HOME
DETAILS

വഖഫ് കൈയേറ്റത്തിൻറെ നേർ സാക്ഷ്യം; മുകേഷ് അംബാനിയുടെ ആന്റിലിയ

  
Web Desk
August 08, 2024 | 6:25 PM


മുകേഷ് അമ്പാനിയുടെ മുബൈയിലെ ആന്റിലിയ എന്ന ഭവനം കൗതുകകരവും വിശേഷങ്ങളവസാനിക്കാത്തതുമാണ്. എന്നാല്‍ ഇന്ത്യയില്‍ വഖ്ഫ് വിവാദം വീണ്ടും ചൂടുപിടിച്ചിരിക്കെ അമ്പാനിയുടെ ഭവനവും ചര്‍ച്ചയാകുകയാണ്. 173 മീറ്റര്‍ ഉയരത്തില്‍  27 നിലകളിലായി 37,000ല്‍പരം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നിലകൊള്ളുന്ന  ആന്റിലിയ മനം കവരുന്നതാണ്.15,000 കോടിയിലധികം വിലയുള്ള ആന്റിലിയയുടെ സൗകര്യങ്ങളും സ്റ്റാര്‍ ഹോട്ടലുകളെ വെല്ലുന്നതാണ്.  ഹൈ സ്പീഡ് എലവേറ്ററുകള്‍, റിക്ടര്‍സ്‌കെയിലില്‍ എട്ടുവരെ തീവ്രതയുള്ള ഭൂചലനം നേരിടാനുള്ള നിര്‍മ്മിതി, പല നിലകളിലായി സംവിധാനിച്ചിരിക്കുന്ന കാര്‍ പാര്‍ക്കിങ് സൗകര്യം, സ്വിമ്മിങ് പൂളുകള്‍, ചൂടുജലം കൊണ്ട് മസാജ് ചെയ്യുന്ന ജാക്കുസി, സ്പാ, യോഗാ, ഡാന്‍സ് സ്റ്റുഡിയോകള്‍ എന്നിവയെല്ലാം ഉള്ള അത്ഭുത ഭവനം തന്നെയാണ്. ലോകത്തിലെ ഏറ്റവും ചെലവേറിയ സ്വകാര്യ വീടാണ് ആന്റലിയ 600 സ്റ്റാഫുകള്‍ ക്ലീനിങ് ചുമതലകളില്‍ മാത്രമായി ഇവിടെ ഉണ്ട്. 15,000 കോടി രൂപ വിലമതിക്കുന്ന അസാമാന്യ സവിശേഷതകളുള്ള ആന്റലിയക്ക് പിന്നില്‍ ഒരു അനാഥാലായത്തിന്റെ സ്വത്ത് പിടിച്ചടക്കിയ ചതിയുടെ കഥ കൂടിയുണ്ട്!  

 ഇസ്മാഈല്‍ ദാവൂദി ബോറ മുസ്‌ലിംകുടുംബത്തില്‍ ജനിച്ച കരിം ഭോയ് ഇബ്രാഹിം നല്‍കിയ വഖ്ഫ് ഭൂമിയിലാണ് നില്‍ക്കുന്നത്. ദരിദ്രമുസ്‌ലിംകളുടെ ഉന്നമനത്തിന് 1894ല്‍ കരിം ഭോയ് ഇബ്രാഹിം ഖോജ അനാഥാലയത്തിന് രൂപംനല്‍കി. ഈ ട്രസ്റ്റിനായി ഗ്വോളിയോര്‍ രാജാവ് അല്‍റ്റാമൗണ്ട് റോഡില്‍ ഭൂമി നല്‍കി. ആദ്യകാലത്ത് ശ്മശാനമായി ഉപയോഗിച്ചിരുന്ന ഈ 4532 ചതുരശ്ര മീറ്റര്‍ വരുന്ന ഭൂമിയില്‍ അനാഥാലയം സ്ഥാപിച്ചു. പിന്നീട് ഇതിന്റെ ഉടമസ്ഥാവകാശം വഖ്ഫ് ബോര്‍ഡിനായിരുന്നു.  
 mm.jpg

