HOME
DETAILS

കൊടകര കുഴല്‍പ്പണക്കേസ്: കെ.സുരേന്ദ്രനെ ചൊവ്വാഴ്ച ചോദ്യം ചെയ്യും; വീട്ടിലെത്തി നോട്ടിസ് നല്‍കി പൊലിസ്

  
backup
July 02, 2021 | 1:37 PM

kodakara-money-laundering-case-k-surendran-to-be-questioned-on-tuesday-the-police-went-home-and-issued-a-notice

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നോട്ടിസ് നല്‍കി. ചൊവ്വാഴ്ച തൃശൂരിലെത്തി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടിസ് അന്വേഷണസംഘം സുരേന്ദ്രന്റെ കോഴിക്കോട് ഉള്ളിയേരിയിലെ വീട്ടില്‍ നേരിട്ടെത്തി കൈമാറുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 10ന് എത്തണമെന്നാണ് നോട്ടിസിലുള്ളത്. ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് കൊടകരയില്‍ മൂന്നരക്കോടിയുടെ കുഴല്‍പ്പണ കവര്‍ച്ച നടന്നത്. 25ലക്ഷം രൂപ കവര്‍ച്ച ചെയ്തുവെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചപ്പോഴാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിച്ച കോഴപ്പണത്തില്‍ മൂന്നരക്കോടിയാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്ന സൂചന പൊലിസിന് ലഭിച്ചത്. തുടര്‍ന്നാണ് അന്വേഷണം ബി.ജെ.പി നേതാക്കളിലേക്ക് നീണ്ടത്. ഇതുവരെ 1.4 കോടിയോളം രൂപ പിടിച്ചെടുത്തിട്ടുണ്ട്.

കേസില്‍ പിടിയിലായ പ്രതികളുടെ മൊഴിയും ഫോണ്‍ രേഖകളുമാണ് സുരേന്ദ്രന് വിനയായത്. മൂന്നരക്കോടി കവര്‍ച്ച ചെയ്യപ്പെട്ട ഉടന്‍ പണം കടത്തിയിരുന്ന വാഹനത്തിലുണ്ടായിരുന്ന ധര്‍മരാജന്‍ ഫോണില്‍ ബന്ധപ്പെട്ടവരില്‍ സുരേന്ദ്രന്റെ മകനുമുണ്ടായിരുന്നു എന്നതാണ് കുഴല്‍പ്പണക്കടത്ത് സുരേന്ദ്രന്റെ അറിവോടെയാണെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്താന്‍ പ്രധാന കാരണം. കവര്‍ച്ചയ്ക്കു ശേഷം ധര്‍മരാജന്‍ ആദ്യംവിളിച്ചത് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.നാഗേഷിനെയാണ്. തുടര്‍ന്ന് കെ.സുരേന്ദ്രന്റെ മകനടക്കം ഏഴുപേരെ കൂടി ധര്‍മരാജന്‍ ബന്ധപ്പെട്ടത് ഫോണ്‍ രേഖകളില്‍ നിന്നു വ്യക്തമാണ്. മകന്റെ ഫോണിലൂടെ കെ. സുരേന്ദ്രനുമായിട്ടാണോ സംസാരിച്ചത് എന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്. മകനേയും ചോദ്യംചെയ്യാന്‍ നീക്കമുണ്ട്. കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി ഉത്തരമേഖലാ സെക്രട്ടറി കെ.പി സുരേഷ് അടക്കം നിരവധി നേതാക്കളെ ഇതിനകം ചോദ്യംചെയ്തിട്ടുണ്ട്. നേതാക്കളെല്ലാം പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കിയത്. അതേസമയം, പണം ബി.ജെ.പിയുടേതാണെന്നും തട്ടിയെടുക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ബി.ജെ.പി നേതാക്കള്‍ തന്നെയാണെന്നും പ്രതികള്‍ ജാമ്യാപേക്ഷയിലും സമ്മതിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  6 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  6 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  6 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  6 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  6 days ago
No Image

സഊദിക്കെതിരെ സമുദ്ര നിരോധനം പ്രഖ്യാപിച്ച് ഹൂത്തികൾ; പശ്ചിമേഷ്യയിൽ ആശങ്ക

Saudi-arabia
  •  6 days ago
No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  6 days ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  6 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  6 days ago