HOME
DETAILS

പിടികിട്ടാപ്പുള്ളിയായിരിക്കെ കണ്ണൂരിൽ ആൾമാറാട്ടം നടത്തി അറസ്റ്റിലായ ബിട്ടി മൊഹന്തി മരിച്ചു

  
Web Desk
August 13, 2024 | 2:58 AM

criminal case accused bitti mohanty dies

ഭുവനേശ്വർ: ജയിൽവാസത്തിനിടെ പരോളിലിറങ്ങി മുങ്ങി കേരളത്തിൽ ആൾമാറാട്ടം നടത്തി ജോലി ചെയ്യുന്നതിനിടെ പിടിയിലായ ബിട്ടി ഹോത്ര മൊഹന്തി (40) മരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ഭുവനേശ്വറിലെ എയിംസിലാണ് മരണം. ഒഡിഷ സ്വദേശിയാണ്. ഒഡിഷ മുൻ ഡി.ജി.പി (ജയിൽ) ബി.ബി. മൊഹന്തിയുടെ മകനാണ് മരിച്ച ബിട്ടി ഹോത്ര മൊഹന്തി.

രാജസ്ഥാനിൽ ജര്‍മന്‍ യുവതിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് പരോളിലിറങ്ങി ഇയാൾ മുങ്ങിയത്.  2006ല്‍ രോഗിയായ അമ്മയെ കാണാൻ എന്ന കാരണം കാണിച്ചാണ് പരോൾ നേടിയത്. എന്നാൽ പിന്നീട് അവിടെ നിന്ന് മുങ്ങി കേരളത്തിലെത്തിയ ഇയാൾ രാഘവ് രാജ് എന്ന പേരിലാണ് കേരളത്തിലെ കണ്ണൂരിൽ താമസിച്ച് വന്നിരുന്നത്.

രാഘവ് രാജ് എന്ന പുതിയ പേരിൽ പത്താം ക്ലാസ് മുതല്‍ എന്‍ജിനീയറിങ് ഡിഗ്രി വരെയുള്ള സര്‍ട്ടിഫിക്കറ്റ്  ഇയാൾ വ്യാജമായി ഉണ്ടാക്കിയാണ് കേരളത്തിൽ ഇയാൾ താമസിച്ചിരുന്നത്. ഇതിനിടെ കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് എം.ബി.എ ബിരുദമെടുത്തു. പിന്നാലെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ശാഖയില്‍ പ്രബേഷനറി ഓഫിസറായി ജോലിയില്‍ പ്രവേശിച്ചു. അഞ്ചുവര്‍ഷം കണ്ണൂരില്‍ താമസിച്ച ബിട്ടിയെ 2013 ലാണ് പിടികൂടിയത്.

രാഘവ് രാജ് എന്ന വ്യാജ പേരില്‍ കണ്ണൂരിൽ കഴിയുന്നത് ബിട്ടി മൊഹന്തിയാണെന്നുകാണിച്ച് ബാങ്ക് അധികൃതര്‍ക്കും പൊലിസിനും ലഭിച്ച ഒരു കത്താണ് വഴിത്തിരിവായത്. പിന്നാലെ  പഴയങ്ങാടി പൊലിസ് കേസെടുക്കുകയായിരുന്നു. എന്നാൽ, രാഘവ് രാജ് ബിട്ടിയാണെന്ന് തെളിയിക്കാൻ പ്രാഥമിക അന്വേഷണത്തിൽ പൊലിസിനു സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് പ്രതിയെ വ്യക്തമായത്. പിന്നാലെ രാജസ്ഥാൻ പൊലിസ് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തി. 

2023ൽ സുപ്രീംകോടതിയിൽനിന്ന് ജാമ്യം നേടി ഒഡിഷയിലെത്തി ഹൈകോടതി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു ബിട്ടി മൊഹന്തി. ഇതിനിടെയാണ് അസുഖബാധിതനായി ചികിത്സയിലായത്.

Bitti Hotra Mohanty, a convict who escaped from prison while serving a sentence for raping a German woman in Rajasthan, died at a hospital in Bhubaneswar, Odisha. He was undergoing treatment for cancer. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മിനിയാപൊളിസിൽ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ; പ്രകോപനമില്ലാതെ കൊലപ്പെടുത്തിയതിൽ പ്രതിഷേധം ശക്തം

International
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി ബന്ധമില്ല;  ഡി മണിക്ക് ക്ലീന്‍ചിറ്റ്

Kerala
  •  2 days ago
No Image

ടി-20 ലോകകപ്പിന് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

Cricket
  •  2 days ago
No Image

'വിധി പറയാന്‍ അര്‍ഹയല്ല, നടനെതിരായ തെളിവുകള്‍ പരിഗണിച്ചില്ല'; ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം

Kerala
  •  2 days ago
No Image

സിഡ്നിയിലും കരുത്തുകാട്ടി കങ്കാരുപ്പട; ഇംഗ്ലണ്ടിനെ വീഴ്ത്തി തുടർച്ചയായ അഞ്ചാം ആഷസ്

Cricket
  •  2 days ago
No Image

ഇന്ത്യക്ക് അമേരിക്കയുടെ തിരിച്ചടി; റഷ്യൻ എണ്ണ ഉപയോഗിക്കുന്ന രാജ്യങ്ങൾക്ക് 500% തീരുവ ചുമത്താൻ നീക്കം, പുതിയ ബില്ലിന് അനുമതി

International
  •  2 days ago
No Image

ബഹ്‌റൈനില്‍ സാമ്പത്തിക തട്ടിപ്പുകള്‍ പെരുകുന്നു; പിന്‍ സുരക്ഷയില്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

bahrain
  •  2 days ago
No Image

ഇനി മുഖം മറച്ച് ജ്വല്ലറികളില്‍ കയറാനാവില്ല; ബിഹാറിലെ സ്വര്‍ണക്കടകളില്‍ പുതിയ സുരക്ഷാ നിയമം നിലവില്‍ വന്നു

National
  •  2 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കേരളം; ആയുധമാക്കാൻ വിവാദങ്ങളും ആരോപണങ്ങളും

Kerala
  •  2 days ago
No Image

സമസ്ത സെൻ്റിനറി ക്യാംപ്; 33,313 പേരെ നയിക്കാൻ സജ്ജരായി 939 കോഡിനേറ്റർമാർ

Kerala
  •  2 days ago