HOME
DETAILS

ഇനിയിറക്കുന്ന പോസ്റ്ററുകളില്‍ നെഹ്‌റുവുണ്ട്; വിമര്‍ശനങ്ങള്‍ക്കിടെ ന്യായീകരണവുമായി ഐ.സി.എച്ച്.ആര്‍

  
backup
August 29, 2021 | 10:13 AM

national-nehru-present-in-future-azadi-mahotsav-posters-2021

ന്യൂഡല്‍ഹി: 'ആസാദി കാ അമൃത് മഹോത്സവ്' പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ സ്വാതന്ത്ര്യ സമര നേതാക്കളുടെ പോസ്റ്ററില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കിയതിന് ന്യായീകരണവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച് (ഐ.സി.എച്ച്.ആര്‍). ഇനിയിറക്കാനുള്ള പോസ്റ്ററുകളില്‍ നെഹ്‌റു ഉള്‍പെട്ടിണ്ടെന്നാണ് ഐ.സി.എച്ച്.ആറിന്റെ ന്യായീകരണം.

ഇപ്പോഴത്തെ വിവാദം അപക്വമാണെന്നും ഐ.സി.എച്ച്.ആര്‍ ഡയറക്ടര്‍ ഓംജീ ഉപാധ്യായ് പറയുന്നു.
'ആസാദി കാ അമൃത് മഹോത്സവിന്റെ ആദ്യ പോസ്റ്റര്‍ മാത്രമാണ് ഇപ്പോള്‍ പുറത്തിറക്കിയത്. നിരവധി പോസ്റ്ററുകള്‍ ഇനി വരാനുണ്ട്. അവ തയാറായിക്കൊണ്ടിരിക്കുകയാണ്. ആദ്യത്തെ പോസ്റ്റര്‍ മാത്രം കണ്ട് വിമര്‍ശനം ഉന്നയിക്കുന്നത് അപക്വമാണ്. വരും ദിവസങ്ങളിലെ പോസ്റ്ററില്‍ ജവഹര്‍ലാല്‍ നെഹ്‌റുവും ഉണ്ടാകും' -ഓംജീ ഉപാധ്യായ് പറഞ്ഞു.

സ്വാതന്ത്ര്യ സമര സേനാനികളില്‍ നിന്ന് നെഹ്‌റുവിനെ ഒഴിവാക്കുകയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ താത്വികാചാര്യന്‍ വി.ഡി സവര്‍ക്കറെ ഉള്‍പ്പെടുത്തുകയും ചെയ്തത് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഐ.സി.എച്ച്.ആറിന്റെ പോസ്റ്ററില്‍ പ്രധാനപ്പെട്ട എട്ടു നേതാക്കളില്‍ മഹാത്മാഗാന്ധി, ബി.ആര്‍. അംബേദ്കര്‍ എന്നിവര്‍ക്കൊപ്പമാണ് സവര്‍ക്കറുടെ സ്ഥാനം. അന്തമാനില്‍ തടവുശിക്ഷ അനുഭവിച്ച സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രവര്‍ത്തിക്കില്ലെന്ന് മാപ്പ് എഴുതി നല്‍കിയാണ് പുറത്തുവന്നത് എന്നതിന് ചരിത്ര രേഖകളുണ്ട്. ക്വിറ്റ് ഇന്ത്യാ സമരത്തിനെതിരായിരുന്ന സവര്‍ക്കര്‍ സ്വാതന്ത്ര്യ സമരകാലത്ത് പലസമയത്തും ബ്രിട്ടീഷ് അനുകൂലിയായിരുന്നു.

