HOME
DETAILS

അലന്‍, താഹ കേസില്‍ എന്‍.ഐ.എയോട് കോടതി 'നിരോധിച്ച പുസ്തകം കൈവശം വച്ചാല്‍ ഭീകര പ്രവര്‍ത്തനമാകുമോ?'

  
backup
September 23, 2021 | 4:32 AM

4565463-23-0

 

ന്യൂഡല്‍ഹി: സര്‍ക്കാര്‍ നിരോധിച്ച പുസ്തകങ്ങള്‍ ആരെങ്കിലും കൈവശം വച്ചാല്‍ അവരെയെല്ലാം ഭീകരവാദക്കേസില്‍ കുടുക്കാന്‍ പറ്റുമോയെന്ന് അലന്‍, താഹ കേസില്‍ എന്‍.ഐ.എയോട് സുപ്രിംകോടതി. കുറ്റകരമായ എന്തെങ്കിലും രേഖകള്‍ അവരുടെ വീടുകളില്‍ നിന്ന് പിടിച്ചെടുത്താല്‍ അവര്‍ ഭീകരസംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരാണെന്ന് എങ്ങനെ അനുമാനിക്കാന്‍ കഴിയുമെന്നും ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, അഭയ് ശ്രീനിവാസ് ഒക എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
20 വയസിന്റെ ആരംഭത്തില്‍ നില്‍ക്കുന്നവരാണ് അലനും താഹയുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അവരുടെ കയ്യില്‍ നിന്ന് ചില രേഖകള്‍ പിടിച്ചെടുത്തു. അതിന്റെ മാത്രം അടിസ്ഥാനത്തില്‍ ഭീകരവാദികളാണെന്ന അനുമാനത്തില്‍ തടവിലാക്കാന്‍ പറ്റുമോ?. അവരില്‍ നിന്ന് ചില പുസ്തകങ്ങള്‍, ലഘുലേഖകള്‍, ബാനറുകള്‍, നോട്ടിസുകള്‍ എന്നിവ പിടിച്ചെടുത്തു. അവര്‍ മുദ്രാവാക്യവും വിളിച്ചു. അവര്‍ ഭീകരസംഘടനകളില്‍ അംഗത്വം എടുക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും കരുതുക. ഇതിന്റെ മാത്രം അടിസ്ഥാനത്തില്‍ യു.എ.പി.എ ചുമത്താന്‍ പറ്റുമോ?. കോടതി ചോദിച്ചു.ഇരുവരും നിരോധിത സംഘടനയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) അംഗങ്ങളാണെന്നായിരുന്നു എന്‍.ഐ.എക്കുവേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു വാദിച്ചത്. അതിന് എന്തു തെളിവുണ്ടെന്നായി കോടതി. അവരില്‍ നിന്ന് നിരോധിത പുസ്തകങ്ങളും രേഖകളും പിടിച്ചെടുത്തെന്ന് എസ്.വി രാജു ചൂണ്ടിക്കാട്ടിയപ്പോള്‍, അവരുടെ വീട്ടില്‍ നിന്നല്ലേ, അല്ലാതെ തെരുവില്‍ വിതരണം ചെയ്യുമ്പോഴല്ലല്ലോ പിടിച്ചതെന്ന് കോടതി തിരിച്ചു ചോദിച്ചു. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എയും ജാമ്യം റദ്ദാക്കിയതിനെതിരേ താഹാ ഫസലുമാണ് സുപ്രിംകോടതിയെ സമീപിച്ചത്. വാദം ഇന്നും തുടരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് ഗുരുതര വീഴ്ച്ച; വി.സിമാര്‍ മാപ്പുപറയണം: മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

പ്രതികാരമായി വാഹനത്തിന് തീയിട്ടു; 17കാരി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

National
  •  3 days ago
No Image

ഹിജ്‌റ പുതുവത്സരം; ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  3 days ago
No Image

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ലായ്മ തുടരുന്നു; രാഷ്ട്രീയ ആയുധമാക്കാനില്ല: പിണറായി വിജയന്‍

Kerala
  •  3 days ago
No Image

'അയ്യൂബ് ബഔദി' കാനറികളെ പൂട്ടിയ പതിനെട്ടുകാരൻ; ഫുട്ബോൾ ലോകത്തെ പുതിയ വിസ്മയം

International
  •  3 days ago
No Image

വട്ടിയൂര്‍ക്കാവ് കൗണ്‍സിലര്‍ സുഗതനെതിരേ 19 കേസുകള്‍; വധശ്രമം മുതല്‍ പൊലിസ് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതുവരെ ഗുരുതര ആരോപണങ്ങള്‍

Kerala
  •  3 days ago
No Image

ഫുട്ബോൾ‍ പ്രേമികളുടെ ശ്രദ്ധയക്ക്: ലോകകപ്പ് മത്സരങ്ങൾ കാണാൻ വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബൈ

uae
  •  3 days ago
No Image

ബെംഗളൂരുവിന് ശ്വാസംമുട്ടുന്നു; ജനങ്ങളെ തോൽപ്പിച്ച് വാഹനങ്ങൾ, എണ്ണം 1.25 കോടി കടന്നു

National
  •  3 days ago
No Image

പരീക്ഷാ സംവിധാനത്തിലെ വീഴ്ചകളുടെയും ക്രമക്കേടുകളുടെയും ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം; സിജെപി പ്രതിഷേധത്തില്‍ പ്രകാശ് രാജും പങ്കെടുക്കും

National
  •  3 days ago
No Image

ലണ്ടനില്‍ ഇന്ത്യന്‍ വംശജന്‍ കുത്തേറ്റുമരിച്ചു

International
  •  3 days ago

No Image

'അത് കൃത്യമായ ഓഫ്‌സൈഡാണ്, അത്ര ഉറപ്പുണ്ടെങ്കിൽ അത് എങ്ങനെയെന്ന് തെളിയിച്ചു കാണിക്കട്ടെ'; ഫിഫയെ വെല്ലുവിളിച്ച് ഗാരി നെവില്ലെ, ലോകകപ്പിൽ പെനാൽറ്റി വിവാദം

International
  •  3 days ago
No Image

''ശബരിമല യുവതി പ്രവേശന ദിവസം തന്നെയും എ.ഡി.ജി.പി ശ്രീജിത്തിനെയും ബോധപൂര്‍വ്വം മാറ്റി നിര്‍ത്തി, വിവരമറിഞ്ഞത് ടിവിയിലൂടെ'': വെളിപ്പെടുത്തലുമായി പത്മകുമാര്‍

Kerala
  •  3 days ago
No Image

പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ക്ക് പ്രതീക്ഷ; ആഗോള വിപണിയില്‍ ക്രൂഡ് വില ഇടിഞ്ഞു, ഇന്ത്യയില്‍ ഇന്ധനവില കുറയുമോ?

International
  •  3 days ago
No Image

'ലാഭം മാത്രം നൽകിയാൽ പോര, മൂലധനവും തിരികെ നൽകണം'; ബിസിനസ് പാർട്നർക്ക് 13.5 ലക്ഷം ദിർഹം നൽകാൻ ദുബൈ കോടതിയുടെ ഉത്തരവ്; നിർണ്ണായകമായത് വാട്സ്ആപ്പ് ചാറ്റുകൾ

uae
  •  3 days ago