HOME
DETAILS

സുരക്ഷിത കേരളം അസാധ്യമോ?

  
backup
November 25, 2022 | 8:55 PM

84534563-2022-nov

ടി.കെ ജോഷി


ക്രമസമാധാന സുരക്ഷാപട്ടികയിൽ കേരളത്തിന്റെ സ്ഥാനം മുൻപിലാണ്. ഇതിൽ മേനിപറയുന്നതിൽ സർക്കാരും ഒട്ടും പിന്നോട്ടല്ല. രാഷ്ട്രീയ വിവാദങ്ങളോ ആരോപണങ്ങളോ ഉയരുമ്പോൾ വരുന്ന ഇത്തരം മികവിന്റെ റിപ്പോർട്ടുകൾ സർക്കാരിനു നൽകുന്ന രക്ഷയും ചെറുതല്ല. എന്നിട്ടും തുടരെത്തുടരെ റിപ്പോർട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ ഭീതിദ ആശങ്കയിൽനിന്ന് മുക്തമല്ല കേരള പൊതുസമൂഹം. ഏറ്റവും ഒടുവിൽ ലഹരിക്കെതിരേ പ്രതികരിച്ച രണ്ടുപേരെ തലശേരിയിൽ ഒരു സംഘം കുത്തിക്കൊന്നു. കൊല്ലപ്പെട്ട രണ്ടുപേരും സി.പി.എം പ്രവർത്തകരുമാണ്. ലഹരിക്കെതിരേയുള്ള സർക്കാർ പ്രതിരോധത്തിന്റെ ഭാഗമായി രണ്ടു സി.പി.എം പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നൊന്നും തലശേരിയിലെ ഇരട്ടക്കൊലപാതകത്തെ പൊലിസും വിശേഷിപ്പിക്കുന്നില്ല. സംഭവത്തെകുറിച്ചുള്ള വിശദ അന്വേഷണം പൊലിസ് ആരംഭിച്ചിട്ടുണ്ട്. ഇത് തലശേരിയിൽ മാത്രമല്ല, കേരളത്തിൽ എവിടെയും സംഭവിക്കാവുന്നതാണ്. ഇത്തരക്കാരുടെ ഇരയാകുന്നവർ ഏത് രാഷ്ട്രീയപ്പാർട്ടിയുടെ പ്രവർത്തകരാണ് എന്നതിനൊന്നും വലിയ പ്രസക്തിയില്ല. കൊലയാളി സംഘത്തിലെ ഒരാൾ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുത്തയാളായിരുന്നു എന്ന വാർത്തയും പുറത്തുവന്നു. മയക്കുമരുന്നിനെ സമൂഹത്തിൽനിന്ന് തുരത്താൻ ചങ്ങല തീർത്തതുകൊണ്ടോ തെരുവു നാടകം കളിച്ചതുകൊണ്ടോ മാത്രം കഴിയണമെന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ലഹരി സംഘത്തിന്റെ് കണ്ണിയാകുന്നവർ ചങ്ങലയുടെ കണ്ണിയുമായേക്കാം, തെരുവു നാടകത്തിന്റെ കാഴ്ചക്കാരനുമായേക്കാം അഭിനേതാവുമാകാം.


ലഹരിയെ പ്രതിരോധിക്കാൻ വൻ തയാറെടുപ്പുമായാണ് സംസ്ഥാന സർക്കാർ ഇപ്പോൾ കർമരംഗത്തുള്ളത്. പ്രതിപക്ഷവും മറ്റ് സാംസ്‌കാരിക സംഘടനകളും സ്ഥാപനങ്ങളുമെല്ലാം ലഹരിയെ തുടച്ചുനീക്കാനുള്ള സർക്കാരിന്റെ പോരാട്ടത്തിൽ സർവ പിന്തുണയുമായി ഒപ്പമുണ്ട്. തീർത്തും ആശാവഹ നീക്കങ്ങൾ. എന്നിട്ടും എന്താണ് നാട്ടിൽ നിന്ന് ലഹരിയും അക്രമവും തുടച്ചു നീക്കാൻ കഴിയാത്തത്. ഓരോ ദിവസവും അക്രമത്തിന്റെയും പീഡനത്തിന്റേയും പുതിയ കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നരബലിയും ദുരഭിമാന കൊലയും നമ്മുടെ കൊച്ചുകേരളത്തിലും റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ആരും അത്ഭുതപ്പെടാറില്ല. ഒരു കാലത്ത് ഉത്തരേന്ത്യയിലെ ഞെട്ടിക്കുന്ന പെട്ടിക്കോളം വാർത്തകളായി പത്രത്താളുകളിൽ ഇടംപിടിച്ചതിനു സമാനമായ സംഭവങ്ങളാണ് ഇപ്പോൾ കേരളത്തിലെ ഏതു ഗ്രാമത്തിലും നഗരത്തിലും സംഭവിച്ചേക്കാവുന്നതോ സംഭവിക്കുന്നതോ ആയി മാറിയിരിക്കുന്നത്.


