HOME
DETAILS

അലന്‍, താഹ കേസില്‍ എന്‍.ഐ.എയോട് കോടതി 'നിരോധിച്ച പുസ്തകം കൈവശം വച്ചാല്‍ ഭീകര പ്രവര്‍ത്തനമാകുമോ?'

  
backup
September 23, 2021 | 4:32 AM

4565463-23-0

 

ന്യൂഡല്‍ഹി: സര്‍ക്കാര്‍ നിരോധിച്ച പുസ്തകങ്ങള്‍ ആരെങ്കിലും കൈവശം വച്ചാല്‍ അവരെയെല്ലാം ഭീകരവാദക്കേസില്‍ കുടുക്കാന്‍ പറ്റുമോയെന്ന് അലന്‍, താഹ കേസില്‍ എന്‍.ഐ.എയോട് സുപ്രിംകോടതി. കുറ്റകരമായ എന്തെങ്കിലും രേഖകള്‍ അവരുടെ വീടുകളില്‍ നിന്ന് പിടിച്ചെടുത്താല്‍ അവര്‍ ഭീകരസംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരാണെന്ന് എങ്ങനെ അനുമാനിക്കാന്‍ കഴിയുമെന്നും ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, അഭയ് ശ്രീനിവാസ് ഒക എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
20 വയസിന്റെ ആരംഭത്തില്‍ നില്‍ക്കുന്നവരാണ് അലനും താഹയുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അവരുടെ കയ്യില്‍ നിന്ന് ചില രേഖകള്‍ പിടിച്ചെടുത്തു. അതിന്റെ മാത്രം അടിസ്ഥാനത്തില്‍ ഭീകരവാദികളാണെന്ന അനുമാനത്തില്‍ തടവിലാക്കാന്‍ പറ്റുമോ?. അവരില്‍ നിന്ന് ചില പുസ്തകങ്ങള്‍, ലഘുലേഖകള്‍, ബാനറുകള്‍, നോട്ടിസുകള്‍ എന്നിവ പിടിച്ചെടുത്തു. അവര്‍ മുദ്രാവാക്യവും വിളിച്ചു. അവര്‍ ഭീകരസംഘടനകളില്‍ അംഗത്വം എടുക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും കരുതുക. ഇതിന്റെ മാത്രം അടിസ്ഥാനത്തില്‍ യു.എ.പി.എ ചുമത്താന്‍ പറ്റുമോ?. കോടതി ചോദിച്ചു.ഇരുവരും നിരോധിത സംഘടനയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) അംഗങ്ങളാണെന്നായിരുന്നു എന്‍.ഐ.എക്കുവേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു വാദിച്ചത്. അതിന് എന്തു തെളിവുണ്ടെന്നായി കോടതി. അവരില്‍ നിന്ന് നിരോധിത പുസ്തകങ്ങളും രേഖകളും പിടിച്ചെടുത്തെന്ന് എസ്.വി രാജു ചൂണ്ടിക്കാട്ടിയപ്പോള്‍, അവരുടെ വീട്ടില്‍ നിന്നല്ലേ, അല്ലാതെ തെരുവില്‍ വിതരണം ചെയ്യുമ്പോഴല്ലല്ലോ പിടിച്ചതെന്ന് കോടതി തിരിച്ചു ചോദിച്ചു. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എയും ജാമ്യം റദ്ദാക്കിയതിനെതിരേ താഹാ ഫസലുമാണ് സുപ്രിംകോടതിയെ സമീപിച്ചത്. വാദം ഇന്നും തുടരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ക്രിക്കറ്റിന്റെ 1,078 ഏകദിനങ്ങടെ ചരിത്രത്തിൽ ആദ്യം; അഫ്ഗാൻ ടോപ് ഓർഡറിന്റെ തലയറുത്ത് പ്രസിദ്ധും രോഹിത്തും

Cricket
  •  3 days ago
No Image

20 വര്‍ഷങ്ങള്‍, 128 സാക്ഷികള്‍; പവന്‍രാജെ നിംബാല്‍ക്കര്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതേവിട്ടു

National
  •  3 days ago
No Image

ഹൈവേ പട്രോളിങ്ങിനിടെ കാറിടിച്ച സംഭവം; പരുക്കേറ്റ പൊലിസുകാരുടെ കാലുകൾ മുറിച്ചുമാറ്റി

Kerala
  •  3 days ago
No Image

ഒരിക്കലും എഴുന്നേറ്റു നടക്കില്ലെന്ന് വിധിയെഴുതിയ ഡോക്ടർമാർ തോറ്റു; ലോകകപ്പ് റെക്കോർഡുകൾ തകർത്ത് മൊറോക്കോയുടെ അത്ഭുത ബാലൻ

Football
  •  3 days ago
No Image

കൊയിലാണ്ടിയിൽ വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ, ഭർത്താവിനായി ലുക്ക്ഔട്ട് നോട്ടീസ് 

Kerala
  •  3 days ago
No Image

പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ തീര്‍ഥാടകനെ തിരയില്‍പെട്ട് കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 days ago
No Image

നാളെ മുതല്‍ മഴ കനക്കും; ഇന്ന് രണ്ട് ജില്ലകളില്‍ മഴ സാധ്യത, യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക: ഡല്‍ഹിയില്‍ പ്രതിഷേധം ആരംഭിച്ച് 'പാറ്റ'കള്‍

National
  •  3 days ago
No Image

'മുഖ്യമന്ത്രി അഹങ്കാരി, ഇനി കാല് പിടിക്കാനില്ല'; കൂടിക്കാഴ്ച്ചയ്ക്ക് അനുമതി ലഭിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുകുമാരന്‍ നായര്‍

Kerala
  •  3 days ago
No Image

'സിസ്റ്റം നിസ്സംഗത പാലിച്ചു'; തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

Kerala
  •  3 days ago