HOME
DETAILS

പിടികിട്ടാപ്പുള്ളിയായിരിക്കെ കണ്ണൂരിൽ ആൾമാറാട്ടം നടത്തി അറസ്റ്റിലായ ബിട്ടി മൊഹന്തി മരിച്ചു

  
Web Desk
August 13, 2024 | 2:58 AM

criminal case accused bitti mohanty dies

ഭുവനേശ്വർ: ജയിൽവാസത്തിനിടെ പരോളിലിറങ്ങി മുങ്ങി കേരളത്തിൽ ആൾമാറാട്ടം നടത്തി ജോലി ചെയ്യുന്നതിനിടെ പിടിയിലായ ബിട്ടി ഹോത്ര മൊഹന്തി (40) മരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ഭുവനേശ്വറിലെ എയിംസിലാണ് മരണം. ഒഡിഷ സ്വദേശിയാണ്. ഒഡിഷ മുൻ ഡി.ജി.പി (ജയിൽ) ബി.ബി. മൊഹന്തിയുടെ മകനാണ് മരിച്ച ബിട്ടി ഹോത്ര മൊഹന്തി.

രാജസ്ഥാനിൽ ജര്‍മന്‍ യുവതിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് പരോളിലിറങ്ങി ഇയാൾ മുങ്ങിയത്.  2006ല്‍ രോഗിയായ അമ്മയെ കാണാൻ എന്ന കാരണം കാണിച്ചാണ് പരോൾ നേടിയത്. എന്നാൽ പിന്നീട് അവിടെ നിന്ന് മുങ്ങി കേരളത്തിലെത്തിയ ഇയാൾ രാഘവ് രാജ് എന്ന പേരിലാണ് കേരളത്തിലെ കണ്ണൂരിൽ താമസിച്ച് വന്നിരുന്നത്.

രാഘവ് രാജ് എന്ന പുതിയ പേരിൽ പത്താം ക്ലാസ് മുതല്‍ എന്‍ജിനീയറിങ് ഡിഗ്രി വരെയുള്ള സര്‍ട്ടിഫിക്കറ്റ്  ഇയാൾ വ്യാജമായി ഉണ്ടാക്കിയാണ് കേരളത്തിൽ ഇയാൾ താമസിച്ചിരുന്നത്. ഇതിനിടെ കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് എം.ബി.എ ബിരുദമെടുത്തു. പിന്നാലെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ശാഖയില്‍ പ്രബേഷനറി ഓഫിസറായി ജോലിയില്‍ പ്രവേശിച്ചു. അഞ്ചുവര്‍ഷം കണ്ണൂരില്‍ താമസിച്ച ബിട്ടിയെ 2013 ലാണ് പിടികൂടിയത്.

രാഘവ് രാജ് എന്ന വ്യാജ പേരില്‍ കണ്ണൂരിൽ കഴിയുന്നത് ബിട്ടി മൊഹന്തിയാണെന്നുകാണിച്ച് ബാങ്ക് അധികൃതര്‍ക്കും പൊലിസിനും ലഭിച്ച ഒരു കത്താണ് വഴിത്തിരിവായത്. പിന്നാലെ  പഴയങ്ങാടി പൊലിസ് കേസെടുക്കുകയായിരുന്നു. എന്നാൽ, രാഘവ് രാജ് ബിട്ടിയാണെന്ന് തെളിയിക്കാൻ പ്രാഥമിക അന്വേഷണത്തിൽ പൊലിസിനു സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് പ്രതിയെ വ്യക്തമായത്. പിന്നാലെ രാജസ്ഥാൻ പൊലിസ് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തി. 

2023ൽ സുപ്രീംകോടതിയിൽനിന്ന് ജാമ്യം നേടി ഒഡിഷയിലെത്തി ഹൈകോടതി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു ബിട്ടി മൊഹന്തി. ഇതിനിടെയാണ് അസുഖബാധിതനായി ചികിത്സയിലായത്.

Bitti Hotra Mohanty, a convict who escaped from prison while serving a sentence for raping a German woman in Rajasthan, died at a hospital in Bhubaneswar, Odisha. He was undergoing treatment for cancer. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  3 days ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക്‌ തടഞ്ഞ് ഹൈക്കോടതി

Kerala
  •  3 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 5 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരുക്ക്

National
  •  3 days ago
No Image

ധാര്‍മികതയില്ലാത്തവര്‍ രാഷ്ട്രീയ രംഗത്ത് തുടരരുതെന്ന് രാഹുലിന്റെ പുറത്താക്കലിനെ കുറിച്ച കെകെ രമ എംഎല്‍എ

Kerala
  •  3 days ago
No Image

ഗ്യാസ് സിലിണ്ടര്‍ നിറച്ച ലോറിയില്‍ അതിക്രമിച്ചു കയറി; സിലിണ്ടര്‍ കുത്തിത്തുറന്ന് തീ കൊളുത്തി  യുവാവിന്റെ ആത്മഹത്യാശ്രമം

Kerala
  •  3 days ago
No Image

ഫോണില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക;  ആവശ്യമായ പെര്‍മിഷനുകള്‍ മാത്രം നല്‍കുക - സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യം

Kerala
  •  3 days ago
No Image

ഇന്‍ഡിഗോ ചതിച്ചു; യാത്രക്കാരെ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ റെയില്‍വേ- 37 ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ച് വര്‍ധന

Kerala
  •  3 days ago
No Image

പരാതി പ്രവാഹം; പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും നീക്കണം

Kerala
  •  3 days ago
No Image

ശബരിമലക്കായി 456 ബസുകൾ മാറ്റിയതിനു പിന്നാലെ തെരഞ്ഞെടുപ്പിനും കെ.എസ്.ആർ.ടി.സി ബസുകൾ; യാത്രാക്ലേശം രൂക്ഷമാകും

Kerala
  •  3 days ago
No Image

പള്ളി പൊളിച്ചിട്ട് 33 വർഷം; അന്തിമ വിധി വന്നിട്ട് വന്നിട്ട് ആറുവർഷം; രാമക്ഷേത്രം ഉയർന്നു; പള്ളി നിർമാണത്തിന് അനുമതിയില്ല

National
  •  3 days ago