HOME
DETAILS

ട്രേഡ് യൂനിയനുകളുടെ സമ്മര്‍ദം ഫലംകണ്ടു; മാംഗോ ടാക്‌സി നിരക്ക് കൂട്ടുന്നു

  
backup
August 24, 2016 | 8:20 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%a1%e0%b5%8d-%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae


കോഴിക്കോട്: നഗരത്തില്‍ ആരംഭിച്ച മാംഗോ ടാക്‌സിക്കെതിരേയുള്ള തൊഴിലാളി യൂനിയനുകളുടെ സമരം തീര്‍ക്കാന്‍ മാംഗോ ടാക്‌സിയുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവുമായി എം.എല്‍.എയും ജില്ലാ കലക്ടറും പൊലിസും. കുറഞ്ഞ ചാര്‍ജില്‍ സര്‍വിസ് നടത്തിയാല്‍ മാംഗോ കാബ്‌സിനെ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ തടയുമെന്നും അത് നഗരത്തിലെ ക്രമസമാധാനം തകരുന്നതിന് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ജനപ്രതിനിധിയും നിയമപാലകരും ജനങ്ങള്‍ക്കെതിരായ തീരുമാനത്തിന് കൂട്ടുനില്‍ക്കുന്നത്.
നാലു കിലോമീറ്റര്‍ വരെ 99 രൂപയ്ക്ക് കാര്‍ യാത്ര എന്ന സൗകര്യത്തോടെയാണ് മാംഗോ കാബ്‌സ് കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ തുടക്കം മുതല്‍ തന്നെ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ സംഘടനാ ശക്തി ഉപയോഗിച്ച് ഇതിനെ തടഞ്ഞു. പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ രീതിയില്‍ സര്‍വിസ് നടത്താന്‍ തയാറായ മാംഗോ കാബ്‌സിനെ മുളയിലെ നുള്ളാനാണ് ട്രേഡ് യൂനിയനുകള്‍ ശ്രമിച്ചത്. പ്രശ്‌നം രൂക്ഷമായതോടെ ചൊവ്വാഴ്ച പണിമുടക്ക് നടത്തി കലക്ടറേറ്റിലേക്ക് മാര്‍ച്ചും നടത്തി. തിങ്കളാഴ്ച കലക്ടറുടെ ചേംബറില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ, സിറ്റി പൊലിസ് കമ്മിഷണര്‍ ഉമാ ബെഹ്‌റ, ആര്‍.ടി.ഒ സി.ജെ പോള്‍സണ്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നത്. എന്നാല്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ കൂടിയ നിരക്കില്‍ മാംഗോ കാബ്‌സ് സര്‍വിസ് നടത്തിയാല്‍ മതിയെന്ന നിലപാടിലേക്കാണ് ഇവര്‍ എത്തിച്ചേര്‍ന്നത്.
99 രൂപയെന്ന മിനിമം ചാര്‍ജ് ചുരുങ്ങിയത് 150 ആക്കി ഉയര്‍ത്തണമെന്ന യൂനിയന്‍ നേതാക്കളുടെ വാദത്തിന് അധികൃതര്‍ വഴങ്ങി. മാംഗോ കാബ്‌സ് സര്‍വിസ് തുടങ്ങിയാല്‍ തങ്ങളുടെ ജോലി ഇല്ലാതാകുമെന്ന വാദമാണ് യൂനിയന്‍ നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ മാംഗോ കാബ്‌സ് തിരുവനന്തരപുരം, കൊച്ചി, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇതേ നിരക്കിലാണ് സര്‍വിസ് നടത്തുന്നത്. തൊഴിലാളി സംഘടനകള്‍ക്ക് വലിയ സ്വാധീനമുള്ള കണ്ണൂര്‍ ജില്ലയില്‍ പോലും മാംഗോ കാബ്‌സിന് ഇത്രയും വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും അവര്‍ പറയുന്നു. ഈ ജില്ലകളിലൊന്നും ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ മാംഗോ കാബ്‌സിന്റെ വാഹനം തടഞ്ഞിട്ടുമില്ല. കേരളത്തിലെ മറ്റു ജില്ലകളില്‍ ഇല്ലാത്ത പ്രയാസം കോഴിക്കോട്ടെ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ക്ക് മാത്രമായി എങ്ങനെയുണ്ടാകുമെന്ന ചോദ്യം കേട്ടില്ലെന്ന് നടിക്കുകയാണ് എം.എല്‍.എയും ജില്ലാ കലക്ടറും ഉള്‍പ്പെടെയുള്ളവര്‍.
ഏറ്റവും കുറഞ്ഞ നിരക്കിലാണ് മാംഗോ കാബ്‌സ് കേരളത്തിലുടനീളം സര്‍വിസ് നടത്തുന്നത്. നേരത്തെ ഡോ. പി.ബി സലീം കോഴിക്കോട് കലക്ടറായിരുന്ന കാലത്ത് നഗരത്തില്‍ രാത്രി ചാര്‍ജ് കുറച്ച് ഓടുന്നതിനായി ഓറഞ്ച് ഓട്ടോ പെര്‍മിറ്റ് അനുവദിച്ചിരുന്നു. യൂനിയന്‍ നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇതും പിന്നീട് നിര്‍ത്തലാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി രക്തസാക്ഷി പരിവേഷം അണിയുന്നു; മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് കെഎസ്‌യു

