HOME
DETAILS

നരനായാട്ട് തുടര്‍ന്ന് ഇസ്‌റാഈല്‍; ഗസ്സയില്‍ സ്‌കൂളിന് നേരെ നടത്തിയ ആക്രമണത്തില്‍ 30 ലേറെ മരണം

  
Web Desk
July 10, 2024 | 7:29 AM

At least 30 killed as Israel attacks Gaza school

ഗസ്സസിറ്റി: ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍. ഖാന്‍ യൂനുസിലെ അബസാനില്‍ ഫലസ്തീന്‍ അഭയാര്‍ഥികള്‍ താല്‍ക്കാലികമായി താമസിച്ചുവന്ന സ്‌കൂള്‍ കെട്ടിടത്തിനു നേരെ നടത്തിയ ആക്രമണത്തില്‍ 30 പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

മധ്യ ഗസ്സയിലെ ബുറേജി അഭയാര്‍ഥി ക്യാമ്പിലുണ്ടായ വ്യോമാക്രമണത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയുടെ കൂടുതല്‍ ഉള്‍ഭാഗങ്ങളിലേക്കും ഇസ്‌റാഈല്‍ ടാങ്കുകള്‍ എത്തിയതായും ആക്രമണം കൂടുതല്‍ ശക്തമായതായും ദൃക്‌സാക്ഷികള്‍ പറയുന്നു.


 പോകാനൊരിടമില്ലാതെ മരണം കാത്തു കഴിയുകയാണ് യഥാര്‍ഥത്തില്‍ ഫലസ്തീനികള്‍. ഓരോ ഇടങ്ങളിലെത്തുമ്പോഴും സയണിസ്റ്റ് ഭരണകൂടത്തിന്റെ ഒഴിപ്പിക്കല്‍ ഭീഷണിയാണ്. ഉടന്‍ ഒഴിയണമെന്ന മുന്നറിയിപ്പില്‍ തലചായക്കും മുമ്പ് അവര്‍ ഇറങ്ങി നടക്കുന്നു. തലക്കു മകളില്‍ പറക്കുന്ന മരണവിമാനങ്ങളുടെ മുരള്‍ച്ചകള്‍ക്കിടയിലൂടെ. പട്ടിണിയെ ആസൂത്രിത ക്യാംപയിനാക്കി ഇസ്‌റാഈല്‍ മാറ്റുന്നതായും ഐക്യരാഷ്ട്ര സംഘടന കുറ്റപ്പെടുത്തുന്നു. എന്നാല്‍, ഈ ആരോപണവും ഇസ്‌റാഈല്‍ തള്ളുകയാണ് ചെയ്തത്.

അതിനിടെ, വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചക്കായി മൊസാദ് മേധാവിയുടെ നേതൃത്വത്തിലുളള സംഘം ഇന്ന് രാത്രി ഖത്തറിലെത്തും. അതേസമയം, ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്ന ഒരു കരാറും അംഗീകരിക്കില്ലെന്ന് ഇസ്‌റാഈല്‍ വ്യക്തമാക്കി. അമേരിക്കയും ഖത്തറും ഈജിപ്തുമാണ് സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്നത്.

അതിനിടെ, സി.ഐ.എ ഡയറക്ടര്‍ വില്യം ബേണ്‍സ് സമാധാന ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ ദിവസം ഈജിപ്തിലെത്തി. ആക്രമണം അവസാനിപ്പിക്കില്ലെന്നും ഗസ്സയില്‍ നിന്ന് പിന്‍വാങ്ങില്ലെന്നും നെതന്യാഹു പ്രഖ്യാപിച്ചിരിക്കെ, ദോഹ ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഉണ്ടാകുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നാണ് ഹമാസിന്റെ പ്രതികരണം.

ഗസ്സയില്‍ ആക്രമണവും ഉപരോധവും അവസാനിപ്പിക്കും വരെ പോരാട്ടം തുടരുമെന്ന് ഹൂതികള്‍ അറിയിച്ചിട്ടുണ്ട്. ഇന്നലെ അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയെന്നും ഹൂതികള്‍ വ്യക്തമാക്കി.

ലബനാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തിനും അയവില്ല. അമ്പതിലേറെ മിസൈലുകള്‍ ഇസ്‌റാഈല്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അയച്ചതായി ഹിസ്ബുല്ല അറിയിച്ചു. ഇതേ തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാപക തീപിടിത്തവും ഉണ്ടായി. അധിനിവിഷ്ട ഗൊലാന്‍ കുന്നിനു നേര്‍ക്ക് ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തില്‍ ആളപായം ഉണ്ടായതായി ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, ഇസ്‌റാഈല്‍ ജയിലുകള്‍ നിറഞ്ഞു കവിഞ്ഞിരിക്കെ, ഫലസ്തീന്‍ തടവുകാരെ പാര്‍പ്പിക്കാന്‍ പ്രത്യേക കൂടുകള്‍ പണിയുന്ന പദ്ധതിക്ക് നാളെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മന്ത്രിമാരുടെ അനുമതി തേടുമെന്ന് ഇസ്‌റാഈല്‍ ചാനല്‍ 14 റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിന് ലോക്‌സഭയുടെ അംഗീകാരം; 2004 ന് ശേഷം ആദ്യം

National
  •  6 minutes ago
No Image

ജ്വല്ലറികളെയും വെല്ലുന്ന 'മാജിക് ഗോൾഡ്' തട്ടിപ്പ്; നാലംഗ അന്തർസംസ്ഥാന സംഘം കാസർകോട് പിടിയിൽ

crime
  •  39 minutes ago
No Image

കോഴിക്കോട് സ്റ്റേഡിയം സജ്ജമല്ല; കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ കൊച്ചിയിൽ തന്നെ തുടർന്നേക്കും

Football
  •  an hour ago
No Image

എം.എല്‍.എയ്ക്ക് മാത്രം പാര്‍ക്കിങ്, നിയമസഭാംഗത്തിന് പറ്റില്ല; ചിരിപടര്‍ത്തി മാത്യു ടി തോമസിന്റെ കുറിപ്പ്

Kerala
  •  an hour ago
No Image

മദ്യം വാങ്ങാൻ പണം നൽകിയില്ല; ദളിത് യുവാവിനെതിരെ ക്രൂരമായ അതിക്രമം; പ്രതി പിടിയിൽ

crime
  •  2 hours ago
No Image

സൗത്ത് ഏഷ്യൻ കോംപാറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പ്; കോഴിക്കോട് സ്വദേശിയായ വിദ്യാർഥിനി അലൻ റബയ്ക്ക് സ്വർണം 

Kerala
  •  2 hours ago
No Image

പാലക്കാട്ട് കഞ്ചിക്കോട് ജ്യേഷ്ഠന്‍ അനുജനെ തല്ലിക്കൊന്നു 

Kerala
  •  2 hours ago
No Image

വഞ്ചിയൂരിലെ സി.പി.എം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരന്‍ കോണ്‍ഗ്രസിലേക്ക്

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് പാപ്പാനെ ആന തുമ്പിക്കൈ കൊണ്ട് അടിച്ചുകൊന്നു; ആക്രമണം ആനയെ കുളിപ്പിക്കുന്നതിനിടെ

Kerala
  •  3 hours ago
No Image

പറശ്ശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീ മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്നയാള്‍ പുഴയോരത്ത് തൂങ്ങിമരിച്ചു,അന്വേഷണം

Kerala
  •  3 hours ago