HOME
DETAILS

മലബാറിലെ പ്ലസ്ടു സീറ്റുകള്‍; സര്‍ക്കാരിനു തിരിച്ചടി

  
August 08, 2024 | 4:19 AM

Plus two seats in Malabar A setback for the government

കൊച്ചി: മലബാറിലെ ഹയര്‍ സെക്കന്‍ഡറി സീറ്റ്  സംബന്ധിച്ച് വിദ്യാഭ്യാസ ആവശ്യകത പരിഗണിക്കാതെ  നടത്തുന്ന സര്‍ക്കാരിന്റെ പ്രഹസനങ്ങള്‍ക്ക്  കോടതിയില്‍ തിരിച്ചടി. വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനം സാധ്യമാകാത്ത തരത്തില്‍ വടക്കന്‍ ജില്ലകളിലെ ഹയര്‍ സെക്കന്‍ഡറി സീറ്റുകളില്‍ വലിയ തോതില്‍ കുറവുണ്ടാവുകയും വന്‍ പ്രതിഷേധം ഉയരുകയും ചെയ്തിട്ടും വിദ്യാഭ്യാസ വകുപ്പിന്റെ ഇക്കാര്യത്തിലെ നിസംഗതയാണ്  ഹൈക്കോടതി നിരീക്ഷണത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. 

മലപ്പുറം, പാലക്കാട് ജില്ലകളില്‍ മതിയായ സീറ്റുകള്‍ ലഭ്യമാണോയെന്ന കാര്യത്തില്‍ വിദ്യാഭ്യാസ ആവശ്യകതയുടെ അടിസ്ഥാനത്തില്‍ 15 ദിവസത്തിനകം പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞ മെയ് മാസത്തില്‍ ഹരജി പരിഗണിക്കവേ കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന്  റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍(ആര്‍.ഡി.ഡി) നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫയലുകള്‍  പരിശോധിച്ച കോടതി  റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നാണ്  വാക്കാല്‍ നിരീക്ഷണം നടത്തിയത്. തുടര്‍ന്നാണ് മലപ്പുറം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.

ഹയര്‍ സെക്കന്‍ഡറി സീറ്റുകളുടെ അപര്യാപ്തത സംബന്ധിച്ച് സര്‍ക്കാറിലേക്ക് അയച്ച റിപ്പോര്‍ട്ടിന്റെ വിശദീകരണം നല്‍കാന്‍ ഈ മാസം 14ന്  നേരിട്ട് ഹാജരാകാനാണ് ജസ്റ്റിസ് ടി.ആര്‍ രവിയുടെ  നിര്‍ദേശം. മതിയായ പഠനം നടത്തുകയോ വിദ്യാഭ്യാസ ആവശ്യകത പരിശോധിക്കുകയോ ചെയ്യാതെയാണ് വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയതെന്നും  കോടതി വ്യക്തമാക്കി.തുടര്‍ന്നാണ് ഇക്കാര്യത്തില്‍ നേരിട്ട് വിശദീകരണം തേടിയിരിക്കുന്നത്.

 2023 24 വര്‍ഷം മലബാര്‍ മേഖലയില്‍ വിജ്ഞാപനം ചെയ്യാതെ 97 സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി അധിക ബാച്ചുകള്‍ അനുവദിച്ചെങ്കിലും വിദ്യാഭ്യാസ ആവശ്യകത പരിഗണിക്കാതെയാണിതെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം എ.ആര്‍ നഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ ഒ.വി ഉസ്മാന്‍ കുരിക്കിളും വിവിധ സ്‌കൂള്‍ മാനേജ്‌മെന്റുകളും നല്‍കിയ ഹരജികളാണ് കോടതി പരിഗണിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധം; ഫാക്ടറിയിലെ തീ അണച്ചു; സംഘർഷത്തിൽ 10 വണ്ടികൾ പൂർണമായി കത്തി നശിച്ചു

Kerala
  •  8 days ago
No Image

ഒലിവ് വിളവെടുപ്പിനിടെ ഫലസ്തീൻ സ്ത്രീയെ ക്രൂരമായി മർദിച്ച് സയണിസ്റ്റ് തീവ്രവാദി; ആക്രമണത്തെ അപലപിച്ച് അന്താരാഷ്ട്ര സംഘടനകൾ

International
  •  8 days ago
No Image

സച്ചിനേക്കാൾ 5000 റൺസ് കൂടുതൽ ഞാൻ നേടുമായിരുന്നു: പ്രസ്താവനയുമായി ഇതിഹാസം

Cricket
  •  8 days ago
No Image

7,000-ത്തിലധികം ട്രാഫിക് പിഴകൾ റദ്ദാക്കി ഷാർജ പൊലിസ്; നൂറുകണക്കിന് വാഹന ഉടമകൾക്ക് ആശ്വാസം

uae
  •  8 days ago
No Image

ദീപാവലി മിഠായി കിട്ടിയില്ല; കൊച്ചി ബിപിസിഎല്‍ പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്; ഗ്യാസ് വിതരണം താറുമാറായി

Kerala
  •  8 days ago
No Image

അമിത് ഷായും ധർമേന്ദ്ര പ്രധാനും ചേർന്ന് തന്റെ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു; ബിജെപിക്കെതിരെ ​ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോർ

National
  •  8 days ago
No Image

ലോകത്തിൽ ആദ്യം; ഏകദിനത്തിൽ അമ്പരിപ്പിക്കുന്ന പുതു ചരിത്രമെഴുതി വിൻഡീസ്

Cricket
  •  8 days ago
No Image

'ഇറാന് ആണവ സൗകര്യങ്ങൾ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അമേരിക്കയ്ക്ക് എന്ത് അധികാരം...'; ഇറാൻ ആണവായുധ പദ്ധതി വീണ്ടും തുടങ്ങിയോ? തലേഗാൻ-2 സൈറ്റിന്റെ പുനർനിർമാണത്തിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്ത്

International
  •  8 days ago
No Image

യുഎഇയിൽ മനുഷ്യക്കടത്തിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീകൾക്ക് പുനരധിവാസവും പുതിയ ജീവിതവും ഒരുക്കി 'അമൻ സെന്റർ'

uae
  •  8 days ago
No Image

മലപ്പുറം ജില്ലയിലെ നാളത്തെ (22.10.2025) അവധി; മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമല്ല 

Kerala
  •  8 days ago