HOME
DETAILS

ട്രേഡ് യൂനിയനുകളുടെ സമ്മര്‍ദം ഫലംകണ്ടു; മാംഗോ ടാക്‌സി നിരക്ക് കൂട്ടുന്നു

  
backup
August 24, 2016 | 8:20 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%a1%e0%b5%8d-%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae


കോഴിക്കോട്: നഗരത്തില്‍ ആരംഭിച്ച മാംഗോ ടാക്‌സിക്കെതിരേയുള്ള തൊഴിലാളി യൂനിയനുകളുടെ സമരം തീര്‍ക്കാന്‍ മാംഗോ ടാക്‌സിയുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവുമായി എം.എല്‍.എയും ജില്ലാ കലക്ടറും പൊലിസും. കുറഞ്ഞ ചാര്‍ജില്‍ സര്‍വിസ് നടത്തിയാല്‍ മാംഗോ കാബ്‌സിനെ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ തടയുമെന്നും അത് നഗരത്തിലെ ക്രമസമാധാനം തകരുന്നതിന് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ജനപ്രതിനിധിയും നിയമപാലകരും ജനങ്ങള്‍ക്കെതിരായ തീരുമാനത്തിന് കൂട്ടുനില്‍ക്കുന്നത്.
നാലു കിലോമീറ്റര്‍ വരെ 99 രൂപയ്ക്ക് കാര്‍ യാത്ര എന്ന സൗകര്യത്തോടെയാണ് മാംഗോ കാബ്‌സ് കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ തുടക്കം മുതല്‍ തന്നെ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ സംഘടനാ ശക്തി ഉപയോഗിച്ച് ഇതിനെ തടഞ്ഞു. പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ രീതിയില്‍ സര്‍വിസ് നടത്താന്‍ തയാറായ മാംഗോ കാബ്‌സിനെ മുളയിലെ നുള്ളാനാണ് ട്രേഡ് യൂനിയനുകള്‍ ശ്രമിച്ചത്. പ്രശ്‌നം രൂക്ഷമായതോടെ ചൊവ്വാഴ്ച പണിമുടക്ക് നടത്തി കലക്ടറേറ്റിലേക്ക് മാര്‍ച്ചും നടത്തി. തിങ്കളാഴ്ച കലക്ടറുടെ ചേംബറില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ, സിറ്റി പൊലിസ് കമ്മിഷണര്‍ ഉമാ ബെഹ്‌റ, ആര്‍.ടി.ഒ സി.ജെ പോള്‍സണ്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നത്. എന്നാല്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ കൂടിയ നിരക്കില്‍ മാംഗോ കാബ്‌സ് സര്‍വിസ് നടത്തിയാല്‍ മതിയെന്ന നിലപാടിലേക്കാണ് ഇവര്‍ എത്തിച്ചേര്‍ന്നത്.
99 രൂപയെന്ന മിനിമം ചാര്‍ജ് ചുരുങ്ങിയത് 150 ആക്കി ഉയര്‍ത്തണമെന്ന യൂനിയന്‍ നേതാക്കളുടെ വാദത്തിന് അധികൃതര്‍ വഴങ്ങി. മാംഗോ കാബ്‌സ് സര്‍വിസ് തുടങ്ങിയാല്‍ തങ്ങളുടെ ജോലി ഇല്ലാതാകുമെന്ന വാദമാണ് യൂനിയന്‍ നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ മാംഗോ കാബ്‌സ് തിരുവനന്തരപുരം, കൊച്ചി, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇതേ നിരക്കിലാണ് സര്‍വിസ് നടത്തുന്നത്. തൊഴിലാളി സംഘടനകള്‍ക്ക് വലിയ സ്വാധീനമുള്ള കണ്ണൂര്‍ ജില്ലയില്‍ പോലും മാംഗോ കാബ്‌സിന് ഇത്രയും വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും അവര്‍ പറയുന്നു. ഈ ജില്ലകളിലൊന്നും ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ മാംഗോ കാബ്‌സിന്റെ വാഹനം തടഞ്ഞിട്ടുമില്ല. കേരളത്തിലെ മറ്റു ജില്ലകളില്‍ ഇല്ലാത്ത പ്രയാസം കോഴിക്കോട്ടെ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ക്ക് മാത്രമായി എങ്ങനെയുണ്ടാകുമെന്ന ചോദ്യം കേട്ടില്ലെന്ന് നടിക്കുകയാണ് എം.എല്‍.എയും ജില്ലാ കലക്ടറും ഉള്‍പ്പെടെയുള്ളവര്‍.
ഏറ്റവും കുറഞ്ഞ നിരക്കിലാണ് മാംഗോ കാബ്‌സ് കേരളത്തിലുടനീളം സര്‍വിസ് നടത്തുന്നത്. നേരത്തെ ഡോ. പി.ബി സലീം കോഴിക്കോട് കലക്ടറായിരുന്ന കാലത്ത് നഗരത്തില്‍ രാത്രി ചാര്‍ജ് കുറച്ച് ഓടുന്നതിനായി ഓറഞ്ച് ഓട്ടോ പെര്‍മിറ്റ് അനുവദിച്ചിരുന്നു. യൂനിയന്‍ നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇതും പിന്നീട് നിര്‍ത്തലാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണക്കൊള്ള: ശങ്കർദാസിനെയും വിജയകുമാറിനെയും ഒഴിവാക്കിയത് എന്തിന്? എസ്ഐടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

