HOME
DETAILS

എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കണ്ടത് വി.ഡി സതീശന് വേണ്ടിയെന്ന് അന്‍വര്‍; പുനര്‍ജനി കേസില്‍ സഹായിക്കാമെന്ന് ധാരണ

  
September 07, 2024 | 7:31 AM

pv anwar says kerala-opposition-leader-rss-links

മലപ്പുറം എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാര്‍ ആര്‍.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് വേണ്ടിയാണെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഡി.ജി.പിയും ആര്‍.എസ്.എസുമായുള്ള കൂടിക്കാഴ്ചയുടെ കുറ്റം മുഖ്യമന്ത്രി പിണറായിക്ക് മേല്‍ ചാര്‍ത്തി രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. എ.ഡി.ജി.പിക്ക് ആര്‍.എസ്.എസുമായും യു.ഡി.എഫുമായും ബന്ധമുണ്ട്. കോണ്‍ഗ്രസിലെ ഒരുവിഭാഗം ആര്‍.എസ്.എസിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

'എം.ആര്‍. അജിത് കുമാര്‍-ആര്‍.എസ്.എസ്. നേതാവ് കൂടിക്കാഴ്ച വി.ഡി. സതീശന്‍ വെളിപ്പെടുത്തത്തിന് മുമ്പ് എനിക്ക് വിവരം ലഭിച്ചു. വിവരം എനിക്ക് ലഭിച്ചത് അജിത് കുമാറിന്റെ സൈബര്‍ സംഘം അറിഞ്ഞു. അപ്പോഴാണ് ഇവര്‍ തമ്മില്‍ ഗൂഢാലോചന നടത്തി പ്രതിപക്ഷ നേതാവ് അടിയന്തര പത്രസമ്മേളനം നടത്തിയത്. പി.വി. അന്‍വറിന് വിവരം ലഭിച്ചിരിക്കുന്നു, വെളിപ്പെടുത്താന്‍ പോകുന്നു. ഇതിന് നേരെ വിപരീതമായി, പിണറായി വിജയന്റെ ആവശ്യപ്രകാരം എ.ഡി.ജി.പിയെ ബി.ജെ.പിക്ക് സീറ്റുണ്ടാക്കിക്കൊടുക്കാന്‍ പിണറായി വിജയന്‍ പറഞ്ഞുവെന്ന ആരോപണം ഉന്നയിച്ചു', അന്‍വര്‍ പറഞ്ഞു.

പുനര്‍ജനി കേസില്‍ സഹായിക്കാമെന്ന് അവര്‍ തമ്മില്‍ നേരത്തേ ധാരണയുണ്ട്. അതുകൊണ്ട് തൃശ്ശൂരില്‍ ഒരു സീറ്റ് നല്‍കി സഹായിച്ചു. കോണ്‍ഗ്രസിന്റെ വോട്ടാണ് പൂര്‍ണ്ണമായും അവിടെ ബി.ജെ.പിയിലേക്ക് പോയതെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി. പൊലിസില്‍ തനിക്ക് നല്ല വിശ്വാസമുണ്ട്. എന്നാല്‍, 10 ശതമാനം ക്രിമിനലുകളാണ് ജില്ലയിലെ കാര്യങ്ങള്‍ മുഴുവന്‍ കൈകാര്യംചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

'പൊന്നാനി സ്വദേശിനിയുടെ മൊഴിയില്‍ പൊലിസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തില്ല, എന്നാല്‍, ഇടതുപക്ഷ എം.എല്‍.എയായ മുകേഷിനെതിരെ പത്തുവര്‍ഷം മുമ്പ് തോണ്ടി, പിടിച്ചു എന്നൊക്കെയുള്ള ആരോപണത്തില്‍ കേസെടുത്തത് എന്ത് അടിസ്ഥാനത്തിലാണ്. സ്വന്തം നാട്ടില്‍ ഉത്തരവാദപ്പെട്ട പാര്‍ട്ടി നേതാക്കളുടേയും പൊതുപ്രവര്‍ത്തകരുടേയും വനിതാനേതാക്കളുടേയും സാന്നിധ്യത്തില്‍, മാധ്യമപ്രവര്‍ത്തകനുമുന്നില്‍ ഒരു സ്ത്രീ മണിക്കൂറുകളോളം സ്വന്തം അനുഭവങ്ങള്‍ വിവരിച്ചിട്ടും, എസ്.പിക്ക് പരാതി കൊടുത്തിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ വഴങ്ങി കേന്ദ്രം; നീറ്റ് പേപ്പര്‍ ചോര്‍ച്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കിരണ്‍ റിജിജു, കറുപ്പണിഞ്ഞെത്തി പ്രതിപക്ഷം

National
  •  a day ago
No Image

 വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് ഇടതു സര്‍ക്കാര്‍ സമ്മതിച്ചുവെന്ന് വി.ഡി.സതീശന്‍

latest
  •  a day ago
No Image

വഖ്ഫ് ബോര്‍ഡ് സര്‍ക്കാറിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി; രണ്ടുപേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നതെന്നും കോടതി

Kerala
  •  a day ago
No Image

യുഎഇയില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ അപേക്ഷാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി; ആദ്യദിനം തന്നെ വന്‍ തിരക്ക് | Photos

uae
  •  a day ago
No Image

'നീറ്റ് പരീക്ഷ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി.വികെ; മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശം

National
  •  a day ago
No Image

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി തെലങ്കാന സ്വദേശി ഡോ. കെ. ശ്രീകര്‍ റെഡ്ഡി എത്തും

qatar
  •  a day ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന്; മാറ്റിവരയ്ക്കണം വികസനഭൂപടം

latest
  •  a day ago
No Image

അടിച്ചമര്‍ത്തുംതോറും സമരം കൂടുതല്‍ ശക്തമാകും'; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Kerala
  •  a day ago
No Image

ദേശാഭിമാനിയിലെ ലേഖന വിവാദം; കെ.ആര്‍.അജയനെതിരെ നടപടിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എം.സ്വരാജ്

latest
  •  a day ago
No Image

'വിശന്നിരിക്കുന്നവര്‍ക്ക് നല്‍കൂ'; ജന്തര്‍ മന്ദറിലെ സമരഭൂമിയിലേക്ക് ഒഴുകിയെത്തുന്നു ആയിരക്കണക്കിന് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍

National
  •  a day ago