HOME
DETAILS

അലന്‍, താഹ കേസില്‍ എന്‍.ഐ.എയോട് കോടതി 'നിരോധിച്ച പുസ്തകം കൈവശം വച്ചാല്‍ ഭീകര പ്രവര്‍ത്തനമാകുമോ?'

  
backup
September 23, 2021 | 4:32 AM

4565463-23-0

 

ന്യൂഡല്‍ഹി: സര്‍ക്കാര്‍ നിരോധിച്ച പുസ്തകങ്ങള്‍ ആരെങ്കിലും കൈവശം വച്ചാല്‍ അവരെയെല്ലാം ഭീകരവാദക്കേസില്‍ കുടുക്കാന്‍ പറ്റുമോയെന്ന് അലന്‍, താഹ കേസില്‍ എന്‍.ഐ.എയോട് സുപ്രിംകോടതി. കുറ്റകരമായ എന്തെങ്കിലും രേഖകള്‍ അവരുടെ വീടുകളില്‍ നിന്ന് പിടിച്ചെടുത്താല്‍ അവര്‍ ഭീകരസംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരാണെന്ന് എങ്ങനെ അനുമാനിക്കാന്‍ കഴിയുമെന്നും ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, അഭയ് ശ്രീനിവാസ് ഒക എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
20 വയസിന്റെ ആരംഭത്തില്‍ നില്‍ക്കുന്നവരാണ് അലനും താഹയുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അവരുടെ കയ്യില്‍ നിന്ന് ചില രേഖകള്‍ പിടിച്ചെടുത്തു. അതിന്റെ മാത്രം അടിസ്ഥാനത്തില്‍ ഭീകരവാദികളാണെന്ന അനുമാനത്തില്‍ തടവിലാക്കാന്‍ പറ്റുമോ?. അവരില്‍ നിന്ന് ചില പുസ്തകങ്ങള്‍, ലഘുലേഖകള്‍, ബാനറുകള്‍, നോട്ടിസുകള്‍ എന്നിവ പിടിച്ചെടുത്തു. അവര്‍ മുദ്രാവാക്യവും വിളിച്ചു. അവര്‍ ഭീകരസംഘടനകളില്‍ അംഗത്വം എടുക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും കരുതുക. ഇതിന്റെ മാത്രം അടിസ്ഥാനത്തില്‍ യു.എ.പി.എ ചുമത്താന്‍ പറ്റുമോ?. കോടതി ചോദിച്ചു.ഇരുവരും നിരോധിത സംഘടനയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) അംഗങ്ങളാണെന്നായിരുന്നു എന്‍.ഐ.എക്കുവേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു വാദിച്ചത്. അതിന് എന്തു തെളിവുണ്ടെന്നായി കോടതി. അവരില്‍ നിന്ന് നിരോധിത പുസ്തകങ്ങളും രേഖകളും പിടിച്ചെടുത്തെന്ന് എസ്.വി രാജു ചൂണ്ടിക്കാട്ടിയപ്പോള്‍, അവരുടെ വീട്ടില്‍ നിന്നല്ലേ, അല്ലാതെ തെരുവില്‍ വിതരണം ചെയ്യുമ്പോഴല്ലല്ലോ പിടിച്ചതെന്ന് കോടതി തിരിച്ചു ചോദിച്ചു. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എയും ജാമ്യം റദ്ദാക്കിയതിനെതിരേ താഹാ ഫസലുമാണ് സുപ്രിംകോടതിയെ സമീപിച്ചത്. വാദം ഇന്നും തുടരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു, മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

Kerala
  •  a day ago
No Image

ഒസിഐ കാർഡോ പാസ്‌പോർട്ടോ ഇല്ലെങ്കിൽ മൃതദേഹം വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാനാവില്ല: നിർണ്ണായക വിധിയുമായി ഹൈക്കോടതി