Kerala
  •  24 minutes ago
No Image

വീണ്ടും തീരുവ ഷോക്ക്; ഇന്ത്യന്‍ സോളാര്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് 126 ശതമാനം നികുതി ചുമത്തി അമേരിക്ക 

International
  •  42 minutes ago
No Image

'ആരോഗ്യമന്ത്രിക്കെതിരേ നടന്നത് പ്രതിഷേധമല്ല, ഒരുകൂട്ടം ആക്രമികളുടെ വിളയാട്ടം'; ഹീനരാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കെഎസ്‌യു പ്രതിഷേധം; ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് പരുക്ക്

Kerala
  •  2 hours ago
No Image

രണ്ടര വയസുകാരിയുടെ മരണം; ചികിത്സക്കിടെ കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായി; ചികിത്സ പിഴവ് ആരോപണം നിഷേധിച്ച് മമ്മല്‍ ആശുപത്രി 

Kerala
  •  2 hours ago
No Image

ഉത്തരാഖണ്ഡില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് നിസ്‌ക്കാരം നിര്‍വ്വഹിക്കുകയായിരുന്ന മുസ്‌ലിം യുവാവിന് ഹിന്ദുത്വരുടെ ക്രൂര മര്‍ദ്ദനം; ജയ് ശ്രീറാം വിളിക്കാന്‍ കല്‍പന; വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ്

National
  •  3 hours ago
No Image

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ ദുരന്തം: കോണ്‍ഗ്രസ് ടൗണ്‍ഷിപ്പ് തറക്കല്ലിടല്‍ നാളെ; രാഹുല്‍ ഗാന്ധി നിര്‍വഹിക്കും,പ്രിയങ്കയും ചടങ്ങില്‍ 

Kerala
  •  4 hours ago
No Image

കോഴിക്കോട് വലിയങ്ങാടിയില്‍ വീണ്ടും അപകടം; കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണു

Kerala
  •  5 hours ago
No Image

ഇന്ത്യയൊന്നും ചരിത്രത്തിൽ പോലുമില്ല; പാകിസ്ഥാനെ തകർത്ത് ഇംഗ്ലണ്ടിന് ലോക റെക്കോർഡ്

Cricket
  •  5 hours ago
No Image

'ഞാന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ പാക് പ്രധാനമന്ത്രി കൊല്ലപ്പെട്ടേനെ...' അവകാശവാദവുമായി വീണ്ടും ട്രംപ്

International
  •  5 hours ago