HOME
DETAILS

ഹാഫിള് മുഹമ്മദ് മുനവറിന് പറക്കണം; സ്വപ്‌നങ്ങള്‍ക്കും മേലെ...

  
backup
July 15, 2021 | 5:27 AM

3565-2

 


ഹമീദ് കുണിയ


കാസര്‍കോട്: ഹാഫിള് മുഹമ്മദ് മുനവര്‍ തന്റെ ജീവിതസ്വപ്നത്തിന് ചിറകണിയുന്നതും കാത്തിരിക്കുകയാണ്. ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു കൈക്കമ്പക്കടുത്ത അഡൂരിലെ കട്ടപുണി വീട്ടില്‍ എ.കെ ഖാസിമിന്റെ മകന്‍ മുഹമ്മദ് മുനവര്‍ ഒരു കൊമേഴ്‌സല്‍ പൈലറ്റ് ആകണമെന്ന അതിയായ ആഗ്രഹവുമായി പ്രാര്‍ഥനയിലാണ്.
വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ഗ്രാമത്തില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന പിതാവിന്റെ തുച്ഛവരുമാനം കൊണ്ട് പഠനം നടത്തുമ്പോഴെല്ലാം വിമാനം പറപ്പിക്കുകയെന്ന വലിയ ആഗ്രഹമാണ് മുഹമ്മദ് മുനവര്‍ മനസില്‍ സൂക്ഷിച്ചിരുന്നത്.
എസ്.എസ്.എല്‍.സി പഠനത്തിന് മുന്‍പ് തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കി ഹാഫിള് ആവുകയും ചെയ്തു. തന്റെ ജീവിതാഭിലാഷമായ പൈലറ്റ് ലൈസന്‍സ് കരസ്ഥമാക്കുന്നതിന് വേണ്ടി ഫ്‌ളോറിഡയിലെ ഈസ്റ്റ് ഏവിയേഷന്‍ അക്കാദമിയില്‍ പ്രവേശന അനുമതി ലഭിച്ചിട്ടുണ്ട്. 14 മാസത്തെ കോഴ്‌സ് പരിശീലനത്തിനുള്ള ഫീസ് 76 ലക്ഷം രൂപയാണ്.
ഇതിനുപുറമെ താമസത്തിനും ഭക്ഷണത്തിനുമായി 15 ലക്ഷം രൂപ വേറെയും കാണണം. പിതാവ് ഓട്ടോ ഓടിച്ചു 10 ലക്ഷം രൂപയോളം സ്വരുക്കൂട്ടിയിരുന്നു. എന്നാല്‍ ഒരു ബിസിനസില്‍ പാര്‍ട്ണര്‍ സ്ഥാനവും ഉയര്‍ന്ന ലാഭവും വാഗ്ദാനം നല്‍കി ഒരാള്‍ ഈ തുക കൈക്കലാക്കി. അയാള്‍ മുങ്ങുകയും ചെയ്തതോടെ മുനവറും പിതാവും ഏറെ തകര്‍ന്നു.
പിതാവിന്റെ ഉടമസ്ഥതയിലുള്ള ഭൂമി പണയപ്പെടുത്തി വിദ്യാഭ്യാസ വായ്പ സംഘടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോഴുണ്ടായ ചില സാങ്കേതിക തകരാര്‍ കാരണം ബാങ്ക് വായ്പ നിഷേധിച്ചു. രേഖകള്‍ ശരിയാക്കാന്‍ നല്‍കിയെങ്കിലും ഇനിയും നാലഞ്ചു മാസം സമയമെടുക്കും. അടുത്ത മാസം ആദ്യ ഗഡുവായി 15 ലക്ഷം രൂപ നല്‍കി കോഴ്‌സിന് ചേര്‍ന്നില്ലെങ്കില്‍ തനിക്ക് ലഭിച്ച അവസരം നഷ്ടപ്പെടുമെന്ന ആധിയിലാണ് മുഹമ്മദ് മുനവര്‍.
തന്റെ സ്വപ്നത്തിന് ചിറക് വിരിയ്ക്കാന്‍ ആരെങ്കിലും സഹായ ഹസ്തവുമായി എത്തുമെന്നുമുള്ള പ്രതീക്ഷയിലാണ് എം.എസ്.എഫ് ദക്ഷിണ കന്നഡ ജില്ലാ ട്രഷറര്‍ കൂടിയായ ഹാഫിള് മുഹമ്മദ് മുനവര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടുറോഡിൽ മുട്ടിലിഴഞ്ഞ കുഞ്ഞിന് രക്ഷകരായി ബസ് ജീവനക്കാർ; രാമചന്ദ്രനും നവാസിനും മോട്ടോർ വാഹന വകുപ്പിന്റെ ബിഗ് സല്യൂട്ട്!

Kerala
  •  a day ago
No Image

'റൊണാൾഡോയ്ക്ക് പകരക്കാരനില്ല, അദ്ദേഹം അത്ഭുതമാണ്'; ആറാം ലോകകപ്പിനൊരുങ്ങുന്ന സിആർ7-നെ പുകഴ്ത്തി പോർച്ചുഗീസ് പരിശീലകൻ

Football
  •  a day ago
No Image

ദുബൈയിൽ ഇനി തടസ്സമില്ലാത്ത വൈദ്യുതി; ഓട്ടോമാറ്റിക് സ്മാർട്ട് ഗ്രിഡ് പുനഃസ്ഥാപന സംവിധാനവുമായി ദീവ

uae
  •  a day ago
No Image

സംസ്ഥാനത്ത് വീണ്ടും നിപ ആശങ്ക; കോഴിക്കോട് ഫറോക്ക് സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

Kerala
  •  a day ago
No Image

മെസ്സിയും, റൊണാൾഡോയും ലോകകപ്പിൽ ഏറ്റുമുട്ടുമോ? ആരാധകർ കാത്തിരിക്കുന്ന ആ 'ലാസ്റ്റ് ഡാൻസ്' സാധ്യമാകുന്ന 3 വഴികൾ ഇങ്ങനെ

Football
  •  a day ago
No Image

ദുബൈയിലെ ആരോഗ്യ രംഗത്ത് പുതുചരിത്രം; 'ലോങ്‌വിറ്റി അതോറിറ്റി' നിലവിൽ വന്നു, ശൈഖ് ഹംദാൻ ചെയർമാനാകും

uae
  •  a day ago
No Image

ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം ജൂലൈ 15ലേക്ക് മാറ്റി; ഗൾഫിലെ പരീക്ഷകൾക്ക് ശേഷം സംയുക്ത ഫലപ്രഖ്യാപനം

Kerala
  •  a day ago
No Image

ഷാർജ-ദുബൈ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: അൽ താവൂൻ റൗണ്ട് എബൗട്ട് ഭാഗികമായി അടച്ചിടുന്നു; ജൂൺ 13 മുതൽ ഗതാഗത നിയന്ത്രണം

uae
  •  a day ago
No Image

കോളിയാടി സ്കൂളിലെ കിണറ്റിൽ മാരക ബാക്ടീരിയകൾ; ഷിഗെല്ല രണ്ടാം ഘട്ടത്തിലേക്ക്? 5 കുട്ടികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു, 502 പേർക്ക് ലക്ഷണം

Kerala
  •  a day ago
No Image

ക്യാപ്റ്റനെ അടിച്ചുപുറത്താക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്! പകരം ടീമിനെ നയിക്കാൻ സൂപ്പർ താരം തിരിച്ചെത്തുന്നു

Cricket
  •  a day ago