HOME
DETAILS

സൂഫിയും വഞ്ചകിയായ ഭാര്യയും

  
backup
October 23, 2021 | 8:00 PM

656353-2

പുനരാഖ്യാനം:
എ.കെ അബ്ദുല്‍ മജീദ്

സത്യസന്ധനും കഠിനാധ്വാനിയുമായ ഒരു സൂഫി കച്ചവടക്കാരനുണ്ടായിരുന്നു. അദ്ദേഹം തന്റെ ഭാര്യയെ വളരെയധികം സ്‌നേഹിച്ചു. അവള്‍ക്കുവേണ്ടി ഭൂമിയുടെ ഏതറ്റം വരെയും പോവാന്‍ അദ്ദേഹം തയാറായിരുന്നു. കുറച്ചുകാലമായി സൂഫിക്ക് ഭാര്യയെ സംശയമാണ്. എന്നാല്‍ അങ്ങനെ സംശയിക്കുന്നതില്‍ അദ്ദേഹത്തിനു ലജ്ജയുമുണ്ട്. ഒരു ദിവസം അദ്ദേഹം പതിവിലും നേരത്തെ വീട്ടില്‍ പോവാന്‍ തീരുമാനിച്ചു. വീട്ടിലെത്തി മുന്‍വാതില്‍ തുറന്ന അദ്ദേഹം കണ്ടത് തന്റെ ഭാര്യ ഒരു വഴിയോരക്കച്ചവടക്കാരനുമായി പ്രേമസല്ലാപത്തില്‍ ഏര്‍പ്പെടുന്നതാണ്.


സൂഫി അകത്തുകടന്നു വാതിലടച്ചു. ജാരനു പുറത്തുകടക്കാനുള്ള പഴുത് അതോടെ അടഞ്ഞു. പക്ഷേ, ദീര്‍ഘദൃഷ്ടിയുളള സൂഫി ബഹളമുണ്ടാക്കി അയല്‍ക്കാരുടെ മുമ്പില്‍ സ്വന്തം ഭാര്യയെ നാണം കെടുത്താന്‍ ഇഷ്ടപ്പെട്ടില്ല. അതിന്റെ കുറച്ചില്‍ തനിക്കുകൂടിയാണല്ലോ.


ഉചിതമായ രീതിയില്‍ എങ്ങനെ പ്രതികരിക്കാം എന്ന് അദ്ദേഹം തലപുകഞ്ഞ് ആലോചിക്കുകയായിരുന്നു. ഭര്‍ത്താവിനെ കബളിപ്പിച്ച് എങ്ങനെ രക്ഷപ്പെടാം എന്നു ചിന്തിച്ചുകൊണ്ടിരുന്ന ഭാര്യ പെട്ടെന്ന് തന്ത്രപരമായി ജാരനെ ബുര്‍ഖ ധരിപ്പിച്ചു. തന്റെ കൂടെയുള്ളത് വിവാഹമന്വേഷിച്ചുവന്ന സ്ത്രീയാണെന്ന് അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു.


ഭാര്യയുടെ കുതന്ത്രം സൂഫിക്കു മനസിലായെങ്കിലും തല്‍ക്കാലം അതു പുറത്തുകാണിക്കാതെ ആ കളിയില്‍ പങ്കുചേരാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.
'ഈ മഹതി നമ്മളില്‍നിന്ന് എന്താണാവശ്യപ്പെടുന്നത്?'- സൂഫി ചോദിച്ചു.
'നമ്മുടെ മകളെ അവരുടെ മകനുവേണ്ടി അവര്‍ വിവാഹമന്വേഷിക്കുന്നു. മകളെ കാണാനാണ് ഇവര്‍ വന്നത്. മകള്‍ സ്‌കൂളില്‍ പോയതാണല്ലോ. അവരുടെ മകന്‍ പട്ടണത്തിലെ വലിയ വ്യാപാരിയാണ്. അവിടെ തിരക്കായതിനാല്‍ അവന്‍ വന്നിട്ടില്ല'- ഭാര്യ പറഞ്ഞു.


