HOME
DETAILS

ബംഗാളില്‍ സി.പി.എം-ബി.ജെ.പി കൂടിക്കാഴ്ച; സര്‍ക്കാറിനെ തള്ളിയിടാനുള്ള കരുനീക്കമെന്ന് തൃണമൂല്‍

  
Web Desk
October 27 2022 | 07:10 AM

national-bjp-mps-meeting-with-cpm-leader-in-north-bengal-part-of-design-to-destabilise-region-govt2022

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി- സി.പി.എം കൂടിക്കാഴ്ച. ദീപാവലി ദിനത്തില്‍ സി.പി.എം നേതാവ് അശോക് ഭട്ടാചാര്യയുമായാണ് ബി.ജെ.പി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. സര്‍ക്കാറിനെ തള്ളിയിടാനുള്ള കരുനീക്കമാണ് കൂടിക്കാഴ്ചയെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ആരോപണങ്ങള്‍ തള്ളിയ ഭട്ടാചാര്യ ബി.ജെ.പി നേതാക്കളുടേത് സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് വിശദീകരിച്ചു. ഭാര്യയുടെ മരണത്തില്‍ അനുശോചനം അറിയിക്കാനാണ് ബി.ജെ.പി നേതാക്കള്‍ വന്നതെന്ന് ഭട്ടാചാര്യ കൂട്ടിച്ചേര്‍ത്തു. ദീപാവലിയോട് അനുബന്ധിച്ച് അവര്‍ ഡ്രൈ ഫ്രൂട്ട്‌സും കൊണ്ടുവന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം അവരുടെ അരക്ഷിത ബോധത്തിന്റെ അടയാളമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി ഡാര്‍ജിലിങ് എംപി രാജു ബിസ്ത, സിലിഗുരി എംഎല്‍എ ശങ്കര്‍ ഘോഷ് എന്നിവരുടെ നേതൃത്വത്തിലാണ് ബി.ജെ.പി സംഘം മുന്‍ സിലിഗുരി മേയര്‍ കൂടിയായ ഭട്ടാചാര്യയുടെ വീട്ടിലെത്തിയത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സിലിഗുരിയിലെ പ്രധാന സി.പി.എം നേതാവായിരുന്ന, ഇപ്പോള്‍ ബി.ജെ.പി എം.എല്‍.എയായ ശങ്കര്‍ ഘോഷിന്റെ അടുത്ത സുഹൃത്താണ് ഭട്ടാചാര്യ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എം ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹം ബിജെപിയിലേക്ക് ചേക്കേറിയത്. ആറു തവണ സിലിഗുരിയില്‍ നിന്ന് സഭയിലെത്തിയ ഭട്ടാചാര്യയെയാണ് ശങ്കര്‍ ഘോഷ് തോല്‍പ്പിച്ചത്.

സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള' നീക്കങ്ങളാണ് നടത്തുന്നതെന്ന് മുഖപത്രമായ ജഗോ ബംഗ്ലയില്‍ തൃണമൂല്‍ ആരോപിച്ചു. ഉത്തരബംഗാളിലെ പ്രമുഖ നേതാവുമായുള്ള കൂടിക്കാഴ്ചക്കു പിന്നിലെ ലക്ഷ്യം ബംഗാള്‍ വിഭജനമാണെന്നും തൃണമൂല്‍ ചൂണ്ടിക്കാട്ടുന്നു.

'ഇത് സൗഹൃദ സന്ദര്‍ശനം മാത്രമല്ല. വടക്കന്‍ ബംഗാളിനെ അസ്ഥിരപ്പെടുത്താനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തോറ്റ ശേഷം, സംസ്ഥാനത്തെ വിഭജിക്കാനാണ് ആ പാര്‍ട്ടി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഉത്തരബംഗാളിനെ കേന്ദ്രഭരണ പ്രദേശമാക്കാനോ പ്രത്യേക സംസ്ഥാനമാക്കാനോ ആണ് ശ്രമം. ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയത്തെ ഞങ്ങള്‍ അപലപിക്കുന്നു' തൃണമൂല്‍ ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് പറഞ്ഞു.

ബംഗാളിനെ വിഭജിച്ച് ഉത്തരബംഗാളിനെ പ്രത്യേക സംസ്ഥാനമാക്കണമെന്ന് നിരവധി ബി.ജെ.പി നേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അടുത്ത വര്‍ഷം പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഈ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യം നല്‍കുന്നവരുമേറെ. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നു ഭിന്നമായി ഉത്തരബംഗാളില്‍ ബി.ജെ.പിയും തൃണമൂലും ഇഞ്ചോടിഞ്ചാണ്. ഭട്ടാചാര്യയെ പോലുള്ള മുതിര്‍ന്ന നേതാവിനെ സ്വന്തം പാളയത്തിലെത്തിച്ചാല്‍ അത് നേട്ടമാകുമെന്ന് ബി.ജെ.പി കരുതുന്നുണ്ട്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തരബംഗാളിലെ എട്ടില്‍ ഏഴു സീറ്റും വിജയിച്ചത് ബി.ജെ.പിയാണ്. ഒരു സീറ്റില്‍ കോണ്‍ഗ്രസും. എന്നാല്‍ നിയമസഭയില്‍ ഈ പ്രകടനം ബി.ജെ.പിക്ക് ആവര്‍ത്തിക്കാനായില്ല. 54 സീറ്റില്‍ മുപ്പതെണ്ണത്തിലാണ് ബിജെപി ജയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന് 23 സീറ്റും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്ക് ഒരു സീറ്റും ലഭിച്ചു. മാര്‍ച്ചിലാണ് ഉത്തരബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  17 days ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  17 days ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  17 days ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  17 days ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  17 days ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  17 days ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  17 days ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  17 days ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  17 days ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  17 days ago