
വിറ്റഴിക്കല്‍ രാജ്യത്തെ നശിപ്പിക്കും
കച്ചവടം അവസാനിപ്പിക്കാന്‍ പോകുന്ന ചില സ്ഥാപനങ്ങള്‍ക്ക് മുന്‍വശം പ്രത്യക്ഷപ്പെടാറുള്ള ബോര്‍ഡാണ് 'കടകാലിയാക്കുന്നു, വിറ്റഴിക്കല്‍ വില്‍പന' എന്നൊക്കെ. ഏതാണ്ട് ഈ കച്ചവട മനഃസ്ഥിതിയാണ് ഭരണം ഏറ്റെടുത്തത് മുതല്‍ മോദി സര്‍ക്കാരിനുള്ളത്. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് കരുതിയാണോ മുന്‍ സര്‍ക്കാരുകള്‍ ആര്‍ജിച്ച സ്വത്തുകളെല്ലാം മോദി ഭരണകൂടം വിറ്റഴിച്ചു കൊണ്ടിരിക്കുന്നതെന്നു തോന്നിപ്പോകുന്നു.
ഇതില്‍ ഏറ്റവുമവസാനത്തേതാണ് കോഴിക്കോട് വിമാനത്താവളത്തിന്റേതുള്‍പ്പെടെ ആസ്തികള്‍ സ്വകാര്യമേഖലയ്ക്ക് വില്‍ക്കാന്‍ എടുത്ത തീരുമാനം. ഈ വിധം സര്‍ക്കാരിന്റെ ആസ്തികള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറി നാല് വര്‍ഷത്തിനകം ആറുലക്ഷം കോടി രൂപ സമാഹരിക്കാനാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നാഷനല്‍ മൊണെറ്റൈസേഷന്‍ പൈപ്പ് ലൈന്‍ പദ്ധതി(ദേശീയ ധനസമ്പാദ്യ പദ്ധതി) എന്ന പേരില്‍ വില്‍പന ആരംഭിച്ചിരിക്കുന്നത്. നാല് വര്‍ഷത്തിനു ശേഷം ഈ സര്‍ക്കാര്‍ അധികാരത്തില്‍ ഉണ്ടാവില്ലെന്ന് മുന്‍കൂട്ടി കണ്ടതിനാലാവാം നാല് വര്‍ഷത്തേക്ക് വില്‍പന പരിമിതപ്പെടുത്തിയിട്ടുണ്ടാവുക. കോഴിക്കോട് വിമാനത്താവളത്തിലെ സ്വകാര്യപങ്കാളിത്വം വഴി 2023ല്‍ 562 കോടി സംഭരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ടോള്‍ റോഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വൈദ്യുതി ടവറുകള്‍ എന്നിവയ്ക്കാണ് വില്‍പനയില്‍ മുന്തിയ പരിഗണന നല്‍കുന്നത്. ഇതോടെ റോഡുകളില്‍ ടോള്‍ ചാര്‍ജ് കുത്തനെ വര്‍ധിക്കും. റെയില്‍വേ സ്റ്റേഷനുകളില്‍ തൊട്ടതിനും പിടിച്ചതിനുമെല്ലാം ഫീസു കൊടുക്കേണ്ടി വരും. പ്ലാറ്റ്‌ഫോമുകളില്‍ കുടിവെള്ളം പിടിക്കുന്നതിന് വരെ യാത്രക്കാരില്‍ നിന്നു ചാര്‍ജ് ഈടാക്കിയേക്കും. സ്വകാര്യ പങ്കാളിത്വത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ മന്ത്രാലയവും സര്‍ക്കാര്‍ സ്വത്ത് കടപ്പെടുത്തി എത്രത്തോളം പണം സമ്പാദിക്കണമെന്നത് സംബന്ധിച്ചു ടാര്‍ഗറ്റ് നിശ്ചയിച്ചു കൊടുത്തിരിക്കുകയാണ്. റെയില്‍വേയില്‍ 400 സ്റ്റേഷനുകളും 90 യാത്രാ ട്രെയിനുകളും സ്വകാര്യ പങ്കാളിത്വത്തിന് കീഴില്‍ വരുമ്പോള്‍, ഇനിയുള്ള കാലം സാധാരണക്കാരന് റെയില്‍വേ സ്റ്റേഷനുകളില്‍ ചായക്കച്ചവടം നടത്തിപ്പോലും ജീവസന്ധാരണം നടത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല.
ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളാണ് സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കുന്നതെങ്കില്‍, നാളെ സംസ്ഥാന സര്‍ക്കാരുകളുടെ ലാഭകരമായ സ്ഥാപനങ്ങളും സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അങ്ങനെ വരുമ്പോള്‍ കൊവിഡ് കാരണം വരുമാനം വളരെ കുറഞ്ഞ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് അത് വലിയ ആഘാതമാകും. മാത്രമല്ല ഫെഡറലിസത്തിന് എതിരുമായിരിക്കും അത്തരമൊരു തീരുമാനം. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ സ്വകാര്യ പങ്കാളിത്വത്തിന് തുറന്ന് കൊടുക്കാന്‍ എടുക്കുന്ന തീരുമാനം കേന്ദ്ര-സംസ്ഥാന സംഘര്‍ഷത്തിലായിരിക്കും പര്യവസാനിക്കുക. 2.86 ലക്ഷം കിലോമീറ്റര്‍ ഭാരത് നെറ്റ് ഫൈബര്‍, ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ എന്നിവയുടെ 14,917 ടവറുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് തുറന്നുകൊടുക്കുന്നതിലൂടെ സാധാരണക്കാരന് ഇന്റര്‍നെറ്റ് മേഖല അപ്രാപ്യമായേക്കാം.
ഇന്ത്യയുടെ മഹാരഥന്‍മാരായ ഭരണകര്‍ത്താക്കള്‍ ദീര്‍ഘവീക്ഷണത്തിലൂടെ സ്വരുക്കൂട്ടിയ ആസ്തികള്‍ യാതൊരു മനഃചാഞ്ചല്യവും കൂടാതെ സ്വകാര്യ കുത്തകകള്‍ക്ക് ഭരണാധികാരികള്‍ തീറെഴുതി കൊടുക്കുമ്പോള്‍ തന്നെയാണ് മറുവശത്ത് വന്‍തോതില്‍ കടമെടുക്കലും തുടരുന്നത്. മുപ്പത് കോടി ജനതയുടെ സ്വത്താണ് വിറ്റഴിക്കുന്നതിലൂടെ ഏതാനും പേരുടെ കൈകളിലമരുന്നതെന്ന് കാണാതിരുന്നുകൂടാ. കൊവിഡ് വ്യാപനത്തോടൊപ്പം സ്വകാര്യവല്‍ക്കരണവും ദ്രുതഗതിയിലാക്കുക എന്ന കേന്ദ്രസര്‍ക്കാര്‍ നയം ലക്ഷ്യത്തോടടുക്കുന്നുവെന്നുവേണം മനസിലാക്കാന്‍.
1947 ല്‍ സ്വാതന്ത്ര്യം പ്രാപിച്ച ഇന്ത്യ ഒരു പരമാധികാര സ്വതന്ത്ര്യ റിപ്പബ്ലിക്കായി നിലനിന്നുപോരുന്നത്, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ദീര്‍ഘവീക്ഷണത്തോടെ തുടക്കമിട്ട പൊതുമേഖല സ്ഥാപനങ്ങളാലാണെന്നത് വിസ്മരിക്കാവുന്നതല്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യ ആഭ്യന്തര സംഘര്‍ഷത്തിലേക്ക് ചെന്നു വീഴാതിരിക്കാന്‍ രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായി ഉയര്‍ന്നുവന്ന പൊതുമേഖലാ സ്ഥാപനങ്ങളായിരുന്നു പ്രധാന പങ്കുവഹിച്ചത്. സ്വകാര്യ ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചു പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യയുടെ പൊതുമേഖലാ ശേഷി വര്‍ധിപ്പിച്ചപ്പോള്‍ അതിനെതിരേ, ഇന്നത്തെ ബി.ജെ.പിയുടെ ആദ്യരൂപമായ ജനസംഘം കോടതിയില്‍ പോയത് തീര്‍ച്ചയായും രാജ്യസ്‌നേഹം കൊണ്ടായിരുന്നില്ല. ബാങ്ക് ദേശസാല്‍ക്കരണത്തോടെ ഏതാനും ചില വ്യവസായി കുടുംബങ്ങള്‍ കൈവശം വച്ചിരുന്ന പണമാണ് ഇന്ദിരാഗാന്ധി രാജ്യത്തിന്റെ പൊതുസ്വത്താക്കി മാറ്റിയത്. വിവിധ പൊതു മേഖലാ സ്ഥാപനങ്ങള്‍ വഴി ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്കാണ് ഇന്ദിരാഗാന്ധി ഇതിലൂടെ തൊഴിലവസരങ്ങള്‍ തുറന്ന് കൊടുത്തത്.
