HOME
DETAILS

കളങ്കിതരോട് വിട്ടുവീഴ്ചയില്ലെന്ന് സിദ്ദു ; പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും അസ്വാരസ്യം

ADVERTISEMENT
  
backup
September 30 2021 | 04:09 AM

785245345-2
 
 
ചണ്ഡിഗഢ്: പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷസ്ഥാനത്തുനിന്ന് നവജ്യോത് സിങ് സിദ്ദു രാജിവച്ചതിനെ തുടര്‍ന്ന് വീണ്ടും പഞ്ചാബ് കോണ്‍ഗ്രസില്‍ അസ്വാരസ്യം. രാജിവയ്ക്കാനുള്ള സിദ്ദുവിന്റെ തീരുമാനത്തോട് ഹൈക്കമാന്‍ഡ് അതൃപ്തിയറിയിച്ചെങ്കിലും രാജി സ്വീകരിക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. 
നേരത്തെ മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിങ്ങിന്റെ രാജിക്കു പിന്നാലെ ചരന്‍ജിത് സിങ് ചന്നി അധികാരമേറ്റതോടെ പി.സി.സി അധ്യക്ഷനും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് അവസാനിച്ചെന്നു കരുതിയിരുന്നു. 
 
എന്നാല്‍ ചന്നി മന്ത്രിസഭയിലെയും ഉദ്യോഗസ്ഥതലത്തിലെയും ചിലരുടെ സാന്നിധ്യമാണ് സിദ്ദുവിനെ ചൊടിപ്പിച്ചതും പൊടുന്നനെ രാജിയിലേക്കു നയിച്ചതും. തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ പാര്‍ട്ടിയിലെ കെട്ടുറപ്പിനെ സിദ്ദുവിന്റെ രാജി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. 
കളങ്കിതരോട് വിട്ടുവീഴ്ചയില്ലെന്നും പഞ്ചാബിനു വേണ്ടി പോരാടുമെന്നുമാണ് രാജിക്കു ശേഷം സിദ്ദു പ്രതികരിച്ചത്. വ്യക്തിപരമായ ആവശ്യത്തിനു വേണ്ടിയല്ല പോരാടുന്നത്. ആദര്‍ശത്തിനു വേണ്ടിയാണ്. 
 
കറപുരണ്ട മന്ത്രിമാരെ വീണ്ടും മന്ത്രിസഭയിലെടുത്തത് അംഗീകരിക്കാനാവില്ല. ധര്‍മസമരത്തില്‍ വിട്ടുവീഴ്ചയില്ല. അന്ത്യശ്വാസം വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, വിഷയം പരിഹരിക്കാന്‍ പഞ്ചാബില്‍ എ.ഐ.സി.സി നിരീക്ഷകന്‍ ഹാരിഷ് ചൗധരി എത്തി. 
ഇന്നലെ രാവിലെയെത്തിയ അദ്ദേഹം സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി. ജൂലൈ 23ന് പി.സി.സി അധ്യക്ഷനായ ശേഷം സിദ്ദു അമരീന്ദറിനെതിരേ നീക്കം തുടങ്ങിയിരുന്നു. സെപ്റ്റംബര്‍ 18ന് അമരീന്ദര്‍ രാജിവച്ചു. 
 
പുതിയ സര്‍ക്കാരിനോടുള്ള അതൃപ്തിയാണ് സിദ്ദുവിനെ രാജിക്കു പ്രേരിപ്പിച്ചതെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 
മന്ത്രിസഭയില്‍നിന്ന് കളങ്കിതനായ മന്ത്രി റാണാ ഗുര്‍ജിത് സിങ്ങിനെ നീക്കുക എന്നതാണ് സിദ്ദുവിന്റെ പ്രധാന ആവശ്യം. എസ്.ഐ.ടി മേധാവി സ്ഥാനത്തുനിന്ന് ഡി.ജി.പി സഹോട്ടയെ നീക്കുക, അഡ്വക്കറ്റ് ജനറല്‍ എ.പി.എസ് ഡിയോളിനെ നീക്കുക എന്നിവയാണ് മറ്റാവശ്യങ്ങള്‍. ബെഹ്ബല്‍ കലാന്‍ വെടിവയ്പു കേസില്‍ പ്രതികള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയയാളാണ് സഹോട്ട. 
 
