HOME
DETAILS

ഹേമ കമ്മിറ്റി: 20 പേരുടെ മൊഴി ഗൗരവതരം, കേസ് പരാതിയുണ്ടെങ്കില്‍ മാത്രമെന്ന് അന്വേഷണ സംഘം

  
Web Desk
September 19, 2024 | 3:51 AM

Special Investigation Team Finds Testimonies in Hema Committee Report Serious

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 20 പേരുടെ മൊഴി ഗൗരവതരമെന്ന് പ്രത്യേക അന്വേഷണ സംഘം. ലൈംഗിക ഉപദ്രവവും ചൂഷണവും വെളിപെടുത്തിയ ഇരുപതിലധികം പേരുടെ മൊഴി ഗൗരവ സ്വഭാവമുള്ളതാണെന്നാണ് അന്വേഷ സംഘത്തിന്റെ വിലയിരുത്തല്‍ എന്നാല്‍ മൊഴികളില്‍ കേസെടുക്കുക പരാതിയുണ്ടെങ്കില്‍ മാത്രമെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. സാക്ഷികളെ നേരിട്ട് കണ്ട് പരാതി തേടും. 

സ്വമേധയാ കേസെടുത്താല്‍ അത് കോടതിയില്‍ നിലനില്‍ക്കില്ലെന്നതിനാലാണ് ഇതെന്നാണ് അന്വേഷണ സംഘം പറയുന്നത്. അതീവഗൗരവമുള്ള മൊഴികള്‍ നല്‍കിയ ഇരുപതിലധികം പേരെയാകും പത്ത് ദിവസത്തിനുള്ളില്‍ നേരിട്ട് ബന്ധപ്പെടും. നിയമ നടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ ഒക്ടോബര്‍ മൂന്നിനകം കേസെടുക്കും. പ്രത്യക അന്വേഷണ സംഘം ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 

ഹേമ കമ്മിറ്റി അംഗങ്ങളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. അഞ്ച് ഉദ്യോഗസ്ഥരോട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി വായിക്കാനും നിര്‍ദേശം നല്‍കി. ഒക്ടോബര്‍ മൂന്നിന് ഹൈക്കോടതി കേസ് പരിഗണിക്കും മുന്‍പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം.

പ്രത്യേക അന്വേഷണ സംഘത്തിലെ അഞ്ച് ഉദ്യോഗസ്ഥരോട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി വായിക്കാനാണ് നിര്‍ദേശം നല്‍കിയത്. വിശദമായ മൊഴികളും അനുബന്ധ വിവരങ്ങളും അടക്കമുള്ള 3896 പേജുള്ള ഹേമകമ്മിറ്റി റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം വായിക്കാനാണ് നാലു വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍, അന്വേഷണ സംഘം തലവന്‍ ഐജി സ്പര്‍ജന്‍ കുമാര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

The Special Investigation Team (SIT) has identified the testimonies of over 20 individuals in the Hema Committee report as serious.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിശ്വവേദി വിറപ്പിച്ച് ഫ്രഞ്ച് അശ്വമേധം; മെസിപ്പടയ്ക്കും സ്പെയിനും നെഞ്ചിടിപ്പ്, കിരീടത്തിലേക്ക് കണ്ണുവെച്ച് എംബാപ്പെയും സംഘവും; In-Depth Story

Football
  •  9 days ago
No Image

'പി.എം ശ്രീയില്‍ ഇടത് സര്‍ക്കാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല'; രതീഷ് കാളിയാടന്റെ ലേഖനത്തിന് മറുപടിയുമായി കെ.കെ. ശൈലജ

Kerala
  •  9 days ago
No Image

ലോകത്തിലെ ആദ്യ താരം; ലോകകപ്പിൽ ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസി

Football
  •  9 days ago
No Image

റെക്കോർഡ് ജയത്തിലും വിവാദം; ലൗട്ടാരോ മാർട്ടിനെസ് ചുവപ്പ് കാർഡിൽ നിന്ന് രക്ഷപ്പെട്ടത് റഫറിയുടെ ‘ദയ’ കൊണ്ടോ? ആരാധകർ കലിപ്പിൽ

Football
  •  9 days ago
No Image

മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാനുള്ള നടപടി; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍

Kerala
  •  9 days ago
No Image

ചരിത്രം തിരുത്തിക്കുറിച്ചു; വിശ്വവേദിയിൽ വിസ്മയ റെക്കോർഡുമായി ലയണൽ മെസി

Football
  •  9 days ago
No Image

രാജ്യവ്യാപകമായി നാലുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഖത്തര്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

qatar
  •  9 days ago
No Image

വാമനപുരത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  9 days ago
No Image

'പി.എം ശ്രീ കരാറില്‍ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ല'; സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

Kerala
  •  9 days ago
No Image

'പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടണം'; സുകുമാരന്‍ നായരെയും എന്‍.എസ്.എസിനെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

National
  •  9 days ago