HOME
DETAILS

കളങ്കിതരോട് വിട്ടുവീഴ്ചയില്ലെന്ന് സിദ്ദു ; പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും അസ്വാരസ്യം

  
backup
September 30, 2021 | 4:40 AM

785245345-2
 
 
ചണ്ഡിഗഢ്: പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷസ്ഥാനത്തുനിന്ന് നവജ്യോത് സിങ് സിദ്ദു രാജിവച്ചതിനെ തുടര്‍ന്ന് വീണ്ടും പഞ്ചാബ് കോണ്‍ഗ്രസില്‍ അസ്വാരസ്യം. രാജിവയ്ക്കാനുള്ള സിദ്ദുവിന്റെ തീരുമാനത്തോട് ഹൈക്കമാന്‍ഡ് അതൃപ്തിയറിയിച്ചെങ്കിലും രാജി സ്വീകരിക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. 
നേരത്തെ മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിങ്ങിന്റെ രാജിക്കു പിന്നാലെ ചരന്‍ജിത് സിങ് ചന്നി അധികാരമേറ്റതോടെ പി.സി.സി അധ്യക്ഷനും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് അവസാനിച്ചെന്നു കരുതിയിരുന്നു. 
 
എന്നാല്‍ ചന്നി മന്ത്രിസഭയിലെയും ഉദ്യോഗസ്ഥതലത്തിലെയും ചിലരുടെ സാന്നിധ്യമാണ് സിദ്ദുവിനെ ചൊടിപ്പിച്ചതും പൊടുന്നനെ രാജിയിലേക്കു നയിച്ചതും. തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ പാര്‍ട്ടിയിലെ കെട്ടുറപ്പിനെ സിദ്ദുവിന്റെ രാജി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. 
കളങ്കിതരോട് വിട്ടുവീഴ്ചയില്ലെന്നും പഞ്ചാബിനു വേണ്ടി പോരാടുമെന്നുമാണ് രാജിക്കു ശേഷം സിദ്ദു പ്രതികരിച്ചത്. വ്യക്തിപരമായ ആവശ്യത്തിനു വേണ്ടിയല്ല പോരാടുന്നത്. ആദര്‍ശത്തിനു വേണ്ടിയാണ്. 
 
കറപുരണ്ട മന്ത്രിമാരെ വീണ്ടും മന്ത്രിസഭയിലെടുത്തത് അംഗീകരിക്കാനാവില്ല. ധര്‍മസമരത്തില്‍ വിട്ടുവീഴ്ചയില്ല. അന്ത്യശ്വാസം വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, വിഷയം പരിഹരിക്കാന്‍ പഞ്ചാബില്‍ എ.ഐ.സി.സി നിരീക്ഷകന്‍ ഹാരിഷ് ചൗധരി എത്തി. 
ഇന്നലെ രാവിലെയെത്തിയ അദ്ദേഹം സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി. ജൂലൈ 23ന് പി.സി.സി അധ്യക്ഷനായ ശേഷം സിദ്ദു അമരീന്ദറിനെതിരേ നീക്കം തുടങ്ങിയിരുന്നു. സെപ്റ്റംബര്‍ 18ന് അമരീന്ദര്‍ രാജിവച്ചു. 
 
പുതിയ സര്‍ക്കാരിനോടുള്ള അതൃപ്തിയാണ് സിദ്ദുവിനെ രാജിക്കു പ്രേരിപ്പിച്ചതെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 
മന്ത്രിസഭയില്‍നിന്ന് കളങ്കിതനായ മന്ത്രി റാണാ ഗുര്‍ജിത് സിങ്ങിനെ നീക്കുക എന്നതാണ് സിദ്ദുവിന്റെ പ്രധാന ആവശ്യം. എസ്.ഐ.ടി മേധാവി സ്ഥാനത്തുനിന്ന് ഡി.ജി.പി സഹോട്ടയെ നീക്കുക, അഡ്വക്കറ്റ് ജനറല്‍ എ.പി.എസ് ഡിയോളിനെ നീക്കുക എന്നിവയാണ് മറ്റാവശ്യങ്ങള്‍. ബെഹ്ബല്‍ കലാന്‍ വെടിവയ്പു കേസില്‍ പ്രതികള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയയാളാണ് സഹോട്ട. 
 
ഇതേ കേസില്‍ പ്രതികളുടെ അഭിഭാഷകനായിരുന്നു അഡ്വക്കറ്റ് ജനറലായ എ.പി.എസ് ഡിയോള്‍. മുന്‍ ഡി.ജി.പി സുമേദ് സെയ്‌നിക്ക് കേസില്‍ ജാമ്യം നേടിക്കൊടുത്തത് ഇദ്ദേഹമാണ്. 
ഇവരെ നീക്കാതെ ഇനി പി.സി.സി അധ്യക്ഷനാകില്ലെന്നാണ് സിദ്ദുവിന്റെ നിലപാട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; മനംനൊന്ത് ഭർത്താവും വിവാഹത്തിന് മധ്യസ്ഥത വഹിച്ച ബന്ധുവും ജീവനൊടുക്കി

crime
  •  2 days ago
No Image

അഭ്യൂഹങ്ങൾക്ക് വിരാമം; കോൺഗ്രസ് വിട്ട് എങ്ങോട്ടുമില്ലെന്ന് തരൂർ, കരുത്തായി ഹൈക്കമാൻഡ് ഇടപെടൽ

Kerala
  •  2 days ago
No Image

മാരുതി 800 ബാക്കിയാക്കി ഡോ. സി.ജെ. റോയ് മടങ്ങി; ആദ്യ പ്രണയത്തിന് നൽകിയത് 10 ലക്ഷം

auto-mobile
  •  2 days ago
No Image

പടത്തലവനില്ലാത്ത പടയാളികൾ; സൂപ്പർ താരങ്ങളുടെ 'ഈഗോ' യുദ്ധത്തിൽ തകർന്നടിയുന്ന റയൽ മാഡ്രിഡ്; In- Depth Story

Football
  •  2 days ago
No Image

അസര്‍ബൈജാന്‍ പാര്‍ലമെന്റ് സ്പീക്കറുമായി ഒമാന്‍ വിദേശമന്ത്രി കൂടിക്കാഴ്ച നടത്തി

oman
  •  2 days ago
No Image

കൂടോത്ര വിവാദവും കളം വിടലും; സെനഗലിനും മൊറോക്കോയ്ക്കും കോടികളുടെ പിഴ, താരങ്ങൾക്ക് വിലക്ക്

Football
  •  2 days ago
No Image

ഇലക്ട്രിക് ഓട്ടോ വാങ്ങാൻ 1 ലക്ഷം വരെ സബ്‌സിഡി; സ്ത്രീകൾക്കായി പുതിയ പദ്ധതിയുമായി മുന്നാക്ക ക്ഷേമ കോർപ്പറേഷൻ

Kerala
  •  2 days ago
No Image

വിദേശത്തുളള പൗരന്മാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍; ഒമാന്‍-യുഎഇ ചര്‍ച്ചകള്‍

oman
  •  2 days ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയിൽ പിഴവെന്ന് പരാതി; യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ അവഗണന.

Kerala
  •  2 days ago
No Image

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയി ജീവനൊടുക്കി; മരണം ഇഡി റെയ്ഡിനിടെ

Kerala
  •  2 days ago