Kerala
  •  a day ago
No Image

 'വെടിനിര്‍ത്തല്‍ തുടരും' പ്രഖ്യാപനവുമായി ട്രംപ്, ഇറാനെതിരായ നാവിക ഉപരോധം അവസാനിപ്പിക്കില്ലെന്നും പ്രഖ്യാപനം

International
  •  a day ago
No Image

തൃശൂർ പൂരം നടത്തിപ്പ്: നിർണ്ണായക യോഗം വ്യാഴാഴ്ച; ദേവസ്വങ്ങളുമായി മന്ത്രി വി.എൻ. വാസവൻ ചർച്ച നടത്തും

Kerala
  •  a day ago
No Image

പത്തു വർഷം, നാനൂറോളം അപകടങ്ങൾ, ആയിരത്തിലേറെ ജീവനുകൾ; കേരളത്തെ നടുക്കി വെടിക്കെട്ട് അപകടങ്ങൾ തുടർക്കഥയാകുന്നു

Kerala
  •  a day ago
No Image

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വെടിക്കെട്ട് അപകടങ്ങൾ തൃശൂരിൽ; പിന്നാലെ പാലക്കാടും എറണാകുളവും

Kerala
  •  a day ago
No Image

സ്‌ഫോടന ശബ്ദം കേട്ട് ഉച്ചമയക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു; നോക്കുമ്പോള്‍ ജനാലച്ചില്ലുകള്‍ തകര്‍ന്ന നിലയില്‍, ആറു വയസ്സുകാരിയുടെ കാലില്‍ ചില്ലുകള്‍ തുളച്ചു കയറി, സംഭവം മീറ്ററുകള്‍ക്കപ്പുറത്തെ വീട്ടില്‍

Kerala
  •  a day ago
No Image

തിരിച്ചടിയായി ഇറാൻ യുദ്ധവും പോപ്പുമായുള്ള തർക്കവും; ഭരണകാലത്തെ ഏറ്റവും കുറഞ്ഞ ജനപ്രീതിയിൽ ട്രംപ്

International
  •  a day ago
No Image

സെൻസസ് ഇനി വിരൽത്തുമ്പിൽ; ഉദ്യോഗസ്ഥരെ കാത്തിരിക്കാതെ വീട്ടിലിരുന്ന് നടപടികൾ പൂർത്തിയാക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം

Kerala
  •  a day ago
No Image

ഘടകകക്ഷികൾക്ക് സീറ്റുകൾ വാരിക്കോരി നൽകി; ബി.ജെ.പിയിൽ പൊട്ടിത്തെറി, കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്കെതിരേ പ്രാദേശിക നേതാക്കൾ

Kerala
  •  a day ago


No Image

മുണ്ടത്തിക്കോട് സ്‌ഫോടനം:  പോസ്റ്റ്‌മോര്‍ട്ടം പുരോഗമിക്കുന്നു; മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞു, പരുക്കേറ്റവരില്‍ രണ്ട് പേര്‍ വെന്റിലേറ്ററില്‍ 

Kerala
  •  a day ago
No Image

തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾക്കെതിരേ പ്രവർത്തനം; വടകരയിലും നാദാപുരത്തും ഒൻപത് നേതാക്കളെ ബി.ജെ.പി പുറത്താക്കി

Kerala
  •  a day ago
No Image

കോഴിക്കോട് നസ്രീന വധക്കേസ്: ഫോണുകൾ കിണറ്റിലെറിഞ്ഞത് പ്രതിയെന്ന് സ്ഥിരീകരണം; കേസിലെ ദുരൂഹത നീക്കി സിസിടിവി ദൃശ്യങ്ങൾ

Kerala
  •  a day ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മൃതദേഹങ്ങൾക്കായി കഡാവർ നായ്ക്കളെ ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചു; വിദഗ്ധ ഡോക്ടർമാരുടെ സംഘം തൃശ്ശൂരിലെത്തി

Kerala
  •  a day ago