HOME
DETAILS

ആരുടെ തെറ്റ് ?

  
സുരേഷ് മമ്പള്ളി
October 31, 2024 | 3:36 AM

Whose fault

കണ്ണൂർ: യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞതിനു പിന്നാലെ എ.ഡി.എം നവീൻ ബാബു തന്നെ കണ്ടെന്നും തെറ്റുപറ്റിയെന്ന് പറഞ്ഞെന്നുമുള്ള മൊഴിയിൽ ഉറച്ച് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ. എ.ഡി.എമ്മിന്റെ ആത്മഹത്യയിൽ പ്രേരണാക്കുറ്റം ചുമത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ പി.പി ദിവ്യ നൽകിയ മുൻകൂർ ജാമ്യഹരജി തള്ളിക്കൊണ്ടുള്ള വിധിയിലാണ് തെറ്റുപറ്റിയെന്ന് എ.ഡി.എം പറഞ്ഞുവെന്ന കലക്ടറുടെ മൊഴിയുള്ളത്. ഈ മൊഴി തള്ളിക്കൊണ്ടായിരുന്നു കോടതി ദിവ്യയുടെ മുൻകൂർ ജാമ്യം നിഷേധിച്ചത്. എ.ഡി.എം തന്നെ വന്ന് കണ്ടുവെന്നും തെറ്റുപറ്റിയെന്ന് സമ്മതിച്ചെന്നുമാണ് കലക്ടർ വീണ്ടും ആവർത്തിക്കുന്നത്. 

പി.പി ദിവ്യയ്ക്ക് അനുകൂലമായി കേസ് വഴിതിരിക്കാനുള്ള നീക്കമാണ് കലക്ടറുടെ മൊഴിയെന്ന ആരോപണം പ്രതിപക്ഷം ഉൾപ്പെടെ ഉന്നയിക്കുന്നുണ്ട്. കലക്ടറുടെ മനംമാറ്റത്തിനെതിരേ മരിച്ച നവീൻ ബാബുവിന്റെ കുടുംബവും രംഗത്തെത്തി. പി.പി ദിവ്യയുടെ മുൻകൂർ ജാമ്യഹരജി തള്ളിക്കൊണ്ടുള്ള വിധിന്യായത്തിന്റെ 34ാം പേജിലാണ് കലക്ടറുടെ മൊഴി പരാമർശിക്കുന്നത്. എന്നാൽ, തെറ്റുപറ്റിയെന്ന് പറയുന്നത് കൈക്കൂലിയോ മറ്റെന്തെങ്കിലും അഴിമതിയോ നടത്തിയതായ സമ്മതമാകില്ലെന്ന് വ്യക്തമാക്കി കോടതി കലക്ടറുടെ മൊഴി തള്ളുകയായിരുന്നു. കലക്ടർ പൊലിസിന് ഇങ്ങനെ മൊഴിനൽകിയ കാര്യം വാദത്തിനിടെ ദിവ്യയുടെ അഭിഭാഷകൻ കെ. വിശ്വൻ ഉന്നയിച്ചിരുന്നു.  യാത്രയയപ്പ് ചടങ്ങിലേക്ക് താൻ ക്ഷണിച്ചില്ലെന്ന് കലക്ടർ ആവർത്തിക്കുമ്പോഴും കലക്ടർ വിളിച്ചതിനാലാണ് താൻ പങ്കെടുത്തതെന്ന ദിവ്യയുടെ മുൻകൂർ ജാമ്യഹരജിയിലെ മൊഴി തള്ളാൻ കഴിയില്ലെന്നാണ് പുതിയ വെളിപ്പെടുത്തലുകൾ നൽകുന്ന സൂചന. ഇതോടെ കേസ് അട്ടിമറിക്കാൻ അരുൺ കെ. വിജയനും കൂട്ടുനിൽക്കുന്നുവെന്ന സംശയമാണ് ഉയരുന്നത്.

