HOME
DETAILS

പിടികിട്ടാപ്പുള്ളിയായിരിക്കെ കണ്ണൂരിൽ ആൾമാറാട്ടം നടത്തി അറസ്റ്റിലായ ബിട്ടി മൊഹന്തി മരിച്ചു

  
Web Desk
August 13, 2024 | 2:58 AM

criminal case accused bitti mohanty dies

ഭുവനേശ്വർ: ജയിൽവാസത്തിനിടെ പരോളിലിറങ്ങി മുങ്ങി കേരളത്തിൽ ആൾമാറാട്ടം നടത്തി ജോലി ചെയ്യുന്നതിനിടെ പിടിയിലായ ബിട്ടി ഹോത്ര മൊഹന്തി (40) മരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ഭുവനേശ്വറിലെ എയിംസിലാണ് മരണം. ഒഡിഷ സ്വദേശിയാണ്. ഒഡിഷ മുൻ ഡി.ജി.പി (ജയിൽ) ബി.ബി. മൊഹന്തിയുടെ മകനാണ് മരിച്ച ബിട്ടി ഹോത്ര മൊഹന്തി.

രാജസ്ഥാനിൽ ജര്‍മന്‍ യുവതിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് പരോളിലിറങ്ങി ഇയാൾ മുങ്ങിയത്.  2006ല്‍ രോഗിയായ അമ്മയെ കാണാൻ എന്ന കാരണം കാണിച്ചാണ് പരോൾ നേടിയത്. എന്നാൽ പിന്നീട് അവിടെ നിന്ന് മുങ്ങി കേരളത്തിലെത്തിയ ഇയാൾ രാഘവ് രാജ് എന്ന പേരിലാണ് കേരളത്തിലെ കണ്ണൂരിൽ താമസിച്ച് വന്നിരുന്നത്.

രാഘവ് രാജ് എന്ന പുതിയ പേരിൽ പത്താം ക്ലാസ് മുതല്‍ എന്‍ജിനീയറിങ് ഡിഗ്രി വരെയുള്ള സര്‍ട്ടിഫിക്കറ്റ്  ഇയാൾ വ്യാജമായി ഉണ്ടാക്കിയാണ് കേരളത്തിൽ ഇയാൾ താമസിച്ചിരുന്നത്. ഇതിനിടെ കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് എം.ബി.എ ബിരുദമെടുത്തു. പിന്നാലെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ശാഖയില്‍ പ്രബേഷനറി ഓഫിസറായി ജോലിയില്‍ പ്രവേശിച്ചു. അഞ്ചുവര്‍ഷം കണ്ണൂരില്‍ താമസിച്ച ബിട്ടിയെ 2013 ലാണ് പിടികൂടിയത്.

രാഘവ് രാജ് എന്ന വ്യാജ പേരില്‍ കണ്ണൂരിൽ കഴിയുന്നത് ബിട്ടി മൊഹന്തിയാണെന്നുകാണിച്ച് ബാങ്ക് അധികൃതര്‍ക്കും പൊലിസിനും ലഭിച്ച ഒരു കത്താണ് വഴിത്തിരിവായത്. പിന്നാലെ  പഴയങ്ങാടി പൊലിസ് കേസെടുക്കുകയായിരുന്നു. എന്നാൽ, രാഘവ് രാജ് ബിട്ടിയാണെന്ന് തെളിയിക്കാൻ പ്രാഥമിക അന്വേഷണത്തിൽ പൊലിസിനു സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് പ്രതിയെ വ്യക്തമായത്. പിന്നാലെ രാജസ്ഥാൻ പൊലിസ് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തി. 

2023ൽ സുപ്രീംകോടതിയിൽനിന്ന് ജാമ്യം നേടി ഒഡിഷയിലെത്തി ഹൈകോടതി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു ബിട്ടി മൊഹന്തി. ഇതിനിടെയാണ് അസുഖബാധിതനായി ചികിത്സയിലായത്.

Bitti Hotra Mohanty, a convict who escaped from prison while serving a sentence for raping a German woman in Rajasthan, died at a hospital in Bhubaneswar, Odisha. He was undergoing treatment for cancer. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ആണവ നിയന്ത്രണ അതോറിറ്റിക്ക് പുതിയ ഡയറക്ടര്‍ ജനറലിനെ നിയമിച്ച് പ്രസിഡന്റ്

uae
  •  3 days ago
No Image

ഒന്നരവര്‍ഷത്തെ പക, ഒടുവില്‍ ദാരുണാന്ത്യം; തിരുവനന്തപുരത്ത് 18 കാരനെ ചില്ലുകൂട്ടിലേക്ക് തള്ളിയിട്ട് കൊന്ന കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍

Kerala
  •  3 days ago
No Image

നൂറുദിവസം കടന്ന് ഇറാൻ യുദ്ധം; ജനപിന്തുണ നേടാനാകാതെ ട്രംപ്; വൻ രാഷ്ട്രീയ തിരിച്ചടിക്ക് സാധ്യത

International
  •  3 days ago
No Image

ഇന്ത്യ സഖ്യം ഇന്ന് ചേരും; വിള്ളലുകള്‍ക്കിടയില്‍ നിര്‍ണായക ചര്‍ച്ചകള്‍ ഡല്‍ഹിയില്‍

National
  •  3 days ago
No Image

ശക്തമായ കാറ്റില്‍ ഗ്രൗണ്ട് സപ്പോര്‍ട്ട് ഉപകരണങ്ങള്‍ കൂട്ടിയിടിച്ചു; ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് തകരാര്‍

National
  •  3 days ago
No Image

പണമടച്ചിട്ടും ബാങ്കുകൾ രേഖകൾ നൽകുന്നില്ല; കടാശ്വാസം കർഷകർക്ക് പൊല്ലാപ്പായി

Kerala
  •  3 days ago
No Image

ക്രമസമാധാന ചുമതല, പൊലിസ് ഘടനയിൽ മാറ്റമുണ്ടായേക്കും; സോണൽ ചുമതല വീണ്ടും എ.ഡി.ജി.പിമാർക്ക്; റേഞ്ചുകൾ ഐ.ജിമാരിലേക്ക് 

Kerala
  •  3 days ago
No Image

'അത് വ്യോമപാത അടച്ചതല്ല'; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിൽ വിശദീകരണവുമായി ഖത്തർ സിവിൽ ഏവിയേഷൻ

qatar
  •  3 days ago
No Image

കാൽപന്താരവത്തിൽ സുപ്രഭാതവും; സുപ്രഭാതം പ്രതിനിധി ഇന്ന് യു.എസിലേക്ക്

Football
  •  3 days ago
No Image

ജനനനിരക്കിൽ ഇടിവ്; ചരിത്രത്തിലാദ്യം; ജനസംഖ്യാ സ്ഥിരതാനിരക്കിനും താഴെയെത്തി

Kerala
  •  3 days ago