കേരളത്തിൽ കേസുകൾ വ്യവസ്ഥാപിതമായി രജിസ്റ്റർ ചെയ്യുന്നതുകൊണ്ടാണ് എണ്ണത്തിൽ വർധനയുണ്ടാകുന്നതെന്ന സർക്കാരിന്റെ വാദങ്ങൾക്ക് വലിയ ന്യായീകരണമൊന്നുമില്ല. മദ്യപാനത്തിലും ആത്മഹത്യയിലും സ്ത്രീപീഡനത്തിലുമൊക്കെ കേരളം മുമ്പിൽ തന്നെയുണ്ട്. ഏറെ കുറ്റകൃത്യങ്ങൾക്കും പിന്നിൽ അമിത മദ്യപാനവും ലഹരി ഉപയോഗവും തന്നെയാണ്. എന്നിട്ടും മദ്യപാനത്തെ നിരുത്സാഹപ്പെടുത്തുന്ന ഒരു പദ്ധതിയും സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. കള്ളിനെ ലഹരിയുടെ ഭാഗമായി കാണാനാവില്ലെന്ന ന്യായമാണ് മന്ത്രിമാർ തന്നെ നിരത്തുന്നത്. വീര്യം കുറവാണെങ്കിലും കള്ളും ലഹരി തന്നെയാണ്.


ഇനി ക്രമസമാധാന ചുമതലയുള്ളവരുടെ കാര്യം നോക്കാം. പൊലിസിലും കുറ്റവാളികൾ പെരുകുകയാണ്. ജനമൈത്രി പൊലിസ്, മൈത്രി പൊലിസ് എന്നൊക്കെ പറയാറുണ്ടെങ്കിലും പൊലിസിലെ കുറ്റവാളി മനസിനെ പോലും നിയന്ത്രിക്കാൻ നമുക്കായിട്ടില്ല.


സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന സർക്കാർ ഇപ്പോൾ എല്ലാവർക്കും ബാധ്യതയായി എന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല പറഞ്ഞത് ഈയവസരത്തിൽ പ്രാധാന്യമർഹിക്കുന്നതാണ്. സ്ത്രീകൾക്ക് തലയണക്കടിയിൽ വാക്കത്തിവച്ച് ഉറങ്ങേണ്ടിവരില്ലെന്ന് പറഞ്ഞാണ് ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നത്. അധികാരത്തിൽ വന്ന് ആറു വർഷം പിന്നിട്ടപ്പോൾ ഇതിന് എന്തു മാറ്റം വന്നുവെന്ന പരിശോധന സർക്കാർ തലത്തിലും പാർട്ടി തലത്തിലും ആവശ്യം തന്നെയാണ്.


അക്രമങ്ങളെയും കുറ്റകൃത്യങ്ങളെയും നിയന്ത്രിക്കാൻ സി.സി.ടി.വി കാമറകൾ സ്ഥാപിക്കലാണ് മാർഗമെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ നാടെങ്ങും സി.സി.ടി.വി കാമറകൾ സ്ഥാപിച്ചാൽ അക്രമങ്ങളും മറ്റും ഇല്ലാതാക്കാൻ കഴിയുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ സി.സി.ടി.വി കാമറകളും കാര്യക്ഷമമാക്കാനുള്ള തയാറെടുപ്പിലാണ് പൊലിസുള്ളത്. പൊലിസിന്റെതും സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടേയും അടക്കം ലക്ഷക്കണക്കിന് സി.സി.ടി.വി കാമറകളാണ് കേരളത്തിന്റെ ഓരോ മുക്കിലും മൂലയ്ക്കുമായി ഉള്ളത്. ഇതിൽ പലതും ഇന്ന് പ്രവർത്തനക്ഷമമല്ല എന്നതാണ് മറ്റൊരു യാഥാർഥ്യം. ഈയടുത്തുണ്ടായ പല കുറ്റകൃത്യങ്ങളും തെളിയിക്കുന്നതിൽ സി.സി.ടി.വി ദൃശ്യങ്ങൾ നിർണായക പങ്കുവഹിച്ചെങ്കിലും സ്ഥാപിച്ച കാമറകൾ കേടായതിനാൽ വേണ്ടത്ര തെളിവുകൾ ലഭിക്കാതെ അന്വേഷണം നിലച്ച കേസുകളും ഏറെയാണ്.


