HOME
DETAILS

വഖഫ് കൈയേറ്റത്തിൻറെ നേർ സാക്ഷ്യം; മുകേഷ് അംബാനിയുടെ ആന്റിലിയ

  
Web Desk
August 08, 2024 | 6:25 PM


മുകേഷ് അമ്പാനിയുടെ മുബൈയിലെ ആന്റിലിയ എന്ന ഭവനം കൗതുകകരവും വിശേഷങ്ങളവസാനിക്കാത്തതുമാണ്. എന്നാല്‍ ഇന്ത്യയില്‍ വഖ്ഫ് വിവാദം വീണ്ടും ചൂടുപിടിച്ചിരിക്കെ അമ്പാനിയുടെ ഭവനവും ചര്‍ച്ചയാകുകയാണ്. 173 മീറ്റര്‍ ഉയരത്തില്‍  27 നിലകളിലായി 37,000ല്‍പരം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നിലകൊള്ളുന്ന  ആന്റിലിയ മനം കവരുന്നതാണ്.15,000 കോടിയിലധികം വിലയുള്ള ആന്റിലിയയുടെ സൗകര്യങ്ങളും സ്റ്റാര്‍ ഹോട്ടലുകളെ വെല്ലുന്നതാണ്.  ഹൈ സ്പീഡ് എലവേറ്ററുകള്‍, റിക്ടര്‍സ്‌കെയിലില്‍ എട്ടുവരെ തീവ്രതയുള്ള ഭൂചലനം നേരിടാനുള്ള നിര്‍മ്മിതി, പല നിലകളിലായി സംവിധാനിച്ചിരിക്കുന്ന കാര്‍ പാര്‍ക്കിങ് സൗകര്യം, സ്വിമ്മിങ് പൂളുകള്‍, ചൂടുജലം കൊണ്ട് മസാജ് ചെയ്യുന്ന ജാക്കുസി, സ്പാ, യോഗാ, ഡാന്‍സ് സ്റ്റുഡിയോകള്‍ എന്നിവയെല്ലാം ഉള്ള അത്ഭുത ഭവനം തന്നെയാണ്. ലോകത്തിലെ ഏറ്റവും ചെലവേറിയ സ്വകാര്യ വീടാണ് ആന്റലിയ 600 സ്റ്റാഫുകള്‍ ക്ലീനിങ് ചുമതലകളില്‍ മാത്രമായി ഇവിടെ ഉണ്ട്. 15,000 കോടി രൂപ വിലമതിക്കുന്ന അസാമാന്യ സവിശേഷതകളുള്ള ആന്റലിയക്ക് പിന്നില്‍ ഒരു അനാഥാലായത്തിന്റെ സ്വത്ത് പിടിച്ചടക്കിയ ചതിയുടെ കഥ കൂടിയുണ്ട്!  

 ഇസ്മാഈല്‍ ദാവൂദി ബോറ മുസ്‌ലിംകുടുംബത്തില്‍ ജനിച്ച കരിം ഭോയ് ഇബ്രാഹിം നല്‍കിയ വഖ്ഫ് ഭൂമിയിലാണ് നില്‍ക്കുന്നത്. ദരിദ്രമുസ്‌ലിംകളുടെ ഉന്നമനത്തിന് 1894ല്‍ കരിം ഭോയ് ഇബ്രാഹിം ഖോജ അനാഥാലയത്തിന് രൂപംനല്‍കി. ഈ ട്രസ്റ്റിനായി ഗ്വോളിയോര്‍ രാജാവ് അല്‍റ്റാമൗണ്ട് റോഡില്‍ ഭൂമി നല്‍കി. ആദ്യകാലത്ത് ശ്മശാനമായി ഉപയോഗിച്ചിരുന്ന ഈ 4532 ചതുരശ്ര മീറ്റര്‍ വരുന്ന ഭൂമിയില്‍ അനാഥാലയം സ്ഥാപിച്ചു. പിന്നീട് ഇതിന്റെ ഉടമസ്ഥാവകാശം വഖ്ഫ് ബോര്‍ഡിനായിരുന്നു.  
 mm.jpg

ആന്റിലിയ നിയമവിരുദ്ധമായി കൈയടക്കിയ അനാഥാലയത്തിന്റെ ഭൂമിയിലാണ്. 2005 മാര്‍ച്ച് 9 ന് മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ ഭൂമി കൈയേറിയത് നിരവധി വ്യവഹാരത്തര്‍ക്കങ്ങള്‍ക്ക് കാരണം ആയിട്ടുണ്ട്. 2017 ജൂലായ് 21 ലെ ഉത്തരവില്‍ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായ ബോംബെ ഹൈക്കോടതി ബെഞ്ച് അനാഥാലയത്തിന്റെ ഭൂമി വില്‍പന സംബന്ധിച്ച് ചാരിറ്റി കമ്മീഷണറുടെ അനുമതിയെ ചോദ്യം ചെയ്യുന്നതിനെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കാന്‍ സംസ്ഥാന വഖഫ് ബോര്‍ഡിനോട് നിര്‍ദ്ദേശിക്കുകയും ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ന്യൂനപക്ഷ വികസന വകുപ്പ് ജോയിന്റ് സെക്രട്ടറിയും സ്റ്റേറ്റ് ബോര്‍ഡ് ഓഫ് വഖഫ് ആക്ടിംഗ് സി.ഇ.ഒയുമായ സന്ദേശ് സി തദ്വി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുകേഷ് അമ്പാനിയുടെ ആന്റിലിയ, അനാഥാലയമായ കരിം ഭോയ് ഇബ്രാഹിം ഖോജ യതീംഖാനയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് നിലകൊള്ളുന്നത് എന്ന് വ്യക്തമാക്കിയിരുന്നു. 


