
ആരുടെ തെറ്റ് ?

കണ്ണൂർ: യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞതിനു പിന്നാലെ എ.ഡി.എം നവീൻ ബാബു തന്നെ കണ്ടെന്നും തെറ്റുപറ്റിയെന്ന് പറഞ്ഞെന്നുമുള്ള മൊഴിയിൽ ഉറച്ച് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ. എ.ഡി.എമ്മിന്റെ ആത്മഹത്യയിൽ പ്രേരണാക്കുറ്റം ചുമത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ പി.പി ദിവ്യ നൽകിയ മുൻകൂർ ജാമ്യഹരജി തള്ളിക്കൊണ്ടുള്ള വിധിയിലാണ് തെറ്റുപറ്റിയെന്ന് എ.ഡി.എം പറഞ്ഞുവെന്ന കലക്ടറുടെ മൊഴിയുള്ളത്. ഈ മൊഴി തള്ളിക്കൊണ്ടായിരുന്നു കോടതി ദിവ്യയുടെ മുൻകൂർ ജാമ്യം നിഷേധിച്ചത്. എ.ഡി.എം തന്നെ വന്ന് കണ്ടുവെന്നും തെറ്റുപറ്റിയെന്ന് സമ്മതിച്ചെന്നുമാണ് കലക്ടർ വീണ്ടും ആവർത്തിക്കുന്നത്.
പി.പി ദിവ്യയ്ക്ക് അനുകൂലമായി കേസ് വഴിതിരിക്കാനുള്ള നീക്കമാണ് കലക്ടറുടെ മൊഴിയെന്ന ആരോപണം പ്രതിപക്ഷം ഉൾപ്പെടെ ഉന്നയിക്കുന്നുണ്ട്. കലക്ടറുടെ മനംമാറ്റത്തിനെതിരേ മരിച്ച നവീൻ ബാബുവിന്റെ കുടുംബവും രംഗത്തെത്തി. പി.പി ദിവ്യയുടെ മുൻകൂർ ജാമ്യഹരജി തള്ളിക്കൊണ്ടുള്ള വിധിന്യായത്തിന്റെ 34ാം പേജിലാണ് കലക്ടറുടെ മൊഴി പരാമർശിക്കുന്നത്. എന്നാൽ, തെറ്റുപറ്റിയെന്ന് പറയുന്നത് കൈക്കൂലിയോ മറ്റെന്തെങ്കിലും അഴിമതിയോ നടത്തിയതായ സമ്മതമാകില്ലെന്ന് വ്യക്തമാക്കി കോടതി കലക്ടറുടെ മൊഴി തള്ളുകയായിരുന്നു. കലക്ടർ പൊലിസിന് ഇങ്ങനെ മൊഴിനൽകിയ കാര്യം വാദത്തിനിടെ ദിവ്യയുടെ അഭിഭാഷകൻ കെ. വിശ്വൻ ഉന്നയിച്ചിരുന്നു. യാത്രയയപ്പ് ചടങ്ങിലേക്ക് താൻ ക്ഷണിച്ചില്ലെന്ന് കലക്ടർ ആവർത്തിക്കുമ്പോഴും കലക്ടർ വിളിച്ചതിനാലാണ് താൻ പങ്കെടുത്തതെന്ന ദിവ്യയുടെ മുൻകൂർ ജാമ്യഹരജിയിലെ മൊഴി തള്ളാൻ കഴിയില്ലെന്നാണ് പുതിയ വെളിപ്പെടുത്തലുകൾ നൽകുന്ന സൂചന. ഇതോടെ കേസ് അട്ടിമറിക്കാൻ അരുൺ കെ. വിജയനും കൂട്ടുനിൽക്കുന്നുവെന്ന സംശയമാണ് ഉയരുന്നത്.
ഉത്തരം വേണ്ടത്
- യാത്രയയപ്പ് യോഗത്തിനു ശേഷം എ.ഡി.എം കലക്ടറെ കണ്ടിരുന്നോ?
- തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞുവെങ്കിൽ എന്തു പറഞ്ഞാണ് കലക്ടർ അദ്ദേഹത്തെ തിരിച്ചയച്ചത്?
- കലക്ടറെ കണ്ട കാര്യം നവീൻ ബാബു കുടുംബത്തെ അറിയിച്ചിരുന്നോ?
- നവീൻ ബാബുവിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ കലക്ടർ അനുമതി തേടിയെങ്കിലും കുടുംബം നിഷേധ നിലപാടെടുത്തിന് പിന്നിൽ അദ്ദേഹത്തോടുള്ള അവിശ്വാസമോ?
- കലക്ടറുടെ കത്ത് കുടുംബം കൈപ്പറ്റാതിരുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയവിധേയത്വം തിരിച്ചറിഞ്ഞതിനാലോ?
നവീൻബാബുവിന്റെ മരണം നടന്ന അഞ്ചാം നാൾ രാത്രി മുഖ്യമന്ത്രിയുടെ വീട്ടിലെത്തി കലക്ടർ സംസാരിച്ചത് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിക്കുന്നത് പോലെ ഭരണകൂടത്തിന്റെ വിനീതദാസനാകാനുള്ള ശ്രമമാണോ?
കലക്ടറുടെ മൊഴിയിൽ വിജിലൻസ് അന്വേഷണംകെ. ഷിന്റുലാൽ
കോഴിക്കോട്: പെട്രോൾ പമ്പ് തുടങ്ങാൻ എ.ഡി.എം കെ. നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ പൊലിസിന് നൽകിയ മൊഴിയിൽ വിജിലൻസ് അന്വേഷണം. തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായി കലക്ടർ അരുൺ കെ. വിജയൻ പൊലിസിന് മൊഴി നൽകിയിരുന്നു. കോടതി മൊഴി തള്ളിയെങ്കിലും കൈക്കൂലിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടത്തുന്ന കോഴിക്കോട് റേഞ്ച് വിജിലൻസ് സ്‌പെഷൽ സെൽ ഇക്കാര്യം വിശദമായി പരിശോധിക്കും.
എ.ഡി.എം നവീൻ ബാബു തെറ്റുപറ്റിയെന്ന് പറയാനിടയായ സാഹചര്യവും എന്തു കാര്യത്തിലാണ് ഇതു പറഞ്ഞിട്ടുള്ളതെന്നും കലക്ടറിൽനിന്ന് വിജിലൻസ് ശേഖരിക്കും. കോടതിവിധിയിൽ പറഞ്ഞിട്ടുള്ള കാര്യം ശരിയാണെന്ന് ഇന്നലെയും കലക്ടർ ആവർത്തിച്ചിട്ടുണ്ട്.
യാത്രയയപ്പ് യോഗത്തിനു ശേഷം എ.ഡി.എമ്മിനെ കണ്ടിരുന്നോയെന്നത് സംബന്ധിച്ച് കലക്ടർ പരസ്യപ്പെടുത്തിയിരുന്നില്ല.
എ.ഡി.എം നവീൻ ബാബുവിന് 98,500 രൂപ കൈക്കൂലിയായി നൽകിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രശാന്തിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതിയിലും നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന പ്രശാന്തിന്റെ ആരോപണത്തിലുമാണ് വിജിലൻസ് സ്‌പെഷൽ സെൽ പ്രാഥിമാന്വേഷണം നടത്തുന്നത്. കോഴിക്കോട് വിജിലൻസ് സ്‌പെഷൽ സെൽ എസ്.പിയ്ക്കാണ് അന്വേഷണച്ചുമതല.
