HOME
DETAILS

കൊടകര കുഴല്‍പ്പണക്കേസ്: കെ.സുരേന്ദ്രനെ ചൊവ്വാഴ്ച ചോദ്യം ചെയ്യും; വീട്ടിലെത്തി നോട്ടിസ് നല്‍കി പൊലിസ്

  
backup
July 02, 2021 | 1:37 PM

kodakara-money-laundering-case-k-surendran-to-be-questioned-on-tuesday-the-police-went-home-and-issued-a-notice

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നോട്ടിസ് നല്‍കി. ചൊവ്വാഴ്ച തൃശൂരിലെത്തി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടിസ് അന്വേഷണസംഘം സുരേന്ദ്രന്റെ കോഴിക്കോട് ഉള്ളിയേരിയിലെ വീട്ടില്‍ നേരിട്ടെത്തി കൈമാറുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 10ന് എത്തണമെന്നാണ് നോട്ടിസിലുള്ളത്. ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് കൊടകരയില്‍ മൂന്നരക്കോടിയുടെ കുഴല്‍പ്പണ കവര്‍ച്ച നടന്നത്. 25ലക്ഷം രൂപ കവര്‍ച്ച ചെയ്തുവെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചപ്പോഴാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിച്ച കോഴപ്പണത്തില്‍ മൂന്നരക്കോടിയാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്ന സൂചന പൊലിസിന് ലഭിച്ചത്. തുടര്‍ന്നാണ് അന്വേഷണം ബി.ജെ.പി നേതാക്കളിലേക്ക് നീണ്ടത്. ഇതുവരെ 1.4 കോടിയോളം രൂപ പിടിച്ചെടുത്തിട്ടുണ്ട്.

കേസില്‍ പിടിയിലായ പ്രതികളുടെ മൊഴിയും ഫോണ്‍ രേഖകളുമാണ് സുരേന്ദ്രന് വിനയായത്. മൂന്നരക്കോടി കവര്‍ച്ച ചെയ്യപ്പെട്ട ഉടന്‍ പണം കടത്തിയിരുന്ന വാഹനത്തിലുണ്ടായിരുന്ന ധര്‍മരാജന്‍ ഫോണില്‍ ബന്ധപ്പെട്ടവരില്‍ സുരേന്ദ്രന്റെ മകനുമുണ്ടായിരുന്നു എന്നതാണ് കുഴല്‍പ്പണക്കടത്ത് സുരേന്ദ്രന്റെ അറിവോടെയാണെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്താന്‍ പ്രധാന കാരണം. കവര്‍ച്ചയ്ക്കു ശേഷം ധര്‍മരാജന്‍ ആദ്യംവിളിച്ചത് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.നാഗേഷിനെയാണ്. തുടര്‍ന്ന് കെ.സുരേന്ദ്രന്റെ മകനടക്കം ഏഴുപേരെ കൂടി ധര്‍മരാജന്‍ ബന്ധപ്പെട്ടത് ഫോണ്‍ രേഖകളില്‍ നിന്നു വ്യക്തമാണ്. മകന്റെ ഫോണിലൂടെ കെ. സുരേന്ദ്രനുമായിട്ടാണോ സംസാരിച്ചത് എന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്. മകനേയും ചോദ്യംചെയ്യാന്‍ നീക്കമുണ്ട്. കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി ഉത്തരമേഖലാ സെക്രട്ടറി കെ.പി സുരേഷ് അടക്കം നിരവധി നേതാക്കളെ ഇതിനകം ചോദ്യംചെയ്തിട്ടുണ്ട്. നേതാക്കളെല്ലാം പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കിയത്. അതേസമയം, പണം ബി.ജെ.പിയുടേതാണെന്നും തട്ടിയെടുക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ബി.ജെ.പി നേതാക്കള്‍ തന്നെയാണെന്നും പ്രതികള്‍ ജാമ്യാപേക്ഷയിലും സമ്മതിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി സ്‌ഫോടനം:  ചുവന്ന കാറിനായി തിരച്ചില്‍ ഊര്‍ജ്ജിതം, ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം

National
  •  a month ago
No Image

ഖത്തറിൽ മഴതേടിയുള്ള നമസ്കാരം നാളെ; നമസ്കാരം നടക്കുന്ന പള്ളികളുടെ ലിസ്റ്റ് പുറത്തുവിട്ട് ഔഖാഫ് മന്ത്രാലയം

qatar
  •  a month ago
No Image

ശിരോവസ്ത്ര വിലക്ക് വിവാദം: സെന്റ് റീത്താസ് സ്കൂൾ പിടിഎ പ്രസിഡന്റിന് സ്ഥാനാർത്ഥിത്വം നൽകി എൻഡിഎ

Kerala
  •  a month ago
No Image

അഞ്ച് പ്രവൃത്തി ദിനങ്ങൾ, ഏഴ് മണിക്കൂർ ജോലി; സ്വകാര്യ സ്‌കൂളുകൾക്ക് പുതിയ തൊഴിൽ സമയം പ്രഖ്യാപിച്ച് കുവൈത്ത്

Kuwait
  •  a month ago
No Image

കുവൈത്ത് അബ്‌ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം: തൃശ്ശൂർ, കൊല്ലം സ്വദേശികൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

ദുബൈ സയൻസ് സിറ്റിയിലും പ്രൊഡക്ഷൻ സിറ്റിയിലും ഇനി പെയ്ഡ് പാർക്കിം​ഗ്; നിരക്കുകൾ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  a month ago
No Image

'ജാതി അധിക്ഷേപം നടത്തിയവരെ സംരക്ഷിക്കുന്നു'; കേരള സര്‍വകലാശാലയില്‍ വിസി മോഹനന്‍ കുന്നുമ്മലിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം

Kerala
  •  a month ago
No Image

പി.എം ശ്രീ നടപ്പിലാക്കില്ല; ഒടുവില്‍ കേന്ദ്രത്തിന് കത്തയച്ച് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ഹരിപ്പാട് സ്വദേശി സലാലയില്‍ അന്തരിച്ചു

oman
  •  a month ago
No Image

പഞ്ചായത്ത് മെമ്പറായാല്‍ 7000 രൂപ, അപ്പോ പ്രസിഡന്റിനും മേയര്‍ക്കുമോ? പ്രതിഫലം ഇങ്ങനെ..

Kerala
  •  a month ago