HOME
DETAILS

ഇസ്‌റാഈലി ടാങ്കുകള്‍ റഫയില്‍; എവിടെയും സുരക്ഷിത ഇടമില്ലാതായി ഗസ്സ

  
Web Desk
May 28, 2024 | 3:57 PM

Tanks Reach Rafah’s Centre As Israel Presses Assault Despite Global Scrutiny

ഗസ്സ: രാജ്യാന്തരകോടതിയുടെ ഉത്തരവും ലോകരാഷ്ടങ്ങളുടെ പ്രതിഷേധവും അവഗണിച്ച് ഫലസ്തീനില്‍ ആക്രമണം കടുപ്പിക്കാനുള്ള നീക്കവുമായി ഇസ്‌റാഈല്‍. ഇതിന്റെ ഭാഗമായി ഈജിപ്തിനോടു ചേര്‍ന്നുള്ള റഫയില്‍ ഇസ്‌റാഈലി സൈന്യത്തിന്റെ ടാങ്കുകള്‍ എത്തി. സെന്‍ട്രല്‍ റഫയിലെ അല്‍ അവ്ദ മസ്ജിദിന് സമീപം ഇസ്‌റാഈല്‍ ടാങ്കുകള്‍ നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ റോയിട്ടേഴ്‌സ് പുറത്തുവിട്ടു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ മധ്യസ്ഥരുടെ പങ്ക് വഹിക്കുന്ന ഈജിപ്തിന്റെ എതിര്‍പ്പിനിടയാക്കുന്ന പുതിയ സംഭവവികാസങ്ങളില്‍ ഇസ്‌റാഈല്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

റഫയില്‍ ആക്രമണം വ്യാപിക്കാനുള്ള നീക്കങ്ങള്‍ ഉണ്ടായതോടെ മേഖലയില്‍നിന്ന് പലായനവും തുടങ്ങി. കഴുതവണ്ടികളില്‍പ്പോലും അവശ്യാധനങ്ങളുമായി ഫലസ്തീനികള്‍ നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പുറത്തുവിട്ടു. ഗസ്സയിലെ ആശുപത്രികളും ആരാധനാലയങ്ങളും അഭയാര്‍ഥി ക്യാംപുകള്‍ പോലും ഇസ്‌റാഈല്‍ വെറുതെവിടാത്ത സാഹചര്യമുള്ളതിനാല്‍ എവിടേക്കു പോകുമെന്ന് ഫലസ്തീനികള്‍ ചോദിക്കുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ഞായറാഴ്ചയും ഇന്നും ഇസ്‌റാഈല്‍ സൈന്യം ആക്രമിച്ചത് ഭവനരഹിതരായവര്‍ താമസിച്ചുവരുന്ന താല്‍ക്കാലിക ടെന്റുകളായിരുന്നു.

അതേസമയം, തുടര്‍ച്ചയായി ആക്രമണങ്ങള്‍ക്കിടയിലും ഫലസ്തീന്‍ ചെറുത്തുനില്‍പ്പും നടത്തുന്നുണ്ട്. ജബലിയ അഭയാര്‍ഥി ക്യാംപിന് സമീപം അധിനിവേശ സൈനികനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയതായി ഇസ്ലാമിക് ജിഹാദിന്റെ സായുധവിഭാഗം അല്‍ ഖുദ്‌സ് ബ്രിഗേഡ് അറിയിച്ചു. ഇസ്‌റാഈലിന്റെ കോപ്ടറുകളിലൊന്ന് വെടിവച്ചിട്ടതായി ഹമാസ് അറിയിച്ചു.

ലോക വ്യാകമായി ഇസ്‌റാഈല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടന്നുവരികയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലാണ് കൂടുതലും ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലികളും യുദ്ധവിരുദ്ധ പ്രകടനങ്ങളും നടക്കുന്നത്. രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവ് പാലിക്കാന്‍ ഇസ്‌റാഈല്‍ തയാറാകണമെന്ന് ജപ്പാന്‍ ആവശ്യപ്പെട്ടു. ഗസ്സയിലെ സ്ത്രീകളും കുട്ടികളും നേരിടുന്ന ദുരന്തസമാനമായ സാഹചര്യം കാണാതിരിക്കാനാകില്ലെന്ന് ജാപ്പനീസ് വിദേശകാര്യമന്ത്രി യോകോ കമികാവ പറഞ്ഞു. റഫയിലെ ക്യാംപുകളെ ആക്രമിച്ച ഇസ്‌റാഈല്‍ നടപടിയെ ദക്ഷിണാഫ്രിക്ക അപലപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിയെയും,സ്റ്റാലിനെയും,മമതയെയും അധികാരത്തിലെത്തിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ; സ്വന്തം കാര്യത്തിൽ വൻ പരാജയമായി പ്രശാന്ത് കിഷോർ

National
  •  4 days ago
No Image

ബിഹാറിലെ ബി.ജെ.പി വിജയം എസ്.ഐ.ആറിന്റേത്

National
  •  4 days ago
No Image

ഫോമുകൾ വിതരണം ചെയ്യാതെ കണക്കുകൾ പെരുപ്പിച്ച് ആപ്പിൽ രേഖപ്പെടുത്താൻ നിർദേശം; എസ്.ഐ.ആറിൽ അട്ടിമറി ?

Kerala
  •  4 days ago
No Image

ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം: ഏഴ് മരണം, 20 പേർക്ക് പരിക്ക്

National
  •  4 days ago
No Image

ഭീകരരിൽ നിന്ന് പിടികൂടിയ സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു: നൗഗാം പൊലിസ് സ്റ്റേഷൻ കത്തിനശിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  4 days ago
No Image

എസ്.ഐ.ആര്‍; ഇതുവരെ വിതരണം ചെയ്തത് 2.20 കോടി എന്യൂമറേഷന്‍ ഫോമുകള്‍

Kerala
  •  4 days ago
No Image

രാജസ്ഥാന്‍, തെലങ്കാന ഉപതെരഞ്ഞെടുപ്പുകളില്‍ കരുത്ത് കാട്ടി കോണ്‍ഗ്രസ്; ഒഡീഷയിലും കശ്മീരിലും ബിജെപിക്ക് ഓരോ സീറ്റ് 

National
  •  4 days ago
No Image

ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു 3 ലക്ഷം കവർന്നു; പ്രധാന പ്രതി റിമാൻഡിൽ, 2 പേർ കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; ബിഎസ് 3, ബിഎസ് 4 വാഹനങ്ങൾ താത്ക്കാലികമായി നിരോധിച്ചു

National
  •  4 days ago
No Image

പ്ലാസ്റ്റിക്കിന് പൂർണ വിലക്ക്; പിവിസി, ഫ്ലക്സ് എന്നിവയും പാടില്ല; തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റച്ചട്ടം നിലവിൽ വന്നു

Kerala
  •  4 days ago