്ലെന്നും പൊലിസ് പറയുന്നു. അതേസമയം, വെടിയുണ്ട തങ്ങളുടേതല്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് നേവി. വിവരങ്ങള്‍ കൈമാറാന്‍ സാങ്കേതി പ്രശ്‌നങ്ങളാണ് നാവിക സേന ചൂണ്ടിക്കാട്ടുന്നത്. പ്രോട്ടോക്കോള്‍ പ്രശ്‌നമുണ്ടെന്നും സേന പറയുന്നു.

കഴിഞ്ഞ ദിവസം കൊച്ചി നാവിക പരിശീലന കേന്ദ്രത്തില്‍ വീണ്ടും പരിശോധന നടത്തിയിരുന്നു. വെടിയുണ്ടയുടെ ഉറവിടം സ്ഥിരീകരിക്കാനാണ് പരിശോധന നടത്തിയത്. ബാലിസ്റ്റിക് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരും പൊലിസിന്റെ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

കൊച്ചി സ്വദേശി സിയാദിന്റെ ഉടമസ്ഥതയിലുള്ള അല്‍ റഹ്മാന്‍ എന്ന ഇന്‍ബോര്‍ഡ് വള്ളത്തിലെ തൊഴിലാളി ആലപ്പുഴ പള്ളിത്തോട് അന്ധകാരനഴി സ്വദേശി മണിച്ചിറയില്‍ സെബാസ്റ്റ്യനാണു (70) കഴിഞ്ഞ ബുധനാഴ്ച വെടിയേറ്റത്. ഫോര്‍ട്ട്‌കൊച്ചി പടിഞ്ഞാറു മാറി ഏകദേശം ഒന്നര കിലോമീറ്റര്‍ അകലെ ഐഎന്‍എസ് ദ്രോണാചാര്യക്കു സമീപമാണു സംഭവം. വെടിയുണ്ട സൈന്യം ഉപയോഗിക്കുന്നതല്ലെന്നും നോണ്‍ മിലിറ്ററി ബുള്ളറ്റാണെന്നുമാണു നേവിയുടെ വിശദീകരണം. ഇതു സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട്.

സംഭവത്തിനു ശേഷം രണ്ടു ദിവസങ്ങളിലായി ഐഎന്‍എസ് ദ്രോണാചാര്യയില്‍ പൊലിസ് പരിശോധന നടത്തിയിരുന്നു. സംഭവദിവസം അവിടെ നടത്തിയ വെടിവയ്പ് പരിശീലനവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ശേഖരിച്ചത്. അന്ന് അവിടെ ഉപയോഗിച്ചിരുന്ന തോക്കുകള്‍, വെടിയുണ്ടകള്‍ എന്നിവയുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. മത്സ്യത്തൊഴിലാളികളുടെ മൊഴികളില്‍ പറയുന്ന സ്ഥലത്തു തന്നെയാണു സംഭവം നടന്നിട്ടുള്ളതെന്നു പൊലിസ് കണ്ടെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  4 days ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  4 days ago
No Image

ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്

Kerala
  •  4 days ago
No Image

പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയടക്കം 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

Kerala
  •  4 days ago
No Image

നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതര പരുക്ക്

Kerala
  •  4 days ago
No Image

സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  4 days ago
No Image

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; വിമർശനത്തിന് പിന്നാലെ പിൻവലിച്ച പോസ്റ്റ് ഇംഗ്ലീഷ് പരിഭാഷയോടെ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ

Kerala
  •  4 days ago
No Image

ബെം​ഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം: യുവതിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

National
  •  4 days ago
No Image

ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച താരം മറ്റൊരാളാണ്: ലിവർപൂൾ താരം

Football
  •  4 days ago
No Image

'ദുബൈ മെട്രോയിലെ ഒരു സാധാരണ ദിവസം'; പുരോഗതിയുടെ കാഴ്ച പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  4 days ago