ഇതേ കേസില്‍ പ്രതികളുടെ അഭിഭാഷകനായിരുന്നു അഡ്വക്കറ്റ് ജനറലായ എ.പി.എസ് ഡിയോള്‍. മുന്‍ ഡി.ജി.പി സുമേദ് സെയ്‌നിക്ക് കേസില്‍ ജാമ്യം നേടിക്കൊടുത്തത് ഇദ്ദേഹമാണ്. 
ഇവരെ നീക്കാതെ ഇനി പി.സി.സി അധ്യക്ഷനാകില്ലെന്നാണ് സിദ്ദുവിന്റെ നിലപാട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

No Image

സഊദിയില്‍ സ്ത്രീയെ ശല്യപ്പെടുത്തിയ ഇന്ത്യക്കാരൻ അറസ്റ്റിൽ

Saudi-arabia
  •a day ago
No Image

വധുവിന്റെ വിരലടയാളമുണ്ടങ്കിലേ വിവാഹം നിയമപരമാവൂ; പുതിയ നിയമവുമായി കുവൈത്ത്

Kuwait
  •a day ago
No Image

പെഡസ്ട്രിയൻ ക്രോസിങ് സിഗ്നൽ ലംഘിച്ചാൽ കാൽനടക്കാർക്കും പിഴ; 400 ദിർഹം പിഴ ചുമത്തുമെന്ന് അജ്‌മാൻ പൊലീസ്

uae
  •a day ago
No Image

പിറന്നുവീണ കുഞ്ഞിന്റെ വായിൽ 32 പല്ലുകൾ; അറിയാം "നാറ്റൽ ടീത്ത്" അവസ്ഥയെക്കുറിച്ച്

International
  •a day ago
No Image

സുപ്രഭാതം വാർഷിക കാംപയിൻ വൻ വിജയമാക്കുക: സമസ്ത ഏകോപന സമിതി

organization
  •a day ago
No Image

യുഎഇ; കൈവശം 60,000 ദിർഹമിന് മുകളിലുള്ള പണവും ആഭരണങ്ങളുമുണ്ടോ? യാത്രക്കാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

uae
  •a day ago
No Image

കറന്റ് അഫയേഴ്സ്-25/07/2024

latest
  •2 days ago
No Image

ഒമാന്‍, ഇന്ത്യ വ്യാപാര സഹകരണം ആഘോഷിക്കാന്‍ ലുലു

oman
  •2 days ago
No Image

അര്‍ജുന്റെ കുടുംബത്തിനെതിരേ സൈബര്‍ ആക്രമണം; യുവജന കമ്മീഷന്‍ കേസെടുത്തു

Kerala
  •2 days ago
No Image

നീറ്റില്‍ പുതുക്കിയ റാങ്കിലിസ്റ്റ് പ്രസിദ്ധീകരിച്ചു; 44 പേര്‍ക്ക് ഒന്നാം റാങ്ക് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് 

Kerala
  •2 days ago
ADVERTISEMENT
No Image

ദുബൈയില്‍ എസ്.എം.ഇകളുടെ എണ്ണത്തില്‍ വന്‍ വളര്‍ച്ച

uae
  •a day ago
No Image

നെടുമ്പാശ്ശേരിയിൽ സ്വയം എമിഗ്രേഷൻ പൂർത്തിയാക്കാം

Kerala
  •a day ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയില്‍ കഴിയുന്ന മൂന്നരവയസ്സുകാരന്‍ വെന്റിലേറ്ററില്‍ തുടരുന്നു

Kerala
  •a day ago
No Image

എന്നാലും എന്റെ ഹവായ് ചെരുപ്പേ...! നിനക്ക് ലക്ഷങ്ങള്‍ വിലയോ 

justin
  •a day ago
No Image

ഷൊർണ്ണൂർ - കണ്ണൂർ പാസഞ്ചർ കാലാവധി 31ന് അവസാനിക്കും; സ്ഥിരപ്പെടുത്തിയില്ലെങ്കിൽ മലബാറിലെ യാത്രാ ദുരിതം ഇരട്ടിക്കും

Kerala
  •a day ago
No Image

അര്‍ജ്ജുനായി പതിനൊന്നാം നാള്‍; തെരച്ചിലിന് തടസ്സമായി മഴയും അടിയൊഴുക്കും

Kerala
  •a day ago
No Image

ഇന്ന് കാർഗിൽ വിജയദിനം : ഭാര്യമരിക്കുമ്പോഴും യുദ്ധമുഖത്ത് ഓർമകളിൽ മുൻ സൈനികൻ അബ്ദുൽ മദീദ്

National
  •a day ago
No Image

കാർഗിൽ രക്തസാക്ഷിത്വത്തിന് 25 ആണ്ട്: ഈ കത്ത് പറയുന്നു, ആ ധീരതയുടെ പോരാട്ട വീര്യങ്ങൾ, ഈ ഉമ്മയുടെ സഹനത്തിൻ്റെ കണ്ണീരും

latest
  •a day ago
No Image

ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

Weather
  •a day ago

ADVERTISEMENT