HOME
DETAILS

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

  
October 02, 2024 | 4:37 AM

Chalo Delhi march stopped

ന്യൂഡല്‍ഹി: സംസ്ഥാനപദവിയും ഗോത്രപദവിയും നല്‍കുന്ന ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ലഡാക്കിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം മുന്‍നിര്‍ത്തി കാലാവസ്ഥാ പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ നടത്തിയ ഡല്‍ഹി മാർച്ച് പൊലിസ് തടഞ്ഞു.

വാങ്ചുക്കും   ലഡാക്ക് എം.പി ഹാജി ഹനീഫ ജാനും ഉള്‍പ്പെടെ 150 ഓളം പേരെ അറസ്റ്റ്‌ചെയ്തു. 'ചലോ ഡല്‍ഹി ക്ലൈമറ്റ് മാര്‍ച്ച്' എന്ന പേരിലുള്ള മാര്‍ച്ച് ഡല്‍ഹി അതിര്‍ത്തിയായ സിംഗുവില്‍വച്ചാണ് തടഞ്ഞത്. കഴിഞ്ഞമാസം ഒന്നിനാണ് 150 പേരുമായി സാമൂഹിക, പരിസ്ഥിതി പ്രവര്‍ത്തകനായ വാങ്ചുക് ലേയില്‍നിന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് തുടങ്ങിയത്.

മാര്‍ച്ച് തടഞ്ഞ കാര്യം വാങ്ചുക് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 'കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ്', 'ലേ അപെക്‌സ് ബോഡി' എന്നീ സംഘടനകളാണ് 'ചലോ ഡല്‍ഹി ' യാത്രയ്ക്ക് പിന്നില്‍. ലഡാക്കിന്റെ സംസ്ഥാനപദവിയുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് നാലുവര്‍ഷമായി വിവിധ സരമപരിപാടികള്‍ക്ക് നേതൃത്വം നല്‍കിവരികയാണ് ഈ രണ്ടുകൂട്ടായ്മകളും.

വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവ് കൂടിയായ വാങ്ചുക്കിനെ അറസ്റ്റ്‌ചെയ്ത നടപടിക്കെതിരേ പ്രതിപക്ഷകക്ഷികള്‍ രംഗത്തുവന്നു. മാര്‍ച്ച് തടഞ്ഞ പൊലിസിന്റെ നടപടി അന്യായമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. പൊലിസ് നടപടിയെ ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനയും അപലപിച്ചു. 

സമരം ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിനോടനുബന്ധിച്ച് രാജ്യ തലസ്ഥാനനഗരിയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതോടെ പ്രതിഷേധപരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡൽഹിയിൽ അഞ്ചുദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മൂന്ന് മണിക്കൂറോളം ജീവനോടെ ഉണ്ടായിട്ടും ചികിത്സ നല്‍കിയില്ല, രക്തം ലഭ്യമാക്കാന്‍ കാലതാമസം വരുത്തി' നിതിന്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് കുടുംബം

Kerala
  •  15 days ago
No Image

'ചരിത്രപരമായ വലിയ അനീതി' മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സ്റ്റാലിന്‍

National
  •  15 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും; ഫലം അറിയാൻ വെബ്‌സൈറ്റുകളും എസ്എംഎസ് സംവിധാനവും

National
  •  15 days ago
No Image

തിരൂരിൽ വാടകമുറിയിൽ തലയ്ക്ക് പരുക്കേറ്റ നിലയിൽ മൃതദേഹം; കൂടെ താമസിച്ചിരുന്ന അതിഥിത്തൊഴിലാളി പിടിയിൽ

crime
  •  15 days ago
No Image

യു.എസ് ഉപരോധം മറികടക്കാനായില്ല; ചൈനീസ് കപ്പല്‍ ഹോര്‍മുസിലേക്ക് തന്നെ മടങ്ങി

International
  •  15 days ago
No Image

വാഹനങ്ങളില്‍ ഇനി അമിതഭാരം കയറ്റിയാല്‍ പണികിട്ടും; ടോള്‍ നാലിരട്ടി വരെ; പുതിയ നിയമം ഇന്ന് മുതല്‍

Kerala
  •  15 days ago
No Image

സിനിമയിലെ 'ഡ്രഗ് ലേഡി' വീണ്ടും പിടിയിൽ; റിൻസി മുംതാസ് കുടുങ്ങിയത് 3.58 ഗ്രാം എം.ഡി.എം.എയുമായി

Kerala
  •  15 days ago
No Image

ചർച്ചയ്ക്ക് മുമ്പ് 270 ബില്യൺ ഡോളർ നഷ്ടപരിഹാരം വേണം; ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ

International
  •  15 days ago
No Image

'ആര് തളര്‍ത്തിയാലും ഡോക്ടറായിട്ടേ ഈ കോളജില്‍ നിന്ന് പുറത്തിറങ്ങൂ'  മരിക്കും മുന്‍പ് നിതിന്‍ സുഹൃത്തിനയച്ച ഓഡിയോ സന്ദേശം

Kerala
  •  15 days ago
No Image

ജോർജിയ മെലോണിക്ക് ധൈര്യമില്ലെന്ന് ട്രംപ്; ഇറാനെതിരെ അമേരിക്കയുടെ സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറി ഇറ്റലി

International
  •  15 days ago