HOME
DETAILS

ഉപയോഗമില്ലെങ്കിലും അപകടമുണ്ടാക്കാന്‍ ധാരാളം

  
backup
August 24, 2016 | 7:51 PM

%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f



     കമ്പില്‍ മത്സ്യ മാര്‍ക്കറ്റിനു സമീപത്തെ ഉപയോഗശൂന്യമായ കുടിവെള്ള സംഭരണി നാട്ടുകാര്‍ക്ക് ഭീഷണി
കമ്പില്‍: കമ്പില്‍ മത്സ്യ മാര്‍ക്കറ്റിനു സമീപം ഉപയോഗശൂന്യമായ കുടിവെള്ള സംഭരണി അപകടാവസ്ഥയില്‍. അമ്പതിനായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിന് മുപ്പതു വര്‍ഷത്തിലധികം പഴക്കമുണ്ട്. കാട് മൂടി   കോണ്‍ക്രീറ്റ് തൂണുകള്‍ ദ്രവിച്ച നിലയിലാണ്.  സിമന്റ് അടര്‍ന്നു വീണ് കമ്പികള്‍ തുരുമ്പിച്ചു ഏത് നേരവും നിലംപതിക്കുന്ന അവസ്ഥയായി. സംസ്ഥാന സര്‍ക്കാറിന്റെ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായാണ് സംഭരണി നിര്‍മിച്ചത്. നാറാത്ത് പഞ്ചായത്തിലെ നാറാത്ത്, കാക്കത്തുരുത്തി, വെടിമാട് തുടങ്ങിയ  പ്രദേശങ്ങളിലേക്ക് കുടിവെള്ളം വിതരണമായിരുന്നു ലക്ഷ്യം. കൊളച്ചേരി കുടിവെള്ള വിതരണ പദ്ധതി യാഥാര്‍ഥ്യമായതോടെ ഭാഗികമായി മാത്രമേ ഇതിന്റെ പ്രവര്‍ത്തനം നടക്കാറുണ്ടായിരുന്നുള്ളൂ. 2007ല്‍ പദ്ധതി പൂര്‍ണമായും നിലച്ചു. ഇവിടേക്ക് ജലം പമ്പ് ചെയ്യുന്ന കിണറും പമ്പ് ഹൗസും പ്രകൃതിക്ഷോഭത്തില്‍ മണ്ണിനടിയിലേക്ക് താഴ്ന്നു പോയതാണ് പദ്ധതി നിര്‍ത്തിവയ്ക്കാന്‍ കാരണം. കമ്പില്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മിച്ച സംഭരണി പൊളിച്ച് നീക്കണം എന്നാവശ്യപ്പെട്ട് 2013ല്‍ മുഖ്യമന്ത്രിയുടെ ജന സമ്പര്‍ക്ക പരിപാടിയില്‍ പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സംഭരണിക്ക് യാതൊരു ബലക്ഷയവും സംഭവിച്ചിട്ടില്ലെന്നും തകര്‍ന്ന പമ്പ് ഹൗസിന്റെയും വിതരണ ശൃംഖലയുടേയും നവീകരണ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിച്ച് ജല വിതരണം പുനരാരംഭിക്കുമെന്നുമാണ് അധികൃതരില്‍ നിന്നു ലഭിച്ച മറുപടി. പക്ഷെ മൂന്നു വര്‍ഷമായിട്ടും തുടര്‍നടപടിയുണ്ടായില്ല. കഴിഞ്ഞ പത്ത് വര്‍ഷമായി ഉപയോഗശൂന്യമായി കിടക്കുന്ന സംഭരണി ഇപ്പോള്‍ നാട്ടുകാര്‍ക്ക് ഭീഷണിയായിരിക്കുകയാണ്. ഒരു പൊതുവഴിയും ഇതിനു സമീപത്തുണ്ട്. നാട്ടുകാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് വേണ്ടി എത്രയും വേഗം ഇതു പൊളിച്ച് നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനഡയില്‍ ഇന്ത്യന്‍ വംശജനായ 28കാരന്‍ വെടിയേറ്റ് മരിച്ചു;  പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പോരെന്ന് നിഗമനം

International
  •  24 minutes ago
No Image

ആശുപത്രിയിലെത്തിയത് ശ്വാസമെടുക്കാന്‍ പോലുമാകാത്ത അവസ്ഥയില്‍, എന്നിട്ടും  ഡോക്ടര്‍ എത്തിയില്ല, സ്വിഗ്ഗി ജീവനക്കാരന്റെ മരണത്തില്‍ വിളപ്പില്‍ ശാല ആശുപത്രിക്കെതിരെ പരാതി

Kerala
  •  an hour ago
No Image

ഇന്ത്യൻ ടീമിൽ നിന്നും അവനെ പുറത്താക്കുന്നത് അന്യായമാണ്: അശ്വിൻ

Cricket
  •  an hour ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രം വൈകുമെന്ന് റിപ്പോര്‍ട്ട്, കൂടുതല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനിടയാക്കും, പ്രതിഷേധം ശക്തം

Kerala
  •  2 hours ago
No Image

ഒടുവിൽ അതും നേടി; ഇതിഹാസത്തെ തകർത്തെറിഞ്ഞ് ചരിത്രം കുറിച്ച് റൂട്ട്

Cricket
  •  2 hours ago
No Image

യു.എസില്‍ കുടിയേറ്റ പരിശോധനക്കിടെ വെടിവെപ്പ്; 37കാരന്‍ കൊല്ലപ്പെട്ടു, ആഴ്ചകള്‍ക്കിടെ നടന്ന രണ്ടാമത്തെ സംഭവം

International
  •  2 hours ago
No Image

അഖ്‌ലാഖ് വധം: വിചാരണ മാറ്റണമെന്ന പ്രതികളുടെ അപേക്ഷ തള്ളി

National
  •  3 hours ago
No Image

മെഡിക്കൽ പ്രവേശനം; ഭിന്നശേഷിസംവരണം ലഭിക്കാന്‍ കാല്‍ മുറിച്ചുമാറ്റി യുവാവ്

National
  •  3 hours ago
No Image

കേന്ദ്രത്തിന്റെ ആവശ്യപ്രകാരം ജഡ്ജിയെ സ്ഥലംമാറ്റുന്നത് കൊളീജിയത്തിന്റെ സമഗ്രത ഇല്ലാതാക്കും: സുപ്രിംകോടതി ജഡ്ജി

National
  •  3 hours ago
No Image

സ്വകാര്യ സ്‌കൂൾ ഫീസ് നിയന്ത്രിക്കാൻ നിയമം പാസാക്കി തമിഴ്‌നാട്; കൂടുതൽ തുക ഈടാക്കിയാൽ സ്‌കൂളിനെതിരേ കർശന നടപടി

National
  •  3 hours ago