latest
  •  3 days ago
No Image

മോശം കാലാവസ്ഥയെത്തുടർന്ന് അടച്ച ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നു: ഇന്ന് വൈകുന്നേരം 4 മണി മുതൽ സന്ദർശകർക്ക് സ്വാഗതം

uae
  •  3 days ago
No Image

ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കും: ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം

Kerala
  •  3 days ago
No Image

റോഡരികിൽ മാലിന്യം തള്ളി മുങ്ങാമെന്ന് കരുതി; പക്ഷേ ബില്ല് പണികൊടുത്തു; കൂൾബാർ ഉടമയ്ക്ക് പതിനായിരം പിഴ

Kerala
  •  3 days ago
No Image

ബോണ്ടി ബീച്ച് വെടിവെപ്പ്: വിറ്റഴിച്ച തോക്കുകള്‍ തിരികെ വാങ്ങാന്‍ ഉത്തരവിട്ട് ആസ്‌ത്രേലിയയില്‍ പ്രധാനമന്ത്രി

International
  •  3 days ago
No Image

കടൽക്ഷോഭവും കനത്ത മഴയും; ദുബൈ - ഷാർജ ഫെറി സർവിസുകൾ നിർ‍ത്തിവെച്ച് ആർടിഎ

uae
  •  3 days ago
No Image

''പരാതിപ്പെട്ടത് എന്റെ തെറ്റ്; ഇത്തരം വൈകൃതം പ്രചരിപ്പിക്കുന്നവരോട്, നിങ്ങള്‍ക്കോ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ'': അതിജീവിത

Kerala
  •  3 days ago
No Image

ഒമാനിൽ നിറഞ്ഞൊഴുകുന്ന വാദി മുറിച്ചുകടക്കാൻ ശ്രമം; വാഹനം ഒഴുക്കിൽപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ

uae
  •  3 days ago
No Image

വാളയാറിലെ ആള്‍ക്കൂട്ടക്കൊല; രാം നാരായണന്റെ ദേഹം മുഴുവന്‍ അടിയേറ്റ പാടുകള്‍; രണ്ട് മക്കളുണ്ട്, കുടുംബം പോറ്റാനാണ് വന്നതെന്ന് ബന്ധുക്കള്‍

Kerala
  •  3 days ago
No Image

രക്തസാക്ഷികളുടെ പേരില്‍ ഡി.എസ്.യു ഭാരവാഹികളുടെ സത്യപ്രതിജ്ഞ; ചടങ്ങ് റദ്ദാക്കി വി.സി

Kerala
  •  3 days ago