ആന്റിലിയ നിയമവിരുദ്ധമായി കൈയടക്കിയ അനാഥാലയത്തിന്റെ ഭൂമിയിലാണ്. 2005 മാര്‍ച്ച് 9 ന് മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ ഭൂമി കൈയേറിയത് നിരവധി വ്യവഹാരത്തര്‍ക്കങ്ങള്‍ക്ക് കാരണം ആയിട്ടുണ്ട്. 2017 ജൂലായ് 21 ലെ ഉത്തരവില്‍ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായ ബോംബെ ഹൈക്കോടതി ബെഞ്ച് അനാഥാലയത്തിന്റെ ഭൂമി വില്‍പന സംബന്ധിച്ച് ചാരിറ്റി കമ്മീഷണറുടെ അനുമതിയെ ചോദ്യം ചെയ്യുന്നതിനെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കാന്‍ സംസ്ഥാന വഖഫ് ബോര്‍ഡിനോട് നിര്‍ദ്ദേശിക്കുകയും ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ന്യൂനപക്ഷ വികസന വകുപ്പ് ജോയിന്റ് സെക്രട്ടറിയും സ്റ്റേറ്റ് ബോര്‍ഡ് ഓഫ് വഖഫ് ആക്ടിംഗ് സി.ഇ.ഒയുമായ സന്ദേശ് സി തദ്വി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുകേഷ് അമ്പാനിയുടെ ആന്റിലിയ, അനാഥാലയമായ കരിം ഭോയ് ഇബ്രാഹിം ഖോജ യതീംഖാനയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് നിലകൊള്ളുന്നത് എന്ന് വ്യക്തമാക്കിയിരുന്നു. 


2002 ഏപ്രിലില്‍, കറിം ഭോയ് ഖോജ ട്രസ്റ്റ്, ആന്റിലിയ കൊമേഴ്സ്യലിന് ഭൂമി വില്‍ക്കാനുള്ള അനുമതിക്കായി ചാരിറ്റി കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കി. 2002 ഓഗസ്റ്റ് 27-ന് ചാരിറ്റി കമ്മീഷണര്‍ അനുമതി അവിഹതമായി നല്‍കി. പിന്നീട്, അന്നത്തെ മഹാരാഷ്ട്ര സ്റ്റേറ്റ് ബോര്‍ഡ് ഓഫ് വഖഫ് ഈ ഇടപാട് നിയമവിരുദ്ധമാണെന്ന് കണ്ടെത്തി, ഇത് 1995 ലെ വഖഫ് നിയമത്തിലെ സെക്ഷന്‍ 52 ന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ആന്റിലിയ കൊമേഴ്സ്യലിന് നോട്ടീസ് അയച്ചു. വഖ്ഫ് ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വഖ്ഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാവര സ്വത്ത് വില്‍ക്കുകയാണെങ്കില്‍ വഖ്ഫ് നിയമത്തിലെ സെക്ഷന്‍ 52, സെക്ഷന്‍ 51 എന്നിവ പ്രകാരം കൈമാറ്റം ചെയ്യപ്പെട്ട വഖഫ് സ്വത്ത് തിരിച്ചുപിടിക്കാന്‍ അവകാശം നല്‍കുന്നുണ്ട്. ഇതനുസരിച്ച് നിയമനടപടികളുമായി മുന്നോട്ട് പോയെങ്കിലും എങ്ങുമെത്തിയില്ല എന്നതാണ് വാസ്തവം.

