HOME
DETAILS

സഹായങ്ങള്‍ക്ക് നന്ദി, എന്നാല്‍ സൈനിക ഇടപെടല്‍ വേണ്ട'; ഇന്ത്യക്ക് അഭിനന്ദനത്തോടൊപ്പം താലിബാന്റെ മുന്നറിയിപ്പും

  
backup
August 16 2021 | 04:08 AM

world-taliban-appreciates-indias-capacity-building-efforts-in-afghanistan

ദോഹ: അഫ്ഗാനിസ്താന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇന്ത്യ നല്‍കുന്ന സഹായങ്ങളെ അഭിനന്ദിച്ചും ഇന്ത്യന്‍ സൈനിക സാന്നിധ്യം അഫ്ഗാനില്‍ പാടില്ലെന്ന മുന്നറിയിപ്പ് നല്‍കിയും താലിബാന്‍. ഖത്തറില്‍ നിന്ന് താലിബാന്‍ വക്താവ് മുഹമ്മദ് സുഹൈല്‍ ഷഹീന്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയോടുള്ള നിലപാട് വ്യക്തമാക്കുന്നത്.

അഫ്ഗാന്‍ ജനതയെയും ദേശീയ പദ്ധതികളെയും ഇന്ത്യ സഹായിക്കുന്നുണ്ട്. അത് മുമ്പും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പ്രവര്‍ത്തനം വിലമതിക്കപ്പെടുന്ന ഒന്നാണെന്ന് കരുതുന്നു. അഫ്ഗാന്‍ ജനങ്ങള്‍ക്കായി അണക്കെട്ടുകള്‍, ദേശീയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, അഫ്ഗാനിസ്താന്റെ വികസനം, പുനര്‍നിര്‍മാണം, ജനങ്ങളുടെ സാമ്പത്തിക അഭിവൃദ്ധി എന്നിവക്കായി ചെയ്യുന്നതെല്ലാം അഭിനന്ദനാര്‍ഹമാണ്. അഫ്ഗാനിലെ ഇന്ത്യന്‍ പദ്ധതികളെ കുറിച്ചുള്ള ചോദ്യത്തിന് താലിബാന്‍ വക്താവ് മറുപടി നല്‍കി.

എന്നാല്‍ ഇന്ത്യന്‍ സൈന്യം അഫ്ഗാനിലേക്ക് വന്നിട്ടുണ്ടെങ്കില്‍, ഇന്ത്യയുടെ സൈനിക സാന്നിധ്യം അഫ്ഗാനിലുണ്ടെങ്കില്‍, അത് അവര്‍ക്ക് നല്ലതല്ല. അഫ്ഗാനില്‍ സൈനിക സാന്നിധ്യമുണ്ടായിരുന്ന മറ്റ് രാജ്യങ്ങളുടെ വിധി ഇന്ത്യ മനസിലാക്കിയിട്ടുണ്ടാകും. അത് ഇന്ത്യക്ക് ഒരു തുറന്ന പുസ്തകമാണ്. അയല്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ഒരു രാജ്യത്തിനെതിരെയും അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന പൊതുനയം തങ്ങള്‍ക്കുണ്ടെന്നും വക്താവ് ചൂണ്ടിക്കാട്ടി.

അഫ്ഗാനിലെ പാക്തിയ ഗുരുദ്വാരയിലെ പതാക സിഖ് വിഭാഗക്കാര്‍ തന്നെയാണ് നീക്കം ചെയ്തതെന്ന് സ്ഖ് ഹിന്ദു വിഭാഗങ്ങളുടെ സുരക്ഷ സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചു. പതാക കണ്ടാല്‍ ആരെങ്കിലും ഉപദ്രവിക്കുമെന്നാണ് തങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥരോട് സിഖുകാര്‍ പറഞ്ഞത്. തങ്ങളുടെ ഉറപ്പില്‍ അവര്‍ പതാക വീണ്ടും ഉയര്‍ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംബസികള്‍ക്കും നയതന്ത്രജ്ഞര്‍ക്കും താലിബാന്റെ ഭാഗത്ത് നിന്ന് ഒരു ഭീഷണിയുമില്ല. എംബസിയെയോ നയതന്ത്രജ്ഞനെയോ ലക്ഷ്യമിടുന്നില്ല. ഇത് പല തവണ പ്രസ്താവനകളിലൂടെ വ്യക്തമാക്കിയതാണ്. ഇക്കാര്യത്തില്‍ താലിബാന്‍ പ്രതിബദ്ധമാണെന്നും താലിബാന്‍ വക്താവ് അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി

ഇന്ത്യന്‍ പ്രതിനിധി സംഘം താലിബാന്‍ സംഘവുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പക്ഷേ, അക്കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ലഭിച്ച വിവരം അനുസരിച്ച് കൂടിക്കാഴ്ച നടന്നിട്ടില്ല. എന്നാല്‍, കഴിഞ്ഞ ദിവസം ദോഹയില്‍ ഞങ്ങള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഒരു ഇന്ത്യന്‍ പ്രതിനിധി സംഘവും പങ്കെടുത്തിരുന്നുവെന്നും താലിബാന്‍ വക്താവ് വ്യക്തമാക്കി.

പാക് ആസ്ഥാനമായുള്ള ഭീകരസംഘടനകളുമായി താലിബാന് ആഴത്തിലുള്ള ബന്ധമുണ്ടെന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചില നയങ്ങളുടെ അടിസ്ഥാനത്തിലും രാഷ്ട്രീയ പ്രേരിത ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് താലിബാന് അവരുമായി ബന്ധമുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനും കാമുകിക്കും ഏഴ് വർഷം കഠിന തടവ്

Kerala
  •  2 months ago
No Image

അമ്മയും,അമ്മൂമ്മയും ചേർന്ന് നവജാത ശിശുവിനെ വിറ്റു; കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

National
  •  2 months ago
No Image

ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

National
  •  2 months ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  2 months ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  2 months ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  2 months ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  2 months ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  2 months ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  2 months ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 months ago