HOME
DETAILS

മേയര്‍-കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കം; യദുവിന്റെ ഹരജി കോടതി തള്ളി

  
Web Desk
May 27, 2024 | 3:37 PM

mayor driver case court rejected yadus plea

 


മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ക്കെതിരായ അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. കേസില്‍ ഇതുവരെയുള്ള റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ടും പ്രോസിക്യൂട്ടറുടെ വാദവും അംഗീകരിച്ചാണ് കോടതി നടപടി.

യദു ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയില്‍ സാഹചര്യ തെളിവുകള്‍ക്കായി സംഭവം പുനരാവിഷ്‌കരിച്ച് അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ബസ്സും കാറും ഓടിച്ചാണ് പൊലീസ് പരിശോധന നടത്തിയത്. ബസ്സിലെ ഡ്രൈവര്‍ ആംഗ്യം കാണിച്ചാല്‍ മുന്നില്‍ പോകുന്ന വാഹനത്തിലെ യാത്രക്കാര്‍ക്ക് കാണാനാകുമെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ച രാത്രി പട്ടം പ്ലാമൂട് മുതല്‍ പി എം ജി വരെയാണ് സംഭവം പുനരാവിഷ്‌കരിക്കുന്ന പരിശോധന നടന്നത്.

നേരത്തെ മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മേയര്‍ നേരിട്ടെത്തി മൊഴി നല്‍കിയത്. ഡ്രൈവര്‍ യദു ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിലെടുത്ത കേസിലായിരുന്നു രഹസ്യമൊഴി നല്‍കിയത്.

 

ലൈംഗിക ചേഷ്ടയോടെ ആക്ഷന്‍ കാണിച്ചതിന് പിന്നാലെയാണ് കെഎസ്ആര്‍ടിസി ബസ് തടഞ്ഞതും ഡ്രൈവറുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ സംഭവത്തിന് പിന്നാലെ പ്രതികരിച്ചിരുന്നു. 'പട്ടം പ്ലാമൂട് റോഡില്‍ യാത്ര ചെയ്യുമ്പോള്‍ ഇടതുഭാഗത്ത് കൂടി കെഎസ്ആര്‍ടിസി ബസ് ഓവര്‍ടേക്ക് ചെയ്ത് വരികയായിരുന്നു. ഞാനും സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയുമായിരുന്നു കാറിന്റെ പിന്നില്‍ ഉണ്ടായിരുന്നത്. ഗ്ലാസിലൂടെ തിരിഞ്ഞ് നോക്കുമ്പോള്‍ ഡ്രൈവര്‍ ലൈംഗിക ചേഷ്ട കാണിച്ചു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഈവിധം പെരുമാറിയപ്പോള്‍ ആശങ്കപ്പെട്ടുപോയി. തുടര്‍ന്ന് പാളയത്തുവെച്ചാണ് കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറുമായി സംസാരിച്ചത്. വളരെ മോശമായാണ് അദ്ദേഹം പെരുമാറിയതെന്നാ'യിരുന്നു ആര്യാ രാജേന്ദ്രന്‍ സംഭവത്തെക്കുറിച്ച് വിശദീകരിച്ചിരുന്നത്.

മേയര്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നത് പോലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ലൈംഗികചേഷ്ട കാണിച്ചാല്‍ കാറിലിരുന്ന് കാണാന്‍ സാധിക്കുമോയെന്ന നിര്‍ണ്ണായക പരിശോധനയാണ് സംഭവം പുനരാവിഷ്‌കരിച്ച് പൊലീസ് നടത്തിയിരിക്കുന്നത്. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നഷ്ടമായ പശ്ചാത്തലത്തില്‍ മേയറുടെ ആരോപണം തെളിയിക്കാന്‍ കഴിയുന്ന തെളിവുകളോ സാക്ഷിമൊഴികളോ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പ്രസംഗങ്ങളിൽ വിഘടനവാദ പ്രവണത'; ഹിമന്ത ബിശ്വ ശർമയ്ക്ക് ഗുവാഹതി ഹൈക്കോടതിയുടെ നോട്ടീസ്

National
  •  10 days ago
No Image

40 വർഷമായി പള്ളിയിൽ ഇഫ്താറൊരുക്കി ഒരു ക്ഷേത്ര ട്രസ്റ്റ്; ചെന്നൈയിൽ നിന്നൊരു മതസൗഹാർദ്ദ കാഴ്ച

National
  •  10 days ago
No Image

അവധി കഴിഞ്ഞു ദുബൈയിലേക്ക് മടങ്ങാനിരിക്കെ തലശ്ശേരി സ്വദേശി കുഴഞ്ഞു വീണു മരിച്ചു

obituary
  •  10 days ago
No Image

പിണറായി വിജയന്‍ മത്സരിക്കുമോ? തീരുമാനം ഇന്നറിയാം, നിര്‍ണായക പി.ബി യോഗം ഡല്‍ഹിയില്‍

Kerala
  •  10 days ago
No Image

റമദാൻ സമ്മാനങ്ങളുമായി ബോട്ടിം; പ്രവാസികൾക്ക് വൻ ക്യാഷ്ബാക്ക് ഓഫറുകൾ | Botim Ramadan Rewards

Economy
  •  10 days ago
No Image

തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ്; ഒപിഎസ് ഇനി സ്റ്റാലിനൊപ്പം; പാർട്ടി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം

latest
  •  10 days ago
No Image

മെഡി. കോളജിൽ ജലവിതരണം ഭാഗികമായി ആരംഭിച്ചു; വെള്ളിയാഴ്ച ജലവിതരണം സാധാരണ നിലയിലാകും

Kerala
  •  10 days ago
No Image

ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത: കൊല്ലം-എറണാകുളം മെമു അടക്കം ആറ് സ്പെഷൽ ട്രെയിനുകൾ സ്ഥിരപ്പെടുത്തി റെയിൽവേ

Kerala
  •  10 days ago
No Image

ഗര്‍ഭിണിയായ ഭാര്യയെ അമ്പരപ്പിക്കാന്‍ ഹെലികോപ്റ്ററില്‍ 'പൂമഴ'; മംഗളൂരുവില്‍ നിന്നൊരു റോയല്‍ ബേബി ഷവര്‍

National
  •  10 days ago
No Image

ശബരിമല സ്വർണക്കൊള്ള: മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ് ബൈജുവും പുറത്തേക്ക്: വിധി ഇന്ന്

Kerala
  •  10 days ago