 നിയമപരിരക്ഷ ഉണ്ടായിരുന്നിട്ട് പോലും കൈയൂക്കുള്ളവന്‍ കാര്യക്കാരനാണ് എന്നതാണ് അവസ്ഥ. അങ്ങനെയെങ്കില്‍ നിലവിലെ വഖ്ഫ് ഭേദഗതി അതി ഭീകരമായിരിക്കും. വഖ്ഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ സ്വത്താക്കി മാറ്റാനും രേഖകളില്ലെന്ന് മുദ്രകുത്തി സര്‍ക്കാരും പ്രമാണിമാരും പിടിച്ചടക്കാനും നിലവിലെ ബില്‍ കാരണമാകുമെന്നുറപ്പ്. മതേതര ഇന്ത്യ ഈ ബിലിനെതിരേ ഒറ്റക്കെട്ടായി പോരാടുന്നതാണ് ഏക ആശ്വാസം...

Mukesh Ambani's luxurious residence, Antilia, built on disputed Wakf property, is under scrutiny as the Wakf controversy reignites in India. The 27-story mansion's background raises questions about the acquisition of land originally meant for an orphanage

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭരണാധികാരിയല്ല, സ്നേഹനിധിയായ പിതാവ്'; ജനഹൃദയങ്ങൾ കീഴടക്കി യുഎഇ പ്രസിഡന്റിന്റെ ഇടപെടൽ

uae
  •  7 days ago
No Image

മോദിക്കെതിരെ ആഞ്ഞടിച്ച കോൺ​ഗ്രസുകാരനിൽ നിന്ന് നോർത്ത് ഈസ്റ്റിലെ ഹിന്ദുത്വയുടെ പോസ്റ്റർ ബോയ് വരെ; ടാഡ കേസും, അഴിമതി ആരോപണങ്ങളും മുതൽ മുഖ്യമന്ത്രി കസേര വരെയുള്ള ഹിമന്തയുടെ യാത്ര  

National
  •  7 days ago
No Image

അറ്റകുറ്റപ്പണി; ഇന്നുമുതല്‍ നാല് ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം

Kerala
  •  7 days ago
No Image

ബലിപെരുന്നാൾ; യുഎഇയിലെ പൊതുമേഖലാ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു

uae
  •  7 days ago
No Image

ഫുക്കറ്റിലെ കഫേയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന നാല് ഇന്ത്യക്കാർ കുഴഞ്ഞുവീണു, ഒരാൾ മരിച്ചു, മൂന്ന് പേർ ചികിത്സയിൽ

National
  •  7 days ago
No Image

ബിസിനസ് പരാജയം ക്രിമിനൽ കുറ്റമല്ല; 1.6 മില്യൺ ദിർഹത്തിന്റെ തർക്കത്തിൽ നിക്ഷേപകനെ കുറ്റവിമുക്തനാക്കി ദുബൈ കോടതി

uae
  •  7 days ago
No Image

ബലിപെരുന്നാൾ; ഷാർജയിലെ സ്വകാര്യ സ്കൂളുകൾക്ക് പത്ത് ദിവസത്തെ അവധി പ്രഖ്യാപിച്ചു

uae
  •  7 days ago
No Image

ബം​ഗാളിൽ മുനിസിപ്പൽ നിയമന അഴിമതിക്കേസിൽ മുൻ മന്ത്രി അറസ്റ്റിൽ; രാഷ്ട്രീയ പകപോക്കലെന്ന് ആരോപിച്ച് തൃണമൂൽ 

National
  •  7 days ago
No Image

വിജയ് മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ജ്യോതിഷിക്ക് സര്‍ക്കാര്‍ നിയമനം; രൂക്ഷവിമര്‍ശനവുമായി നെറ്റിസണ്‍സ് 

National
  •  7 days ago
No Image

എസ്എസ്എല്‍സി ഫല പ്രഖ്യാപനത്തില്‍ അനിശ്ചിതത്വം; നാളെ പരീക്ഷ ബോര്‍ഡിന്റെ നിര്‍ണായക യോഗം 

Kerala
  •  7 days ago