HOME
DETAILS

ഇസ്‌റാഈലി ടാങ്കുകള്‍ റഫയില്‍; എവിടെയും സുരക്ഷിത ഇടമില്ലാതായി ഗസ്സ

  
Web Desk
May 28, 2024 | 3:57 PM

Tanks Reach Rafah’s Centre As Israel Presses Assault Despite Global Scrutiny

ഗസ്സ: രാജ്യാന്തരകോടതിയുടെ ഉത്തരവും ലോകരാഷ്ടങ്ങളുടെ പ്രതിഷേധവും അവഗണിച്ച് ഫലസ്തീനില്‍ ആക്രമണം കടുപ്പിക്കാനുള്ള നീക്കവുമായി ഇസ്‌റാഈല്‍. ഇതിന്റെ ഭാഗമായി ഈജിപ്തിനോടു ചേര്‍ന്നുള്ള റഫയില്‍ ഇസ്‌റാഈലി സൈന്യത്തിന്റെ ടാങ്കുകള്‍ എത്തി. സെന്‍ട്രല്‍ റഫയിലെ അല്‍ അവ്ദ മസ്ജിദിന് സമീപം ഇസ്‌റാഈല്‍ ടാങ്കുകള്‍ നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ റോയിട്ടേഴ്‌സ് പുറത്തുവിട്ടു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ മധ്യസ്ഥരുടെ പങ്ക് വഹിക്കുന്ന ഈജിപ്തിന്റെ എതിര്‍പ്പിനിടയാക്കുന്ന പുതിയ സംഭവവികാസങ്ങളില്‍ ഇസ്‌റാഈല്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

റഫയില്‍ ആക്രമണം വ്യാപിക്കാനുള്ള നീക്കങ്ങള്‍ ഉണ്ടായതോടെ മേഖലയില്‍നിന്ന് പലായനവും തുടങ്ങി. കഴുതവണ്ടികളില്‍പ്പോലും അവശ്യാധനങ്ങളുമായി ഫലസ്തീനികള്‍ നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പുറത്തുവിട്ടു. ഗസ്സയിലെ ആശുപത്രികളും ആരാധനാലയങ്ങളും അഭയാര്‍ഥി ക്യാംപുകള്‍ പോലും ഇസ്‌റാഈല്‍ വെറുതെവിടാത്ത സാഹചര്യമുള്ളതിനാല്‍ എവിടേക്കു പോകുമെന്ന് ഫലസ്തീനികള്‍ ചോദിക്കുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ഞായറാഴ്ചയും ഇന്നും ഇസ്‌റാഈല്‍ സൈന്യം ആക്രമിച്ചത് ഭവനരഹിതരായവര്‍ താമസിച്ചുവരുന്ന താല്‍ക്കാലിക ടെന്റുകളായിരുന്നു.

അതേസമയം, തുടര്‍ച്ചയായി ആക്രമണങ്ങള്‍ക്കിടയിലും ഫലസ്തീന്‍ ചെറുത്തുനില്‍പ്പും നടത്തുന്നുണ്ട്. ജബലിയ അഭയാര്‍ഥി ക്യാംപിന് സമീപം അധിനിവേശ സൈനികനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയതായി ഇസ്ലാമിക് ജിഹാദിന്റെ സായുധവിഭാഗം അല്‍ ഖുദ്‌സ് ബ്രിഗേഡ് അറിയിച്ചു. ഇസ്‌റാഈലിന്റെ കോപ്ടറുകളിലൊന്ന് വെടിവച്ചിട്ടതായി ഹമാസ് അറിയിച്ചു.

ലോക വ്യാകമായി ഇസ്‌റാഈല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടന്നുവരികയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലാണ് കൂടുതലും ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലികളും യുദ്ധവിരുദ്ധ പ്രകടനങ്ങളും നടക്കുന്നത്. രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവ് പാലിക്കാന്‍ ഇസ്‌റാഈല്‍ തയാറാകണമെന്ന് ജപ്പാന്‍ ആവശ്യപ്പെട്ടു. ഗസ്സയിലെ സ്ത്രീകളും കുട്ടികളും നേരിടുന്ന ദുരന്തസമാനമായ സാഹചര്യം കാണാതിരിക്കാനാകില്ലെന്ന് ജാപ്പനീസ് വിദേശകാര്യമന്ത്രി യോകോ കമികാവ പറഞ്ഞു. റഫയിലെ ക്യാംപുകളെ ആക്രമിച്ച ഇസ്‌റാഈല്‍ നടപടിയെ ദക്ഷിണാഫ്രിക്ക അപലപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എത്യോപ്യയിൽ അ​ഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; വ്യോമ​ഗതാ​ഗതം താറുമാറായി ; കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

International
  •  4 hours ago
No Image

തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; പൊട്ടിവീണ വെെദ്യുതി ലെെനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു

National
  •  5 hours ago
No Image

ഗുജറാത്തില്‍ 26 കാരിയായ ബിഎല്‍ഒ മരിച്ച നിലയില്‍ 

National
  •  5 hours ago
No Image

പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: നിരവധി കേസുകളിലെ പ്രതിയായ യുവാവ് തൃശ്ശൂരിൽ അറസ്റ്റിൽ

crime
  •  5 hours ago
No Image

കനത്ത മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക്; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

Kerala
  •  6 hours ago
No Image

സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാന്‍ ബഹ്‌റൈന്‍ മന്ത്രാലയസമിതി

bahrain
  •  6 hours ago
No Image

ഉമ്മു റമൂലിലെ വെയർഹൗസുകളിൽ തീപിടുത്തം; 40 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി

uae
  •  6 hours ago
No Image

അത്ഭുത ബൈസിക്കിൾ കിക്കിന് പിന്നാലെ റൊണാൾഡോ; ലയണൽ മെസ്സി തന്റെ കരിയറിൽ ബൈസിക്കിൾ കിക്ക് ഗോൾ നേടിയിട്ടുണ്ടോ? പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് ഫുട്ബോൾ ലോകം

Football
  •  6 hours ago
No Image

വിന്റർ സീസൺ ആരംഭിച്ചു; ബാല്‍ക്കണികളും മുറ്റവും അലങ്കരിച്ച് യുഎഇയിലെ കുടുംബങ്ങള്‍

uae
  •  6 hours ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം പരിഹരിക്കണം; കൊല്‍ക്കത്തയില്‍ ബിഎല്‍ഒമാരുടെ കൂറ്റന്‍ റാലി 

National
  •  6 hours ago