HOME
DETAILS

ഹിമാചലിൽ 'ബി.ജെ.പി ഭാഷ'യിൽ കോൺഗ്രസ് മന്ത്രി; തിരുത്തി പാർട്ടി എം.എൽ.എ; മുസ്ലിംകളെച്ചൊല്ലി നിയമസഭയിൽ കോൺഗ്രസ് അംഗങ്ങൾ തമ്മിൽ പോര്

  
September 06, 2024 | 4:05 AM

Congress Members Clash Over Remarks on Muslims in Himachal Pradesh Assembly

ന്യൂഡൽഹി: മുസ്ലിംകളെക്കുറിച്ച് കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽപ്രദേശ് നിമയസഭയിൽ പാർട്ടി അംഗങ്ങൾ തമ്മിൽ വാക്ക് പോര്. സംസ്ഥാനത്ത് ലൗ ജിഹാദ് കൂടിവരികയാണെന്നും മുസ്ലിംകൾ തെറ്റുകൾ ചെയ്യുന്നവരാണെന്നും നിയമവിരുദ്ധമായി നിർമിക്കുന്ന മസ്ജിദിനെക്കുറിച്ച് അന്വേഷണം വേണമെന്നുമുൾപ്പെടെയുള്ള ഗ്രാമവികസന മന്ത്രിയും കോൺഗ്രസ് നേതാവുമായ അനിരുദ്ധ് സിങ്ങിന്റെ നിയമസഭയിലെ പരാമർശമാണ് വിവാദങ്ങൾക്ക് തുടക്കം. തലസ്ഥാനമായ ഷിംലയിലെ സഞ്ജൗലി മസ്ജിദ് നിയമവിരുദ്ധമായി നിർമിച്ചതാണെന്നും ഇക്കാരണത്താൽ പ്രദേശത്ത് കുഴപ്പത്തിന് കാരണമായെന്നും മന്ത്രി പറഞ്ഞു.

ബുധനാഴ്ച ശൂന്യവേളയിൽ ബി.ജെ.പി എം.എൽ.എ ബൽവീർ വർമയാണ് വിഷയം സഭയിൽ ഉന്നയിച്ചത്. ഇതിന് മറുപടി പറയുന്നതിനിടെയാണ് സംഘ്പരിവാർ ശൈലിയിലുള്ള അനിരുദ്ധ് സിങ്ങിന്റെ പ്രതികരണം. പള്ളി നിർമിക്കുന്നതിന് ജില്ലാ ഭരണകൂടത്തിൽനിന്ന് അനുമതി വാങ്ങിയിരുന്നോവെന്ന് മന്ത്രി ചോദിച്ചു. അനുമതി ലഭിക്കാതെയാണ് അവർ നിർമാണം തുടങ്ങിയത്. ഇതൊരു നിയമവിരുദ്ധ നിർമിതിയാണ്. ആദ്യം താഴെ നില നിർമിച്ചു. പിന്നീട് ബാക്കിയുള്ളതും പൂർത്തിയാക്കി. പതിവായി നിയമവിരുദ്ധ കാര്യങ്ങൾ ചെയ്യുന്ന ശീലം മുസ്ലിംകൾക്കുണ്ട്. ഇക്കാര്യം മുഴുവനായി അന്വേഷിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സഞ്ജൗലി മാർക്കറ്റിൽ മോഷണം പെരുകുകയാണ്. ലൗ ജിഹാദിനെക്കുറിച്ചുള്ള ആശങ്കകൾ കൂടിവരുന്നുമുണ്ട്. സഞ്ജൗലി മാർക്കറ്റിൽ സ്ത്രീകൾക്ക് നടക്കാൻ കഴിയാതെയായി. കുറ്റകൃത്യം പെരുകി. നമ്മുടെ രാജ്യത്തിനും സംസ്ഥാനത്തിനും അപകടകരവും ശ്രദ്ധിക്കേണ്ടതുമായ മറ്റൊരു ഗുരുതരമായ പ്രശ്‌നമാണ് ലൗ ജിഹാദെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, മന്ത്രിക്ക് സഭയിൽവച്ച് കോൺഗ്രസ് അംഗം ഹരിഷ് ജനാർദ്ദ തന്നെ മറുപടി നൽകി. പ്രദേശത്ത് യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞ ഹരിഷ് ജനാർദ്ദ, വഖ്ഫ് ഭൂമിയിൽ 1960ൽ ആണ് പള്ളി നിർമിച്ചതെന്ന് അറിയിച്ചു. പിന്നീട് മൂന്നുനില കൂട്ടിച്ചേർക്കുകയാണ് ഉണ്ടായത്. അതിനോട് ചേർന്ന് നിർമിച്ച ശുചിമുറികൾ തകർത്ത് ചില കേന്ദ്രങ്ങൾ മനപ്പൂർവം കുഴപ്പം സൃഷ്ടിക്കുകയായിരുന്നുവെന്നും എം.എൽ.എ പറഞ്ഞു.

വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് മന്ത്രി വിക്രമാദിത്യ സിങ് അഭ്യർഥിച്ചു. എല്ലാവരെയും കൂട്ടിപ്പിടിച്ചുള്ള ചരിത്രമാണ് ഹിമാചലിന്റെത്. എല്ലാവരുടെയും വികാരങ്ങൾ മാനിക്കുകയും നീതിയോടെ പ്രവർത്തിക്കുകയും ചെയ്യും. സർക്കാർ നിയമപ്രകാരം നടപടിയെടുക്കും. നമ്മുടെ സംസ്ഥാനം ദേവഭൂമിയാണ്. മതത്തിന്റെ പേരിൽ ഇവിടെ രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മതത്തിൽപ്പെട്ടവരെയും സംസ്ഥാനത്ത് മാനിക്കുമെന്നും നിയമം കൈയിലെടുക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് സുഖു മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിലേക്ക് നയിച്ച കാരണങ്ങൾ അന്വേഷിക്കുകയാണ്. സമാധാനപരമായ പ്രതിഷേധങ്ങളെ ബഹുമാനിക്കും. എന്നാൽ ക്രമസമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ ഇടപെട്ട മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി, ഹിമാചൽ ഭരിക്കുന്നത് കോൺഗ്രസാണോ അതോ ബി.ജെ.പിയാണോയെന്ന് ചോദിച്ചു. 'ഹിമാചലിലെ 'മുഹബത് കി ദൂകാനിൽ' (സ്‌നേഹത്തിന്റെ കട) വെറുപ്പ് മാത്രമേയുള്ളൂ. ഹിമാചൽ മന്ത്രി ബി.ജെ.പിയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും അനിരുദ്ധ് സിങ്ങിന്റെ പ്രസംഗത്തിന്റെ വിഡിയോ പങ്കുവച്ച് ഉവൈസി പറഞ്ഞു. മന്ത്രിയുടെ സഭയിലെ പരാമർശങ്ങൾ സംഘ്പരിവാർ ഏറ്റുപിടിച്ചിട്ടുണ്ട്. ഷിംലയിലെ മസ്ജിദ് നിർമാണം ഈയടുത്തായി ഹിമാചലിലെ ചൂടേറിയ വിഷയമാണ്. കോടതിയുടെ പരിഗണനയിലുള്ള കേസിൽ ഇതിനകം 44 വാദംകേൾക്കലാണ് നടന്നത്.

 

Anirudh Singh, the Minister for Rural Development and a Congress leader, made remarks in the Assembly claiming that "Love Jihad" is on the rise in the state and accusing Muslims of wrongdoing. Singh also demanded an investigation into illegally constructed mosques, specifically mentioning the Sanjauli Mosque in the capital, Shimla. He alleged that the mosque was built unlawfully and has caused unrest in the area.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.സി.ടിവി ദൃശ്യം തെളിവായി; വൈറ്റിലയില്‍ യുവതിയെ കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തില്‍ പ്രതി പിടിയില്‍

Kerala
  •  5 minutes ago
No Image

'കേരള'യല്ല, ഇനി കേരളം; സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്രം;  'സേവാ തീര്‍ത്ഥി'ല്‍ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കും

Kerala
  •  28 minutes ago
No Image

തഹാവൂര്‍ റാണയുടെ പൗരത്വം റദ്ദാക്കാന്‍ കാനഡ

International
  •  an hour ago
No Image

പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; മോട്ടിവേഷന്‍ സ്പീക്കറായ മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

കേരളത്തിലെ ജനങ്ങളുടെ ആശങ്കകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; ' ദ കേരള സ്‌റ്റോറി 2' കാണാന്‍ ഹൈക്കോടതി 

Kerala
  •  2 hours ago
No Image

എട്ട് ലക്ഷം ലോണെടുത്തു, കടം വാങ്ങി; വിദഗ്ധ ചികിത്സക്കായുള്ള യാത്ര തുടങ്ങും മുന്‍പേ അവസാനിച്ചു, ജാര്‍ഖണ്ഡ് എയര്‍ ആംബുലന്‍സ് ദുരന്തത്തില്‍ തീരാവേദനയുമായി സഞ്ജയിന്റെ കുടുംബം   

National
  •  3 hours ago
No Image

യുപിയിൽ കൊട്ടിഘോഷിച്ച് ഉദ്‌ഘാടനം ചെയ്ത വിമാനത്താവളങ്ങളിൽ ഏഴിൽ ആറും പൂട്ടിക്കെട്ടി; വെള്ളത്തിലായത് കോടികൾ

National
  •  3 hours ago
No Image

നവകേരള സര്‍വേയില്‍ എന്താണ് അപാകതയെന്ന് സുപ്രിംകോടതി; ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ, സര്‍ക്കാരിന് ആശ്വാസം

Kerala
  •  3 hours ago
No Image

വലിയങ്ങാടി അപകടം: കെട്ടിടം അപകടാവസ്ഥയിലെന്ന റിപ്പോര്‍ട്ട് കോര്‍പറേഷന്‍ അവഗണിച്ചു; പഴക്കം ചെന്ന കെട്ടിടങ്ങള്‍ ഇനിയുമേറെ...

Kerala
  •  3 hours ago
No Image

"ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?" സ്വർണക്കൊള്ളക്കേസിൽ രൂക്ഷമായി പ്രതികരിച്ച് സുപ്രിം കോടതി

Kerala
  •  3 hours ago