HOME
DETAILS

ഉപയോഗമില്ലെങ്കിലും അപകടമുണ്ടാക്കാന്‍ ധാരാളം

  
backup
August 24, 2016 | 7:51 PM

%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f



     കമ്പില്‍ മത്സ്യ മാര്‍ക്കറ്റിനു സമീപത്തെ ഉപയോഗശൂന്യമായ കുടിവെള്ള സംഭരണി നാട്ടുകാര്‍ക്ക് ഭീഷണി
കമ്പില്‍: കമ്പില്‍ മത്സ്യ മാര്‍ക്കറ്റിനു സമീപം ഉപയോഗശൂന്യമായ കുടിവെള്ള സംഭരണി അപകടാവസ്ഥയില്‍. അമ്പതിനായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിന് മുപ്പതു വര്‍ഷത്തിലധികം പഴക്കമുണ്ട്. കാട് മൂടി   കോണ്‍ക്രീറ്റ് തൂണുകള്‍ ദ്രവിച്ച നിലയിലാണ്.  സിമന്റ് അടര്‍ന്നു വീണ് കമ്പികള്‍ തുരുമ്പിച്ചു ഏത് നേരവും നിലംപതിക്കുന്ന അവസ്ഥയായി. സംസ്ഥാന സര്‍ക്കാറിന്റെ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായാണ് സംഭരണി നിര്‍മിച്ചത്. നാറാത്ത് പഞ്ചായത്തിലെ നാറാത്ത്, കാക്കത്തുരുത്തി, വെടിമാട് തുടങ്ങിയ  പ്രദേശങ്ങളിലേക്ക് കുടിവെള്ളം വിതരണമായിരുന്നു ലക്ഷ്യം. കൊളച്ചേരി കുടിവെള്ള വിതരണ പദ്ധതി യാഥാര്‍ഥ്യമായതോടെ ഭാഗികമായി മാത്രമേ ഇതിന്റെ പ്രവര്‍ത്തനം നടക്കാറുണ്ടായിരുന്നുള്ളൂ. 2007ല്‍ പദ്ധതി പൂര്‍ണമായും നിലച്ചു. ഇവിടേക്ക് ജലം പമ്പ് ചെയ്യുന്ന കിണറും പമ്പ് ഹൗസും പ്രകൃതിക്ഷോഭത്തില്‍ മണ്ണിനടിയിലേക്ക് താഴ്ന്നു പോയതാണ് പദ്ധതി നിര്‍ത്തിവയ്ക്കാന്‍ കാരണം. കമ്പില്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മിച്ച സംഭരണി പൊളിച്ച് നീക്കണം എന്നാവശ്യപ്പെട്ട് 2013ല്‍ മുഖ്യമന്ത്രിയുടെ ജന സമ്പര്‍ക്ക പരിപാടിയില്‍ പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സംഭരണിക്ക് യാതൊരു ബലക്ഷയവും സംഭവിച്ചിട്ടില്ലെന്നും തകര്‍ന്ന പമ്പ് ഹൗസിന്റെയും വിതരണ ശൃംഖലയുടേയും നവീകരണ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിച്ച് ജല വിതരണം പുനരാരംഭിക്കുമെന്നുമാണ് അധികൃതരില്‍ നിന്നു ലഭിച്ച മറുപടി. പക്ഷെ മൂന്നു വര്‍ഷമായിട്ടും തുടര്‍നടപടിയുണ്ടായില്ല. കഴിഞ്ഞ പത്ത് വര്‍ഷമായി ഉപയോഗശൂന്യമായി കിടക്കുന്ന സംഭരണി ഇപ്പോള്‍ നാട്ടുകാര്‍ക്ക് ഭീഷണിയായിരിക്കുകയാണ്. ഒരു പൊതുവഴിയും ഇതിനു സമീപത്തുണ്ട്. നാട്ടുകാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് വേണ്ടി എത്രയും വേഗം ഇതു പൊളിച്ച് നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാട്ടിൽ കയറി മോട്ടോര്‍ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ചു; നിലമ്പൂരില്‍ മണല്‍ ഊറ്റി സ്വര്‍ണം അരിച്ചെടുക്കാന്‍ ശ്രമിച്ച ഏഴുപേര്‍ പിടിയില്‍ 

Kerala
  •  2 days ago
No Image

സഫലമീ യാത്ര, ഇനി കുണിയയിലേക്ക്

Kerala
  •  2 days ago
No Image

എസ്.ഐ.ആർ: യു.പിയിലെ കരട് പട്ടികയിൽ മൂന്നുകോടിയോളം പുറത്ത്; നീക്കംചെയ്യപ്പെട്ടത് ജനസംഖ്യയുടെ അഞ്ചിലൊന്ന് പേർ; അസമിൽ 10.56 ലക്ഷം പേരും

National
  •  2 days ago
No Image

വ്യാജ ഉൽപ്പന്നങ്ങൾ വിറ്റു; രണ്ട് പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ പൂട്ടിച്ച് കുവൈത്ത് വാണിജ്യ മന്ത്രാലയം

Kuwait
  •  2 days ago
No Image

ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ കാലുകള്‍ അറ്റ സംഭവം; യാത്രക്കാരന് 8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി 

Kerala
  •  2 days ago
No Image

"ആർ.എസ്.എസ് വെറുപ്പിന്റെ കേന്ദ്രം"; ദിഗ്‌വിജയ് സിങ്ങിനെ തള്ളി മാണിക്കം ടാഗോർ

National
  •  2 days ago
No Image

യെഹലങ്ക കുടിയൊഴിപ്പിക്കല്‍; നിര്‍ണായക യോഗം വിളിച്ച് കര്‍ണാടക സര്‍ക്കാര്‍ 

National
  •  2 days ago
No Image

യുഎഇയിൽ പുതുവർഷത്തിൽ പെട്രോൾ വില കുറഞ്ഞേക്കും; പ്രതീക്ഷയിൽ താമസക്കാർ

uae
  •  2 days ago
No Image

കഴക്കൂട്ടത്തെ നാലുവയസുകാരന്റെ മരണം കൊലപാതകമെന്ന് സംശയം; മാതാവും സുഹൃത്തും പൊലിസ് കസ്റ്റഡിയില്‍ 

Kerala
  •  2 days ago
No Image

'അമേരിക്കയാണ് യഥാർത്ഥ ഐക്യരാഷ്ട്രസഭ': ഡൊണാൾഡ് ട്രംപ്; തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്ക

International
  •  2 days ago