ഇന്ത്യ ഇന്നും മതേതര ജനാധിപത്യ രാഷ്ട്രമായി നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനകാരണം ശക്തിസ്തംഭങ്ങളായി നിലനിന്ന നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളാണ്. ക്രിയാത്മകമായി ഈ രംഗത്ത് യാതൊരു സംഭാവനയും നല്‍കാത്ത ഇന്നത്തെ ഭരണകൂടമാകട്ടെ, ഇന്ത്യയെ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങളെ വളര്‍ത്തിക്കൊണ്ടു വന്ന മുന്‍ ഭരണാധികാരിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ വിമര്‍ശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമാകുന്നതിനെതിരേ ശക്തമായ നിലപാടെടുത്തതിന് ജവഹര്‍ലാല്‍ നെഹ്‌റുവിനെ വിമര്‍ശിച്ചു പകതീര്‍ത്തു കൊണ്ടിരിക്കുന്നത് സംഘ്പരിവാര്‍ പതിവാക്കിയിരിക്കുകയാണ്. നെഹ്‌റു സ്ഥാപിച്ച പൊതുമേഖലാ സ്ഥാപനങ്ങളും ലാഭകരമായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് വിമാനത്താവളവും വിറ്റഴിച്ചു കൊണ്ടിരിക്കുന്നതിലൂടെ രാജ്യത്തെ തകര്‍ക്കുകയാണ് ഭരണകൂടം.
രാജ്യം കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടുകൊണ്ട് സമാര്‍ജിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ യാതൊരു മനഃസാക്ഷിക്കുത്തുപോലും ഇല്ലാതെ ഏതാനും ചില കോര്‍പറേറ്റുകള്‍ക്ക് വിറ്റുതുലയ്ക്കുന്നതില്‍ എന്ത് രാജ്യസ്‌നേഹമാണുള്ളത്. കെടുകാര്യസ്ഥത മൂലം നഷ്ടത്തിലായ സ്ഥാപനങ്ങളാണ് ഇങ്ങനെ വിറ്റഴിക്കുന്നതെങ്കില്‍ ആ നിലയ്‌ക്കെങ്കിലും ന്യായീകരിക്കാമായിരുന്നു. രാജ്യത്തിന്റെ കണ്ണായ സ്വത്തുക്കളായ, റെയില്‍, റോഡ്, പെട്രോളിയം, ഊര്‍ജം, ടെലികോം, ഖനനം, തന്ത്രപ്രധാന മേഖലകളിലെ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം വിറ്റഴിക്കണമെങ്കില്‍ രാജ്യത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത, എന്നാല്‍ കോര്‍പറേറ്റുകളോട് മാത്രം പ്രതിബദ്ധത വച്ചുപുലര്‍ത്തുന്ന ഭരണാധികാരികള്‍ക്കേ കഴിയൂ.
ഇങ്ങനെ എല്ലാം വിറ്റഴിക്കാന്‍ തുടങ്ങിയാല്‍ ആത്യന്തികമായി അതു രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെയായിരിക്കും ഗുരുതരമായി ബാധിക്കുക. രാജ്യം ഏതാനും ബിസിനസുകാരുടെ കൈകളിലമരും. തൊഴിലില്ലാത്ത, അഭ്യസ്തവിദ്യരായ യുവാക്കള്‍ പെരുകും. തൊഴില്‍ രംഗത്തെ കോര്‍പറേറ്റ് ചൂഷണം വര്‍ധിക്കും. ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ ഇല്ലാതാകും. രാജ്യം അരാജകത്വത്തിലേക്ക് കൊവിഡിനൊപ്പം കൂപ്പുകുത്തുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Kerala
• 5 hours ago
സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി
Kerala
• 6 hours ago
രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും
National
• 6 hours ago
ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം
uae
• 7 hours ago
മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി
Kerala
• 7 hours ago
അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി
Kuwait
• 7 hours ago
യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?
uae
• 7 hours ago
മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ
International
• 7 hours ago
ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ
Kerala
• 8 hours ago
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ
Cricket
• 8 hours ago
ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
National
• 9 hours ago
എന്റെ പേര് ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
Kerala
• 9 hours ago
ജോണ്‍ ഫ്രെഡിക്സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്
uae
• 10 hours ago
രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം
Kerala
• 10 hours ago
ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ
National
• 11 hours ago
ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍
Kerala
• 12 hours ago
എസ്എഫ്ഐ ദേശീയ സമ്മേളനത്തിന് പോകാന്‍ സ്കൂളിന് അവധി നല്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍
Kerala
• 12 hours ago
കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം
Kerala
• 13 hours ago
പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട്
Kerala
• 15 hours ago
തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്
National
• 16 hours ago
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്
Kerala
• 10 hours ago
മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍
uae
• 10 hours ago
ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും
uae
• 10 hours ago