HOME
DETAILS

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

  
Web Desk
October 09, 2024 | 3:34 AM

Congresss Setback in Haryana Analyzing the Electoral Dynamics

ഛണ്ഡികഢ്: സംസ്ഥാനത്തെ സാമുദായിക സമവാക്യങ്ങളെ ഫലപ്രദമായി ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസിനാകാത്തതാണ് പരാജയത്തിന്റെ മുഖ്യകാരണം. ഭൂപീന്ദര്‍ സിങ് ഹൂഡയെ വിശ്വാസത്തിലെടുത്ത് 28 ശതമാനം വരുന്ന ജാട്ട് വിഭാഗത്തിനാണ് കോണ്‍ഗ്രസ് പരമാവധി പരിഗണന നല്‍കിയത്. എന്നാല്‍, 40 ശതമാനത്തോളം വരുന്ന പിന്നോക്ക വിഭാഗങ്ങളെയോ 21 ശതമാനം വരുന്ന ദലിതുകളെയോ കോണ്‍ഗ്രസ് ശ്രദ്ധിക്കാതെ പോയി. 
പരമ്പരാഗതമായി തങ്ങള്‍ക്ക് ലഭിക്കുന്ന പിന്നോക്ക, ദലിത് വോട്ടുകള്‍ ഇക്കുറിയും ലഭിക്കുമെന്നും ജാട്ട് വിഭാഗത്തിലെയും ന്യൂനപക്ഷ വിഭാഗത്തിലെയും വോട്ടുകള്‍ പൂര്‍ണമായി ലഭിക്കുക കൂടി ചെയ്താല്‍ ഭരണമുറപ്പിക്കാം എന്നാണ് കോണ്‍ഗ്രസ് കരുതിയത്. 
സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം ജാട്ടുകള്‍ക്കാണ് കൂടുതല്‍ പരിഗണന ലഭിച്ചത്. സംസ്ഥാനത്തെ ദലിത് വിഭാഗത്തിനിടയില്‍ വലിയ സ്വാധീനമുള്ള ഷെല്‍ജയുടെ അഭിപ്രായം ഹൂഡ ചെവിക്കൊണ്ടില്ല. 24 സീറ്റുകളില്‍ ദലിത് സ്ഥാനാര്‍ഥി വേണമെന്ന അഭിപ്രായം അവര്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ വച്ചിരുന്നു. എന്നാല്‍ ഹൂഡയുടെ കടുംപിടുത്തത്തിന് മുന്നില്‍ ഷെല്‍ജയ്ക്ക് വഴങ്ങേണ്ടി വന്നു. 
കോണ്‍ഗ്രസ് ജാട്ട് സമുദായത്തിന് അമിത പ്രാധാന്യം നല്‍കുന്നുവെന്ന പ്രചാരണം പിന്നോക്ക വിഭാഗങ്ങളിലും ദലിതരിലും എത്തിക്കാന്‍ ബി.ജെ.പിക്കായി. ദലിത്, പിന്നോക്ക  മേഖലകളില്‍ പ്രധാനമന്ത്രി മോദിയുള്‍പ്പെടെ പ്രചാരണം നടത്തിയത് ബി.ജെ.പിയുടെ തന്ത്രമായിരുന്നു. മുഖ്യമന്ത്രി നായിബ് സിങ് സെയ്‌നിയിലൂടെ പിന്നോക്ക വിഭാഗങ്ങളുടെ വോട്ടുകള്‍ തങ്ങള്‍ക്കൊപ്പം ഉറപ്പിക്കാനും ബി.ജെ.പിക്ക് കഴിഞ്ഞു. അതേസമയം, യു.പി അതിര്‍ത്തി മേഖലകളിലെ ജാട്ട് വോട്ടുകള്‍ ബി.ജെ.പിയെ കൈവിട്ടതുമില്ല. ഫലത്തില്‍ ജാട്ടുകളുടെ വോട്ട് വിഭജിക്കപ്പെടുകയും പരമ്പരാഗതമായി  ഒപ്പം നിന്ന ദലിത്, പിന്നോക്ക വോട്ടുകള്‍ ബി.ജെ.പിയിലേക്ക് മറിയുകയും ചെയ്തതോടെ കോണ്‍ഗ്രസ് പരാജയം ഉറപ്പാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; രണ്ട് നിരീക്ഷകരെ നിയോഗിച്ച് എ.ഐ.സി.സി

