HOME
DETAILS

ഉണ്ണിക്കണ്ണനുമായി ബാലഗോകുലം; സാംസ്‌കാരിക യാത്രയുമായി സി.പി.എം

  
Web Desk
August 24 2016 | 19:08 PM

%e0%b4%89%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%a8%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ac%e0%b4%be%e0%b4%b2%e0%b4%97%e0%b5%8b


കണ്ണൂര്‍: ജില്ലയില്‍ കനത്ത സുരക്ഷയില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തിലുള്ള ശോഭായാത്രയും സി.പി.എമ്മിന്റെ സാംസ്‌കാരിക ഘോഷയാത്രയായ നമ്മളൊന്നും നടന്നു. അക്രമ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഘോഷയാത്രകള്‍ പുറപ്പെടുന്ന സ്ഥലത്തും അവസാനിക്കുന്ന സ്ഥലത്തും പൊലിസ് സേനയെ നിയോഗിച്ചിരുന്നു. സര്‍ക്കിള്‍തല പരിശോധനകളും ഒരുകമ്പനി കെ.എ.പി യൂനിറ്റും സുരക്ഷയുടെ ഭാഗമായി ഉണ്ടായിരുന്നു. ഇരുവിഭാഗത്തിനും പൊലിസ് പ്രത്യേക സമയവും റൂട്ടും ക്രമീകരിച്ചു നല്‍കിയിരുന്നു. സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം നിലനില്‍ക്കുന്ന പയ്യന്നൂര്‍, തലശേരി, ചക്കരക്കല്‍, മട്ടന്നൂര്‍ തുടങ്ങിയ മേഖലയില്‍ പൊലിസ് അതീവ ജാഗ്രതയിലായിരുന്നു. തലശ്ശേരി പൊലിസ് സബ് ഡിവിഷനു കീഴില്‍ 15 പ്ലാറ്റൂണ്‍ സായുധ സേനയേയും വിന്യസിച്ചിരുന്നു.
ജില്ലയില്‍ 206 കേന്ദ്രങ്ങളില്‍ സി.പി.എമ്മും 300 കേന്ദ്രങ്ങളില്‍ ബാലഗോകുലവും ഘോഷയാത്രകള്‍ സംഘടിപ്പിച്ചു. ഘോഷയാത്രയ്ക്കു പുറമേ സാംസ്‌കാരിക സമ്മേളനങ്ങളും നടന്നു. തലശ്ശേരി നഗരത്തില്‍ നമ്മളൊന്ന് ഘോഷയാത്രക്ക് അനുമതി നല്‍കിയിരുന്നില്ല. ചട്ടമ്പിസ്വാമികളുടെ ജന്‍മദിനം മുതല്‍ അയ്യങ്കാളിയുടെ ജന്‍മദിനമായ 28 വരെയാണ് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നമ്മളൊന്ന് പരിപാടി നടത്തുന്നത്. ആഘോഷത്തിന്റെ ഭാഗമായി വിവിധ ക്ലബുകളുടേയും സാംസ്‌കാരിക സംഘടനകളുടേയും നേതൃത്വത്തില്‍ നിശ്ചലദൃശ്യങ്ങളും പ്ലക്കാര്‍ഡുകളുമണിഞ്ഞ് പ്രവര്‍ത്തകര്‍ റാലികള്‍ നടത്തി. വിവിധ കായിക കലാപരിപാടികളും ചിലയിടങ്ങളില്‍ നടത്തിയിരുന്നു.
പതിവു ശൈലിയില്‍ ഉണ്ണിക്കണ്ണന്‍ന്മാരും മുത്തുക്കുടകളുമായാണ് ബാലഗോകുലത്തിന്റെ ശോഭായാത്രകള്‍ നടന്നതെങ്കില്‍ മതേതരത്വം വിളിച്ചോതുന്ന സന്ദേശങ്ങളും ആര്‍.എസ്.എസിനെതിരേയുള്ള സന്ദേശങ്ങളുമായാണ് സി.പി.എം ഘോഷയാത്ര സംഘടിപ്പിച്ചത്. ജന്‍മാഷ്ടമിയോടനുബന്ധിച്ച് വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും പിറന്നാള്‍ സദ്യയും നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞാൻ മെസി, റൊണാൾഡോ എന്നിവർക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും എന്റെ പ്രിയതാരം മറ്റൊരാളാണ്: മുൻ ബാഴ്സ താരം

Football
  •  21 minutes ago
No Image

23 വർഷത്തെ ദ്രാവിഡിന്റെ റെക്കോർഡും തകർന്നുവീഴാൻ സമയമായി; ചരിത്രനേട്ടത്തിനരികെ ഗിൽ

Cricket
  •  an hour ago
No Image

താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്‌റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍ 

International
  •  2 hours ago
No Image

യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത

uae
  •  2 hours ago
No Image

 അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി  യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍ 

National
  •  2 hours ago
No Image

ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

uae
  •  2 hours ago
No Image

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

qatar
  •  3 hours ago
No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  3 hours ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്

oman
  •  4 hours ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്;  വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

International
  •  4 hours ago


No Image

കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി

Saudi-arabia
  •  5 hours ago
No Image

ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്‌റാഈല്‍

International
  •  5 hours ago
No Image

അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍

uae
  •  5 hours ago
No Image

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു

National
  •  6 hours ago