HOME
DETAILS

നരനായാട്ട് തുടര്‍ന്ന് ഇസ്‌റാഈല്‍; ഗസ്സയില്‍ സ്‌കൂളിന് നേരെ നടത്തിയ ആക്രമണത്തില്‍ 30 ലേറെ മരണം

  
Web Desk
July 10, 2024 | 7:29 AM

At least 30 killed as Israel attacks Gaza school

ഗസ്സസിറ്റി: ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍. ഖാന്‍ യൂനുസിലെ അബസാനില്‍ ഫലസ്തീന്‍ അഭയാര്‍ഥികള്‍ താല്‍ക്കാലികമായി താമസിച്ചുവന്ന സ്‌കൂള്‍ കെട്ടിടത്തിനു നേരെ നടത്തിയ ആക്രമണത്തില്‍ 30 പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

മധ്യ ഗസ്സയിലെ ബുറേജി അഭയാര്‍ഥി ക്യാമ്പിലുണ്ടായ വ്യോമാക്രമണത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയുടെ കൂടുതല്‍ ഉള്‍ഭാഗങ്ങളിലേക്കും ഇസ്‌റാഈല്‍ ടാങ്കുകള്‍ എത്തിയതായും ആക്രമണം കൂടുതല്‍ ശക്തമായതായും ദൃക്‌സാക്ഷികള്‍ പറയുന്നു.


 പോകാനൊരിടമില്ലാതെ മരണം കാത്തു കഴിയുകയാണ് യഥാര്‍ഥത്തില്‍ ഫലസ്തീനികള്‍. ഓരോ ഇടങ്ങളിലെത്തുമ്പോഴും സയണിസ്റ്റ് ഭരണകൂടത്തിന്റെ ഒഴിപ്പിക്കല്‍ ഭീഷണിയാണ്. ഉടന്‍ ഒഴിയണമെന്ന മുന്നറിയിപ്പില്‍ തലചായക്കും മുമ്പ് അവര്‍ ഇറങ്ങി നടക്കുന്നു. തലക്കു മകളില്‍ പറക്കുന്ന മരണവിമാനങ്ങളുടെ മുരള്‍ച്ചകള്‍ക്കിടയിലൂടെ. പട്ടിണിയെ ആസൂത്രിത ക്യാംപയിനാക്കി ഇസ്‌റാഈല്‍ മാറ്റുന്നതായും ഐക്യരാഷ്ട്ര സംഘടന കുറ്റപ്പെടുത്തുന്നു. എന്നാല്‍, ഈ ആരോപണവും ഇസ്‌റാഈല്‍ തള്ളുകയാണ് ചെയ്തത്.

അതിനിടെ, വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചക്കായി മൊസാദ് മേധാവിയുടെ നേതൃത്വത്തിലുളള സംഘം ഇന്ന് രാത്രി ഖത്തറിലെത്തും. അതേസമയം, ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്ന ഒരു കരാറും അംഗീകരിക്കില്ലെന്ന് ഇസ്‌റാഈല്‍ വ്യക്തമാക്കി. അമേരിക്കയും ഖത്തറും ഈജിപ്തുമാണ് സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്നത്.

അതിനിടെ, സി.ഐ.എ ഡയറക്ടര്‍ വില്യം ബേണ്‍സ് സമാധാന ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ ദിവസം ഈജിപ്തിലെത്തി. ആക്രമണം അവസാനിപ്പിക്കില്ലെന്നും ഗസ്സയില്‍ നിന്ന് പിന്‍വാങ്ങില്ലെന്നും നെതന്യാഹു പ്രഖ്യാപിച്ചിരിക്കെ, ദോഹ ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഉണ്ടാകുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നാണ് ഹമാസിന്റെ പ്രതികരണം.

ഗസ്സയില്‍ ആക്രമണവും ഉപരോധവും അവസാനിപ്പിക്കും വരെ പോരാട്ടം തുടരുമെന്ന് ഹൂതികള്‍ അറിയിച്ചിട്ടുണ്ട്. ഇന്നലെ അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയെന്നും ഹൂതികള്‍ വ്യക്തമാക്കി.

ലബനാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തിനും അയവില്ല. അമ്പതിലേറെ മിസൈലുകള്‍ ഇസ്‌റാഈല്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അയച്ചതായി ഹിസ്ബുല്ല അറിയിച്ചു. ഇതേ തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാപക തീപിടിത്തവും ഉണ്ടായി. അധിനിവിഷ്ട ഗൊലാന്‍ കുന്നിനു നേര്‍ക്ക് ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തില്‍ ആളപായം ഉണ്ടായതായി ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, ഇസ്‌റാഈല്‍ ജയിലുകള്‍ നിറഞ്ഞു കവിഞ്ഞിരിക്കെ, ഫലസ്തീന്‍ തടവുകാരെ പാര്‍പ്പിക്കാന്‍ പ്രത്യേക കൂടുകള്‍ പണിയുന്ന പദ്ധതിക്ക് നാളെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മന്ത്രിമാരുടെ അനുമതി തേടുമെന്ന് ഇസ്‌റാഈല്‍ ചാനല്‍ 14 റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാമനിര്‍ദേശം നല്‍കിയതിന് പിന്നാലെ അറസ്റ്റ്; ബിഹാറില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥികളെ വേട്ടയാടല്‍ തുടരുന്നു

National
  •  14 days ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്; സ്‌കൂളുകള്‍ക്ക് അവധി; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍

National
  •  14 days ago
No Image

പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് അയക്കാനാകുന്ന തുക പരിമിതപ്പെടുത്തി എസ്.ബി.ഐ; ബാധിക്കുക ഈ രാജ്യത്തെ പ്രവാസികളെ

National
  •  14 days ago
No Image

ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധം; ഫാക്ടറിയിലെ തീ അണച്ചു; സംഘർഷത്തിൽ 10 വണ്ടികൾ പൂർണമായി കത്തി നശിച്ചു

Kerala
  •  14 days ago
No Image

ഒലിവ് വിളവെടുപ്പിനിടെ ഫലസ്തീൻ സ്ത്രീയെ ക്രൂരമായി മർദിച്ച് സയണിസ്റ്റ് തീവ്രവാദി; ആക്രമണത്തെ അപലപിച്ച് അന്താരാഷ്ട്ര സംഘടനകൾ

International
  •  14 days ago
No Image

സച്ചിനേക്കാൾ 5000 റൺസ് കൂടുതൽ ഞാൻ നേടുമായിരുന്നു: പ്രസ്താവനയുമായി ഇതിഹാസം

Cricket
  •  14 days ago
No Image

7,000-ത്തിലധികം ട്രാഫിക് പിഴകൾ റദ്ദാക്കി ഷാർജ പൊലിസ്; നൂറുകണക്കിന് വാഹന ഉടമകൾക്ക് ആശ്വാസം

uae
  •  14 days ago
No Image

ദീപാവലി മിഠായി കിട്ടിയില്ല; കൊച്ചി ബിപിസിഎല്‍ പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്; ഗ്യാസ് വിതരണം താറുമാറായി

Kerala
  •  14 days ago
No Image

അമിത് ഷായും ധർമേന്ദ്ര പ്രധാനും ചേർന്ന് തന്റെ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു; ബിജെപിക്കെതിരെ ​ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോർ

National
  •  14 days ago
No Image

ലോകത്തിൽ ആദ്യം; ഏകദിനത്തിൽ അമ്പരിപ്പിക്കുന്ന പുതു ചരിത്രമെഴുതി വിൻഡീസ്

Cricket
  •  14 days ago