Kerala
  •  a day ago
No Image

റയലിൽ പോര് മുറുകുന്നു; അർബെലോവയുടെ സ്റ്റാഫുമായി കൊമ്പുകോർത്ത് എംബാപ്പെ; ഡ്രസ്സിംഗ് റൂമിൽ അസ്വസ്ഥത പുകയുന്നു

Football
  •  a day ago
No Image

ടോസ് ഭാഗ്യമില്ലാത്ത നായകൻ; സഞ്ജുവിനെയും രാഹുലിനെയും പിന്നിലാക്കി ഗെയ്‌ക്‌വാദ്

Cricket
  •  a day ago
No Image

സുപ്രീംകോടതിയിൽ ഇനി 38 ജഡ്ജിമാർ; അംഗസംഖ്യ വർദ്ധിപ്പിക്കാൻ കേന്ദ്ര ക്യാബിനറ്റ് അംഗീകാരം; ബിൽ ഉടൻ പാർലമെന്റിൽ

Kerala
  •  a day ago
No Image

ബംഗാൾ, തമിഴ്നാട്, പുതുച്ചേരി: മാറി മറിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങൾ

National
  •  a day ago
No Image

'എന്റെ വയറ്റിൽ ചവിട്ടി, പുറത്തേക്ക് തള്ളി'; സിആർപിഎഫ് ജവാന്മാർ ഗുണ്ടകളെപ്പോലെ പെരുമാറിയെന്ന് മമത; ബംഗാളിൽ തോൽവി സമ്മതിക്കാതെ തൃണമൂൽ

National
  •  a day ago
No Image

'മുഖ്യമന്ത്രീ സതീശാ...'; എറണാകുളം ഇളകിമറിഞ്ഞു, വി.ഡി. സതീശന് ഉജ്ജ്വല സ്വീകരണം; തിക്കിലും തിരക്കിലും ഒരാൾ കുഴഞ്ഞുവീണു

Kerala
  •  a day ago
No Image

'പഴയ കരുത്തിലേക്ക് മടങ്ങണം, ജനഹിതം ശരിക്കൊപ്പമാണ്'; നേതൃത്വത്തിന് വി.എ. അരുൺകുമാറിന്റെ 'കുറിക്ക് കൊള്ളുന്ന' വിമർശനം

Kerala
  •  a day ago
No Image

വിദ്യാഭ്യാസ വകുപ്പില്‍ അഞ്ച് പേര്‍ക്ക് സ്ഥലമാറ്റം

Kerala
  •  a day ago
No Image

ബെംഗളൂരുവിൽ മലയാളി യുവതിക്ക് ക്രൂരമർദനം: തലച്ചോറിന് ഗുരുതര പരിക്ക്, പ്രതി ദീപക് കൃഷ്ണയുടെ കുറ്റസമ്മത ഓഡിയോ പുറത്ത്

Kerala
  •  a day ago

No Image

കോണ്‍ഗ്രസിന് രണ്ട് മന്ത്രിമാര്‍, മറ്റുള്ളവര്‍ക്ക് ഒന്നു വീതം, നാല് മുതല്‍ ആറ് വരെ സഹമന്ത്രിമാര്‍?; തമിഴ് രാഷ്ട്രീയ ചരിത്രത്തില്‍ പുതു അധ്യായം കുറിക്കാന്‍ വിജയ്, ചര്‍ച്ചകള്‍ സജീവമായി തുടരുന്നു

National
  •  a day ago
No Image

തീവണ്ടി യാത്രികര്‍ ശ്രദ്ധിക്കുക! ട്രെയിന്‍ സമയത്തില്‍ മാറ്റം

info
  •  a day ago
No Image

ശനിയാഴ്ച്ച വരെ ഇടിയോടുകൂടിയ ശക്തമായ മഴ; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

'നിസ്സാരമായ രാഷ്ട്രീയം മാറ്റിവെക്കൂ...ഇത് രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള കാര്യമല്ല, രാജ്യത്തെ സംബന്ധിച്ചുള്ളതാണ്' തൃണമൂലിന്റെ പരാജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചവരോട് രാഹുല്‍ ഗാന്ധി

National
  •  a day ago