ദിവ്യക്ക് ക്രിമിനൽ മനോഭാവം: പൊലിസ്
കുറ്റവാസനയോടും ആസൂത്രണത്തോടും കൂടിയാണ് ദിവ്യ യാത്രയയപ്പ് ചടങ്ങിന് എത്തിയത്. ദിവ്യ മുമ്പ് പല കേസുകളിലും പ്രതിയാണ്. അവരുടെ ക്രിമിനൽ മനോഭാവം ഇതിലെല്ലാം വെളിവായിട്ടുണ്ട്. പ്രതിയുടെ കുറ്റവാസനയ്ക്ക് തെളിവാണ് നിയമവ്യവസ്ഥയുമായി സഹകരിക്കാതെ ഒളിവിൽ കഴിഞ്ഞത്. ദിവ്യക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും പൊലിസ് റിമാൻഡ് റിപ്പോർട്ടിലുണ്ട്.
കവചമൊരുക്കി സി.പി.എം
ആരോപണ വിധേയയായപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയത് തന്നെ നടപടിയാണ്. നിയമനടപടികൾക്കിടെ സംഘടനാ നടപടി ആവശ്യമില്ലെന്നാണ് കണ്ണൂർ സി.പി.എം നേതൃത്വത്തിന്റെ തീരുമാനം. 27ന് തൃശൂരിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തരം താഴ്ത്തൽ ഉൾപ്പെടെ നടപടികൾ കൈക്കൊള്ളാമെന്ന് ജില്ലാ നേതൃത്വത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ, പ്രാദേശിക ഘടകങ്ങളിൽനിന്ന് ദിവ്യക്ക് അനുകൂലമായ വികാരം ഉയർന്നതാണ് ജില്ലാ നേതൃത്വത്തെ മാറിച്ചിന്തിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബാത്ത്റൂം ഉപയോഗിക്കാനെന്ന വ്യാജേന സുഹൃത്തിന്റെ വീട്ടിനകത്ത് കയറി 11 പവൻ സ്വർണം കവർന്നു; യുവ അഭിഭാഷകയെ പൊലിസ് അറസ്റ്റ് ചെയ്തു
National
• 9 days ago
മുഹമ്മദ് ബിൻ സലേം റോഡിലെ ട്രാഫിക് ഓക്കെ ആണോ? നേരിട്ടെത്തി പരിശോധിച്ച് റാസ് അൽ ഖൈമ പൊലിസ് മേധാവി
uae
• 9 days ago
ആളിക്കത്തി ജെൻസി പ്രക്ഷോഭം: നേപ്പാളിൽ കുടുങ്ങിയവരിൽ മലയാളികളും; കോഴിക്കോട് സ്വദേശികളായ 40 അംഗ സംഘത്തിന്റെ യാത്ര പ്രതിസന്ധിയിൽ
International
• 9 days ago
സോഷ്യൽ മീഡിയ നിരോധനം പിൻവലിച്ചിട്ടും പിന്മാറാതെ ആക്രമണം അഴിച്ചുവിട്ട് ജെൻ സി പ്രക്ഷോഭകർ; നേപ്പാൾ പ്രധാനമന്ത്രി രാജിവെക്കാതെ പുറകോട്ടില്ല, ഉടൻ രാജ്യം വിട്ടേക്കും
International
• 9 days ago
ടി-20യിലെ എന്റെ 175 റൺസിന്റെ റെക്കോർഡ് ആ രണ്ട് താരങ്ങൾ മറികടക്കും: ഗെയ്ൽ
Cricket
• 9 days ago
പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാൻ സഊദി; രാജ്യത്തുടനീളം 300-ലധികം ഭൂകമ്പ, അഗ്നിപർവ്വത നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിച്ചു
Saudi-arabia
• 9 days ago
4.4 കോടിയുടെ ഇന്‍ഷുറന്‍സ് ലഭിക്കാനായി സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി പ്രവാസി; സുകുമാരക്കുറിപ്പിനെ ഓര്‍മിപ്പിക്കുന്ന തട്ടിപ്പ് ബഹ്‌റൈനില്‍