ഉത്തരം വേണ്ടത്

  • യാത്രയയപ്പ് യോഗത്തിനു ശേഷം എ.ഡി.എം കലക്ടറെ കണ്ടിരുന്നോ?
  •  തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞുവെങ്കിൽ എന്തു പറഞ്ഞാണ് കലക്ടർ അദ്ദേഹത്തെ തിരിച്ചയച്ചത്?
  • കലക്ടറെ കണ്ട കാര്യം നവീൻ ബാബു കുടുംബത്തെ അറിയിച്ചിരുന്നോ?
  •  നവീൻ ബാബുവിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ കലക്ടർ അനുമതി തേടിയെങ്കിലും കുടുംബം നിഷേധ നിലപാടെടുത്തിന് പിന്നിൽ അദ്ദേഹത്തോടുള്ള അവിശ്വാസമോ?
  • കലക്ടറുടെ കത്ത് കുടുംബം കൈപ്പറ്റാതിരുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയവിധേയത്വം തിരിച്ചറിഞ്ഞതിനാലോ?

 നവീൻബാബുവിന്റെ മരണം നടന്ന അഞ്ചാം നാൾ രാത്രി മുഖ്യമന്ത്രിയുടെ വീട്ടിലെത്തി കലക്ടർ സംസാരിച്ചത് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിക്കുന്നത് പോലെ ഭരണകൂടത്തിന്റെ വിനീതദാസനാകാനുള്ള ശ്രമമാണോ?


കലക്ടറുടെ മൊഴിയിൽ  വിജിലൻസ് അന്വേഷണംകെ. ഷിന്റുലാൽ

കോഴിക്കോട്: പെട്രോൾ പമ്പ് തുടങ്ങാൻ എ.ഡി.എം കെ. നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ പൊലിസിന് നൽകിയ മൊഴിയിൽ വിജിലൻസ് അന്വേഷണം. തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായി കലക്ടർ അരുൺ കെ. വിജയൻ പൊലിസിന് മൊഴി നൽകിയിരുന്നു. കോടതി മൊഴി തള്ളിയെങ്കിലും കൈക്കൂലിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടത്തുന്ന കോഴിക്കോട് റേഞ്ച് വിജിലൻസ് സ്‌പെഷൽ സെൽ ഇക്കാര്യം വിശദമായി പരിശോധിക്കും. 
എ.ഡി.എം നവീൻ ബാബു തെറ്റുപറ്റിയെന്ന് പറയാനിടയായ സാഹചര്യവും എന്തു കാര്യത്തിലാണ് ഇതു പറഞ്ഞിട്ടുള്ളതെന്നും കലക്ടറിൽനിന്ന് വിജിലൻസ് ശേഖരിക്കും. കോടതിവിധിയിൽ പറഞ്ഞിട്ടുള്ള കാര്യം ശരിയാണെന്ന് ഇന്നലെയും കലക്ടർ ആവർത്തിച്ചിട്ടുണ്ട്. 
യാത്രയയപ്പ് യോഗത്തിനു ശേഷം എ.ഡി.എമ്മിനെ കണ്ടിരുന്നോയെന്നത് സംബന്ധിച്ച് കലക്ടർ പരസ്യപ്പെടുത്തിയിരുന്നില്ല.  
എ.ഡി.എം നവീൻ ബാബുവിന് 98,500 രൂപ കൈക്കൂലിയായി നൽകിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രശാന്തിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതിയിലും നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന പ്രശാന്തിന്റെ ആരോപണത്തിലുമാണ് വിജിലൻസ് സ്‌പെഷൽ സെൽ പ്രാഥിമാന്വേഷണം നടത്തുന്നത്. കോഴിക്കോട് വിജിലൻസ് സ്‌പെഷൽ സെൽ എസ്.പിയ്ക്കാണ് അന്വേഷണച്ചുമതല.