'ഈ മഹതി വലിയ സമ്പന്നയാണെന്ന് എനിക്ക് തോന്നുന്നു. പാവങ്ങളായ നമ്മുടെ മകളെ ഇവരെന്തിനാണ് വിവാഹമാലോചിക്കുന്നത്?'- അജ്ഞത നടിച്ചുകൊണ്ട് സൂഫി തുടര്‍ന്നു. അവരുടെയും നമ്മുടെയും കുടുംബങ്ങള്‍ ഒരിക്കലും ചേരുകയില്ല. ഒരു ഭാഗത്ത് ആനക്കൊമ്പും മറുഭാഗത്ത് മരക്കഷ്ണവും വച്ചുണ്ടാക്കിയ വാതിലുപോലെയായിരിക്കും അത്. ദമ്പതികള്‍ ഓരേ തരക്കാരല്ലെങ്കില്‍ ദാമ്പത്യം അധികം മുന്നോട്ടു പോവില്ല'.
ഭാര്യ പ്രതികരിച്ചു. 'ഞാനും അതുതന്നെയാണ് ഇവരോട് പറഞ്ഞത്. പക്ഷേ, അവര്‍ പറയുന്നത് തങ്ങള്‍ക്ക് ഇഷ്ടംപോലെ സ്വത്തുണ്ടെന്നും സത്യസന്ധതയും നന്മയുള്ളവളുമായ ഒരു പെണ്‍കുട്ടിയാണ് അവര്‍ക്ക് വേണ്ടതെന്നുമാണ്. അതാകുമല്ലോ രണ്ട് ലോകങ്ങളിലെയും ജീവിതത്തിന് മുതല്‍ക്കൂട്ട്'.


'ശരി... എത്രത്തോളം അഗതികളാണ് നമ്മളെന്നു നമുക്ക് നോക്കാം. നമ്മുടെ മക്കള്‍ക്ക് സ്ത്രീധനം നല്‍കാന്‍ നമ്മുടെ പക്കല്‍ ഒന്നുമില്ല. അവളുടെ ഏക സ്വത്ത് അവളുടെ പാതിവ്രത്യവും സത്യസന്ധതയുമാണ്. അതാകട്ടെ ദൈവത്തിനു മാത്രം അറിവുള്ള കാര്യമാണ്. എനിക്കതില്‍ ഒന്നും പറയാന്‍ കഴിയുകയില്ല'. വഞ്ചകിയായ ഭാര്യയുടെ മന:സാക്ഷിയെ സ്പര്‍ശിക്കും എന്ന പ്രതീക്ഷയില്‍ സൂഫി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂപ്പർമാർക്കറ്റിലെ വില കണ്ട് കണ്ണ് തള്ളണ്ട; ലാഭം എവിടെയാണെന്ന് ഇനി എഐ പറഞ്ഞുതരും

uae
  •  13 days ago
No Image

സൗഹൃദ സന്ദർശനം? മുൻമുഖ്യമന്ത്രി എംകെ സ്റ്റാലിനെ സന്ദർശിച്ച് വിജയ്; ആലിംഗനം ചെയ്തും ഷാൾ അണിയിച്ചും സ്വീകരണം

National
  •  13 days ago
No Image

ആലുവയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 31 പേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

Kerala
  •  13 days ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ജോലിസ്ഥലം; ആഗോള പട്ടികയിൽ ഇടംപിടിച്ച് ദുബൈ എയർപോർട്ട്സ്

uae
  •  13 days ago
No Image

വേനൽക്കാല ഓഫറുമായി ഇത്തിഹാദ് എയർവേയ്സ്; 40-ലധികം രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിൽ 30% വരെ വൻ ഇളവ് | etihad airways summer sale

uae
  •  13 days ago
No Image

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

Kerala
  •  13 days ago
No Image

മുഖ്യമന്ത്രി ചര്‍ച്ചകള്‍ നീളുന്നു;  കെ.പി.സി.സി മുന്‍ അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്

Kerala
  •  13 days ago
No Image

ടോള്‍പ്ലാസയിലെ യു.പി.ഐ ഇടപാട് തെളിവായി; സുവേന്ദു അധികാരിയുടെ പി.എയുടെ കൊലപാതകത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

National
  •  13 days ago
No Image

പാചകവാതക സബ്‌സിഡി ഇനി ലഭിക്കില്ല, നിങ്ങള്‍ക്ക് എസ്.എം.എസ് ലഭിച്ചോ? വിശദാംശങ്ങള്‍ ഇങ്ങനെ..

National
  •  13 days ago
No Image

ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങരുതെന്ന് മോദി; എന്തായിരിക്കും കാരണം

Business
  •  13 days ago