bahrain
• 9 days ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആരംഭിച്ചു; വോട്ട് ബഹിഷ്കരിച്ച് ശിരോമണി അകാലിദള്‍
National
• 9 days ago
പാലിയേക്കര ടോള്‍ പിരിവ്: നാഷണൽ ഹൈവേ അതോറിറ്റിക്ക് തിരിച്ചടി; ഹരജിയിൽ അന്തിമ തീരുമാനമാകും വരെ ടോൾ പിരിവ് പുനഃസ്ഥാപിക്കില്ലെന്ന് ഹൈകോടതി
Kerala
• 9 days ago
ഇന്ത്യൻ ലോകകപ്പ് ഹീറോയെ മറികടക്കാൻ സഞ്ജു; ലക്ഷ്യം ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റ്
Cricket
• 9 days ago
കോഹ്ലിയേക്കാൾ ശക്തൻ, പന്തെറിയാൻ ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെ: ഷഹീൻ അഫ്രീദി
Cricket
• 9 days ago
എട്ടാമത് ഗ്ലോബൽ ഹെൽത്ത് എക്സിബിഷൻ ഒക്ടോബർ 27 മുതൽ റിയാദിൽ
Saudi-arabia
• 9 days ago
മുന്നിലുള്ളത് ചരിത്രനേട്ടം; മെസിക്ക് മുമ്പേ ലോകത്തിൽ ഒന്നാമനാവാൻ റൊണാൾഡോ ഇറങ്ങുന്നു
Football
• 9 days ago
80,000 കടന്ന് സ്വർണവില സർവകാല റെക്കോർഡ് ഉയരത്തിൽ; കിട്ടാക്കനിയാകുമോ സ്വർണം
Economy
• 9 days ago
വെറും രണ്ടു കിലോമീറ്റര്‍ ദൂരത്തിലുള്ള ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത സാധനത്തിന് സ്വിഗ്ഗിയില്‍ അധികം നല്‍കേണ്ടിവന്നത് 663 രൂപ; യുവാവിന്റെ പോസ്റ്റ് വൈറല്‍
Kerala
• 9 days ago
പോപുലര്‍ ഫ്രണ്ട് ബന്ധമാരോപിച്ച് പോലിസില്‍നിന്ന് പുറത്താക്കി; തീവ്രവാദബന്ധം തള്ളി തിരിച്ചെടുക്കാന്‍ ട്രിബൂണലിന്റെ ഉത്തരവുണ്ടായിട്ടും രക്ഷയില്ല; നിത്യവൃത്തിക്കായി അനസ് ഇന്ന് ആക്രിക്കടയില്‍
Kerala
• 9 days ago
അഞ്ചു വയസുകാരന്‍ പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; കുട്ടിക്ക് ദാരുണാന്ത്യം
National
• 9 days ago
മാർഗദീപം സ്കോളർഷിപ്പ്: ഇനി മൂന്നുനാൾ മാത്രം; തീയതി നീട്ടണമെന്ന് ആവശ്യം
Kerala
• 9 days ago
ആഗോള വിപുലീകരണ പദ്ധതി തുടര്‍ന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്; ബ്രിട്ടണില്‍ പുതിയ 2 ഷോറൂമുകള്‍ കൂടി തുറന്നു
uae
• 9 days ago
ദമ്മാം-ദമാസ്കസ് റൂട്ടിൽ നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിച്ച് ഫ്ലൈനാസ്; സർവിസ് ഒക്ടോബർ മൂന്ന് മുതൽ
Saudi-arabia
• 9 days ago
24x7 ഡെലിവറിയുമായി മൈ ആസ്റ്റര്‍ ആപ്; ദുബൈ ഉള്‍പ്പെടെ അഞ്ചിടത്ത് ഹെല്‍ത്ത്, വെല്‍നസ്, ബ്യൂട്ടി, കുറിപ്പടി മരുന്നുകളുടെ ഡെലിവറി 90 മിനുട്ടിനകം
uae
• 9 days ago