സി.സി.ടി.വി കാമറകളുടെ സാന്നിധ്യം കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാനാവില്ലെങ്കിലും കുറ്റവാളികളെ വേഗത്തിൽ കണ്ടുപിടിക്കാനും തുടർകുറ്റകൃത്യങ്ങൾ കുറയ്ക്കാനും സഹായകമാവുമെന്ന കാര്യത്തിൽ സംശയമില്ല. അതിനാൽ തന്നെ എല്ലായിടത്തും നിരീക്ഷണ കണ്ണുകൾ തുറന്നുവയ്ക്കുന്നത് ഗുണം ചെയ്യും. എന്നാൽ വീടിനുപുറത്ത് നിരീക്ഷണ കാമറകൾ സ്ഥാപിച്ച് അവനവനിലേക്ക് ഒതുങ്ങിയ മലയാളികളുകളുടെ കുറ്റകരമായ അനാസ്ഥയും ഇപ്പോഴത്തെ സാഹചര്യത്തിന് ഇടയാക്കിയിട്ടില്ലേ എന്ന ചോദ്യത്തിനും പ്രസക്തിയേറെയാണ്.


ഇന്ന് മിക്ക മലയാളികൾക്കും അവരവരുടെ പരിസരങ്ങൾ പോലും അപരിചിതമാണ്. തന്റെ തൊട്ടടുത്ത് എന്ത് നടക്കുന്നുവെന്ന് പോലും തിരിച്ചറിയാൻ കഴിയാതായിരിക്കുന്നു. ഇങ്ങനെപോയാൽ വീടുകളുടെ അകത്തളം പോലും അന്യമാകുന്ന കാലം വിദൂരമല്ല. വീടിന്റെ പുറവും അയൽവാസികളുടെ പെരുമാറ്റവുമെല്ലാം സി.സി.ടി.വി നൽകുന്ന ദൃശ്യങ്ങളിലൂടെയായിരിക്കും ഓരോരുത്തരും അറിയുന്നതു തന്നെ. ഈ സ്ഥിതിയ്ക്ക് ഇനിയും മാറ്റമുണ്ടായില്ലെങ്കിൽ മലയാളികൾ കൊടുക്കേണ്ട വില വലുതായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വർണ്ണത്തിൽ നിക്ഷേപിച്ചവർക്ക് മൂന്ന് വർഷം കൊണ്ടുണ്ടായത് വമ്പൻ നേട്ടം; പുതിയ ട്രെൻഡായി ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ, വിപണി കീഴടക്കാൻ 'ജെൻ സി' തലമുറയും

uae
  •  a day ago
No Image

ടീമിലെ രണ്ട് താരങ്ങള്‍ക്ക് പരുക്ക്; മൊറോക്കോയ്ക്ക് കനത്ത തിരിച്ചടി

Football
  •  a day ago
No Image

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ശാപം! ഒരു ജനതയെ മുഴുവൻ കണ്ണീരിലാഴ്ത്തി ആന്ദ്രെ എസ്‌കോബാറിന്റെ ജീവനെടുത്ത ആ സെൽഫ് ​ഗോൾ; In-Depth Story

Football
  •  a day ago
No Image

ദുബൈയിൽ വീണ്ടുമൊരു വിസ്മയ നഗരം; 200 ബില്യൺ ദിർഹത്തിന്റെ വമ്പൻ മാസ്റ്റർപ്ലാനുമായി ഇമാർ പ്രോപ്പർട്ടീസ്

uae
  •  a day ago
No Image

കൊല്ലപ്പെട്ട ഇന്ത്യൻ നാവികൻ അവസാന ഫോൺ വിളിയിൽ പറഞ്ഞത്- "അമേരിക്കൻ മുന്നറിയിപ്പ് അവഗണിച്ച് കപ്പൽ ഹോർമുസിലേക്ക് നീങ്ങി"; അന്വേഷണം ആവശ്യപ്പെട്ട് പിതാവ്

National
  •  a day ago
No Image

നിപ:കോഴിക്കോട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, കണ്‍ട്രോള്‍ റൂം തുറന്നു

Kerala
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര: ഉത്തരവിറക്കി ഗതാഗത സെക്രട്ടറി

Kerala
  •  a day ago
No Image

കങ്കാരുക്കളെ കടിച്ചുകീറി ബംഗ്ലാ കടുവകൾ; 23 വർഷമായി ആരും തൊടാത്ത ആ മഹാ നാണക്കേട് ഒടുവിൽ ഓസ്ട്രേലിയക്ക്; ഏകദിന ചരിത്രം മാറ്റിമറിച്ച് ബംഗ്ലാദേശ്!

Cricket
  •  a day ago
No Image

"കാറല്ല, കിണറാണ് താരം"; ജലക്ഷാമം മാറ്റിയെഴുതുന്ന ഉത്തർപ്രദേശിലെ വിവാഹ സങ്കൽപ്പങ്ങൾ

National
  •  a day ago
No Image

ദുബൈയിൽ വ്യാജ ബാങ്ക് ആപ്പ് തട്ടിപ്പ്; പ്രവാസിയുടെ 8 ലക്ഷം ദിർഹം ലോൺ തുക കവർന്നു, പോലീസ് മുന്നറിയിപ്പ്

uae
  •  a day ago