2002 ഏപ്രിലില്‍, കറിം ഭോയ് ഖോജ ട്രസ്റ്റ്, ആന്റിലിയ കൊമേഴ്സ്യലിന് ഭൂമി വില്‍ക്കാനുള്ള അനുമതിക്കായി ചാരിറ്റി കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കി. 2002 ഓഗസ്റ്റ് 27-ന് ചാരിറ്റി കമ്മീഷണര്‍ അനുമതി അവിഹതമായി നല്‍കി. പിന്നീട്, അന്നത്തെ മഹാരാഷ്ട്ര സ്റ്റേറ്റ് ബോര്‍ഡ് ഓഫ് വഖഫ് ഈ ഇടപാട് നിയമവിരുദ്ധമാണെന്ന് കണ്ടെത്തി, ഇത് 1995 ലെ വഖഫ് നിയമത്തിലെ സെക്ഷന്‍ 52 ന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ആന്റിലിയ കൊമേഴ്സ്യലിന് നോട്ടീസ് അയച്ചു. വഖ്ഫ് ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വഖ്ഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാവര സ്വത്ത് വില്‍ക്കുകയാണെങ്കില്‍ വഖ്ഫ് നിയമത്തിലെ സെക്ഷന്‍ 52, സെക്ഷന്‍ 51 എന്നിവ പ്രകാരം കൈമാറ്റം ചെയ്യപ്പെട്ട വഖഫ് സ്വത്ത് തിരിച്ചുപിടിക്കാന്‍ അവകാശം നല്‍കുന്നുണ്ട്. ഇതനുസരിച്ച് നിയമനടപടികളുമായി മുന്നോട്ട് പോയെങ്കിലും എങ്ങുമെത്തിയില്ല എന്നതാണ് വാസ്തവം.

 നിയമപരിരക്ഷ ഉണ്ടായിരുന്നിട്ട് പോലും കൈയൂക്കുള്ളവന്‍ കാര്യക്കാരനാണ് എന്നതാണ് അവസ്ഥ. അങ്ങനെയെങ്കില്‍ നിലവിലെ വഖ്ഫ് ഭേദഗതി അതി ഭീകരമായിരിക്കും. വഖ്ഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ സ്വത്താക്കി മാറ്റാനും രേഖകളില്ലെന്ന് മുദ്രകുത്തി സര്‍ക്കാരും പ്രമാണിമാരും പിടിച്ചടക്കാനും നിലവിലെ ബില്‍ കാരണമാകുമെന്നുറപ്പ്. മതേതര ഇന്ത്യ ഈ ബിലിനെതിരേ ഒറ്റക്കെട്ടായി പോരാടുന്നതാണ് ഏക ആശ്വാസം...

Mukesh Ambani's luxurious residence, Antilia, built on disputed Wakf property, is under scrutiny as the Wakf controversy reignites in India. The 27-story mansion's background raises questions about the acquisition of land originally meant for an orphanage

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഡിഷയിലെ ബോക്സൈറ്റ് ഖനനത്തിനെതിരേ പ്രതിഷേധിച്ച ഗ്രാമവാസികൾക്ക് നേരെ അക്രമം തുടർന്ന് പൊലിസ് ┃in-depth

National
  •  5 days ago
No Image

അദ്ദേഹം മെസിയെ പോലെ ഒരു പ്രതിഭയല്ല: അർജന്റൈൻ ലോകകപ്പ് ജേതാവ്

Football
  •  5 days ago
No Image

ശ്രീനന്ദ എവിടെ? നാലാം ദിവസവും തിരച്ചില്‍ തുടരുന്നു, സി.സി.ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു

National
  •  5 days ago
No Image

ആ താരങ്ങൾക്ക് ഇനി ഗ്രൗണ്ടിലിറങ്ങാനാവില്ല; പ്രഖ്യാപനത്തിനൊരുങ്ങി ബി.സി.സി.ഐ

Cricket
  •  5 days ago
No Image

ചൂട് വല്ലാതെ കൂടും; ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍  യെല്ലോ അലര്‍ട്ട്

Kerala
  •  5 days ago
No Image

സെൽഫിയെടുക്കുന്നതിനിടെ കാൽ വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീണു; മൂന്ന് പെൺകുട്ടികൾക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷപ്പെടുത്തി

National
  •  5 days ago
No Image

നിരോധന ഉത്തരവ് ലംഘിച്ച് ബൂത്തിൽ പ്രവേശിക്കാൻ ശ്രമം; യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനും, എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കുമെതിരെ കേസ്

Kerala
  •  5 days ago
No Image

യു.ഡി.എഫ് നന്നായി പ്രവര്‍ത്തിച്ചു, പോളിങ് ശതമാനം പ്രതീക്ഷ നല്‍കുന്നു; എന്‍.ഡി.എ കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും വി.ഡി സതീശന്‍

Kerala
  •  5 days ago
No Image

അമ്പരിപ്പിക്കുന്ന ലോക റെക്കോർഡ്; ടി-20യിൽ പുതു ചരിത്രമെഴുതി ബ്രസീലിയൻ താരം

Cricket
  •  5 days ago
No Image

വെടിനിര്‍ത്തല്‍ നടപ്പിലാകുമോ?; ഇറാന്‍-യു.എസ് നിര്‍ണായക ചര്‍ച്ച ഇന്ന് ഇസ്‌ലാമാബാദില്‍; 'സമാധാന'ത്തിന് ഭീഷണിയായി ലെബനാനിലെ ഇസ്‌റാഈല്‍ ആക്രമണം

International
  •  5 days ago