HOME
DETAILS

'ബലാത്സംഗക്കേസ് പ്രതികളിൽ മുക്കാലും സുരക്ഷിതർ'

  
Web Desk
August 28 2024 | 19:08 PM

Many Rape Accused Escape Conviction Due to Evidence Collection Failures NCRB Report Reveals

കോഴിക്കോട്: രാജ്യത്തെ ബലാൽസംഗക്കേസ് പ്രതികളിൽ മുക്കാലും രക്ഷപ്പെടുന്നുവെന്ന് എൻ.സി.ആർ.ബി റിപ്പോർട്ട്. 2022ലെ കൊലക്കേസ് പ്രതികളിൽ 43.8 ശതമാനം പേർ ശിക്ഷിക്കപ്പെട്ടപ്പോൾ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 27.4 പേർക്കാണ് ശിക്ഷ വിധിച്ചത്.

2022ൽ 445256 കേസുകളാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ പേരിൽ രാജ്യത്ത് രജിസ്റ്റർ ചെയ്തത്. മുൻ വർഷം ഇത് 428278 ആയിരുന്നു. ഇതിൽ 31.4 ശതമാനവും ഭർതൃപീഡനമാണ്. ലക്ഷത്തിൽ 66.4 സ്ത്രീകൾ പീഡനത്തിനിരയാകുന്നുവെന്നും കണക്ക് പറയുന്നു.

കൊൽക്കത്തയിലെ മെഡിക്കൽകോളജിൽ യുവഡോക്ടറെ ക്രൂരമായ ബലാൽസംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യത്തെങ്ങും പ്രക്ഷോഭങ്ങൾ നടക്കവെ മറ്റു സംസ്ഥാനങ്ങളിലും സമാന സംഭവങ്ങൾ നടക്കുന്നുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമക്കേസുകളിൽ എത്രയും പെട്ടെന്ന് തീർപ്പുണ്ടാക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നിർദേശിക്കുകയുണ്ടായി.

2012ൽ ഡൽഹിയിലെ കൂട്ട ബലാൽസംഗത്തിന്റെയും കൊലയുടെയും പശ്ചാത്തലത്തിൽ സ്ത്രീകൾക്കെതിരായ അതിക്രങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ പരിഷ്‌കരിച്ചു. ബലാൽസംഗത്തിന്റെ വിവക്ഷ വിപുലപ്പെടുത്തി. എന്നിട്ടും 2018ലെ കണക്കനുസരിച്ച് രാജ്യത്ത് 15 മിനുട്ടിൽ ഒരു സ്ത്രീ ലൈംഗികാതിക്രമത്തിന് ഇരയാകുന്നുണ്ട്. 2012ൽ 25000 ബലാൽസംഗക്കേസ് ഉണ്ടായിരുന്നത് 2022ൽ 31000 ആയി വർധിച്ചു.

പൊലിസ്, പ്രോസിക്യൂഷൻ, കോടതി എന്നിവയുമായി ബന്ധപ്പെട്ടാണ് കേസുകളുടെ ഗതി. സംഭവം നടന്ന ഉടനെയുള്ള മണിക്കൂറുകൾ ഏറെ നിർണായകമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തെളിവുകൾ പരമാവധി ശേഖരിക്കേണ്ടത് പൊലിസാണ്. മിക്ക കേസുകളിലും ജനങ്ങളുടെ പ്രക്ഷോഭം കാരണം സി.ബി.ഐക്ക് വിടുന്നുണ്ടെങ്കിലും ആദ്യ തെളിവുശേഖരണം നടത്തുന്നത് പൊലിസാണ്. ഇവിടെ സംഭവിക്കുന്ന വീഴ്ച കുറ്റവാളികൾ രക്ഷപ്പെടാൻ ഇടയാക്കുന്നുവെന്ന് രേഖകൾ പറയുന്നു. കൊൽക്കത്തയിൽ 14 മണിക്കൂർ കഴിഞ്ഞാണ് എഫ്.ഐ.ആർ രേഖപ്പെടുത്തുന്നത്.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ഏറെയും രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കേരള, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ്. 442572 പേരെ 2022ൽ കാണാതായപ്പോൾ അതിൽ 293500 പേർ സ്ത്രീകളാണെന്നും നാഷനൽ ക്രൈം റിപ്പോർട്ട് പറയുന്നു.

A recent NCRB report reveals that nearly a third of rape accused in India escape conviction due to lapses in evidence collection. In 2022, out of the 445,256 registered cases of sexual offenses against women, only 27.4% led to convictions. This highlights ongoing challenges in the judicial handling of such cases and the need for immediate resolution as emphasized by the Prime Minister.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  2 days ago
No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  2 days ago
No Image

ഗോരഖ്പൂർ മെഡിക്കൽ കോളേജിലെ മലയാളി ഡോക്ടറുടെ മരണം: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; മകൻ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും കുടുംബത്തിലില്ലെന്ന് പിതാവ്

Kerala
  •  2 days ago
No Image

നിമിഷ പ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി: നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു

National
  •  2 days ago
No Image

പത്തനംതിട്ടയിൽ ഹോട്ടൽ ഉടമയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പിൽ പഞ്ചായത്ത് അംഗത്തിന്റെ പേര്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Kerala
  •  2 days ago
No Image

തമിഴ്‌നാട്ടിലെ കസ്റ്റഡി മരണങ്ങള്‍; ചര്‍ച്ചയാക്കി വിജയ്; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച്ച

National
  •  2 days ago
No Image

ഇനി ബാക്ക്‌ ബെഞ്ചറില്ല; തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം

National
  •  2 days ago
No Image

അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിട്ടുനിന്നു: പുതിയ ഭാരവാഹി പട്ടികയിൽ അതൃപ്തിയെന്ന് സൂചന

Kerala
  •  2 days ago
No Image

ദ്രാവിഡിനെയും ഗാംഗുലിയെയും ഒരുമിച്ച് മറികടന്നു; ലോർഡ്‌സിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് ക്ലാസിക് രാഹുൽ

Cricket
  •  2 days ago
No Image

ട്രെൻഡിംഗ് വിടവാങ്ങുന്നു: യൂട്യൂബിന്റെ പുതിയ മാറ്റങ്ങൾ എന്തൊക്കെ?

Tech
  •  2 days ago