HOME
DETAILS

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

  
October 02, 2024 | 4:37 AM

Chalo Delhi march stopped

ന്യൂഡല്‍ഹി: സംസ്ഥാനപദവിയും ഗോത്രപദവിയും നല്‍കുന്ന ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ലഡാക്കിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം മുന്‍നിര്‍ത്തി കാലാവസ്ഥാ പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ നടത്തിയ ഡല്‍ഹി മാർച്ച് പൊലിസ് തടഞ്ഞു.

വാങ്ചുക്കും   ലഡാക്ക് എം.പി ഹാജി ഹനീഫ ജാനും ഉള്‍പ്പെടെ 150 ഓളം പേരെ അറസ്റ്റ്‌ചെയ്തു. 'ചലോ ഡല്‍ഹി ക്ലൈമറ്റ് മാര്‍ച്ച്' എന്ന പേരിലുള്ള മാര്‍ച്ച് ഡല്‍ഹി അതിര്‍ത്തിയായ സിംഗുവില്‍വച്ചാണ് തടഞ്ഞത്. കഴിഞ്ഞമാസം ഒന്നിനാണ് 150 പേരുമായി സാമൂഹിക, പരിസ്ഥിതി പ്രവര്‍ത്തകനായ വാങ്ചുക് ലേയില്‍നിന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് തുടങ്ങിയത്.

മാര്‍ച്ച് തടഞ്ഞ കാര്യം വാങ്ചുക് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 'കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ്', 'ലേ അപെക്‌സ് ബോഡി' എന്നീ സംഘടനകളാണ് 'ചലോ ഡല്‍ഹി ' യാത്രയ്ക്ക് പിന്നില്‍. ലഡാക്കിന്റെ സംസ്ഥാനപദവിയുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് നാലുവര്‍ഷമായി വിവിധ സരമപരിപാടികള്‍ക്ക് നേതൃത്വം നല്‍കിവരികയാണ് ഈ രണ്ടുകൂട്ടായ്മകളും.

വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവ് കൂടിയായ വാങ്ചുക്കിനെ അറസ്റ്റ്‌ചെയ്ത നടപടിക്കെതിരേ പ്രതിപക്ഷകക്ഷികള്‍ രംഗത്തുവന്നു. മാര്‍ച്ച് തടഞ്ഞ പൊലിസിന്റെ നടപടി അന്യായമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. പൊലിസ് നടപടിയെ ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനയും അപലപിച്ചു. 

സമരം ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിനോടനുബന്ധിച്ച് രാജ്യ തലസ്ഥാനനഗരിയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതോടെ പ്രതിഷേധപരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡൽഹിയിൽ അഞ്ചുദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നില്ലെന്ന് റിപ്പോര്‍ട്ട്; വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചതായി സൂചന

Kerala
  •  15 days ago
No Image

തുടക്കം ജനപ്രിയം; സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സേന, ലഹരി തടയാനും പട്രോൾ സംഘം...ആദ്യ ഫയലുകളിൽ ഒപ്പിട്ട് വിജയ്  

National
  •  15 days ago
No Image

ഏരിയാ കമ്മിറ്റിയംഗത്തെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ച് പാലക്കാട് സി.പി.എമ്മില്‍ കൂട്ടരാജി, പാര്‍ട്ടി വിട്ടത് 24 ഓളം പേര്‍

Kerala
  •  15 days ago
No Image

'വിശപ്പും ദാരിദ്ര്യവും അറിയുന്ന സാധാരണക്കാരനാണ് ഞാന്‍, നിങ്ങളുടെ 'തമ്പി', തെറ്റ് ചെയ്യില്ല കൂടെയുള്ളവരെ ചെയ്യാന്‍ അനുവദിക്കില്ല, അങ്ങിനെ ഒരു മോഹമുണ്ടെങ്കില്‍ മായ്ച്ചു കളഞ്ഞേക്കൂ...' മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയിന്റെ വൈകാരിക പ്രസംഗം

National
  •  15 days ago
No Image

ജ്യൂസിൽ മയക്കുമരുന്ന് കലർത്തി പീഡനം; ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക് മെയിലിംഗ്: പത്തനംതിട്ടയിൽ ഓട്ടോ ഡ്രൈവർ പിടിയിൽ

Kerala
  •  15 days ago
No Image

അവയവദാനത്തിനായി വ്യാജരേഖ: മുഖ്യപ്രതി നജീബ് പിടിയില്‍

Kerala
  •  15 days ago
No Image

തമിഴ് മണ്ണിൽ ‘ദളപതി’ യുഗം: ദ്രാവിഡ കോട്ടകൾ തകരുമോ? ബിജെപിയുടെ തന്ത്രങ്ങളും തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവിയും; In-Depth Story

National
  •  15 days ago
No Image

തമിഴ്‌നാട്ടില്‍ വിജയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത ഒന്‍പത് മന്ത്രിമാര്‍ ഇവരെല്ലാം...

National
  •  15 days ago
No Image

സ്റ്റാലിന്‍ പറഞ്ഞു സഖ്യ കക്ഷികള്‍ പിന്തുണച്ചു; വിജയ്‌യുടെ  അന്തിമ 'വിജയത്തി'ന് പിന്നില്‍ ഡി.എം.കെയുടെ ഇടപെടലെന്ന് പാര്‍ട്ടി വക്താവ്   

National
  •  15 days ago
No Image

ബ്രസീലിന്റെ ആശങ്ക, മെസ്സിയുടെ പ്രതീക്ഷ; നെയ്മറുടെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് അർജന്റീന നായകൻ

Football
  •  15 days ago