നേരത്തെ, വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരും അടക്കമുള്ള അടക്കമുള്ള 387 മലബാര്‍ സമരനായകരെ സ്വാതന്ത്ര്യസമര നായകരുടെ പട്ടികയില്‍ നിന്ന് വെട്ടി മാറ്റാനുള്ള ഐ.സി.എച്ച്.ആര്‍ റിപ്പോര്‍ട്ട് വലിയ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഡീഷയിൽ ദലിത് ഗ്രാമത്തിന് നേരെ വിവേചനം; കുടിവെള്ളവും വൈദ്യുതിയും വിച്ഛേദിച്ചതായി പരാതി.

latest
  •  3 days ago
No Image

സി.പി.എം സൈബര്‍ ടീമില്‍ പൊട്ടിത്തെറി; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ടീം വിട്ടു

Kerala
  •  3 days ago
No Image

ഓൺലൈൻ ഡെലിവറിയുടെ മറവിൽ കഞ്ചാവ് വിൽപ്പന; കട്ടപ്പനയിൽ ഒന്നരക്കിലോ കഞ്ചാവുമായി ഡെലിവറി ബോയ് അറസ്റ്റിൽ

Kerala
  •  3 days ago
No Image

അഞ്ച് ദശലക്ഷം കുരുന്നുകള്‍ക്ക് പുതുജീവന്റെ മഹാ പ്രതീക്ഷകള്‍ പകര്‍ന്ന് 'എഡ്ജ് ഓഫ് ലൈഫ്' കാംപയിന്‍

uae
  •  3 days ago
No Image

കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നാല് വിദ്യാർഥികൾക്കും കോളേജ് ബസ് ഡ്രൈവർക്കും പരുക്ക്

Kerala
  •  3 days ago
No Image

ഗവർണറെ നിയമിക്കേണ്ടത് സംസ്ഥാനങ്ങൾ നൽകുന്ന പട്ടികയിൽ നിന്ന്; നയപ്രഖ്യാപന പ്രസംഗം വേണ്ട; ഗവർണർ നിയമനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ നിർദേശിച്ച് കുര്യൻ ജോസഫ് സമിതി

National
  •  3 days ago
No Image

'ഇറാന്‍ ബുദ്ധിപൂര്‍വ്വം തീരുമാനമെടുക്കണം, ഇല്ലെങ്കില്‍...' ഭീഷണിയുമായി വീണ്ടും യു.എസ്; നീക്കം റഷ്യയുമായി സംയുക്ത നാവിക അഭ്യാസം പ്രഖ്യാപിച്ചതിന് പിന്നാലെ

International
  •  3 days ago
No Image

മരിച്ച അധ്യാപികയ്ക്ക് പരീക്ഷാ ചുമതല; സ്‌കൂള്‍ പ്രിന്‍സിപ്പലിന് വിദ്യാഭ്യാസ വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

സി.പി.എം നിലപാട് കടുപ്പിച്ചു; മിഥുൻ റോയിക്കെതിരായ ജാമ്യമില്ലാ വകുപ്പുകൾ പിൻവലിക്കുന്നതിൽ നിന്ന് പിന്മാറി പൊലിസ്

Kerala
  •  3 days ago
No Image

മന്ത്രിസഭയും മുന്നണി കണ്‍വീനറും അറിഞ്ഞില്ല; ബാര്‍ സമയമാറ്റ തീരുമാനത്തിന് അതിവേഗം

Kerala
  •  3 days ago


No Image

ശബരിമല യുവതീ പ്രവേശനത്തിൽ ഉടക്കി കെ.പി.എം.എസ്; തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഇടതുമുന്നണിക്ക് കുരുക്ക്

Kerala
  •  3 days ago
No Image

മതംമാറിയവരുടെ മൃതദേഹങ്ങൾ കുഴിച്ചെടുത്ത് ഗ്രാമത്തിന് പുറത്ത് സംസ്‌കരിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി; കുഴിച്ചെടുത്ത് സംസ്‌കരിക്കുന്നത് ബന്ധുക്കളെപ്പോലും അറിയിക്കാതെ

National
  •  3 days ago
No Image

ശാരീരിക പ്രവേശനം നടന്നില്ലെങ്കിൽ 'ബലാത്സംഗശ്രമം' മാത്രം; ലൈംഗിക അതിക്രമക്കേസുകളില്‍ വിചിത്ര നിരീക്ഷണവുമായി ഛത്തിസ്ഗഡ് ഹൈക്കോടതി

National
  •  3 days ago
No Image

ശരീരസൗന്ദര്യ താരങ്ങളെ പൊലിസ് സേനയില്‍ ഉള്‍പ്പെടുത്താന്‍ വീണ്ടും നീക്കം; കായിക പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്ക് പുനഃപരീക്ഷ

Kerala
  •  3 days ago