HOME
DETAILS

ഇസ്‌റാഈലി ടാങ്കുകള്‍ റഫയില്‍; എവിടെയും സുരക്ഷിത ഇടമില്ലാതായി ഗസ്സ

  
Web Desk
May 28, 2024 | 3:57 PM

Tanks Reach Rafah’s Centre As Israel Presses Assault Despite Global Scrutiny

ഗസ്സ: രാജ്യാന്തരകോടതിയുടെ ഉത്തരവും ലോകരാഷ്ടങ്ങളുടെ പ്രതിഷേധവും അവഗണിച്ച് ഫലസ്തീനില്‍ ആക്രമണം കടുപ്പിക്കാനുള്ള നീക്കവുമായി ഇസ്‌റാഈല്‍. ഇതിന്റെ ഭാഗമായി ഈജിപ്തിനോടു ചേര്‍ന്നുള്ള റഫയില്‍ ഇസ്‌റാഈലി സൈന്യത്തിന്റെ ടാങ്കുകള്‍ എത്തി. സെന്‍ട്രല്‍ റഫയിലെ അല്‍ അവ്ദ മസ്ജിദിന് സമീപം ഇസ്‌റാഈല്‍ ടാങ്കുകള്‍ നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ റോയിട്ടേഴ്‌സ് പുറത്തുവിട്ടു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ മധ്യസ്ഥരുടെ പങ്ക് വഹിക്കുന്ന ഈജിപ്തിന്റെ എതിര്‍പ്പിനിടയാക്കുന്ന പുതിയ സംഭവവികാസങ്ങളില്‍ ഇസ്‌റാഈല്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

റഫയില്‍ ആക്രമണം വ്യാപിക്കാനുള്ള നീക്കങ്ങള്‍ ഉണ്ടായതോടെ മേഖലയില്‍നിന്ന് പലായനവും തുടങ്ങി. കഴുതവണ്ടികളില്‍പ്പോലും അവശ്യാധനങ്ങളുമായി ഫലസ്തീനികള്‍ നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പുറത്തുവിട്ടു. ഗസ്സയിലെ ആശുപത്രികളും ആരാധനാലയങ്ങളും അഭയാര്‍ഥി ക്യാംപുകള്‍ പോലും ഇസ്‌റാഈല്‍ വെറുതെവിടാത്ത സാഹചര്യമുള്ളതിനാല്‍ എവിടേക്കു പോകുമെന്ന് ഫലസ്തീനികള്‍ ചോദിക്കുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ഞായറാഴ്ചയും ഇന്നും ഇസ്‌റാഈല്‍ സൈന്യം ആക്രമിച്ചത് ഭവനരഹിതരായവര്‍ താമസിച്ചുവരുന്ന താല്‍ക്കാലിക ടെന്റുകളായിരുന്നു.

അതേസമയം, തുടര്‍ച്ചയായി ആക്രമണങ്ങള്‍ക്കിടയിലും ഫലസ്തീന്‍ ചെറുത്തുനില്‍പ്പും നടത്തുന്നുണ്ട്. ജബലിയ അഭയാര്‍ഥി ക്യാംപിന് സമീപം അധിനിവേശ സൈനികനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയതായി ഇസ്ലാമിക് ജിഹാദിന്റെ സായുധവിഭാഗം അല്‍ ഖുദ്‌സ് ബ്രിഗേഡ് അറിയിച്ചു. ഇസ്‌റാഈലിന്റെ കോപ്ടറുകളിലൊന്ന് വെടിവച്ചിട്ടതായി ഹമാസ് അറിയിച്ചു.

ലോക വ്യാകമായി ഇസ്‌റാഈല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടന്നുവരികയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലാണ് കൂടുതലും ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലികളും യുദ്ധവിരുദ്ധ പ്രകടനങ്ങളും നടക്കുന്നത്. രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവ് പാലിക്കാന്‍ ഇസ്‌റാഈല്‍ തയാറാകണമെന്ന് ജപ്പാന്‍ ആവശ്യപ്പെട്ടു. ഗസ്സയിലെ സ്ത്രീകളും കുട്ടികളും നേരിടുന്ന ദുരന്തസമാനമായ സാഹചര്യം കാണാതിരിക്കാനാകില്ലെന്ന് ജാപ്പനീസ് വിദേശകാര്യമന്ത്രി യോകോ കമികാവ പറഞ്ഞു. റഫയിലെ ക്യാംപുകളെ ആക്രമിച്ച ഇസ്‌റാഈല്‍ നടപടിയെ ദക്ഷിണാഫ്രിക്ക അപലപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ അവഹേളിച്ച കേസ്: രാഹുൽ ഈശ്വറിന്റെ ജാമ്യഹർജി നാളെ വീണ്ടും പരിഗണിക്കും

Kerala
  •  2 days ago
No Image

ക്ലൗഡ്‌ഫ്ലെയർ തകരാർ; കാൻവ, ട്രൂത്ത് സോഷ്യൽ ഉൾപ്പെടെ നിരവധി വെബ്‌സൈറ്റുകളുടെ പ്രവർത്തനം താറുമാറായി

Science
  •  2 days ago
No Image

യാത്രക്കാർക്ക് ആശ്വാസം: ട്രെയിനിൽ മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും ലോവർ ബർത്ത് മുൻഗണന; എത്ര സീറ്റുകൾ ലഭിക്കും?

National
  •  2 days ago
No Image

ഐടി വ്യവസായി വേണു ​ഗോപാലകൃഷ്ണൻ പ്രതിയായ ലൈം​ഗിക പീഡനക്കേസിൽ സുപ്രീംകോടതിയുടെ അസാധാരണ നടപടി; മധ്യസ്ഥതാ സാധ്യത പരിശോധിക്കാൻ സൂചന

Kerala
  •  2 days ago
No Image

കുവൈത്തിൽ വൻ കള്ളനോട്ട് വേട്ട; കോടിക്കണക്കിന് വ്യാജ യുഎസ് ഡോളർ പിടിച്ചെടുത്തു, മുഖ്യപ്രതി പിടിയിൽ

Kuwait
  •  2 days ago
No Image

ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് വിമാനക്കമ്പനികൾ; ടിക്കറ്റ് നിരക്കിൽ വൻ വർധന

National
  •  2 days ago
No Image

അറ്റക്കുറ്റപ്പണി: അബൂദബിയിലെ പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടും; ഗതാഗത നിയന്ത്രണം ഇന്നുമുതൽ പ്രാബല്യത്തിൽ

uae
  •  2 days ago
No Image

കൊല്ലത്ത് നിര്‍മാണത്തിലിരിക്കെ ദേശീയപാത ഇടിഞ്ഞുതാണു; വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

Kerala
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: വിജിലന്‍സ് കോടതിയില്‍ രേഖകള്‍ ആവശ്യപ്പെട്ട് ഇ.ഡി; എതിര്‍ത്ത് എസ്.ഐ.ടി

Kerala
  •  2 days ago
No Image

ഉച്ചയ്ക്ക് ശേഷം വീണ്ടും കുതിച്ച് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

Business
  •  2 days ago