HOME
DETAILS

കൊടകര കുഴല്‍പ്പണക്കേസ്: കെ.സുരേന്ദ്രനെ ചൊവ്വാഴ്ച ചോദ്യം ചെയ്യും; വീട്ടിലെത്തി നോട്ടിസ് നല്‍കി പൊലിസ്

  
backup
July 02, 2021 | 1:37 PM

kodakara-money-laundering-case-k-surendran-to-be-questioned-on-tuesday-the-police-went-home-and-issued-a-notice

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നോട്ടിസ് നല്‍കി. ചൊവ്വാഴ്ച തൃശൂരിലെത്തി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടിസ് അന്വേഷണസംഘം സുരേന്ദ്രന്റെ കോഴിക്കോട് ഉള്ളിയേരിയിലെ വീട്ടില്‍ നേരിട്ടെത്തി കൈമാറുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 10ന് എത്തണമെന്നാണ് നോട്ടിസിലുള്ളത്. ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് കൊടകരയില്‍ മൂന്നരക്കോടിയുടെ കുഴല്‍പ്പണ കവര്‍ച്ച നടന്നത്. 25ലക്ഷം രൂപ കവര്‍ച്ച ചെയ്തുവെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചപ്പോഴാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിച്ച കോഴപ്പണത്തില്‍ മൂന്നരക്കോടിയാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്ന സൂചന പൊലിസിന് ലഭിച്ചത്. തുടര്‍ന്നാണ് അന്വേഷണം ബി.ജെ.പി നേതാക്കളിലേക്ക് നീണ്ടത്. ഇതുവരെ 1.4 കോടിയോളം രൂപ പിടിച്ചെടുത്തിട്ടുണ്ട്.

കേസില്‍ പിടിയിലായ പ്രതികളുടെ മൊഴിയും ഫോണ്‍ രേഖകളുമാണ് സുരേന്ദ്രന് വിനയായത്. മൂന്നരക്കോടി കവര്‍ച്ച ചെയ്യപ്പെട്ട ഉടന്‍ പണം കടത്തിയിരുന്ന വാഹനത്തിലുണ്ടായിരുന്ന ധര്‍മരാജന്‍ ഫോണില്‍ ബന്ധപ്പെട്ടവരില്‍ സുരേന്ദ്രന്റെ മകനുമുണ്ടായിരുന്നു എന്നതാണ് കുഴല്‍പ്പണക്കടത്ത് സുരേന്ദ്രന്റെ അറിവോടെയാണെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്താന്‍ പ്രധാന കാരണം. കവര്‍ച്ചയ്ക്കു ശേഷം ധര്‍മരാജന്‍ ആദ്യംവിളിച്ചത് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.നാഗേഷിനെയാണ്. തുടര്‍ന്ന് കെ.സുരേന്ദ്രന്റെ മകനടക്കം ഏഴുപേരെ കൂടി ധര്‍മരാജന്‍ ബന്ധപ്പെട്ടത് ഫോണ്‍ രേഖകളില്‍ നിന്നു വ്യക്തമാണ്. മകന്റെ ഫോണിലൂടെ കെ. സുരേന്ദ്രനുമായിട്ടാണോ സംസാരിച്ചത് എന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്. മകനേയും ചോദ്യംചെയ്യാന്‍ നീക്കമുണ്ട്. കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി ഉത്തരമേഖലാ സെക്രട്ടറി കെ.പി സുരേഷ് അടക്കം നിരവധി നേതാക്കളെ ഇതിനകം ചോദ്യംചെയ്തിട്ടുണ്ട്. നേതാക്കളെല്ലാം പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കിയത്. അതേസമയം, പണം ബി.ജെ.പിയുടേതാണെന്നും തട്ടിയെടുക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ബി.ജെ.പി നേതാക്കള്‍ തന്നെയാണെന്നും പ്രതികള്‍ ജാമ്യാപേക്ഷയിലും സമ്മതിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിക്കറ്റ് വേട്ടയിൽ ഇനി ഒന്നാമൻ; ഇംഗ്ലീഷ് മണ്ണിൽ ചരിത്ര റെക്കോർഡുമായി ബുംറ

Cricket
  •  6 days ago
No Image

റസ്റ്റോറന്റിനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റ്; ഇൻഫ്ലുവൻസർക്ക് 81,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  6 days ago
No Image

5 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതി; 100-ാമത്തെ വിമാനവും നവീകരിച്ച് എമിറേറ്റ്‌സ്

uae
  •  6 days ago
No Image

'രാജ്യത്തിനായി കളിക്കുന്നത് പണത്തിനല്ല'; ഫ്രഞ്ച് കുപ്പായത്തിലെ വരുമാനം മുഴുവൻ കാരുണ്യപ്രവർത്തനങ്ങൾക്ക് നൽകി എംബാപ്പെ

Football
  •  6 days ago
No Image

യുഡിഎഫ് സർക്കാരിന്റെ ആദ്യ ജനവിധി; ഓണത്തിന് ശേഷം തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് 

Kerala
  •  6 days ago
No Image

എഡ്ജ്ബാസ്റ്റണിൽ ബുംറ കൊടുങ്കാറ്റ്; തിരിച്ചുവരവിൽ ഒരൊറ്റ വിക്കറ്റോടെ ചരിത്ര റെക്കോർഡ് സ്വന്തമാക്കി 'ബും ബും' ബുംറ!

Cricket
  •  6 days ago
No Image

ആനയെ പേടിച്ച് വീട് മാറി; 14 വര്‍ഷത്തിന് ശേഷം കുടുംബത്തെ തേടിയെത്തി ഒറ്റയാന്‍, ആക്രമണത്തില്‍ അമ്മയും മകനും കൊല്ലപ്പെട്ടു

National
  •  6 days ago
No Image

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം: ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; 8 പേർക്ക് പരുക്ക്

International
  •  6 days ago
No Image

കളി മാത്രമല്ല, വിവാദങ്ങളും ചരിത്രമായി! 2026 ഫിഫ ലോകകപ്പിനെ പിടിച്ചുലച്ച 10 പ്രധാന വിവാദങ്ങൾ ഇവയാണ്!

Football
  •  6 days ago
No Image

നിങ്ങളുടെ റേഷൻ കാർഡ് പിങ്ക് കാർഡാക്കണോ? അപേക്ഷകൾ ക്ഷണിച്ചു; യോഗ്യതകളും ആവശ്യമായ രേഖകളും അറിയാം

Kerala
  •  6 days ago