HOME
DETAILS

ഹാഫിള് മുഹമ്മദ് മുനവറിന് പറക്കണം; സ്വപ്‌നങ്ങള്‍ക്കും മേലെ...

  
backup
July 15, 2021 | 5:27 AM

3565-2

 


ഹമീദ് കുണിയ


കാസര്‍കോട്: ഹാഫിള് മുഹമ്മദ് മുനവര്‍ തന്റെ ജീവിതസ്വപ്നത്തിന് ചിറകണിയുന്നതും കാത്തിരിക്കുകയാണ്. ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു കൈക്കമ്പക്കടുത്ത അഡൂരിലെ കട്ടപുണി വീട്ടില്‍ എ.കെ ഖാസിമിന്റെ മകന്‍ മുഹമ്മദ് മുനവര്‍ ഒരു കൊമേഴ്‌സല്‍ പൈലറ്റ് ആകണമെന്ന അതിയായ ആഗ്രഹവുമായി പ്രാര്‍ഥനയിലാണ്.
വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ഗ്രാമത്തില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന പിതാവിന്റെ തുച്ഛവരുമാനം കൊണ്ട് പഠനം നടത്തുമ്പോഴെല്ലാം വിമാനം പറപ്പിക്കുകയെന്ന വലിയ ആഗ്രഹമാണ് മുഹമ്മദ് മുനവര്‍ മനസില്‍ സൂക്ഷിച്ചിരുന്നത്.
എസ്.എസ്.എല്‍.സി പഠനത്തിന് മുന്‍പ് തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കി ഹാഫിള് ആവുകയും ചെയ്തു. തന്റെ ജീവിതാഭിലാഷമായ പൈലറ്റ് ലൈസന്‍സ് കരസ്ഥമാക്കുന്നതിന് വേണ്ടി ഫ്‌ളോറിഡയിലെ ഈസ്റ്റ് ഏവിയേഷന്‍ അക്കാദമിയില്‍ പ്രവേശന അനുമതി ലഭിച്ചിട്ടുണ്ട്. 14 മാസത്തെ കോഴ്‌സ് പരിശീലനത്തിനുള്ള ഫീസ് 76 ലക്ഷം രൂപയാണ്.
ഇതിനുപുറമെ താമസത്തിനും ഭക്ഷണത്തിനുമായി 15 ലക്ഷം രൂപ വേറെയും കാണണം. പിതാവ് ഓട്ടോ ഓടിച്ചു 10 ലക്ഷം രൂപയോളം സ്വരുക്കൂട്ടിയിരുന്നു. എന്നാല്‍ ഒരു ബിസിനസില്‍ പാര്‍ട്ണര്‍ സ്ഥാനവും ഉയര്‍ന്ന ലാഭവും വാഗ്ദാനം നല്‍കി ഒരാള്‍ ഈ തുക കൈക്കലാക്കി. അയാള്‍ മുങ്ങുകയും ചെയ്തതോടെ മുനവറും പിതാവും ഏറെ തകര്‍ന്നു.
പിതാവിന്റെ ഉടമസ്ഥതയിലുള്ള ഭൂമി പണയപ്പെടുത്തി വിദ്യാഭ്യാസ വായ്പ സംഘടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോഴുണ്ടായ ചില സാങ്കേതിക തകരാര്‍ കാരണം ബാങ്ക് വായ്പ നിഷേധിച്ചു. രേഖകള്‍ ശരിയാക്കാന്‍ നല്‍കിയെങ്കിലും ഇനിയും നാലഞ്ചു മാസം സമയമെടുക്കും. അടുത്ത മാസം ആദ്യ ഗഡുവായി 15 ലക്ഷം രൂപ നല്‍കി കോഴ്‌സിന് ചേര്‍ന്നില്ലെങ്കില്‍ തനിക്ക് ലഭിച്ച അവസരം നഷ്ടപ്പെടുമെന്ന ആധിയിലാണ് മുഹമ്മദ് മുനവര്‍.
തന്റെ സ്വപ്നത്തിന് ചിറക് വിരിയ്ക്കാന്‍ ആരെങ്കിലും സഹായ ഹസ്തവുമായി എത്തുമെന്നുമുള്ള പ്രതീക്ഷയിലാണ് എം.എസ്.എഫ് ദക്ഷിണ കന്നഡ ജില്ലാ ട്രഷറര്‍ കൂടിയായ ഹാഫിള് മുഹമ്മദ് മുനവര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെങ്കേരിയിലൂണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  3 days ago
No Image

ശബരിമല സ്വര്‍ണപ്പാളി വിവാദം: പി.എസ് പ്രശാന്തിനും അജികുമാറിനും എസ്.ഐ.ടി നോട്ടിസ്

Kerala
  •  3 days ago
No Image

സമാധാന കരാര്‍ തൊട്ടടുത്തെന്ന് ഇറാനും യു.എസും; ഒപ്പുവെച്ചിട്ടില്ലെന്ന് സൂചന

International
  •  3 days ago
No Image

വരനായി എത്തിയത് പിതാവ്, തട്ടിപ്പ് നടത്തിയത് മകനൊപ്പം; കോടികൾ നഷ്ടപ്പെട്ടത് ഇരുപത്തിയഞ്ചിലധികം സ്ത്രീകൾക്ക്

National
  •  3 days ago
No Image

നീലയും വെള്ളയും ജേഴ്സിയുടെ കറുത്ത നിഴലുകൾ; അർജന്റീനൻ ഫുട്ബോൾ മറച്ചുവെക്കുന്ന വംശവെറിയുടെ ചരിത്രം; In-Depth Story

Football
  •  3 days ago
No Image

കള്ളന്മാർക്ക് 'റേഞ്ച്' കൂടി! പാലത്തിനും റെയിൽവേ ട്രാക്കിനും പിന്നാലെ ബിഹാറിൽ ജനവാസ മേഖലയിൽ 132 അടി ഉയരമുള്ള മൊബൈൽ ടവർ മോഷണം പോയി

National
  •  3 days ago
No Image

അസ്സമില്‍ ലാന്‍ഡിങിനിടെ വ്യോമസേന വിമാനം തകര്‍ന്നുവീണ് തീപിടിച്ചു

National
  •  3 days ago
No Image

'നിപ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ച, സര്‍ക്കാര്‍-ആരോഗ്യവകുപ്പ് ഏകോപനമില്ല': വിമര്‍ശിച്ച് പിണറായി വിജയന്‍

Kerala
  •  3 days ago
No Image

'തൊപ്പി ഗ്യാങ്ങി'നെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി

Kerala
  •  3 days ago
No Image

കരിപ്പൂർ സ്വർണക്കടത്ത്: കവർച്ചാ സംഘങ്ങളെയും മുതലാളിയെയും ഒരേപോലെ പറ്റിച്ചു; കാരിയർ ഉൾപ്പെടെ രണ്ടുപേർ റിമാൻഡിൽ

Kerala
  •  3 days ago