HOME
DETAILS

കളങ്കിതരോട് വിട്ടുവീഴ്ചയില്ലെന്ന് സിദ്ദു ; പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും അസ്വാരസ്യം

  
backup
September 30, 2021 | 4:40 AM

785245345-2
 
 
ചണ്ഡിഗഢ്: പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷസ്ഥാനത്തുനിന്ന് നവജ്യോത് സിങ് സിദ്ദു രാജിവച്ചതിനെ തുടര്‍ന്ന് വീണ്ടും പഞ്ചാബ് കോണ്‍ഗ്രസില്‍ അസ്വാരസ്യം. രാജിവയ്ക്കാനുള്ള സിദ്ദുവിന്റെ തീരുമാനത്തോട് ഹൈക്കമാന്‍ഡ് അതൃപ്തിയറിയിച്ചെങ്കിലും രാജി സ്വീകരിക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. 
നേരത്തെ മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിങ്ങിന്റെ രാജിക്കു പിന്നാലെ ചരന്‍ജിത് സിങ് ചന്നി അധികാരമേറ്റതോടെ പി.സി.സി അധ്യക്ഷനും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് അവസാനിച്ചെന്നു കരുതിയിരുന്നു. 
 
എന്നാല്‍ ചന്നി മന്ത്രിസഭയിലെയും ഉദ്യോഗസ്ഥതലത്തിലെയും ചിലരുടെ സാന്നിധ്യമാണ് സിദ്ദുവിനെ ചൊടിപ്പിച്ചതും പൊടുന്നനെ രാജിയിലേക്കു നയിച്ചതും. തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ പാര്‍ട്ടിയിലെ കെട്ടുറപ്പിനെ സിദ്ദുവിന്റെ രാജി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. 
കളങ്കിതരോട് വിട്ടുവീഴ്ചയില്ലെന്നും പഞ്ചാബിനു വേണ്ടി പോരാടുമെന്നുമാണ് രാജിക്കു ശേഷം സിദ്ദു പ്രതികരിച്ചത്. വ്യക്തിപരമായ ആവശ്യത്തിനു വേണ്ടിയല്ല പോരാടുന്നത്. ആദര്‍ശത്തിനു വേണ്ടിയാണ്. 
 
കറപുരണ്ട മന്ത്രിമാരെ വീണ്ടും മന്ത്രിസഭയിലെടുത്തത് അംഗീകരിക്കാനാവില്ല. ധര്‍മസമരത്തില്‍ വിട്ടുവീഴ്ചയില്ല. അന്ത്യശ്വാസം വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, വിഷയം പരിഹരിക്കാന്‍ പഞ്ചാബില്‍ എ.ഐ.സി.സി നിരീക്ഷകന്‍ ഹാരിഷ് ചൗധരി എത്തി. 
ഇന്നലെ രാവിലെയെത്തിയ അദ്ദേഹം സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി. ജൂലൈ 23ന് പി.സി.സി അധ്യക്ഷനായ ശേഷം സിദ്ദു അമരീന്ദറിനെതിരേ നീക്കം തുടങ്ങിയിരുന്നു. സെപ്റ്റംബര്‍ 18ന് അമരീന്ദര്‍ രാജിവച്ചു. 
 
പുതിയ സര്‍ക്കാരിനോടുള്ള അതൃപ്തിയാണ് സിദ്ദുവിനെ രാജിക്കു പ്രേരിപ്പിച്ചതെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 
മന്ത്രിസഭയില്‍നിന്ന് കളങ്കിതനായ മന്ത്രി റാണാ ഗുര്‍ജിത് സിങ്ങിനെ നീക്കുക എന്നതാണ് സിദ്ദുവിന്റെ പ്രധാന ആവശ്യം. എസ്.ഐ.ടി മേധാവി സ്ഥാനത്തുനിന്ന് ഡി.ജി.പി സഹോട്ടയെ നീക്കുക, അഡ്വക്കറ്റ് ജനറല്‍ എ.പി.എസ് ഡിയോളിനെ നീക്കുക എന്നിവയാണ് മറ്റാവശ്യങ്ങള്‍. ബെഹ്ബല്‍ കലാന്‍ വെടിവയ്പു കേസില്‍ പ്രതികള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയയാളാണ് സഹോട്ട. 
 
ഇതേ കേസില്‍ പ്രതികളുടെ അഭിഭാഷകനായിരുന്നു അഡ്വക്കറ്റ് ജനറലായ എ.പി.എസ് ഡിയോള്‍. മുന്‍ ഡി.ജി.പി സുമേദ് സെയ്‌നിക്ക് കേസില്‍ ജാമ്യം നേടിക്കൊടുത്തത് ഇദ്ദേഹമാണ്. 
ഇവരെ നീക്കാതെ ഇനി പി.സി.സി അധ്യക്ഷനാകില്ലെന്നാണ് സിദ്ദുവിന്റെ നിലപാട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻഷുറൻസ് ക്ലെയിം വൈകിയാൽ ആനുകൂല്യം നിഷേധിക്കാനാവില്ല; ഇൻഷുറൻസ് കമ്പനിക്ക് ഹൈക്കോടതിയുടെ 'ഷോക്ക്'

Kerala
  •  5 days ago
No Image

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കയുമരുത്; അങ്കണവാടി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം 

Kerala
  •  5 days ago
No Image

ഭുവനേശ്വറിൽ ക്രൂരത; ജിആർപി കോൺസ്റ്റബിളിനെ ആൾക്കൂട്ടം തല്ലിക്കൊന്നു, സുഹൃത്തിന് ഗുരുതര പരുക്ക്

National
  •  5 days ago
No Image

ഇനി വിട്ടുവീഴ്ചയില്ല; എഐ കാമറ ചതിച്ചവര്‍ക്ക് പണി വരുന്നു, പിഴ അടച്ചില്ലെങ്കില്‍ വാഹനം കരിമ്പട്ടികയിലേക്ക്

Kerala
  •  5 days ago
No Image

  ചായയ്ക്ക് 16, ഊണിന് 120; പാചകവാതക വിലവര്‍ധനയില്‍ ഹോട്ടല്‍ വിഭവങ്ങള്‍ക്ക് തീ വില

Kerala
  •  5 days ago
No Image

ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല കേസ്: വിചാരണയിലെ മെല്ലെപ്പോക്കിൽ സുപ്രിംകോടതിക്ക് അതൃപ്തി

National
  •  5 days ago
No Image

ബി.ജെ.പി വോട്ടുകളിൽ വൻ ഇടിവ്; തൃശൂരിൽ സുരേഷ് ഗോപി 'പ്രഭാവം' മങ്ങിയോ? എൻ.ഡി.എയിൽ വിമർശനം ശക്തം

Kerala
  •  5 days ago
No Image

"കർമ്മയ്ക്ക് വഴിതെറ്റില്ല, നിശബ്ദ ദ്രോഹങ്ങൾക്ക് കണക്കുചോദിക്കും"; സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി വിനോദിനി കോടിയേരി

Kerala
  •  5 days ago
No Image

ഭരണമുന്നണിയിലെ ഇടതുമുന്നണി

Kerala
  •  5 days ago
No Image

മുഖ്യമന്ത്രി ആര്; ഹൈക്കമാൻഡുമായി ഇന്ന് നേതാക്കൾ കൂടിക്കാഴ്ച നടത്തും

Kerala
  •  5 days ago