HOME
DETAILS

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

  
October 02, 2024 | 4:37 AM

Chalo Delhi march stopped

ന്യൂഡല്‍ഹി: സംസ്ഥാനപദവിയും ഗോത്രപദവിയും നല്‍കുന്ന ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ലഡാക്കിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം മുന്‍നിര്‍ത്തി കാലാവസ്ഥാ പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ നടത്തിയ ഡല്‍ഹി മാർച്ച് പൊലിസ് തടഞ്ഞു.

വാങ്ചുക്കും   ലഡാക്ക് എം.പി ഹാജി ഹനീഫ ജാനും ഉള്‍പ്പെടെ 150 ഓളം പേരെ അറസ്റ്റ്‌ചെയ്തു. 'ചലോ ഡല്‍ഹി ക്ലൈമറ്റ് മാര്‍ച്ച്' എന്ന പേരിലുള്ള മാര്‍ച്ച് ഡല്‍ഹി അതിര്‍ത്തിയായ സിംഗുവില്‍വച്ചാണ് തടഞ്ഞത്. കഴിഞ്ഞമാസം ഒന്നിനാണ് 150 പേരുമായി സാമൂഹിക, പരിസ്ഥിതി പ്രവര്‍ത്തകനായ വാങ്ചുക് ലേയില്‍നിന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് തുടങ്ങിയത്.

മാര്‍ച്ച് തടഞ്ഞ കാര്യം വാങ്ചുക് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 'കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ്', 'ലേ അപെക്‌സ് ബോഡി' എന്നീ സംഘടനകളാണ് 'ചലോ ഡല്‍ഹി ' യാത്രയ്ക്ക് പിന്നില്‍. ലഡാക്കിന്റെ സംസ്ഥാനപദവിയുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് നാലുവര്‍ഷമായി വിവിധ സരമപരിപാടികള്‍ക്ക് നേതൃത്വം നല്‍കിവരികയാണ് ഈ രണ്ടുകൂട്ടായ്മകളും.

വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവ് കൂടിയായ വാങ്ചുക്കിനെ അറസ്റ്റ്‌ചെയ്ത നടപടിക്കെതിരേ പ്രതിപക്ഷകക്ഷികള്‍ രംഗത്തുവന്നു. മാര്‍ച്ച് തടഞ്ഞ പൊലിസിന്റെ നടപടി അന്യായമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. പൊലിസ് നടപടിയെ ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനയും അപലപിച്ചു. 

സമരം ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിനോടനുബന്ധിച്ച് രാജ്യ തലസ്ഥാനനഗരിയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതോടെ പ്രതിഷേധപരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡൽഹിയിൽ അഞ്ചുദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രസവിച്ച ഉടന്‍ ആശുപത്രി ജനാലയിലൂടെ വലിച്ചെറിഞ്ഞ അമ്മയ്ക്ക് കുഞ്ഞിനെ വേണ്ട; സി.ഡബ്ല്യുസി ഏറ്റെടുക്കും

Kerala
  •  6 days ago
No Image

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ എം.പി കല്യാണ്‍ ബാനര്‍ജിക്കു നേരേയും ആക്രമണം; 'ചോര്‍ ചോര്‍' മുദ്രാവാക്യം, കരിങ്കൊടി

National
  •  6 days ago
No Image

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം; അഷ്‌കറിനെ തെളിവെടുപ്പിന് എത്തിച്ചു, പ്രതിക്ക് നേരെ രോഷാകുലരായി പാഞ്ഞടുത്ത് നാട്ടുകാര്‍

Kerala
  •  6 days ago
No Image

'ബംഗ്ലാദേശിയെന്ന് വിളിച്ചു, കല്ലും മുട്ടയുമെറിഞ്ഞു, ഹെല്‍മറ്റ് ധരിപ്പിച്ചില്ലായിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടമായേനെ'  അഭിഷേക് ബാനര്‍ജിക്കെതിരായ ആക്രമണത്തിനെതിരെ മമത ബാനര്‍ജി

National
  •  6 days ago
No Image

മന്ത്രി ജനീഷിന് വിരുന്നൊരുക്കി; സി.പി.ഐ പ്രവര്‍ത്തകനെ പാര്‍ട്ടി പുറത്താക്കി

Kerala
  •  6 days ago
No Image

സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; ഹൈസ്‌കൂളുകള്‍ക്ക് 7 ശനിയാഴ്ചകള്‍ പ്രവൃത്തിദിനം, സൈബര്‍ സുരക്ഷാ പ്രതിജ്ഞയും

Kerala
  •  6 days ago
No Image

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala
  •  6 days ago
No Image

താമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക്; യാത്രാ ദുരിതം മൂന്നാം ദിവസത്തിലേക്ക്

Kerala
  •  6 days ago
No Image

ആദ്യ ഹജ്ജ് സംഘം  ഇന്ന് തിരിച്ചെത്തും; ആദ്യം എത്തുന്നത് സ്വകാര്യ ഹജ്ജ് സംഘം

International
  •  6 days ago
No Image

കേന്ദ്ര ഉത്തരവിൽ വലഞ്ഞ് കെ.എസ്.ആർ.ടി.സി; നിരത്തിലുള്ളത് കാലാവധി കഴിഞ്ഞ 2,000 ബസുകൾ

Kerala
  •  6 days ago