HOME
DETAILS

അലന്‍, താഹ കേസില്‍ എന്‍.ഐ.എയോട് കോടതി 'നിരോധിച്ച പുസ്തകം കൈവശം വച്ചാല്‍ ഭീകര പ്രവര്‍ത്തനമാകുമോ?'

  
backup
September 23, 2021 | 4:32 AM

4565463-23-0

 

ന്യൂഡല്‍ഹി: സര്‍ക്കാര്‍ നിരോധിച്ച പുസ്തകങ്ങള്‍ ആരെങ്കിലും കൈവശം വച്ചാല്‍ അവരെയെല്ലാം ഭീകരവാദക്കേസില്‍ കുടുക്കാന്‍ പറ്റുമോയെന്ന് അലന്‍, താഹ കേസില്‍ എന്‍.ഐ.എയോട് സുപ്രിംകോടതി. കുറ്റകരമായ എന്തെങ്കിലും രേഖകള്‍ അവരുടെ വീടുകളില്‍ നിന്ന് പിടിച്ചെടുത്താല്‍ അവര്‍ ഭീകരസംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരാണെന്ന് എങ്ങനെ അനുമാനിക്കാന്‍ കഴിയുമെന്നും ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, അഭയ് ശ്രീനിവാസ് ഒക എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
20 വയസിന്റെ ആരംഭത്തില്‍ നില്‍ക്കുന്നവരാണ് അലനും താഹയുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അവരുടെ കയ്യില്‍ നിന്ന് ചില രേഖകള്‍ പിടിച്ചെടുത്തു. അതിന്റെ മാത്രം അടിസ്ഥാനത്തില്‍ ഭീകരവാദികളാണെന്ന അനുമാനത്തില്‍ തടവിലാക്കാന്‍ പറ്റുമോ?. അവരില്‍ നിന്ന് ചില പുസ്തകങ്ങള്‍, ലഘുലേഖകള്‍, ബാനറുകള്‍, നോട്ടിസുകള്‍ എന്നിവ പിടിച്ചെടുത്തു. അവര്‍ മുദ്രാവാക്യവും വിളിച്ചു. അവര്‍ ഭീകരസംഘടനകളില്‍ അംഗത്വം എടുക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും കരുതുക. ഇതിന്റെ മാത്രം അടിസ്ഥാനത്തില്‍ യു.എ.പി.എ ചുമത്താന്‍ പറ്റുമോ?. കോടതി ചോദിച്ചു.ഇരുവരും നിരോധിത സംഘടനയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) അംഗങ്ങളാണെന്നായിരുന്നു എന്‍.ഐ.എക്കുവേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു വാദിച്ചത്. അതിന് എന്തു തെളിവുണ്ടെന്നായി കോടതി. അവരില്‍ നിന്ന് നിരോധിത പുസ്തകങ്ങളും രേഖകളും പിടിച്ചെടുത്തെന്ന് എസ്.വി രാജു ചൂണ്ടിക്കാട്ടിയപ്പോള്‍, അവരുടെ വീട്ടില്‍ നിന്നല്ലേ, അല്ലാതെ തെരുവില്‍ വിതരണം ചെയ്യുമ്പോഴല്ലല്ലോ പിടിച്ചതെന്ന് കോടതി തിരിച്ചു ചോദിച്ചു. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എയും ജാമ്യം റദ്ദാക്കിയതിനെതിരേ താഹാ ഫസലുമാണ് സുപ്രിംകോടതിയെ സമീപിച്ചത്. വാദം ഇന്നും തുടരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേല്‍ക്കും

National
  •  a day ago
No Image

ഷെയ്ഖ് സായിദ് റോഡിലൂടെ ഓടിയത് 3,07,000 പേര്‍; പുതു ചരിതമെഴുതി ദുബൈ റണ്‍ 2025

uae
  •  a day ago
No Image

44 ദിവസത്തിനിടെ ഗസ്സയില്‍ 500 വെടിനിര്‍ത്തല്‍ ലംഘനം; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 24 പേര്‍

International
  •  a day ago
No Image

കാസർകോഡിൽ ഹാനാൻ ഷായുടെ പരുപാടിയിൽ തിക്കും തിരക്കും; നിരവധി പേർ കുഴഞ്ഞുവീണു

Kerala
  •  a day ago
No Image

കേരളത്തിൽ ഇന്നും മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് 

Kerala
  •  a day ago
No Image

ആര്‍എസ്എസ് വിദേശ ഫണ്ട് സ്വീകരിക്കുന്നില്ല; അവകാശവാദവുമായി യോഗി ആദിത്യനാഥ്

National
  •  a day ago
No Image

അയർലന്റിൽ ഹോട്ടലിലെത്തിയ താമസക്കാരുടെ ന​ഗ്നദൃശ്യങ്ങൾ പകർത്തിയ മലയാളി യുവാവിനെ നാടുകടത്തും

International
  •  a day ago
No Image

എസ്.ഐ.ആര്‍; ഇതുവരെ ഡിജിറ്റൈസേഷന്‍ ചെയ്ത ഫോമുകള്‍ 51,38,838; കളക്ഷന്‍ ഹബ്ബുകളുടെ പ്രവര്‍ത്തനം തുടരും; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

Kerala
  •  a day ago
No Image

ജനസാഗരം നിയന്ത്രണം വിട്ടു: കാസർകോട് സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; 15-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  a day ago
No Image

ലീഗ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഇതര മതസ്ഥരില്ല; ഒരുമിച്ച് സമരം ചെയ്ത ഞങ്ങളെ കാര്യം കഴിഞ്ഞപ്പോള്‍ ഒഴിവാക്കി; മുസ്‌ലിം ലീഗിനെതിരെ വെള്ളാപ്പള്ളി നടേശന്‍ 

Kerala
  •  a day ago