ദിവ്യക്ക് ക്രിമിനൽ മനോഭാവം: പൊലിസ്

കുറ്റവാസനയോടും ആസൂത്രണത്തോടും കൂടിയാണ് ദിവ്യ യാത്രയയപ്പ് ചടങ്ങിന് എത്തിയത്. ദിവ്യ മുമ്പ് പല കേസുകളിലും പ്രതിയാണ്. അവരുടെ ക്രിമിനൽ മനോഭാവം ഇതിലെല്ലാം വെളിവായിട്ടുണ്ട്. പ്രതിയുടെ കുറ്റവാസനയ്ക്ക് തെളിവാണ് നിയമവ്യവസ്ഥയുമായി സഹകരിക്കാതെ ഒളിവിൽ കഴിഞ്ഞത്. ദിവ്യക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും പൊലിസ് റിമാൻഡ് റിപ്പോർട്ടിലുണ്ട്. 

കവചമൊരുക്കി സി.പി.എം

ആരോപണ വിധേയയായപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയത് തന്നെ നടപടിയാണ്. നിയമനടപടികൾക്കിടെ സംഘടനാ നടപടി ആവശ്യമില്ലെന്നാണ് കണ്ണൂർ സി.പി.എം നേതൃത്വത്തിന്റെ തീരുമാനം. 27ന് തൃശൂരിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തരം താഴ്ത്തൽ ഉൾപ്പെടെ നടപടികൾ കൈക്കൊള്ളാമെന്ന് ജില്ലാ നേതൃത്വത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ, പ്രാദേശിക ഘടകങ്ങളിൽനിന്ന് ദിവ്യക്ക് അനുകൂലമായ വികാരം ഉയർന്നതാണ് ജില്ലാ നേതൃത്വത്തെ മാറിച്ചിന്തിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴയ്ക്ക് വേണ്ടിയുള്ള നിസ്‌കാരം ഇന്ന് രാവിലെ നടക്കാനിരിക്കെ മക്കയിലുള്‍പ്പെടെ സൗദിയില്‍ കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട് | Saudi Weather

Saudi-arabia
  •  10 hours ago
No Image

ബാങ്കിൽ പണയം വെച്ച സ്വർണം രഹസ്യമായി മറ്റൊരു ബാങ്കിൽ വെച്ച് പണം തട്ടി; സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി അറസ്റ്റിൽ

crime
  •  10 hours ago
No Image

കോപ് 30 ഉച്ചകോടിയില്‍ പ്രക്ഷോഭകര്‍ ഇരച്ചുകയറി; സുരക്ഷാ സേനയുമായി ഏറ്റുമുട്ടി

International
  •  11 hours ago
No Image

അരൂർ ഗർഡർ അപകടം; ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

Kerala
  •  11 hours ago
No Image

ആലപ്പുഴയിൽ ഉയരപ്പാത നിർമ്മാണ സൈറ്റിൽ വൻ അപകടം; പിക്കപ്പ് വാനിലേക്ക് ഗർഡർ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി കശാപ്പുചെയ്യുന്നു; വോട്ട് മോഷണം നടത്താൻ ഒപ്പം തെരഞ്ഞെടുപ്പ് കമ്മിഷനും: രാഹുൽ ഗാന്ധി

National
  •  18 hours ago
No Image

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

Kerala
  •  18 hours ago
No Image

ഐഎഎസ് ഉദ്യോ​ഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി; ഉത്തരവിറക്കി ചീഫ് സെക്രട്ടറി

Kerala
  •  19 hours ago
No Image

അർദ്ധരാത്രി ' നിലമ്പൂരിലെ ഏതോ കുഴിയിൽ യുവാവ് വീണു കിടപ്പുണ്ടെന്ന് സന്ദേശം', ലൊക്കേഷൻ അറിയില്ല; 10 അടി താഴ്ചയിൽ വീണ യുവാവിന് തുണയായത് സൈബർ സെല്ലും പൊലിസും

Kerala
  •  19 hours ago
No Image

ഓപ്പറേഷൻ 'രക്ഷിത'ക്കിടയിലും രക്ഷയില്ല; കേരള എക്‌സ്‌പ്രസിൽ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ച മദ്യപൻ പിടിയിൽ; സംഭവം ചങ്ങനാശ്ശേരിയിൽ

Kerala
  •  19 hours ago